Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മമ്മൂട്ടി ചെയ്തത് കടുത്ത വഞ്ചന; പരസ്യവാഗ്ദാനത്തിൽ വിശ്വസിച്ച് അവതാർ ഗോൾഡിൽ നിക്ഷേപിച്ച് പണം പോയവർ മെഗാ സ്റ്റാറിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നു; കോടികളുടെ തട്ടിപ്പ് ബോധ്യമായിട്ടും മമ്മൂട്ടി മൗനം പാലിക്കുന്നെന്നും അമർഷത്തോടെ നിക്ഷേപകർ

മമ്മൂട്ടി ചെയ്തത് കടുത്ത വഞ്ചന; പരസ്യവാഗ്ദാനത്തിൽ വിശ്വസിച്ച് അവതാർ ഗോൾഡിൽ നിക്ഷേപിച്ച് പണം പോയവർ മെഗാ സ്റ്റാറിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നു; കോടികളുടെ തട്ടിപ്പ് ബോധ്യമായിട്ടും മമ്മൂട്ടി മൗനം പാലിക്കുന്നെന്നും അമർഷത്തോടെ നിക്ഷേപകർ

എം പി റാഫി

മലപ്പുറം: തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പരസ്യത്തിൽ അഭിനയിച്ചതിന് ബോളിവുഡ് സൂപ്പർതാരം അമിതാബ് ബച്ചൻ പോലും പുലിവാല് പിടിച്ചിട്ടുണ്ട്. ഇത്തരത്തിൽ മേലും കീഴും നോക്കാതെ പ്രമുഖ ജുവല്ലറി ബ്രാൻഡിന്റെ അംബാസിഡറായ മമ്മൂട്ടി വലിയ നിയമക്കുരുക്കിലേക്ക്. അവതാർ ഗോൾഡിൽ നിക്ഷേപിച്ച് പണം നഷ്ടമായവർ ജുവല്ലറി ഉടമകൾക്കെതിരെ കേസുമായി നീങ്ങുന്നതിനൊപ്പം ജുവല്ലറി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസിഡറായ മെഗാ സ്റ്റാർ മമ്മൂട്ടിക്കെതിരെയും നിയമനടപടിക്ക് ഒരുങ്ങുന്നു. മെഗാ സ്റ്റാർ കൂടി ജുവല്ലറിയുടെ ബ്രാൻഡ് അംബാസിഡറായതിനാലാണ് തങ്ങൾ പണം നിക്ഷേപിക്കാൻ തയ്യാറായത്. അതുകണ്ട് മമ്മൂട്ടിക്കെതിരെയും എത്രയും വേഗം നിയമ നടപടി സ്വീകരിക്കുമെന്ന് പണം നഷ്ടമായ നിക്ഷേപകർ മറുനാടൻ മലയാളിയോട് പറഞ്ഞു.

മമ്മൂട്ടിക്കെതിരെ വക്കീൽ നോട്ടീസ് അയക്കാനാണ് അവതാർ ഗോൾഡ് ഷെയർ ഹോൾഡേഴ്ഡിന്റെ നീക്കം. അവതാർ ഗോൾഡ് ഉടമകളുടെ വീടിനു മുന്നിൽ ഇന്നലെ സമരം നടത്തിയ നിക്ഷേപകരുടെ നേതൃത്വത്തിലാണ് ജൂവലറിയുടെ ബ്രാൻഡ് അംബാസഡർ മമ്മൂട്ടിക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നത്. അവതാർ ഗോൾഡ് നിക്ഷേപ പദ്ധതിക്കു വേണ്ടിയും നടൻ മമ്മൂട്ടി പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പരസ്യ വാചകങ്ങളിൽ ആകർഷ്ടരായാണ് മിക്കവരും പദ്ധതിയിൽ ചേരന്നിരുന്നത്. എന്നാൽ ആളുകൾ ഇതിൽ വഞ്ചിതരാവുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് നിക്ഷേപകർ മമ്മൂട്ടിക്കെതിരെ വക്കീൽ നോട്ടീസ് അയക്കുന്നത്.

