തട്ടിപ്പു നടത്തിയ ഭർത്താവിനെ പിരിച്ചുവിട്ടതിനു പകരം ക്വട്ടേഷനെന്ന വാദം അവിശ്വസനീയം; ക്വട്ടേഷൻ സംഘവും യുവതിയും തമ്മിലുള്ള ബന്ധവും സംശയാസ്പദം; കുമളിയിലെ റിസോർട്ട് ഉടമയെ ആക്രമിച്ച കേസിൽ ദുരൂഹത ബാക്കി
കുമളി: കുമളിയിലെ സ്വകാര്യ റിസോർട്ടിലെ ക്വട്ടേഷൻ ആക്രമണത്തിൽ യുവതിയടക്കം എട്ട് പേർ അറസ്റ്റിലായിട്ടും സംഭവത്തിൽ ദൂരൂഹത ബാക്കി. തന്റെ ഭർത്താവിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടതിന്റെ പേരിൽ സ്കൂൾ അദ്ധ്യാപികയായ ഭാര്യ ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയതാണെന്ന വെളിപ്പെടുത്തൽ ഞെട്ടലുളവാക്കുന്നതാണ്.
ക്വട്ടേഷൻ സംഘവും യുവതിയുമായുള്ള ബന്ധത്തിലും സ്വകാര്യ കമ്പനിയിൽ ക്രമക്കേടുകാട്ടിയതിനാൽ പിരിച്ചുവിടപ്പെട്ടതിന് പ്രതികാരമായി ഉടമകളിലൊരാളെത്തന്നെ ആക്രമിച്ചുവെന്നതിലും വെളിപ്പെടാൻ ഏറെ സത്യങ്ങൾ ഒളിഞ്ഞിരിക്കുന്നതായാണ് വിലയിരുത്തൽ. കഴിഞ്ഞ 11ന് പുലർച്ചെ മൂന്നു മണിയോടെ കുമളി തേക്കടി ജംഗ്ഷനിലെ വേദാന്ത വേക് അപ് റിസോർട്ടിൽ ഉടമകളിലൊരാളും കമ്പനി വൈസ് പ്രസിഡന്റുമായ പൂണെ സ്വദേശി വരുൺ ജോർജ് തോമസാണ് ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തിനിരയായത്.
റിസോർട്ടിൽ മുറിയെടുത്തിരുന്ന ആറംഗം സംഘം വരുണിന്റെ മുറിയിൽ അതിക്രമിച്ചു കയറി പ്ലാസ്റ്റിക് ടേപ്പ് കൊണ്ട് കണ്ണും വായും മൂടിക്കെട്ടിയും കിടന്നിരുന്ന കട്ടിലിൽ ബന്ധനസ്ഥനാക്കിയുമാണ് അക്രമം നടത്തിയത്. വരുണിന്റെ മൂന്നു മൊബൈൽ ഫോണുകളും ചെക്ക് ലീഫുകളും 5000 രൂപയും അപഹരിച്ചു. ക്രൂരമായി മർദിച്ചശേഷം സംഘം ഉടൻതന്നെ റിസോർട്ട് വിട്ടുപോയി. പിന്നീട് ചെക്ക് ലീഫ് ഉപയോഗിച്ച് 70,000 രൂപ അക്കൗണ്ടിൽനിന്നു പിൻവലിച്ചു.
