ഗുണ്ടാ നേതാവായ അംജിതിനെ 'വെറുമൊരു' സുഹൃത്താക്കി സോന മരിയ; വാദി പ്രതിയാകുമോ? സംവിധായകനാക്കാമെന്ന് പറഞ്ഞ് ഏഴ് ലക്ഷം തട്ടിയ കേസിൽ പുതിയ തിയറി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വാദി പ്രതിയാവുകയാണോ? ബ്ലാക് മെയിൽ തട്ടിപ്പ് കേസിൽ പൊലീസ് പിടികൂടിയ സോനാ മരിയ പുതിയ തിയറിയുമായി പൊലീസിന് എതിരെ രംഗത്ത് വരികെയാണ്. ഇതുവരെ കേട്ടതെല്ലാം കള്ളമാണെന്നാണ് മരിയ പറയുന്നത്.
ഫോർ സെയിൽ എന്ന മലയാള സിനിമയിലെ നായികയും മുളന്തുരുത്തി സ്വദേശിയുമായ സോനാ മരിയയാണ് പരാതിയുമായി രംഗത്തെത്തിയത്. യുവാവിനെ സിനിമാ സംവിധായകൻ ആക്കമെന്ന് പറഞ്ഞ് ഏഴ് ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിലെ പ്രതിയാണ് സോന മരിയ. ആലുവയിലെ ഗുണ്ടാനേതാവ് അംജിത്തുമായുള്ള ബന്ധവും കൂടിയാപ്പോൾ സോനാ മരിയ വിവാദങ്ങളിൽ നായികയായി. പൊലീസ് ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതായും ആരോപണം എത്തി. എന്നാൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ തന്നെ കള്ളക്കേസിൽ കുടുക്കിയെന്നും ഈ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത് എറണാകുളത്തു നിന്നുള്ള ഒരു മന്ത്രിയാണെന്നും സോനാ മരിയ ഇപ്പോൾ ആരോപിക്കുന്നു.
സംഭവത്തിൽ സോനാ മരിയയുടെ കഥ ഇങ്ങനെ-തെലുങ്ക് സിനിമാ സംവിധായകൻ എന്ന വ്യാജേന പരിചയപ്പെട്ട കരുനാഗപ്പള്ളി സ്വദേശി ഡിവൈൻ ജയചന്ദ്രനെതിരേ പരാതി നൽകിയതിലുള്ള വൈരാഗ്യത്തിൽ തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നു. ജയചന്ദ്രൻ തെലുങ്ക് സിനിമയിൽ നായിക ആക്കാമെന്നു പറഞ്ഞ് ചെന്നേയിലേക്ക് വിളിച്ചു വരുത്തി അപായപ്പൈടുത്താൻ ശ്രമിച്ചു. അവിടെ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. പിന്നീട് കഴിഞ്ഞ വർഷം ഓഗസ്റ്റ് 18നു മരടിലെ ഷോപ്പിങ് മാളിൽ വച്ച് ഇയാളെ കാണുകയും സുഹൃത്ത് അംജിതിന്റെ സഹായത്തോടെ പൊലീസിൽ ഏല്പിക്കുകയും ചെയ്തു. എന്നാൽ ജയചന്ദ്രനെതിരേ കേസ് എടുക്കുന്നതിനു പകരം മരട് പൊലീസ് അംജിതിന്റെ പേരിൽ ബ്ലാക്ക് മെയിലിങ് കേസ് ചാർജ് ചെയ്തു ജയിലിൽ അടച്ചു. അംജിത് അറിയപ്പെടുന്ന ഗുണ്ടാനേതാവാണ്. സിനിമയുമായി അടുത്ത ബന്ധവുമുണ്ടായിരുന്നു.
തമിഴ് നടിയെ ഉപയോഗിച്ച് പ്രമുഖരെ ഭീഷണിപ്പെടുത്തി ഏഴു ലക്ഷം രൂപ തട്ടിച്ചു എന്നായിരുന്നു കേസ്. ജയചന്ദ്രനൊപ്പമുണ്ടായിരുന്ന അഭി എന്ന സ്ത്രീയെ ഈ കേസിൽ രണ്ടാം പ്രതിയുമാക്കി. മുൻവൈരാഗ്യത്തിന്റെ പേരിൽ അംജിത് ജയചന്ദ്രനെ ആക്രമിക്കുക ആയിരുന്നെന്നാണ് എഫ്ഐആറിൽ പറയുന്നത്. എന്നാൽ പൊലീസിനു ജയചന്ദ്രൻ നൽകിയ മൊഴിയിൽ അംജദുമായി തനിക്ക് മുൻ പരിചയം ഇല്ലെന്നു പറയുന്നതായും യുവതി പറയുന്നു. അതിനുശേഷം തന്റെ വീട്ടിൽ കയറിയിറങ്ങി പൊലീസ് നിരന്തരം ഭീഷണിപ്പെടുത്തി. പൊലീസ് പീഡനത്തിനെതിരേ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കേസിൽ താൻ മൂന്നാം പ്രതിയാണെന്ന് അറിഞ്ഞത്. എന്നാൽ കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് ഇതുവരെ തയാറായിട്ടില്ലെന്നും സോന പറയുന്നു. അംജിതിനെ പൊലീസ് പിടികൂടിയപ്പോൾ തന്നെ സാനിയ മരിയയെ പറ്റിയും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നിട്ടും കേസിനെ കുറിച്ച് അറിയില്ലെന്ന് പറയുന്നത് വിചിത്ര ന്യായമാണ്.
