മാണിക്കെതിരെ സുകേശൻ ശേഖരിച്ച എട്ട് നിർണ്ണായക തെളിവുകൾ ശങ്കർ റെഡ്ഡി വെട്ടിമാറ്റി; സ്ഥാനക്കയറ്റം നിഷേധിക്കുമെന്ന മുന്നറിയിപ്പും നൽകി; നിവർത്തിയില്ലാതെ മാണിയെ നിരപരാധിയാക്കിയ ശേഷം ജേക്കബ് തോമസിന് മുമ്പിൽ കുമ്പസരിച്ചു; ബാർ കോഴ വീണ്ടും സജീവമായത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബാർ കോഴക്കേസിൽ കെ.എം. മാണിയ്ക്കെതിരായ തുടരന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് നേരിട്ട് മേൽനോട്ടം വഹിക്കും. പിഴവുകളില്ലാതെ അന്വേഷണം പൂർത്തിയാക്കും. പരമാവധി തെളിവ് ശേഖരണവും നടത്തും. ബാർ ഉടമകളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. അങ്ങനെ മാണിയെ അഴിമതിക്കേസിൽ കുടുക്കാനാണ് തീരുമാനം. ഇതിനിടെയിൽ മുൻ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഡിയുടെ ഇടപെടലും പരിശോധിക്കും. മാണിയെ കുറ്റവിമുക്തനാക്കി റിപ്പോർട്ട് നൽകിയത് വിജിലൻസ് ഡയറക്ടറായിരുന്ന ശങ്കർറെഡ്ഡിയുടെ സമ്മർദ്ദം കാരണമായിരുന്നുവെന്നും അന്വേഷണ വിവരങ്ങളടങ്ങിയ കേസ് ഡയറിയിൽ തിരുത്തലുകൾ വരുത്തിയതായും ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ആർ. സുകേശൻ സമർപ്പിച്ച ഹർജിയിലാണ് വിജിലൻസ് ജഡ്ജിയുടെ പുനരന്വേഷണ ഉത്തരവ്.
'സൂക്ഷ്മ പരിശോധന' എന്നപേരിൽ ശാസ്ത്രീയസാഹചര്യത്തെളിവുകൾ നിരാകരിച്ച് റെഡ്ഡി നടത്തിയ ഇടപെടലിൽ കെ.എം. മാണി പ്രതിയല്ലാതായി മാറുകയായിരുന്നു. ആത്മഹത്യ ചെയ്യാൻ പോലും തോന്നുവെന്ന് ഈ ഘട്ടത്തിൽ സുകേശന്റെ വെളിപ്പെടുത്തലുമെത്തി. ആഭ്യന്തരവകുപ്പിന്റെ കുറ്റാരോപണ മെമോയും ശാസനയുമേറ്റതിനു പിന്നാലെ 2015ലെ ഒഴിവിൽ ലഭിക്കേണ്ട ഐ.പി.എസ് സ്ഥാനക്കയറ്റം ഇല്ലാതാക്കുമെന്ന ഭീഷണിയും കൂടിയായതോടെ സുകേശൻ നിശബ്ദനായി. മുഖ്യമന്ത്രി പിണറായി വിജയനോടും വിജിലൻസ് മേധാവി ജേക്കബ് തോമസിനോടും അട്ടിമറികളെക്കുറിച്ച് കുമ്പസരിച്ചതോടെ ശങ്കർ റെഡ്ഡിക്കെതിരേ കോടതിയിൽ ഹർജി നൽകാൻ സുകേശന് അനുമതി ലഭിക്കുകയായിരുന്നു. ഇതാണ് കേസിൽ വഴിത്തിരിവായത്. മാണിയോട് രാഷ്ട്രീയമായി അടുക്കേണ്ടതില്ലെന്ന സിപിഐ(എം) കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശവും ഇതിന് കൂടുതൽ സഹായകമായി. മാണിയെ കുറ്റവിമുക്തനാക്കിയുള്ള റിപ്പോർട്ട് കോടതിയിലെത്തിയതിന് പിന്നാലെ ബാറുടമകളുമായി ചേർന്ന് ഗൂഢാലോചന നടത്തിയതിന് സുകേശനെതിരെ നടപടിവേണമെന്ന് ശങ്കർറെഡ്ഡി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിനും ഇക്കാര്യങ്ങൾ മൊഴിയായി നൽകിയിട്ടുണ്ടെന്നും സുകേശൻ ചൂണ്ടിക്കാട്ടിയിരുന്നു.