സംഭവത്തിൽ റിസോർട്ടിലെ മുൻ ജീവനക്കാരായ രണ്ടുപേരും ഒരാളുടെ ഭാര്യയും ക്വട്ടേഷൻ സംഘത്തിലെ അഞ്ച് പേരുമാണ് അറസ്റ്റിലായത്. ഒരാളെ പിടികൂടാനുണ്ട്. മുൻ ജീവനക്കാരായ തിരുവനന്തപുരം ശ്രീകാര്യം ശബരീനഗർ ഉണ്ടത്ര വീട്ടിൽ ശരത്, കുറവിലങ്ങാട് കോടനാട് ആലടിച്ചിറ കണിയാരംകുടിയിൽ അജയ്, ശരതിന്റെ ഭാര്യ പൊന്നു ഹരിലാൽ എന്നിവരും ക്വട്ടേഷൻ സംഘാംഗങ്ങളായ കട്ടപ്പന പേഴുംകവല കുഞ്ചുവീട്ടിൽ രഞ്ജിത്, പുത്തൻപുരയ്ക്കൽ സുഭാഷ്, കുന്നുപുരയിടത്തിൽ മിഥുൻ, വള്ളക്കടവ് പറുവക്കുന്നേൽ ലിജോ, കൊച്ചറ പട്ടംപറമ്പിൽ എൽദോ എന്നിവരുമാണ് അറസ്റ്റിലായത്.
തിരുവനന്തപുരത്ത് താമസിക്കുന്ന ഹാബി എന്നയാളെ അറസ്റ്റ് ചെയ്യാനുണ്ട്. തിരുവനന്തപുരം പൊലിസ് ക്യാമ്പിനു സമീപമുള്ള കേന്ദ്രീയ വിദ്യാലയത്തിലെ ഗസ്റ്റ് അദ്ധ്യാപികയാണ് പിടിയിലായ പൊന്നു ഹരിലാലെന്ന് പൊലിസ് പറഞ്ഞു. ഇവർ ഹാബി മുഖാന്തിരം 20000 രൂപയ്ക്കാണ് ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തിയത്. ക്വട്ടേഷൻ സംഘവും അദ്ധ്യാപികയുമായുള്ള ബന്ധവും ഹാബിക്ക് കട്ടപ്പനയിലുള്ള സംഘാംഗങ്ങളുമായുള്ള ബന്ധവും ഇനിയും വ്യക്തമായ വിവരം പൊലിസ് പുറത്തുവിട്ടിട്ടില്ല. പിടിയിലായ ക്വട്ടേഷൻ സംഘാംഗങ്ങളെല്ലാം 25 വയസിനു താഴെ മാത്രം പ്രായമുള്ളവരാണ്. മിക്കവരും നാളുകളായി നാട്ടിൽ ബൈക്കിൽ ചീറിപ്പാഞ്ഞു നടക്കുന്നവരും പ്രത്യേകിച്ച് ജോലിയില്ലാത്തവരുമാണ്. ഇവർ സ്ഥിരമായി ക്വട്ടേഷൻ ഏറ്റെടുക്കുന്നവരാണോയെന്നും സ്ഥിരീകരണമായിട്ടില്ല. എങ്കിലും ആക്രമണത്തിലെ രീതികൾ പ്രൊഫഷണൽ സമീപനത്തിന്റെ സൂചന നൽകുന്നുണ്ട്. കമ്പനി വൈസ് പ്രസിഡന്റ് വരുൺ റിസോർട്ടിൽ എത്തിയതറിഞ്ഞാണ് അക്രമികൾ മുറിയെടുത്തത്. നേരം വെളുത്തശേഷം മൂന്നാറിലേക്ക് പോകാനെന്നു പറഞ്ഞ് മുറിയെടുത്തവർ അൽപസമയത്തിനുള്ളിൽ വരുണിന്റെ മുറി തള്ളിത്തുറന്നു അയാളെ ബന്ധനസ്ഥനാക്കി. പാലക്കാട് സ്വദേശിയുടെ തിരിച്ചറിയൽ രേഖയാണ് റിസോർട്ടിൽ നൽകിയത്. റിസോർട്ട് ജീവനക്കാർ സംഭവം അറിയുംമുമ്പേ അക്രമികൾ രക്ഷപെട്ടു.
