വത്തിക്കാൻ സ്ഥാനപതിയുടെ ഓഫീസും തെളിവ് അയച്ചു നൽകി; എല്ലാ തെളിവുകളും എത്തിയതോടെ ഫ്രാങ്കോയെ ചോദ്യം ചെയ്യാൻ പൊലീസ് സംഘം ഇന്ന് രൂപതാ ആസ്ഥാനത്തെത്തും; നേരിടാൻ വിശ്വാസികളോട് അരമനയ്ക്ക് ചുറ്റും എത്താൻ ആഹ്വാനം ചെയ്തു പീഡക മെത്രാൻ; എഴുതി തയ്യാറാക്കിയ 55 ചോദ്യങ്ങൾക്ക് ഉത്തരം വാങ്ങിയ ശേഷം അറസ്റ്റു ചെയ്യണമോ എന്നു തീരുമാനിക്കേണ്ടത് സർക്കാർ; എന്തു സംഭവിക്കുമെന്ന് ജലന്ധറിൽ എത്തിയ പൊലീസിന് പോലും അറിയില്ല
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: പീഡനവീരൻ മെത്രാനെ കേരളാ പൊലീസ് വിലങ്ങു വെക്കുമോ? കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന് പരാതിയിൽ തെളിവുകൾ ശേഖരിച്ച ശേഷം ജലന്ധർ മെത്രാന്റെ മൊഴിയെടുക്കാൻ പൊലീസ് സംഘം ഇന്ന് പഞ്ചാബിലെ ജലന്ധറിൽ എത്തും. രൂപതാ ആസ്ഥാനത്തെത്തി ചോദ്യം ചെയ്യാനാണ് നീക്കം. ഈ നീക്കത്തെ ചെറുക്കാൻ വിശ്വാസികളെ രംഗത്തിറക്കിയാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കന്റെ ശ്രമം. അതേസമയം പൊലീസ് സംഘം തയ്യാറാക്കിയ ചോദ്യാവലിയിൽ ഉത്തരം തേടിയ ശേഷം തിരിച്ചു നാട്ടിലേക്ക് പോകുമെന്നുമുള്ള സൂചനകളുണ്ട്. വൈക്കം ഡിവൈ.എസ്പി: കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലും ഇതര സംസ്ഥാനങ്ങളിലുമായി നടത്തിയ അന്വേഷണത്തിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാൻ തക്കതായ തെളിവുകൾ ലഭിച്ചെന്നാണ് ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിച്ചിരിക്കുന്നത്. അന്വേഷണപുരോഗതിയും ലഭ്യമായ തെളിവുകളും സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറിയതായാണ് സൂചന.
ബിഷപ്പിനെതിരേ കന്യാസ്ത്രീ ഡൽഹിയിലെ വത്തിക്കാൻ സ്ഥാനപതിക്ക് അയച്ച പരാതിയുടെ ഇ മെയിൽ പകർപ്പ് വത്തിക്കാൻ സ്ഥാനപതിയുടെ സെക്രട്ടറി പൊലീസിന് കൈമാറിയിട്ടുണ്ട്. ഇത് കേസിലെ സുപ്രധാന തെളിവാണ്. കന്യാസ്ത്രീ ലൈംഗിക ആരോപണങ്ങൾ അടക്കം ഉന്നയിച്ചു കൊണ്ടായിരുന്നു വത്തിക്കാൻ സ്ഥാനപതിക്ക് കത്തയച്ചിരുന്നത്. പ്രധാന തെളിവുകളിലൊന്നാണിത്. ഇ-മെയിലിന്റെ പകർപ്പും രേഖകളും ഹാർഡ് ഡിസ്ക്കുകളും അന്വേഷണസംഘത്തോടൊപ്പമുള്ള സൈബർ വിദഗ്ദൻ പരിശോധിച്ചു. ബിഷപ്പിന്റെ അറസ്റ്റ് ആഭ്യന്തര വകുപ്പിന്റെ തീരുമാനത്തിന്റെ അടിസ്്ഥാനത്തിലായിരിക്കും.