ബാർ കോഴക്കേസിൽ മൂടിവയ്ക്കപ്പെട്ട സത്യങ്ങളും നശിപ്പിക്കപ്പെട്ട തെളിവുകളും പുറത്ത് വരണമെന്ന് വിജിലൻസ് ജഡ്ജി എ. ബദറുദ്ദീൻ പുനരന്വേഷണ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. എങ്കിലേ പരാതിക്കാർക്ക് നീതി ലഭിക്കൂ. തുടരന്വേഷണം വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ നിരാകരിക്കാനാവില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് കേസിലെ ജേക്കബ് തോമസിന്റെ ഇടപെടലുകൾ. എത്രയും വേഗം പുനരന്വേഷണം പൂർത്തിയാക്കാനാണ് നീക്കം. ഈ സാഹചര്യത്തിലാണ് ശങ്കർ റെഡ്ഡിയുടെ നീക്കവും പരിശോധിക്കപ്പെടുന്ന്. കഴിഞ്ഞ 23നാണ് ശങ്കർറെഡ്ഡിയുടെ അട്ടിമറിശ്രമങ്ങൾ എണ്ണമിട്ട് നിരത്തി സുകേശൻ നേരിട്ടെത്തി കോടതിയിൽ ഹർജി സമർപ്പിച്ചത്. മാണിയെ പ്രോസിക്യൂട്ട് ചെയ്യാൻ അറുപതുശതമാനം തെളിവുണ്ടെന്നാണ് കോടതി നിർദ്ദേശപ്രകാരമുള്ള ആദ്യ തുടരന്വേഷണത്തിൽ സുകേശൻ കണ്ടെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി രണ്ടാം വസ്തുതാവിവര റിപ്പോർട്ട് നൽകിയപ്പോഴായിരുന്നു ശങ്കർറെഡ്ഡിയുടെ അട്ടിമറി.
വിജിലൻസ് ഡയറക്ടറുടെ അധികാരം ഉപയോഗിച്ച് അന്വേഷണ വിവരങ്ങളിൽ നിർണായകമായ തിരുത്തലുകൾ നടത്താൻ ശങ്കർറെഡ്ഡി ആവശ്യപ്പെടുകയായിരുന്നു. കേസ് ഡയറിയിൽ ബാറുടമകളുടെ മൊഴികളെക്കുറിച്ചും തെളിവുകളെക്കുറിച്ചും പരാമർശിക്കുന്ന ഭാഗത്ത് മാറ്റം വരുത്തണമെന്ന് ശങ്കർറെഡ്ഡി കർശന നിർദ്ദേശം നൽകി. തെളിവായി ബിജുരമേശ് മജിസ്ട്രേട്ടിന് സമർപ്പിച്ചിരുന്ന ശബ്ദരേഖയടങ്ങിയ മൂന്നരമണിക്കൂർ സി.ഡി പൂർണമായി തള്ളിക്കളയണമെന്നും റെഡ്ഡി നിർദ്ദേശിച്ചു. ശങ്കർറെഡ്ഡിയുടെ നിർദ്ദേശപ്രകാരം സുകേശന് കേസ് ഡയറിയിൽ തിരുത്തൽ വരുത്തേണ്ടിവന്നു. പക്ഷേ ഡയറക്ടറുടെ നിർദ്ദേശമനുസരിച്ച് മാറ്റം വരുത്തിയ ഭാഗങ്ങൾ ഏതൊക്കെയാണെന്ന് കേസ് ഡയറിയുടെ അവസാനഭാഗത്ത് സുകേശൻ രേഖപ്പെടുത്തി. മാണിക്കെതിരായ കേസ് അവസാനിപ്പിക്കണമെന്ന തുടരന്വേഷണ റിപ്പോർട്ടിനോടൊപ്പം കേസ്ഡയറിയും കോടതിക്ക് സമർപ്പിച്ചിരുന്നു. ശങ്കർറെഡ്ഡിയുടെ ഇടപെടലുകളെക്കുറിച്ച് പിന്നീട് എഴുതിച്ചേർത്തതാണെന്ന ആക്ഷേപം വരാതിരിക്കാനായിരുന്നു ഇങ്ങനെ ചെയ്തത്. കേസ്ഡയറി കോടതി തന്നെ സൂക്ഷിക്കണമെന്നും സുകേശൻ ആവശ്യപ്പെട്ടിരുന്നു. മാണിക്കെതിരെ തെളിവില്ലെന്ന തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ താൻ നിർബന്ധിതനാവുകയായിരുന്നുവെന്നും സുകേശൻ ചൂണ്ടിക്കാട്ടുന്നു.