വേദാന്ത റിസോർട്ടിലെ അസിസ്റ്റന്റ് മാനേജർ ആയിരുന്ന ശരത്തിനെയും ജീവനക്കാരനായ അജയിനെയും സാമ്പത്തിക ക്രമക്കേടുകളുടെ പേരിലാണ് പിരിച്ചു വിട്ടതെന്നു ഉടമകൾ പറയുന്നു. ഇടത്തരം ശമ്പളമുള്ള ജോലിയിൽനിന്നും പിരിച്ചുവിട്ടതിനാണ് ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചു പ്രതികാരം നടത്തിയത് എന്നത് അത്രയും പൂർണ വിശ്വാസയോഗമാകുന്നില്ല. തന്റെ സുഹൃത്തു മുഖാന്തിരം പരിചയപ്പെട്ടതാണ് ഹാബിയെ എന്നാണ് ശരത്തിന്റെ ഭാര്യ പൊന്നു ഹരിലാൽ മൊഴി നൽകിയിരിക്കുന്നത്. ഭർത്താവ് കാട്ടിയ തട്ടിപ്പിന് ജോലി പോയതിന് പ്രതികാരമായി ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയെന്നതും പ്രതിഫലം ആറംഗ സംഘത്തിന് വെറും 20000 രൂപ മാത്രമായിരുന്നുവെന്നതും ദൂരൂഹത വർധിപ്പിക്കുന്നു. മെച്ചപ്പെട്ട കുടുംബ പശ്ചാത്തലമുള്ള, അദ്ധ്യാപികയായ പൊന്നു ഭർത്താവിന്റെ ദുർന്നടപ്പിന് പകരം ചോദിക്കാൻ ഇറങ്ങിച്ചിരിച്ചെന്ന വാദഗതിക്കും പൊരുത്തക്കേടുണ്ട്. അക്രമത്തേക്കാൾ ഉപരി കവർച്ച ലക്ഷ്യമിട്ടാണ് സംഭവമെന്ന് നിരീക്ഷണമുണ്ട്. ചെക്ക് ലീഫുകൾ കവർച്ച ചെയ്യപ്പെട്ടിട്ടും ഇതുപയോഗിച്ചുള്ള ഇടപാടുകൾ വരുൺ തടഞ്ഞിരുന്നില്ലെന്ന് പിന്നീട് തിരുവനന്തപുരത്തെ ബാങ്കിലൂടെ 70000 രൂപ സംഘം മാറിയെടുത്തതിൽ വ്യക്തമാണ്. അത്തരമൊരു സാഹചര്യത്തിന് കാരണമായതെന്തെന്നും പുറത്തുവന്നിട്ടില്ല. കട്ടപ്പനയിൽനിന്നും രണ്ടു വാഹനങ്ങളിൽ 35 കിലോമീറ്റർ അകലെയുള്ള റിസോർട്ടിലെത്തി വൻ വാടക നൽകി മുറി വാടകയ്ക്ക് എടുത്ത ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങൾക്ക് 2000 രൂപ വീതം പോലും ലഭിച്ചിട്ടില്ല. ഇത്രയും കുറഞ്ഞ തുകയ്ക്ക് അക്രമം നടത്തിയെന്ന വിശദീകരണവും തൃപ്തികരമാകുന്നില്ല.
പൊന്നുവും ക്വട്ടേഷൻ സംഘാംഗങ്ങളും ഇതിന് മുമ്പ് ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഉൽപ്പെട്ടിട്ടുണ്ടോയെന്ന കാര്യവും വെളിവായിട്ടില്ല. ഹാബിയെ അറസ്റ്റ് ചെയ്യുകയും പൊന്നുവിനെയും ഹാബിയേയും കൂടുതൽ ചോദ്യം ചെയ്യുകയും ചെയ്താലേ വ്യക്തമായ വിവരങ്ങൾ ലഭിക്കൂ എന്ന് കേസ് അന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന പീരുമേട് സി. ഐ മനോജ് കുമാർ പറഞ്ഞു. ഇപ്പോൾ റിമാൻഡിലുള്ള പ്രതികളെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഭർത്താവിന്റെ തട്ടിപ്പിന് അദ്ധ്യാപികയായ ഭാര്യ നൽകിയ ക്വട്ടേഷന്റെ പിന്നിൽ സത്യങ്ങളൊത്തിരി ഒളിച്ചിരിക്കുന്നതായാണ് സൂചന.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