കഴിഞ്ഞ എട്ട് മാസമായി അവതാർ ഗോൾഡ് നിക്ഷേപകർ സമര രംഗത്തുണ്ട്. എന്നാൽ കോടികളുടെ തട്ടിപ്പ് നടന്നിട്ടും ബാൻഡ് അംബാസിഡർ ഇടപെടാൻ തയ്യാറായിരുന്നില്ല. ഉടമകൾ ഫോൺ ഓഫ് ചെയ്ത് മുങ്ങുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പണം തിരികെ ലഭിക്കുന്നതിന് മമ്മൂട്ടിയുടെ ഇടപെടലിനായി നിയമ നടപടിയുമായി മുന്നോട്ട് പോകുന്നത്. അവതാറിന്റെ ഗോൾഡ് ഡിപ്പോസിറ്റ് സ്‌കീമിന്റ പ്രചാരണം നടത്തിയ മെഗാ സ്റ്റാർ മമ്മുട്ടി ഇതിനു സമാധാനം പറയണം എന്നാവശ്യപ്പെട്ടാണ് അവതാർ ഉടമകളിൽ ഒരാളായ അബ്ദുല്ലയുടെ തൃത്തലായിലെ വീട്ടിന് മുന്നിലേക്ക് ഇന്നലെ പണം നഷ്ടമായവര് സമരം നടത്തിയത്.

ഒരു ലക്ഷം രൂപ ഗോൾഡ് സ്‌കീമിൽ അടച്ചാൽ മാസം പലിശ ഇനത്തിൽ 1000മുതൽ 1200രൂപ വരെ മാസം ലഭിക്കും എന്നാണ് ചേർന്നവർക്കു കമ്പനി നൽകിയ വാഗ്ദാനങ്ങൾ. ഇതിൽ മലപ്പുറം ജില്ലയിലെ സ്ത്രീകൾ അടക്കം നിരവധിപേർ പണം അടച്ചു ഒപ്പം പ്രവാസികളായ മലയാളികയുടെയും പണം ഇതിൽ നിക്ഷേപിച്ചു. കഴിഞ്ഞ ജനുവരി മുതൽ പണം ലഭിക്കാതെ വന്നു. അവസാനം കേരളത്തിലെ ശാഖകൾ പൂട്ടുകയും ചെയ്തു. നിയമപരമായി ചിലർ പണം ലഭിക്കാനായി നോക്കി എങ്കിലും വിലപ്പോയില്ല. ഏതാണ്ട് 7 കോടിയോളം രൂപ ഇതുമായി പലരുടെ കൈയിൽ നിന്ന് നഷ്ടപ്പെട്ട നിക്ഷേപകർവരെയുണ്ട്.

അവതാർ ഉടമകളായ അബ്ദുള്ള, നാസർ, ഫൈസൽ, ഫാരിസ് എന്നിവരെ ഉടൻ അറസ്റ്റ് ചെയ്യുക, ഇവരിൽ നിന്ന് ജനങ്ങൾക്ക് കിട്ടേണ്ട പണവും നഷ്ടപരിഹാരവും കിട്ടുക എന്നതാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. സ്വർണ നിക്ഷേപത്തിന്റെ പേരിൽ വൻ തട്ടിപ്പ് നടത്തിയ ശേഷം എല്ലാ ഷോറൂമുകളും അടച്ച് പൂട്ടി ജൂവലറി ഉടമകൾ മുങ്ങുകയായിരുന്നു. സൂപ്പർ സ്റ്റാർ മമ്മൂട്ടി ബ്രാൻഡ് അംബാസിഡറായ അവതാർ ജൂവലറിയാണ് സ്വർണ്ണ നിക്ഷേപ തട്ടിപ്പിലൂടെ കോടികളുമായി മുങ്ങിയിരിക്കുന്നത്. കോടികളുടെ സ്വർണ്ണ നിക്ഷേപം സ്വീകരിച്ചതിനു ശേഷം കേരളത്തിലെ ഏല്ലാ ശാഖകളും കഴിഞ്ഞ മാസത്തോടെ അടച്ചു പൂട്ടുകയായിരുന്നു. മമ്മൂട്ടിയെ ഉപയോഗിച്ചുള്ള വൻ പ്രചാരണങ്ങൾക്ക് ലഭിച്ച സ്വീകര്യത മുതലാക്കിയാണ് സ്വർണ നിക്ഷേപ തട്ടിപ്പ് ആരംഭിച്ചത്. അവതാറിന്റെ ശാഖകളിൽ ഗോൾഡ് ഏൽപ്പിച്ചാൽ പ്രതിമാസം പലിശ നിരക്കിലുള്ള സ്വർണം ലഭിക്കുമെന്നുള്ള വാഗ്ദാനത്തിൽ വഞ്ചിതരായവർക്കാണ് ലക്ഷങ്ങൾ നഷ്ടമായിരിക്കുന്നത്.