സുകേശന്റെ ആദ്യ റിപ്പോർട്ടിൽ ശങ്കർറെഡ്ഡിയുടെ എട്ടുവെട്ടുകളാണ് വരുത്തിയത്. മാണി പാലായിൽ15 ലക്ഷവും തിരുവനന്തപുരത്ത് 10 ലക്ഷവും വാങ്ങിയതിന് തെളിവുണ്ടെന്ന് ആദ്യ റിപ്പോർട്ടിൽ. ഒരിടത്തും പണമിടപാട് നടന്നിട്ടില്ലെന്നും മാണി കോഴ ആവശ്യപ്പെട്ടിട്ടില്ലെന്നും തിരുത്തി. ബാർലൈസൻസ് പുതുക്കാമെന്ന് അഡ്വക്കേറ്റ് ജനറൽ രണ്ടുവട്ടം നിയമോപദേശം നൽകിയിട്ടും തീരുമാനമെടുക്കുന്നത് മാണി ബോധപൂർവം തടഞ്ഞെന്ന് ആദ്യറിപ്പോർട്ടിൽ. കോഴയ്ക്ക് സാഹചര്യം ഒരുക്കാനായിരുന്നു ഈ നീക്കമെന്നാണ് സുകേശന്റെ റിപ്പോർട്ടിൽ. മന്ത്രിസഭയുടെ റൂൾസ് ഒഫ് ബിസിനസ് പ്രകാരം എല്ലാം ശരിയായിരുന്നുവെന്നാണ് ശങ്കർറെഡ്ഡിയുടെ തിരുത്തൽ. പാലായിൽ പണം കൈമാറിയത് 2014 മാർച്ച് 30നോ 31നോ ആണെന്നായിരുന്നു ആദ്യനിഗമനം. മാർച്ച് 22നായിരുന്നു ഇടപാടെന്ന് കണ്ടെത്തിയ സുകേശൻ ബാറുടമകളെല്ലാം ഒരേ ടവറിനു കീഴിലായിരുന്നുവെന്നും കണ്ടെത്തി. ബാറുടമകൾ മാണിയുടെ വീട്ടിലെത്തിയിട്ടില്ലെന്നും പണമിടപാട് നടന്നിട്ടില്ലെന്നും ശങ്കർറെഡ്ഡിയുടെ തിരുത്തൽ.
ഔദ്യോഗിക വസതിയിൽ നൽകാനുള്ള ബിജുവിന്റെ വിഹിതമായ 10ലക്ഷം താനാണ് രാജ്കുമാർ ഉണ്ണിക്ക് കൈമാറിയതെന്ന അക്കൗണ്ടന്റ് അജേഷിന്റെ മൊഴിയും പാർക്ക് രാജധാനി ഹോട്ടലിൽ 35ലക്ഷംരൂപ എണ്ണി തിട്ടപ്പെടുത്തിയത് താൻകൂടി ചേർന്നാണെന്ന അമ്പിളിയുടെ മൊഴിയും കളവാണെന്ന് ശങ്കർറെഡ്ഡി കൂട്ടിച്ചേർത്തു. ബാർ അസോസിയേഷന്റെ കോട്ടയം ജില്ലാകമ്മിറ്റി പിരിച്ചെടുത്ത പണം സംഘടനയുടെയോ ഭാരവാഹികളുടെയോ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടില്ലാത്തതിനാൽ കോഴ നൽകിയെന്ന ആരോപണം ശക്തിപ്പെടുത്തുന്നുവെന്ന് സുകേശന്റെ റിപ്പോർട്ടിൽ. പാലായിലെ മഹാറാണി ഹോട്ടലിൽ വച്ച് രാജ്കുമാർ ഉണ്ണിക്ക് 15ലക്ഷം കൈമാറിയത് മാണിയെ കണ്ട് മടങ്ങിയെത്തിയ ശേഷമെന്ന് റെഡ്ഡിയുടെ തിരുത്തൽ. 2014മാർച്ച് 26ന്റെ മന്ത്രിസഭാ യോഗത്തിൽ കൂടുതൽ സമയമാവശ്യപ്പെട്ട് മാണി ഫയൽമാറ്റിവച്ചതിനുശേഷം തൃശൂർ, എറണാകുളം ജില്ലകളിലെ ബാറുടമകളിൽനിന്ന് 60 ലക്ഷത്തിലേറെ രൂപ പിരിച്ചെടുത്തതായാണ് സുകേശന്റെ റിപ്പോർട്ടിൽ. ഈകാലയളവിൽ ബാറുടമകൾ പണം പിൻവലിച്ചതിനുള്ള രേഖകളും കിട്ടി. കോഴയല്ലെന്നും ലീഗൽ ഫണ്ടായാണ് പണം സമാഹരിച്ചതെന്നും തുക എത്രയെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും ശങ്കർറെഡ്ഡി എഴുതി.
2014 ഏപ്രിൽ രണ്ടിന് ഔദ്യോഗിക വസതിയിൽ കോഴ കൈമാറിയതിന് ശക്തമായ സാഹചര്യത്തെളിവുകളും സാക്ഷിമൊഴിയുമുണ്ടെന്ന് സുകേശന്റെ റിപ്പോർട്ടിൽ. രാജ്കുമാർ ഉണ്ണി മാണിയെ ഔദ്യോഗിക വസതിയിലെത്തി കണ്ടെങ്കിലും കോഴയിടപാട് കെട്ടുകഥയാണെന്നാണ് ശങ്കർറെഡ്ഡി. രാജ്കുമാർ ഉണ്ണി പണമടങ്ങിയ ബാഗ് മാണിക്ക് കൈമാറിയെങ്കിൽ തന്നെ വീടിനു പുറത്തുനിന്ന അമ്പിളിക്ക് കാണാനാവുമായിരുന്നില്ലെന്ന് റെഡ്ഡിയുടെ കണ്ടെത്തൽ. ബിജു രമേശ് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ മൂന്നു മണിക്കൂർ ശബ്ദരേഖകളും ബാറുടമകളുടെ ശബ്ദവുമായി താരതമ്യം ചെയ്യാൻ കഴിഞ്ഞില്ലെന്ന് ആദ്യ റിപ്പോർട്ടിൽ. സി.ഡിയിൽ എഡിറ്റിങ് വരുത്തിയതിനാൽ ശബ്ദമാരുടേതെന്ന് പരിശോധിക്കേണ്ട ആവശ്യമില്ലെന്നാണ് ശങ്കർ റെഡ്ഡിയുടെ തിരുത്തൽ. ചൈനാ സുനിൽ, യമഹാ സുരേന്ദ്രൻ, ബിജു രമേശ് എന്നിവരിൽനിന്ന് 35 ലക്ഷംശേഖരിച്ചതിന് തെളിവില്ലെന്നും റെഡ്ഡി
വിജിലൻസ് മേധാവിയായി ജേക്കബ് തോമസ് എത്തിയശേഷം ബാർ കോഴക്കേസിൽ നിയമോപദേശകരുടെ സംയുക്ത ഉപദേശം തേടിയിരുന്നു. ബാറുകൾ തുറക്കുന്നതിന് സർക്കാർ വഴങ്ങുമെന്ന വിശ്വാസത്തിൽ മൊഴി മാറ്റിപ്പറയാൻ ബാർ ഉടമകൾ തീരുമാനിച്ചത് ശബ്ദരേഖയിൽ നിന്ന് വ്യക്തമാണെന്നത് ഉൾപ്പെടെ കണക്കിലെടുത്ത് അന്വേഷണം തുടരണമെന്നായിരുന്നു നിയമോപദേശം. മാണിയെ കുറ്റവിമുക്തനാക്കി വിജിലൻസ് നൽകിയ ആദ്യറിപ്പോർട്ട് തള്ളിക്കളഞ്ഞ കോടതി, രണ്ടുതവണയായി കെ.എം. മാണി 25ലക്ഷം രൂപ ബാറുടമകളിൽ നിന്ന് കോഴ വാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തിയിരുന്നു. അന്നത്തെ വിജിലൻസ് മേധാവി വിൻസൺ .എം. പോളിനെയും കോടതി വിമർശിച്ചിരുന്നു. ബാറുടമകളുടെ പണപ്പിരിവിനെക്കുറിച്ചടക്കം തുടരന്വേഷണം നടത്താനാണ് കോടതി നിർദ്ദേശിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്