മുസ്ലിംങ്ങൾക്കെതിരായ വിദ്വേഷ പ്രസംഗത്തിൽ എൻ ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു; സംഘപരിവാറിന്റെ ആത്മീയ പ്രഭാഷകന്റെ പലവാദങ്ങളും പലപ്പോഴായി തകർന്നടിഞ്ഞത്; സഹായ വാഗ്ദാനവുമായി പിണറായിയുടെ രക്തബന്ധു തന്നെ സന്ദർശിച്ചുവെന്ന് പറഞ്ഞും വാർത്തകളിൽ
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: മലപ്പുറം ജില്ലയിലെ മുസ്ലിംങ്ങളെ അവഹേളിക്കുന്ന വിധത്തിൽ വിദ്വേഷ പ്രസംഗം നടത്തിയ സംഘപരിവാർ അനുയായികളുടെ ആത്മീയ പ്രഭാഷകൻ ഡോ. എൻ ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടറായ എൻ ഗോപാലകൃഷ്ണനെതിരെ നിലമ്പൂർ പോത്തുകൽ പൊലീസാണ് കേസെടുത്തതച്. മതസ്പർദ വളർത്തൽ ഒരു വിഭാഗത്തെ അവഹേളിക്കൽ എന്നിവയ്ക്കെതിരായ വകുപ്പുകൾ പ്രകാരം കേസെടുത്തത്്.
ഗോപാലകൃഷ്ണന്റെ പ്രഭാഷണം മതവൈരം വളർത്തുന്നതാണെന്നു പരാതിപ്പെട്ടുകൊണ്ട് അഭിഭാഷകനായ അഡ്വ. പി ടി ജഹാംഗീർ നൽകിയ കേസിനെത്തുടർന്നാണ് നടപടി. ഇഎംഎസ് മുസ്ലിംകൾക്കു രൂപംനൽകിയ ജില്ലയാണ് മലപ്പുറമെന്നും അവിടെ കൂടുതൽ എംഎൽഎമാരുണ്ടാവാൻ കാരണം പുരുഷന്മാർ രണ്ടും മൂന്നും ഭാര്യമാരെ വച്ചുകൊണ്ട് പന്നികളെപ്പോലെ പ്രസവിപ്പിക്കുന്നതു മൂലമാണെന്നുമായിരുന്നു ഗോപാലകൃഷ്ണൻ യൂട്യൂബിൽ പോസ്റ്റ് ചെയ്ത പ്രസംഗം. പ്രസംഗം സാമൂഹിക മാദ്ധ്യമങ്ങൾവഴി പ്രചരിച്ചതിനാൽ സൈബർ കുറ്റകൃത്യമായി കണക്കാക്കണമെന്നും ജഹാംഗീർ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. തന്റെ പ്രസംഗം വിവാദമായതോടെ ഗോപാലകൃഷ്ണൻ മാപ്പുപറഞ്ഞിരുന്നു. വർഷങ്ങൾക്ക് മുമ്പ് നടത്തിയ പ്രസംഗമാണ് ചിലർ ചേർന്ന് വിവാദമാക്കിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