കള്ളക്കേസിൽ കുടുക്കിയതിനെതിരേ പരാതിയുമായി എറണാകുളം റെയ്ഞ്ച് ഐജി ആയിരുന്ന അജിത്കുമാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചു. ജയചന്ദ്രൻ പൊലീസ് കസ്റ്റഡിയിൽ ഉളപ്പോൾ പരാതി നൽകിയിട്ടു പോലും അയാൾക്കെതിരേ നടപടി എടുത്തില്ല. കൊച്ചി എസിപി ബിജോയ് അലക്സാണ് ജയചന്ദ്രനു വേണ്ടി തന്നെയും സുഹൃത്ത് അംജിതിനെയും കള്ളക്കേസിൽ കുടുക്കിയത്. തന്റെ നിരന്തര പരാതിയെ തുടർന്ന് കേസ് ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. പരാതിയുമായി ആഭ്യന്തരമന്ത്രി, ആഭ്യന്തരസെക്രട്ടറി,ഡിജിപി തുടങ്ങിയവരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. നാലുതവണ ഡിജിപിക്ക് നേരിട്ടു പരാതി നൽകി. ആദ്യം അനുഭാവപൂർവം പെരുമാറിയ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയും പിന്നീട് അവഗണിച്ചു. ഉന്നത ബന്ധം ഉപയോഗിച്ച് പ്രതി ജയചന്ദ്രൻ രക്ഷപ്പെടുകയാണ്. വിദ്യാർത്ഥിനി കൂടിയായ താൻ ആത്മഹത്യയുടെ വക്കിലാണെന്നും പൊലീസും ആഭ്യന്തരവകുപ്പും തനിക്ക് സംരക്ഷണം നൽകുന്നില്ലെന്നും സോനാ മരിയ പറയുന്നു.
എന്നാൽ ഈ കഥ വിശ്വസിക്കേണ്ടതില്ലെന്നാണ് പൊലീസിന്റെ വാദം. സിനിമാ സംവിധാന മോഹവുമായി ചെന്നൈയിലെത്തിയ കരുനാഗപ്പള്ളി സ്വദേശിയായ യുവ ാവിൽ നിന്നും 7 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതിയാണ് തമിഴ് നടി. ചെന്നൈയിൽ വച്ചു നടന്ന സംഭവത്തിന് ശേഷം തട്ടിപ്പ് സംഘത്തിൽ നിന്നും രക്ഷപ്പെട്ട് നാട്ടിലെത്തിയ യുവാവിനെ നടി വീണ്ടും വലയിൽ വീഴ്ത്താൻ ശ്രമം നടത്തിയിരുന്നെങ്കിലും നടിയുമായുള്ള സൗഹൃദം യുവാവ് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് മറ്റൊരു യുവതിയെ ഉപയോഗിച്ച് ഫേസ്ബുക്ക് വഴി യുവാവുമായി ബന്ധം സ്ഥാപിക്കുകയും യുവാവിനെ മരടിലുള്ള ഒരു പ്രമുഖ മാളിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. ഫേസ്ബുക്കിൽ കണ്ട പെൺകുട്്ടിയല്ല വന്നിരിക്കുന്നതെന്ന് മനസിലാക്കിയ യുവാവ് മാളിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ കൊച്ചിയിലെ പ്രമുഖ ഗുണ്ടാ നേതാവ് സ്ഥലത്തെത്തുകയും യുവാവിനെ മർദിക്കുകയുമായിരുന്നും. സംഭവം കണ്ടു നിന്ന ആളുകൾ ഓടിക്കൂടി കാര്യം അന്വേഷിച്ചപ്പോൾ സഹോദരിയെ അപമാലിക്കാൻ ശ്രമിച്ചതിനാണ് ഉപദ്രവിച്ചതെന്ന് ഗുണ്ടാ നേതാവ് അംജിത് ആളുകളോട് പറഞ്ഞു. ഇതോടെ ഓടിക്കുടിയവർ സംഭവത്തിൽ ഇടപ്പെട്ടില്ല. കേസിൽ അറസ്റ്റിലായ അംജിത് ജാമ്യത്തിലിറങ്ങി. ഞെട്ടിക്കുന്ന വിവരങ്ങളാണഅ ഇയാൾ പൊലീസിനോട് പറഞ്ഞത്.
