പൊലീസിനെതിരെ ഫെയ്സ് ബുക്കിലൂടെ ലൈവായി കൊലവിളി നടത്തിയത് കള്ളക്കളിയുടെ തെളിവായി; പട്ടാപ്പകൽ ആളുകൾ നോക്കി നിൽക്കെ മുൻകൂർ ജാമ്യവുമായി സ്റ്റേഷനിൽ പോയ യുവാവിനെ തട്ടിക്കൊണ്ട് പോയി ഫോണും പണവും തട്ടിയെടുത്ത വീട്ടമ്മയും ക്വട്ടേഷൻ സംഘവും കുടുങ്ങും; ഫിജോ ജോസഫിനെതിരെ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്ത് പൊലീസ്
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: കോടതി മുൻകൂർ ജാമ്യം അനുവദിച്ച പ്രതിയെ ക്വട്ടേഷൻ സംഘത്തെ അയച്ച് മർദിക്കുകയും മൊബൈൽഫോണും പണവും കവരുകയും ചെയ്ത കേസിൽ വീട്ടമ്മയ്ക്ക് എതിരേ ജാമ്യമില്ലാ വകുപ്പിട്ടു പൊലീസ് കേസെടുത്തു. പട്ടാപ്പകൽ നിരവധി ആളുകൾ നോക്കി നിൽക്കേ നടന്ന സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി. അതേസമയം, ഈ കേസിൽ പെട്ടുവെന്ന് മനസിലാക്കിയ വീട്ടമ്മ ഉൾപ്പെടെയുള്ളവർ വ്യാജപ്രചാരണവുമായി രംഗത്തു വന്നുകഴിഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച രാവിലെ പത്തോടെയാണ് ഏറ്റുമാനൂർ പൊലീസ് ചാർജ് ചെയ്ത സൈബർ കേസിലെ പ്രതിയും ആർവൈഎഫ് ഉടുമ്പൻചോല മണ്ഡലം സെക്രട്ടറിയുമായ അജോ കുറ്റിക്കനെ ഏറ്റുമാനൂർ നെട്ടൂർ കോട്ടേജിൽ വാടകയ്ക്ക് താമസിക്കുന്ന ഫിജോ ജോസഫ്, ഇവർക്ക് ഒപ്പം കഴിയുന്ന ഹാരിഷ് സേട്ട്, ചങ്ങനാശേരി സ്വദേശി അജിത്ത് ജോർജ്, പിന്നെ കണ്ടാലറിയാവുന്ന ഗുണ്ടകൾ എന്നിവർ ചേർന്ന് മർദിച്ചതായി പൊലീസിൽ പരാതിയുള്ളത്. സംഭവത്തിന് പൊലീസും ദൃക്സാക്ഷിയായിരുന്നു. ഇവരുടെ മർദനത്തിൽ പരുക്കേറ്റ് ജില്ലാശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന അജോയുടെ മൊഴിയെടുത്താണ് പൊലീസ് ജാമ്യമില്ലാ വകുപ്പിട്ട് കേസ് എടുത്തിരിക്കുന്നത്.
കോടതി മുൻകൂർ ജാമ്യം അനുവദിച്ച കേസിൽ രണ്ടു ജാമ്യക്കാർക്കൊപ്പമാണ് അജോ ഏറ്റുമാനൂരിൽ ബസിറങ്ങിയത്. കോടതിയിൽ സമർപ്പിക്കാൻ പൊലീസിൽ നിന്ന് ഒരു രേഖ ആവശ്യമായിരുന്നു. ഇത് വാങ്ങാനായി ഏറ്റുമാനൂർ സ്റ്റേഷനിലേക്ക് പോകും വഴിയാണ് ഹാരിഷും സംഘവും ഒരു വാഹനത്തിലെത്തി അജോയെ കുരുക്കിട്ട് പിടിച്ചത്. വാഹനത്തിലുണ്ടായിരുന്ന അജിത് ജോർജ് ചാടിയിറങ്ങി അജോയെ വട്ടം പിടിച്ച് അകലേക്ക് മാറ്റി നിർത്തി. ഈ കേസിൽ മാപ്പുസാക്ഷിയായാൽ നിന്നെ വെറുതെ വിടാമെന്ന് ഉപദേശിച്ചു. ഈ സൈബർ കേസിൽ ഷൈജു സുകുമാരൻ നാടാർ, അംജദ് അടൂർ എന്നീ യുവാക്കളും പ്രതികളാണ്. അവർക്കെതിരേ മൊഴി നൽകാനാണ് അജിത് തന്നോട് ആവശ്യപ്പെട്ടതെന്ന് അജോ പറയുന്നു.
വിസമ്മതിക്കുന്നത് കണ്ട് അകലെ നിൽക്കുകയായിരുന്ന ഹാരിഷ് ഓടിയടുത്ത് അജോയുടെ അടിവയറ്റിൽ ശക്തമായി ചവിട്ടി. ചവിട്ടേറ്റ് ഇയാൾ ദൂരേയ്ക്ക് തെറിച്ചു പോയി. ഇതിനിടെ ഹാരിഷ് ആർക്കോ ഫോൺ ചെയ്തു. മിനുട്ടുകൾക്കകം കേസിൽ വാദിയായ ഫിജോ സ്ഥലത്തെത്തി. അതിന് ശേഷം ഇവരുടെ നിർദ്ദേശപ്രകാരം ഗുണ്ടകൾ അജോയെ കൈകാര്യം ചെയ്തു. ഇതിനിടെ അജോയുടെ കൈവശം ഉണ്ടായിരുന്ന മൊബൈൽഫോണും ഇരുപതിനായിരത്തോളം രൂപയും ഫിജോ പിടിച്ചു പറിച്ചു എടുത്തുവത്രേ.
ഇതു കണ്ട് ഭയന്ന് അജോയ്ക്ക് ഒപ്പമുണ്ടായിരുന്നവർ ഓട്ടോറിക്ഷ പിടിച്ച് ഏറ്റുമാനൂർ സ്റ്റേഷനിൽ എത്തി വിവരം അറിയിച്ചു. രണ്ടു പൊലീസുകാർ അതേ ഓട്ടോയിൽ തന്നെ സംഭവസ്ഥലത്തേക്ക് വന്നു. ഈ സമയമത്രയും ഹാരിഷും ഗുണ്ടകളും ചേർന്ന് ഫിജോയുടെ നിർദ്ദേശാനുസരണം അജോയെ പീഡിപ്പിക്കുകയായിരുന്നു. പൊതുജനമധ്യത്തിൽ ഒരു സ്ത്രീ നിന്ന് അസഭ്യം പറയുകയും ക്വട്ടേഷൻ സംഘത്തെ കൊണ്ട് ഒരാളെ അടിപ്പിക്കുകയും ചെയ്തിട്ടും ആരും അനങ്ങിയില്ല. പൊലീസുകാർ എത്തിയിട്ടും ഇവർക്ക് കൂസലുണ്ടായില്ല.
രണ്ട് അടി കൂടി കൊടുത്ത ശേഷം അജോയെ പൊലീസുകാർക്ക് മുന്നിലേക്ക് ഇവർ വലിച്ചെറിഞ്ഞ ശേഷം അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകൂ വെന്ന് ആജ്ഞാപിക്കുകയായിരുന്നു. വന്ന ഓട്ടോയിൽ തന്നെ അജോയെ പൊലീസ് കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തൊട്ടുപിന്നാലെ ഫിജോയുടെ നേതൃത്വത്തിൽ ഗുണ്ടാസംഘവും പോയി. സ്റ്റേഷനിൽ എത്തിയ ഉടൻ എസ്ഐയുടെ മുറിയിലേക്ക് കയറി ഫിജോയുടെ ഷോ തുടങ്ങി. സൈബർ കേസ് പ്രതിയെ താൻ പിടിച്ചെന്നും അവനെ അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു എസ്ഐക്ക് കൊടുത്ത ഉത്തരവ്.
നിങ്ങൾ പറയുന്നതു പോലെ പ്രവർത്തിക്കാനല്ല, പൊലീസ് എന്ന് എസ്ഐ പറഞ്ഞതോടെ ഇവർ ഹിസ്റ്റീരിയ ബാധിച്ചതു പോലെ സ്റ്റേഷനിൽ തുള്ളിയുറയാൻ തുടങ്ങി. അജോയെ അടിക്കാനും പാഞ്ഞു ചെന്നു. വനിതാ പൊലീസ് ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. കാണിച്ചു തരാമെന്ന് പറഞ്ഞ് പുറത്തേക്ക് ഇറങ്ങിയ ഇവർ ഫേസ്ബുക്കിലൂടെ വീരകഥകൾ പറഞ്ഞ് ലൈവും ആരംഭിച്ചു. അജോയെ കൈകാര്യം ചെയ്തെന്നും മൊബൈൽഫോൺ പിടിച്ചെടുത്തുവെന്നുമായിരുന്നു വീരവാദം. ഇതാണിപ്പോൾ ഇവർക്ക് തന്നെ വിനയായിരിക്കുന്നത്. ഫിജോയുടെ ലൈവിന്റെ വീഡിയോക്ലിപ്പ് കൂടി തെളിവായി സ്വീകരിച്ചു കൊണ്ടാണ് പൊലീസ് ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തിരിക്കുന്നത്.
പൊലീസ് ആവശ്യപ്പെട്ടിട്ടും അജോയുടെ മൊബൈൽഫോൺ തിരിച്ചു കൊടുത്തില്ലെന്ന് മാത്രമല്ല, അതിലുള്ള വിവരങ്ങൾ എടുത്ത ശേഷം ഇവരുടെ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുകയാണ്. ഇതിൽ പലതും ഇവർ വ്യാജമായി സൃഷ്ടിച്ചതാണെന്ന് അജോ ആരോപിക്കുന്നു.
അജോയുടെ ഫോൺ കോടതിയിൽ കൊടുത്തെന്ന്: ഇപ്പോൾ വിളിച്ചാലും ഫോൺ ഓൺ
താൻ പിടിച്ചുപറിച്ച് എടുത്ത അജോയുടെ മൊബൈൽഫോൺ ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കിയെന്നും മജിസ്ട്രേറ്റിന് മുൻപാകെ മൊഴി കൊടുത്തുവെന്നുമാണ് ഫിജോയുടെ പുതിയ പ്രചരണം. അജോ കുറ്റിക്കൻ തന്നെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ മടിക്കുത്തിൽ നിന്ന് വീണതാണ് ഫോൺ എന്നാണ് ഇപ്പോൾ പറയുന്നത്. എന്നാൽ, ലൈവിൽ താൻ പിടിച്ചു പറിച്ചതാണെന്ന് പറയുന്നത് നിഷേധിക്കാൻ കഴിയുന്നുമില്ല.
തുടർന്ന് ഫോൺ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി, തെളിവുകൾ കൈമാറി, വക്കീലില്ലാതെ വാദിച്ചു തുടങ്ങിയ മുട്ടൻ നുണകളും ഫേസ്ബുക്കിലൂടെ തട്ടി വിട്ടു. എന്നാൽ, ഇന്ന് രാവിലെ വരെ അജോ കുറ്റിക്കന്റെ 9447761911 എന്ന നമ്പർ ആക്ടീവാണ്. ഇതിൽ വിളിച്ചാൽ ബെൽ കിട്ടും. എടുക്കില്ല, പക്ഷേ മറ്റൊരു നമ്പരിൽ നിന്ന് തിരിച്ചു വിളിക്കും. കോടതിയിൽ ഹാജരാക്കിയ ഫോണിൽ എങ്ങനെ ബെൽ ഉണ്ടാകും? വാട്സാപ്പ്, ഫേസ്ബുക്ക് എന്നിവ എങ്ങനെ ആക്ടീവാകും എന്ന ചോദ്യത്തിന് ഇവർക്ക് ഉത്തരമില്ല. മാത്രവുമല്ല, വീണു കിട്ടിയ ഫോൺ ഹാജരാക്കേണ്ടത് കോടതിയിൽ അല്ലാത്തതും ഇവർക്ക് തിരിഞ്ഞ് അടിക്കും.
മറ്റൊരാളുടെ ഫോൺ തട്ടിയെടുക്കുകയും അതിലെ വിവരങ്ങൾ പരസ്യപ്പെടുത്തുകയും അതിൽ നിന്ന് വ്യാജസന്ദേശങ്ങളും പോസ്റ്റുകളും ഇടുകയും ചെയ്തത് ഗുരുതരമായ ക്രിമിനൽ കുറ്റമാണ്. ഐടി ആക്ടിലെ ജാമ്യമില്ലാത്ത വകുപ്പുകൾ ചേർത്താണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
ഫിജോയുടെ പരാതിക്ക് തെളിവില്ല...
തനിക്കെതിരേ ഫേസ്ബുക്കിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തി, കുട്ടികളുടെ ചിത്രം പോൺസൈറ്റിൽ പ്രദർശിപ്പിച്ചു എന്നിങ്ങനെയാണ് ഫിജോ ഉന്നയിക്കുന്ന ആരോപണങ്ങൾ. ഇതാണ് പരാതിയായി പൊലീസിന് നൽകിയിരിക്കുന്നത്. പ്രതിസ്ഥാനത്ത് മൂന്നുപേർ-ഷൈജു സുകുമാരൻ നാടാർ, അംജദ് അടൂർ, അജോ കുറ്റിക്കൻ. ഫിജോ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ സംബന്ധിച്ച് ഒരു തെളിവുമില്ലെന്നതാണ് സത്യം. ഇങ്ങനെ ഒരു സംഭവം ഇല്ലെന്നാണ് പ്രതികൾ പറയുന്നത്. ഇവർ പറയുന്ന ഈ പൊൺസൈറ്റോ അതിൽ കുഞ്ഞുങ്ങളുടെ ചിത്രങ്ങളോ ആരും കണ്ടിട്ടില്ല. ഡോ. ഷാനവാസ് എന്നയാളുടെ മരണത്തിന് ഉത്തരവാദികളായവരെ കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് ഇവർ ഫേസ് ബുക്കിൽ സാമൂഹിക പ്രവർത്തനം തുടങ്ങിയത്. ഇതിനെ പരിഹസിച്ച് കമന്റും പോസ്റ്റും ഇട്ടവർക്കെതിരേയാണ് ഇവരും സൈബർ ഗുണ്ടകളും ചേർന്ന് തെറി വിളി തുടങ്ങിയത്.
ഇതിനെതിരേ ശക്തമായ പ്രതികരിച്ച മൂന്നുപേരിലേക്ക് മാത്രമായി ഇവരുടെ ടാർജറ്റ് ഒതുങ്ങി. ഇവർക്കൊപ്പമുള്ള മറ്റു രണ്ടു യുവതികളെ കൂട്ടുപിടിച്ച് ഫേസ്ബുക്കിലൂടെ ആത്മഹത്യാ ഭീഷണി മുഴക്കുകയായി പിന്നീടുള്ള പതിവ്. ആദ്യമൊക്കെ കാര്യം അറിയാതിരുന്ന മാധ്യമങ്ങൾ ഇത് ഏറ്റു പിടിച്ചു. പിന്നീട് ഇത് തട്ടിപ്പാണെന്ന് മനസിലായതോടെ മാധ്യമങ്ങളും സൈബർ ലോകവും ഇവരെ കൈവിട്ടു. ഇതോടെ ഗുണ്ടായിസം ആരംഭിച്ചു. എതിർക്കുന്നവരുടെ വീടുകളിൽ ഗുണ്ടാസംഘത്തിനൊപ്പം പോയി മാതാപിതാക്കളെ ഭീഷണിപ്പെടുത്തുക, കുടുംബാംഗങ്ങളുടെ (സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേകിച്ച്)യും ചിത്രം എടുത്ത് ഫേസ്ബുക്കിൽ ഇടുക.
മറ്റുള്ളവരെ കൊണ്ട് ഇതിനടിയിൽ അശ്ലീല കമന്റുകൾ ഇടുവിക്കുക എന്നിവയാണ് ഹോബി. ഗുണ്ടായിസത്തിലൂടെ തന്നെ ഈ മൂന്നുയുവാക്കളെയും ഇവർ പത്തനംതിട്ടയിൽ വച്ച് പിടികൂടി പൊലീസിന് കൈമാറിയിരുന്നു. എന്നാൽ, തെളിവില്ലാത്ത കാരണത്താൽ കോടതി അപ്പോൾ തന്നെ ജാമ്യവും അനുവദിച്ചു. ഇവരുടെ ഭീഷണി കാരണം നിരവധി പേർ ഫേസ്ബുക്കിൽ ബുദ്ധിമുട്ടുന്നുണ്ട്. ചില ഓൺലൈൻ മാധ്യമങ്ങളെ കൂട്ടുപിടിച്ച് പച്ചക്കള്ളം പ്രചരിപ്പിക്കാനുള്ള ശ്രമവും നടന്നിരുന്നു. ഇപ്പോൾ അതും പാളി.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്