മലപ്പുറം ജില്ല ഇസ്ലാമിക പാക്കിസ്ഥാനാണെന്ന പ്രഭാഷണത്തിലെ വരികൾക്കെതിരെയും വ്യാപക പ്രതിഷേധമാണുയർന്നത്. ഇതിനു മുമ്പും ഗോപാലകൃഷ്ണൻ സമാന രീതിയിലുള്ള പ്രസംഗങ്ങൾ നടത്തിയതയി ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം വർഗീയം വിഷം ചീറ്റി വാർത്തകളിൽ ഇടംനേടിയ സംഘപരിവാർ സഹയാത്രികനായ ഡോ എൻ ഗോപാലകൃഷ്ണന്റെ വാദങ്ങൾ പലതും മുമ്പുതന്നെ തുറന്നുകാട്ടപ്പെട്ടവ. ടെലിവിഷനിലെ 'മത' പ്രസംഗങ്ങളിലൂടെയും പലയിടങ്ങളിലായി നടത്തുന്ന 'ആധ്യാത്മിക' പ്രഭാഷണങ്ങളിലൂടെയും എൻ ഗോപാലകൃഷ്ണൻ വിളമ്പുന്ന അബദ്ധങ്ങൾ ബ്ളോഗുകളിലൂടെ 2010ൽ തന്നെ പൊളിച്ചെഴുതിയിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ വർഗീയ വിഷം ചീറ്റുന്ന പ്രസംഗതുണ്ടുകളും പലപ്പാഴും ചർച്ചയായിട്ടുണ്ട്. എന്നാൽ പലരും പൊളിച്ചടുക്കിയ വാദങ്ങൾ വീണ്ടും ഉയർത്തുകയും ഒപ്പം വർഗീയ കലാപത്തിനുപോലും ഇടവരുത്താവുന്ന പരാമർശങ്ങൾ തുടരുകയുമാണ് ഗോപാലകൃഷ്ണൻ. ഇപ്പോൾ അമേരിക്കയിൽ ന്യൂറോളജിസ്റ്റായ ഡോ. സൂരജ് രാജൻ 2010ൽ 'സയന്റിഫിക് ഉഡായിപ്പ് : ഗോപാലകൃഷ്ണന്റെ വാദങ്ങൾ' എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിന്റെ ആമുഖത്തിൽ പറയുന്നതിങ്ങനെ:
'ഭാരതപൈതൃകത്തിന്റെ ശേഷിപ്പുകൾ എന്ന് പൊതുവേ കരുതപ്പെടുന്ന ആദ്ധ്യാത്മിക/മത ഗ്രന്ഥങ്ങളിൽ നിന്നും ദർശന/തത്വ സംഹിതകളിൽ നിന്നുമൊക്കെ മുറിച്ചും പിരിച്ചും ചൂണ്ടിയെടുക്കുന്ന വാചകക്കഷ്ണങ്ങൾ കൊണ്ട് മുട്ടൻ ഉഡായിപ്പ് 'ശാസ്ത്രീയമായി' വിളമ്പുന്ന ഒരു ഫ്രാഡ് വേലക്കാരനെയാണ് പരിചയപ്പെടുത്തുന്നത്. വേറാരുമല്ല, ആളിനെ നിങ്ങക്കറിയാം ചീഞ്ഞ മതാചാരങ്ങൾക്കും ജ്യോതിഷം പോലുള്ള അന്ധവിശ്വാസങ്ങൾക്കും വ്യാഖ്യാനം ചമച്ച് ആധുനിക സയൻസിന്റെ കണ്ടുപിടുത്തങ്ങളെല്ലാം 'ദേ ഞമ്മട കിത്താബിലുണ്ടേ' എന്ന് വിളമ്പുന്ന ഉത്തരാധുനിക ടെലി ഇവാഞ്ചലിസ്റ്റ് സാക്ഷാൽ ശ്രീമാൻ ഗോപാലകൃഷ്ണൻ അവർകൾ!
'ജ്യോതിഷം എന്ന സമ്പ്രദായത്തിനെ ജ്യോതിശ്ശാസ്ത്രം എന്ന സയൻസിന്റെ ചെലവിൽ വെള്ളപൂശിയെടുക്കുന്ന' വ്യക്തിയാണ് ഗോപാലകൃഷ്ണനെന്നും ഗോപാലകൃഷ്ണനെന്നും വാദങ്ങളുണ്ടായിരുന്നു. ആന്ധ്രാപ്രദേശിൽ കൃഷ്ണദേവരായരുടെ സദസ്യനായിരുന്ന സായണൻ പതിനാലാം നൂറ്റാണ്ടിൽ പ്രകാശത്തിന്റെ വേഗത കൃത്യമായി ധ്യാനത്തിലൂടെ കണ്ടെത്തി എന്നും മറ്റും അവകാശപ്പെട്ട് അതിന്റെ 'ശാസ്ത്രീയ' വിശകലനവും ഗോപാലകൃഷ്ണൻ നടത്താറുണ്ട്. ഇതെല്ലാം അബന്ധങ്ങളുടെ പഞ്ചാംഗമാണെന്ന് പലരും ബ്ലോഗിലൂടെയും അല്ലാതെയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം സഹായ വാഗ്ദാനവുമായി പിണറായി വിജയന്റെ രക്തബനു എത്തിയെന്ന് പറയുന്ന പുതിയ പ്രസംഗവും ഇപ്പോൾ മാദ്ധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ വഴിയും പ്രചരിക്കുന്നുണ്ട്. പിണറായി വിജയന്റെ പ്രയാണം' എന്ന തലക്കെട്ടിൽ മെയ് 25ന് അപ് ലോഡു ചെയ്ത വീഡിയോയിലാണ് ഈ വെളിപ്പെടുത്തൽ. കണ്ണൂരിൽ ജോലി ചെയ്യുന്ന പിണറായിയുടെ ഉറ്റ ബന്ധുവാണത്രേ ഗോപാലകൃഷ്ണനെ കാണാൻ ചെന്നതും സംസാരിച്ചതും. പിണറായി പറഞ്ഞിട്ടാണ് താൻ വന്നത് എന്ന് ബന്ധു പറഞ്ഞ കാര്യം വീഡിയോയിൽ പറയുന്നുണ്ട്.
കണ്ണൂരിൽ ജോലിയുള്ള ആളാണ് ഈ ബന്ധുവെന്നും ഗോപാലകൃഷ്ണൻ വിശദീകരിക്കുന്നു. കണ്ണൂർ വളപട്ടണം അമ്പലത്തിലും സുന്ദരേശ്വര ക്ഷേത്രത്തിലും തന്റെ പ്രഭാഷണം നടക്കുമ്പോൾ അച്ഛനോടൊപ്പം ഈ ബന്ധുവും വേദിയുടെ മുന്നിൽത്തന്നെ ഉണ്ടാവുമെന്നും പിണറായിയുടെ കാര്യം പറയുമ്പോൾ സദസ്യർ തങ്ങളെ നോക്കി ചിരിക്കുമെന്നുമൊക്കെ ബന്ധു പറഞ്ഞ കാര്യവും വിശദമായി വിവരിച്ചിട്ടുണ്ട്. തന്നാലാവുന്ന വിധം രാഷ്ട്രത്തിന് വേണ്ടി ചെയ്യാൻ കഴിയുന്നത് ചെയ്തുതരാമെന്ന് പിണറായിയുടെ ബന്ധു വാഗ്ദാനം ചെയ്തെന്നും ഗോപാലകൃഷ്ണൻ വിവരിക്കുന്നു.
Stories you may Like
- ഋഷി സുനക് ഹിന്ദുവാണോ എന്ന് സംശയിച്ച സോഷ്യൽ മീഡിയ പ്രൊഫൈലുകൾക്കുള്ള മറുപടി
- വിടപറഞ്ഞത് രാഷ്ട്രീയ സംഘർഷമേഖലയിൽ നിർഭയം പ്രവർത്തിച്ച മാധ്യമപ്രവർത്തകൻ
- കാമുകനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ, 28കാരി അറസ്റ്റിൽ
- പുല്ലാട് ജി ആൻഡ് ജി ഫിനാൻസ് തട്ടിപ്പ്; ഉടമകളിൽ രണ്ടു പേർ പൊലീസിൽ കീഴടങ്ങി;
- പുല്ലാട് ജി ആൻഡ് ജി തട്ടിപ്പ്: അന്വേഷണ അട്ടിമറി ആരോപിച്ച് നിക്ഷേപകരും രംഗത്ത്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