മാളിലെത്തിയ യുവാവിനെ യുവതി സമീപത്തുള്ള ഫ്ലാറ്റിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയശേഷം അവിടെ വച്ച് നഗ്നചിത്രങ്ങൾ എടുത്ത് ബ്ലാക്ക്മെയിലിങ് നടത്തി പണം തട്ടാനായിരുന്ന തട്ടിപ്പ് സംഘത്തിന്റെ പദ്ധതി. യുവതി ഫ്ലാറ്റിലേയ്ക്ക് ക്ഷണിച്ചപ്പോൾ തന്നെ അപകടം മണത്ത യുവാവ് ഓടി രക്ഷപെടാൻ ശ്രമിച്ചപ്പോഴാണ് ഗുണ്ടാനേതാവിന്റെ വരവും തുടർന്നുള്ള മർദ്ദനവും. ഈ സമയം മാളിൽ തമിഴ് നടിയും ഉണ്ടായിരുന്നതായും സൂചനയുണ്ട്. പണം നഷ്ടപ്പെടുകയും പരസ്യമായി മർദ്ദനത്തിനിരയാവുകയും ചെയ്തതോടെ ഗത്യന്തരമില്ലാതെയാണ് യുവാവ് പൊലീസിൽ പരാതി നൽകുന്നത്. പരാതി സ്വീകരിച്ച പൊലീസ് ആലുവയിൽ നിന്നും ഗുണ്ടാ നേതാവിനെ അറസ്റ്റ് ചെയ്തതോടെ സംഭവത്തിന്റെ ചിത്രം മാറി. ഗുണ്ടാനേതാവിന് ജാമ്യം ലഭിക്കുകയും ചെയ്തു. ഇതോടെ പരാതിക്കാരനായ യുവാവ് പരാതിയിൽ നിന്നും പിന്മാറി. ഇതിന് ശേഷമാണ് യുവതി പൊലീസിനെതിരെ രംഗത്ത് വന്നത്. പരാതിക്കാരന്റെ നിലപാട് കാരണമാണ് സിനിമാ നടിയെ അറസ്റ്റ് ചെയ്യാത്തതിന് കാരണമെന്നും പൊലീസ് പറയുന്നു. പരാതിക്കാരനായ യുവാവ് തട്ടിപ്പ് സംഘത്തിന്റെ ഭീഷണി മൂലമാണ് പരാതി പിൻവലിച്ചതെന്നാണ് സൂചന.
തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത ഗുണ്ട നേതാവ് ആലുവ എരുമത്തല കടവിൽ അംജിത് (35) ആരേയും ഞെട്ടിക്കുന്ന അധോലോക കഥകളിലെ നായകനാണെന്ന വിവരമാണ് പുറത്തുവരുന്നത്. സിനിമയിലെ അഴകിയ രാവണനപ്പുറമുള്ള ഇമേജുകൾ ഇയാൾക്കുണ്ട്. പൊലീസിന് മുകളിൽ പറന്ന മിനി ദാവൂദ് ഇബ്രാഹിമായിരുന്നുേ്രത ഇയാൾ. ഒത്തുതീർപ്പിലിലൂടെ പ്രശ്നങ്ങൾ തീർക്കുന്ന വിരുതൻ. കൊച്ചിയും കടന്ന് ഗൾഫിലും യൂറോപ്പിലുമെല്ലാം സ്വാധീനം ചെലുത്തിയ ക്രിമിനൽ. ജയിലിൽ നിന്ന് പുറത്തിറങ്ങിയ അംജിതും ഈ കഥകൾ സ്ഥിരീകരിച്ചിരുന്നു. എന്നാൽ എല്ലാം പഴയതുമാത്രമാണെന്നാണ് വാദം. ഇപ്പോൾ എല്ലാവരും ചേർന്ന് കുടുക്കിയതാണെന്നും പറയുന്നു.
നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും 'ഭായി' ആണ് ആലുവ എരുമത്തല കടവിൽ അംജിത്. സൂപ്പർ താരങ്ങൾ അടക്കമുള്ള സിനിമാക്കാരും അങ്ങനെ തന്നെ വിളിച്ചു. ആ വിളി കേട്ടില്ലെങ്കിൽ പ്രകോപിതനാകും. ഗുണ്ടായിസമുണ്ടെങ്കിലും സാമ്പത്തിക പ്രയാസമുള്ള നാട്ടുകാരെ സഹായിക്കാൻ മുന്നിലുണ്ട്. പിശുക്കില്ലാതെ പണമെറിഞ്ഞ് മികച്ച അഭിഭാഷകരെ വച്ചാണ് കേസുകൾ വാദിക്കുക. ഉന്നതരുമായി വരെ ഇടപാടുകൾ. കൊച്ചി പൊലീസിലെ ഉന്നതസ്ഥാനങ്ങളിൽ ചില 'ക്രിമിനൽ പൊലീസുകാർ' ഉണ്ടെന്നും അംജിത് പറയുന്നു. ഇവരിലൂടെ കിട്ടുന്ന കേസുകൾ അംജിത് ഒതുക്കി തീർത്തും. കേസിലെ ശ്രദ്ധാകേന്ദ്രമായ തമിഴ്നടിയെ കുറിച്ചും തന്നെ കേസിൽ കുടുക്കിയതിനെ കുറിച്ചും അംജിത് കൂടുതൽ കാര്യങ്ങൾ അംജിത് തന്നെ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ പരാതിക്കാരൻ പിന്മാറിയതോടെ എല്ലാം വെറുതയായി എന്നും പൊലീസ് പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