സമാനമായ പീഡനകേസുകളിലെടുത്ത നിലപാട് ഈ കേസിലും സ്വീകരിക്കണമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആഭ്യന്തരവകുപ്പിന് നൽകിയ ഉപദേശമെന്നാണ് സൂചന. ഒരാഴ്ചയായി ഡൽഹിയിൽ കഴിയുന്ന അന്വേഷണ സംഘത്തിലെ നാലുപേരാണ് ജലന്ധറിൽ എത്തിയത്. ഇന്ന് ബിഷപ്സ് ഹൗസിലെത്തുന്ന അന്വേഷണസംഘം 55 ചോദ്യങ്ങളടങ്ങുന്ന ചോദ്യാവലിയാണു തയാറാക്കിയിരിക്കുന്നത്. ബിഷപ്പിനൊപ്പമുള്ള ഉന്നത വൈദികരേയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. പൊലീസിനെ നേരിടാൻ ഫ്രാങ്കോയും എല്ലാ ഒരുക്കങ്ങളും തുടങ്ങിയെന്നാണ് അവിടെനിന്നുള്ള വിവരം. അറസ്റ്റു വന്നാൽ പൊലീസിനെ നേരിടാൻ ആളുകളെ വിളിച്ചുകൂട്ടാൻ സർക്കുലറും ഇറങ്ങിക്കഴിഞ്ഞു. നയതന്ത്ര പരിരക്ഷയുള്ള വത്തിക്കാൻ പ്രതിനിധിയിൽ നിന്നും നേരിട്ട് മൊഴിയെടുക്കുന്നതിന് നിരവധി നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്.
അതേസമയം, പൊലീസ് ജലന്ധറിൽ എത്തിയാൽ നേരിടാൻ എല്ലാ പ്രതിരോധവും ഫ്രാങ്കോയും സംഘവും ഒരുക്കുകയാണ്. ജലന്ധർ രൂപതയിലെ എല്ലാ വൈദികർക്കും ഇതുസംബന്ധിച്ച് സർക്കുലർ പറന്നുകഴിഞ്ഞു. നാളെ രാവിലെ ഒമ്പത് മണിക്ക് കേരളത്തിൽ നിന്നുള്ള പൊലീസ് സംഘം ബിഷപ്പ് ഹൗസിൽ എത്തുമെന്നും അതിനുള്ളിൽ ഇടവകകളിൽ നിന്നും വേദഉപദേശികൾ പള്ളിയുമായി അടുപ്പമുള്ളവരേയും കൂട്ടി ബിഷപ്പ് ഹൗസിനു മുന്നിൽ എത്തണമെന്നുമാണ് സർക്കുലറിലെ ആവശ്യം. അന്വേഷണവുമായി സഹകരിക്കും. എന്നാൽ 'വേണ്ടാത്ത ഒരു റിപ്പോർട്ടുമായി പൊലീസ് പോകാൻ പാടില്ല'. നിലവിലെ സാഹചര്യത്തിൽ എന്തെങ്കിലും മാറ്റംവന്നാൽ എല്ലാവരേയും ഫോണിൽ അറിയിക്കാമെന്നും വേദ ഉപദേശക വിഭാഗത്തിന്റെ ഡയറക്ടർ ഫാ.ജോൺ ഗേർവാൾ പുറത്തിറക്കി സർക്കുലറിൽ പറയുന്നു.
ഇടവകകളിൽ വേദഉപദേശത്തിനായി രൂപത പരിശീലനം നൽകി ശമ്പളം കൊടുത്ത് നിയോഗിച്ചിരിക്കുന്ന ജീവനക്കാരാണ് വേദഉപദേശികൾ. 'ബാബുജി' എന്ന പേരിൽ അറിയപ്പെടുന്ന ഇവർക്ക് ഇടവകയിലെ ഓരോ അംഗങ്ങളുമായി നല്ല ബന്ധമാണുള്ളത്. ഈ ബന്ധം മുതലാക്കി ആളുകളെ ഇറക്കി പൊലീസിനെ നേരിടാനാണ് ഫ്രാങ്കോയുടെ നീക്കം. അതേസമയം, ആവശ്യമെങ്കിൽ ജലന്ധർ പൊലീസിന്റെ സഹായവും കേരളാ പൊലീസ് തേടും. പൊലീസ് കമ്മിഷണർ പ്രവീൺ കുമാർ സിൻഹയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാകും സംഘം രൂപതാ ആസ്ഥാനത്തേക്കു പോകുക.