ആയിരത്തിലധികം പേർ ഇത്തരത്തിൽ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്ക്. രണ്ടാം ഘട്ടത്തിലാണ് കേരളത്തിലാദ്യാമായി സ്വർണ്ണ നിക്ഷേപ പദ്ധതിയുമായി അവതാർ രംഗത്തെത്തുന്നത്. ആദ്യ ഘട്ടത്തിൽ നിക്ഷേപം നടത്തിയവർക്ക് കൃത്യമായി പലിശ ലഭിച്ചു. പിന്നീട് കോടികളുടെ സ്വർണം കുമിഞ്ഞു കൂടിയതോടെ അവതാർ അടച്ചുപൂട്ടി മുങ്ങിയത്. കേരളത്തിൻ വൻ തട്ടിപ്പിനു വേണ്ടിയുള്ള ആസൂത്രണമായിരുന്ന അവതാർ നടത്തിയിരുന്നതെന്നാണ് ഇവരുടെ നീക്കങ്ങൾ വ്യക്തമാക്കുന്നത്.

500 ഗ്രാം മുതൽ വലിയഅളവിൽപോലും സ്വർണം നിക്ഷേപിച്ചവരുണ്ട്. സാധാരണക്കാർ മുതൽ കള്ളപ്പണം സ്വർണ്ണമാക്കി നിക്ഷേപിച്ചവർ വരെ ഇക്കൂട്ടത്തിൽപെടും. മക്കളുടെ വിവാഹ ആവശ്യത്തിനായി കരുതിവച്ചിരുന്ന സ്വർണം പോലും പലർക്കും നഷ്ടപ്പെട്ടു.അവതാറിന്റെ എല്ലാ ഷോറുമുകളും ഉദ്ഘാടനം ചെയ്തതും അവതാറിന്റെ ഗോൾഡ് ഡെപ്പോസിറ്റ് സ്‌കീമിന്റെ പ്രചാരണത്തിന് മുന്നിൽ നിന്നത് മമ്മുട്ടിയായിരുന്നു.

എടപ്പാൾ തൃശൂർ കൊച്ചി പൊലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നത്. നിരവധി പേർ തട്ടിപ്പിനിരയായെങ്കിലും പണത്തിന്റെ സ്‌ത്രോതസ് വെളിപ്പെടുത്തേണ്ടി വരുമെന്നതിനാൽ രേഖാമൂലം പരാതി നൽകാൻ തയ്യാറായിട്ടില്ല. കൊച്ചിയിലെ ലുലുമാളിലെ ഷോറൂം ഉദ്ഘാടനത്തിന് മമ്മൂട്ടിക്കൊപ്പം എം എ യൂസഫലിയും മുഖ്യാതിഥിയായിരുന്നു. 2013 മുതലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അവതാർ ഗ്രൂപ്പ് ജൂവലറികൾ തുടങ്ങുന്നത്. മമ്മൂട്ടിയെ ബ്രാൻഡ് അംബാസിഡറാക്കി നടത്തിയ പരസ്യമുന്നേറ്റം അവതാറിന് കേരളത്തിൽ സ്വീകാര്യത വർധിപ്പിച്ചുരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP