സൈബർ സഖാക്കളായും അവകാശസംരക്ഷകരായും നടിച്ച് സോഷ്യൽ മീഡിയയിൽ ഉന്നതരുമൊത്തുള്ള ചിത്രങ്ങൾ വിളമ്പി വിശ്വാസ്യത നേടി; ദുരുപയോഗിച്ചത് ആർഎസ്എസ് നേതാവ് ജെ.നന്ദകുമാറിന്റെയും കെ.ആർ.മീരയുടെയും അടക്കമുള്ള ചിത്രങ്ങൾ; വ്യാജരേഖ ചമച്ച് തൊഴിൽ തട്ടിപ്പ് നടത്തിയ ജയസൂര്യയെയും പ്രശാന്തിനെയും കസ്റ്റഡിയിൽ വിട്ടുനൽകിയതോടെ ആരുടെയൊക്കെ പേരുകൾ വെളിപ്പെടുത്തുമെന്ന ആശങ്കയിൽ സിപിഎം നേതൃത്വം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം:വ്യാജരേഖ ചമച്ച് ജോലി തട്ടിപ്പ് നടത്തിയതിന് പൊലീസ് പിടിയിലായ പ്രതികളും അടൂർ സ്വദേശികളുമായ ജയസൂര്യ പ്രകാശ്, പ്രശാന്ത് പ്ലാംന്തോട്ടം എന്നിവരെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി. പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലായി നിരവധി ആളുകളാണ് ഇവരുടെ തട്ടിപ്പിനിരയായത്. ഭരണപക്ഷ പാർട്ടിയുടെ ഉന്നത നേതാക്കളുമായും പ്രാദേശിക നേതാക്കളുമായും ഇവർ അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇത് വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ആർഎസ്എസ് നേതാവ് ജെ.നന്ദകുമാറിന്റെയും കെ.ആർ.മീരയുടെയും അടക്കമുള്ള ചിത്രങ്ങൾ ഇവർ തട്ടിപ്പിനായി ഉപയോഗിച്ചു.
കസ്റ്റഡിയിൽ ലഭിക്കുന്ന പ്രതികൾ ആരുടെ ഒക്കെ പേരുകൾ വെളിപ്പെടുത്തും എന്ന ആശങ്കയിലാണു പാർട്ടി നേതൃത്വം. അടൂരിൽ നിന്നുള്ള മിക്ക പ്രാദേശിക നേതാക്കളുമായും സംഘം അടുത്ത ബന്ധം പുലർത്തിയിരുന്നു. ഈ വഴിയാണു അടൂരിൽ നിന്ന് നിരവധി ആളുകൾ ഇവരുടെ വലയിൽ കുടുങ്ങിയതെന്നാണു സൂചനകൾ. കടമ്പനാട് സ്വദേശിക്ക് പ്രതികൾ അറസ്റ്റിലായ ദിവസം 5 ലക്ഷം രൂപ നൽകി പരാതി നൽകുന്നതിൽ നിന്ന് പിന്തിരിപ്പിച്ചത് യൂത്ത് കോൺഗ്രസിന്റെ നേതാവാണെന്നും സൂചനകളുണ്ട്. സിപിഎം നേതാക്കളും പ്രതികളുമായുള്ള നിരവധി ചിത്രങ്ങൾ പ്രതികൾ തന്നെ നവമാധ്യമങ്ങളിൽ പങ്ക് വച്ചിട്ടുണ്ട്. ഇവരും പ്രാദേശികമായി പ്രതികളെ സഹായിച്ചിട്ടുണ്ടെന്നാണു അന്വേഷണ സംഘത്തിന്റെ നിഗമനം.
അടൂർ കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡ് അംഗം സതിയുടെ മകൾ ജയസൂര്യ പ്രകാശ്, സിനിമാനടനും സംവിധായകനുമായ ഗോവിന്ദൻകുട്ടി അടൂരിന്റെ മൂത്തസഹോദരനും നെല്ലിമുകൾ സ്വദേശിയും സിപിഎം തുവയൂർ ലോക്കൽ കമ്മറ്റിയംഗവുമായ പ്രശാന്ത് പ്ലാന്തോട്ടം എന്നിവർ തട്ടിപ്പ് നടത്തിയത് പത്തനംതിട്ടയിലെ മൂന്ന് ഉന്നത സിപിഎം നേതാക്കളുടെ തണലിലാണെന്ന് ആരോപണം ഉയരുന്നു. പൊലീസിന് മേൽ കടുത്ത സമ്മർദം ചെലുത്തിയതിന് പുറമേ മാധ്യമങ്ങൾക്ക് വിവരം ചോരാതിരിക്കാനും ശ്രമം നടത്തി.
20 പേരിൽ നിന്നാണ് രണ്ടംഗ സംഘം തട്ടിപ്പ് നടത്തിയതായി ഇതുവരെ വിവരം പുറത്തു വന്നിട്ടുള്ളത്. 16 പേരിൽ നിന്ന് രണ്ടു പേരും ചേർന്നും നാലുപേരിൽ നിന്ന് ജയസൂര്യ ഒറ്റയ്ക്കുമാണ് പണം വാങ്ങിയത്. 75 ലക്ഷം തട്ടിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ 1.60 കോടിയുടെ തട്ടിപ്പാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്. ഇതു മൂന്നു കോടി കവിയുമെന്നാണ് പൊലീസ് നൽകുന്ന സൂചന. കെടിഡിസിയിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് നാലുപേരിൽ നിന്നായി രണ്ടു ലക്ഷം രൂപ വീതം കൈപ്പറ്റിയിരുന്നു.
ജോലി കിട്ടാൻ വൈകിയപ്പോൾ ഇവർ നേരിട്ട് ചെയർമാൻ എം വിജയകുമാറിനെ സമീപിച്ചു. തങ്ങൾ നേരിട്ട് നിയമനമില്ലെന്നും പിഎസ് സി വഴി മാത്രമേ ആളെ എടുക്കൂ എന്നും അറിയിപ്പു കിട്ടിയതോടെ ഇവർ പണം തിരികെ ചോദിച്ചു. നൽകാതെ വന്നപ്പോഴാണ് പരാതി നൽകിയത്.
കെടിഡിസി ചെയർമാനും മുൻ സ്പീക്കറുമായ എം വിജയകുമാറിന്റെ ലെറ്റർ പാഡ്, ഔദ്യോഗിക സീൽ, ഒപ്പ് എന്നിവ വ്യാജമായി നിർമ്മിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ അരുൾ ബി കൃഷ്ണയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലും സ്പെഷൽ ബ്രാഞ്ചും ചേർന്നാണ് അന്വേഷണം തുടങ്ങിയത്. ആദ്യം പിടിയിലായത് പ്രശാന്ത് പ്ലാന്തോട്ടമാണ്. ഞായറാഴ്ച വൈകിട്ട് അടൂരിൽ നിന്നും പ്രശാന്തിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ പുത്തൻകാറും അതിൽ നിന്ന് വ്യാജരേഖകളും കണ്ടെടുത്തു. പിറ്റേന്ന് രാവിലെ തന്നെ റിമാൻഡും ചെയ്തു. ആരുമറിഞ്ഞില്ല. പിന്നെ ജയസൂര്യയ്ക്ക് വേണ്ടിയുള്ള അന്വേഷണമായി.
സൈബർ സെല്ലിന്റെ പരിശോധനയിൽ ജയസൂര്യ ചെങ്ങന്നൂരിൽ നിന്ന് പന്തളത്തേക്ക് വരുന്നതായി സൂചന കിട്ടി. ഇതനുസരിച്ച് പന്തളം ടൗണിൽ വച്ച് വാഹനം തടഞ്ഞ് ഇവരെ അറസ്റ്റ് ചെയ്തത് സൈബൽ സെൽ എസ്ഐ ജോഷിയും സംഘവുമാണ്. കൊല്ലത്ത് പൊലീസ് സ്റ്റേഷനിൽ കൊണ്ടു വന്നതിന് പിന്നാലെ അൽപ സമയം പോലും വൈകാതെ ജയസൂര്യയെ റിമാൻഡ് ചെയ്തു. ഇവരുടെ കാറിൽ നിന്നാണ് വിജയകുമാറിന്റെ വ്യാജലെറ്റർ പാഡും സീലുകളും ഒപ്പിടാൻ ഉപയോഗിക്കുന്ന് പ്രത്യേക തരം പേനകളും കണ്ടെടുത്തത്. നിരവധി പ്രോമിസറി നോട്ടുകളും വാഹനത്തിലുണ്ടായിരുന്നു. മേലുദ്യോഗസ്ഥന്റെ നിർദ്ദേശത്തേക്കാളുപരി സിപിഎം നേതാക്കളാണ് ഈ സമയം പൊലീസിനെ നിയന്ത്രിച്ചിരുന്നത്. സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ രണ്ടുപേരും ഒരു ഏരിയാ സെക്രട്ടറിയും ഈ സമയം മുഴുവൻ നെട്ടോട്ടമോടുകയായിരുന്നു.
ജയസൂര്യയുടെ കാൾ ലിസ്റ്റ് പരിശോധിച്ചാൽ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി അടക്കമുള്ളവരുമായി ബന്ധപ്പെട്ടതിന്റെ തെളിവുകൾ കിട്ടും. എന്നാൽ, ഇത് ഒഴിവാക്കി കുറ്റം മുഴുവൻ ഇവരെക്കൊണ്ട് സമ്മതിപ്പിച്ച് കൂടുതൽ അന്വേഷണത്തിലേക്ക് പോകാതിരിക്കാനാണ് നീക്കം നടക്കുന്നത്. പുറത്തു കാണുന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നാണ് പൊലീസ് നൽകുന്ന സൂചന. കൂടുതൽ പേരിൽ നിന്ന് ഇവർ പണം തട്ടിയിട്ടുണ്ട്. സിപിഎമ്മിന്റെ മറ്റു നേതാക്കൾക്കും തട്ടിപ്പിൽ പങ്കുള്ളതായും സൂചന കിട്ടിയിട്ടുണ്ട്. ഇതു പുറത്തു വിടരുതെന്ന് കർശന നിർദ്ദേശം പൊലീസിന് ലഭിച്ചിട്ടുണ്ട്. മറ്റൊരു സോളാർ കേസാണ് ഇത് എന്നാാണ് പൊലീസുകാരിൽ ചിലർ നൽകുന്ന സൂചന. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായിട്ടാണ് തട്ടിപ്പ് അധികവും നടന്നിട്ടുള്ളത്. ജയസൂര്യ എസ്എഫ്ഐ സംസ്ഥാന കമ്മറ്റിയംഗം, ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ കമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ തിരുവനന്തപുരം മലയൻകീഴിൽ താമസിക്കുന്ന ജയസൂര്യ അവിടെ സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗമാണെന്നും പറയപ്പെടുന്നു.
നിലവിൽ സാമൂഹിക മാധ്യമങ്ങളിൽ സിപിഎം സൈബർ സഖാവും സ്ത്രീകളുടെ അവകാശത്തിന്റെ മുന്നണിപ്പോരാളിയുമാണ്. വിവാഹബന്ധം വേർപെടുത്തുന്നതിനായി കോടതിയിൽ കേസ് നടക്കുകയുമാണ്. അടൂർ കേന്ദ്രീകൃതമാണ് പത്തനംതിട്ട ജില്ലയിലെ സിപിഎം നേതൃത്വം. ജില്ലാ സെക്രട്ടറിയും രണ്ടു ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും ഇവിടെ നിന്നുണ്ട്. മാഫിയകളുടെ വിളയാട്ട സ്ഥലം കൂടിയാണ് അടൂർ. തട്ടിപ്പിന് സിപിഎം നേതാക്കൾ പിടിയിലായ വാർത്ത ഇന്നലെ വൈകിട്ടാണ് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഇതോടെ തുവയൂർ ലോക്കൽ കമ്മറ്റിയംഗമായ പ്രശാന്തിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് പോസ്റ്റർ അടിച്ച് ഒട്ടിക്കാനും ആരംഭിച്ചു. ഒരു ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് ഇതിന് നേതൃത്വം നൽകിയത്.
തട്ടിപ്പു നടത്തി കിട്ടിയ പണം കൊണ്ട് സ്വന്തം നാടായ കടമ്പനാട്ട് 21 സെന്റ് വസ്തു അടുത്തിടെ ജയസൂര്യ വാങ്ങിയിരുന്നു. ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണ എന്ന മട്ടിൽ ഇതിൽ നിന്ന് മൂന്നു സെന്റ് പാർട്ടിക്ക് വിട്ടു കൊടുത്തു. ഇവിടെ ഒരു നിർധന കുടുംബത്തിന് പാർട്ടി നേതൃത്വത്തിൽ നിർമ്മിക്കുന്ന വീടിന്റെ പണികൾ അന്തിമഘട്ടത്തിലാണ്.
അടുത്തയിടെ സിപിഎമ്മിന്റെ പാലിയേറ്റീവ് കെയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ അടൂരിൽ നടന്ന വോളിബോൾ ടൂർണമെന്റിന്റെ സമാപന ചടങ്ങിൽ ഏറ്റവും മികച്ച പൊതുപ്രവർത്തക എന്ന പേരിൽ ജയസൂര്യയെ ആദരിക്കുകയും ചെയ്തിരുന്നു. പാലിയേറ്റീവ് കെയർ സെന്ററിന്റെ മറവിലും ഇവർ തട്ടിപ്പിന് ശ്രമിച്ചിരുന്നു. കായംകുളത്ത് ഒരു വ്യവസായിയിൽ നിന്ന് വൻതുക കൈപ്പറ്റാനുള്ള ശ്രമവും പൊളിഞ്ഞിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- മാറ്റം കണ്ടുതുടങ്ങിയത് കോവിഡ് കാലത്ത്; ഏറ്റവുമൊടുവിൽ സ്വന്തം പേരുപോലും ഓർക്കാൻ കഴിയുമായിരുന്നില്ല; പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായത് പോലെ; ദുരിതങ്ങൾ താണ്ടാൻ സഹായിയായത് സഹോദരി വിജയമ്മ; ചെറിയ വേഷങ്ങൾ എങ്കിലും മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച കനകലത വിടവാങ്ങുമ്പോൾ ബാക്കിയാക്കുന്നത് കലയുടെ 'പൂക്കാലം'
- മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ; ഹൃദയാഘാതമെന്ന് ആദ്യം കരുതിയെങ്കിലും പിടി വീണത് ഡോക്ടർക്ക് സംശയം തോന്നിയതോടെ
- ഉറക്കക്കുറവായി തുടങ്ങിയ രോഗം ഒടുവിൽ കീഴടക്കി; നടി കനകലത അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ; ആദ്യത്തെ കൺമണിയും രാജാവിന്റെ മകനും അനിയത്തിപ്രാവും അടക്കം മലയാളത്തിലും തമിഴിലുമായി 360 ൽ അധികം ചിത്രങ്ങൾ; സിനിമയിലേക്ക് എത്തിയത് നാടകത്തിൽ തിളങ്ങിയ ശേഷം
- കെ എസ് ആർ ടി സി ഡ്രൈവറുടെ പരാതി: മേയർക്കും സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്; യദുവിന്റെ ഹർജിയിൽ കേസെടുത്തത് കോടതി നിർദ്ദേശപ്രകാരം; അഭിഭാഷകന്റെ പരാതിയിൽ കേസെടുത്തിരുന്നത് ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരം
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- നിരോധിത സംഘടനയിൽ നിന്ന് പണം കൈപ്പറ്റി; കെജ്രിവാളിനെതിരെ എൻഐഎ അന്വേഷണം നിർദ്ദേശിച്ച് ലഫ്. ഗവർണർ; ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന് സുപ്രീംകോടതി പറഞ്ഞതിന് പിന്നാലെ രാഷ്ട്രീയ നീക്കം
- 12 ഫോറും ആറ് സിക്സുമായി സൂര്യകുമാർ യാദവ് സെഞ്ചുറി പ്രകടനത്തിലൂടെ മുന്നിൽ നിന്ന് പട നയിച്ചപ്പോൾ മുംബൈക്ക് അനായാസ ജയം; ഹൈദരാബാദിനെ കീഴടക്കിയത് ഏഴുവിക്കറ്റിന്; മുംബൈയുടെ പ്ലേ ഓഫ് സ്വപ്നം വീണ്ടും സജീവമായി
- ക്രിക്കറ്റ് കളിക്കിടെ പാഞ്ഞുവന്ന പന്തുകൊണ്ടത് സ്വകാര്യ ഭാഗത്ത്; മൈതാനത്ത് കുഴഞ്ഞുവീണ 11 വയസുകാരന് ദാരുണാന്ത്യം; അപകടം കുട്ടി ബൗൾ ചെയ്യുന്നതിനിടെ, ബാറ്റർ പന്ത് ആഞ്ഞടിച്ചതോടെ; അപകടമരണത്തിന് കേസ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്