മൂന്നു ദിവസത്തിനുള്ളിൽ ജലന്തറിലെ അന്വേഷണം പൂർത്തിയാക്കാനാണ് സംഘത്തിനു കിട്ടിയ നിർദ്ദേശം. ഇതുവരെ ലഭിച്ച തെളിവുകൾ സംബന്ധിച്ച സ്ഥിരീകരണം, കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള തെളിവുകളുടെ ശേഖരണം എന്നിവയാണ് സംഘം നടത്തുക. പീഡനക്കേസ് സംശയാതീതമായി തെളിയിക്കപ്പെട്ടാൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കു നീങ്ങുമെന്നാണു സൂചന. ജലന്തറിൽനിന്നു ലഭിക്കുന്ന തെളിവുകൾ കോട്ടയത്തു തിരിച്ചെത്തി വീണ്ടും പരിശോധിക്കാനും സാധ്യതയുണ്ട്. അതിനിടെ കേസിൽ ഇടപെടാൻ ശ്രമിച്ചുവെന്നതു സംബന്ധിച്ച് കുറവിലങ്ങാട് മുൻ എസ്ഐ ഷിന്റോ പി. കുര്യനെതിരെയുള്ള സ്പെഷൽ ബ്രാഞ്ച് അന്വേഷണം പൂർത്തിയായി. റിപ്പോർട്ട് ഇന്നു ജില്ലാ പൊലീസ് മേധാവിക്കു സമർപ്പിച്ചേക്കും.
കന്യാസ്ത്രിയുടെ ഇടവക വികാരി ഫാ. നിക്കോളോസിന്റെയും, കന്യാസ്ത്രിക്കെതിരെ നേരത്തെ പരാതി നൽകിയ ഡൽഹിയിൽ താമസിക്കുന്ന ബന്ധുവായ യുവതിയുടെയും ഭർത്താവിന്റെയും മൊഴികൾ കേസിൽ നിർണായകമാണ്. സി.എം.ഐ വൈദികൻ കന്യാസ്ത്രീയുടെ സഹപ്രവർത്തകയെ സ്വാധീനിക്കാൻ ശ്രമിച്ചത് അന്വേഷണസംഘം തെളിവുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതായാണ് സൂചന. കന്യാസ്ത്രിയുടെ സഹപ്രവർത്തകരായ നാലുകന്യാസ്ത്രിമാരുടെയും ബംഗളുരുവിലും ബീഹാറിലുമായി താമസിക്കുന്ന മുൻ കന്യാസ്ത്രീമാരുടെ മൊഴികളും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.
കണ്ണൂർ ജില്ലയിലെ രണ്ടുകന്യാസ്ത്രീ മഠങ്ങളിൽനിന്നും കുറവിലങ്ങാട്ടെ മഠത്തിൽനിന്നും കണ്ടെടുത്ത സന്ദർശകഡയറി തെളിവുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുറവിലങ്ങാട്ടെ മഠത്തിലേക്ക് ബിഷപ് ഫ്രാങ്കോ യാത്ര ചെയ്ത കാറിന്റെ ഡ്രൈവറുടെ മൊഴിയും കേസിൽ നിർണായകമാണ്. കത്തോലിക്കാസഭയുടെ വിവിധ തലങ്ങളിലേക്കയച്ച കത്തുകളും ജലന്ധർ രൂപതയിലെ സന്യാസിനി സമൂഹത്തിന്റെ മദർ ജനറലിന് നൽകിയ പരാതിയും മദർ ജനറൽ കന്യാസ്ത്രീക്ക് നൽകിയ മറുപടി സന്ദേശവും തെളിവുകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.''
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