മറ്റുള്ളവരുടെ മുമ്പിൽ എന്നെ പരിഹസിച്ചു; മുതിർന്ന ശേഷവും എന്നെ തല്ലാൻ മടികാട്ടിയില്ല; കൊന്നു തള്ളിയതിൽ ഒരു കുറ്റബോധവുമില്ല: പിതാവിനെ പല കഷ്ണമാക്കിയ ഷെറിന് അൽപ്പം പോലും കൂസലില്ല; കോടികൾ സമ്പാദിച്ചു കൂട്ടിയിട്ടും ജീവിതം കൈവിട്ടു പോയ ഈ കുടുംബത്തിന്റെ കഥ എല്ലാവർക്കും പാഠമാകട്ടെ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ദാരിദ്ര്യമെന്ന യഥാർത്ഥ്യത്തിൽ നിന്നും കുറ്റവാളികൾ ജനിക്കുന്നതാണ് ലോകത്തിന്റെ സഹജമായ ക്രമം. എന്നാൽ, പണത്തിന്റെ അധിക ധാരാളിത്തത്തിൽ നിന്നും കുറ്റവാളികൾ ജന്മം കൊള്ളുന്നു എന്നതിന്റെ തെളിവാണ് ചെങ്ങന്നൂരിൽ അമേരിക്കൻ മലയാളിയെ മകൻ വെടിവച്ച് കൊന്ന് വെട്ടിനുറുക്കി പലയിടങ്ങളിലായി ഉപേക്ഷിച്ച് സംഭവം തെളിയിക്കുന്നത്. സ്വന്തം പിതാവിനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത് നിരന്തരമായ അവഗണനകളായരുന്നു എന്നാണ് ഷെറിൻ പൊലീസിനോട് പറഞ്ഞത്. ഇതിന്റെ പേരില്‍ ലോകം മുഴുവൻ കുറ്റം പറയുമ്പോഴും പകയടങ്ങാതെ യാതൊരു കുറ്റബോധവുമില്ലാത്ത സ്ഥിതിയിലാണ് ഷെറിൻ.
'ഞാൻ തന്നെയാണ് കൊന്നത്. കൊന്നു കത്തിച്ച് പല കഷണങ്ങളായി മുറിച്ച് പുഴയിലൊഴുക്കിയത്'- എന്ന് പൊലീസ് മുമ്പാകെ പറയുമ്പോഴും യാതൊരു ചാഞ്ചല്യവും അയാളുടെ മുഖത്തുണ്ടായിരുന്നില്ല. ഇനിയും അടങ്ങാത്ത പക മാത്രമാണ് അയാളുടെ വാക്കുകളിൽ നിഴലിക്കുന്നത്. ഞാനും അയാളുടെ മകനല്ലേ... എന്നിട്ടും എന്നെ എന്തുകൊണ്ടാണ് അംഗീകരിക്കാതിരുന്നത് എന്ന ചോദ്യമാണ് ഷെറിൻ ഉന്നയിക്കുന്നത്. എനിക്ക് യാതുരൊ പരിഗണനയും തന്നില്ല. മറ്റുള്ളവരുടെ മുന്നിൽ ഒന്നിനും കൊള്ളാത്തവനായി അയാളെന്നെ ചിത്രീകരിച്ചു. എന്നും ശകാരമായിരുന്നു. മുതിർന്നപ്പോൾ പോലും അടിക്കുന്നത് പതിവായിരുന്നു. എന്നിട്ടും ഞാൻ പപ്പായെന്നാണ് വിളിച്ചത്. സ്വന്തം വീട്ടിൽ ഒരു അന്യനെ പോലെ കഴിയുന്ന അവസ്ഥ. മനം മുടത്തിട്ടാണ് ഞാൻ കൊലപ്പെടുത്തിയത്. - ഷെറിൻ പൊലീസിനോട് ഇതെല്ലാം വിവരിക്കുമ്പോഴും യാതൊരു കൂസലുമില്ലായിരുന്നു.
ഡോക്ടറായി മക്കളിൽ അഭിമാനിച്ച പിതാവ് ഐടിയിലേക്ക് തിരിച്ച മകനെ തഴഞ്ഞു
ഷെറിനെ കൂടാതെ രണ്ട് മക്കളായിരുന്നു ചെങ്ങന്നൂർ ഊഴുന്നേൽ ജോയി ജോണിന്. രണ്ട് ആണും ഒരു പെണ്ണും. അമേരിക്കൽ പൗരത്വമുള്ളവരായിരുന്നു അവർ. ഭാര്യ നഴ്സായി ജോലി നോക്കുകയായിരുന്നു ചെറുപ്പം മുതൽ പിതാവിന് ഷെറിനോടുള്ള സമീപനം കടുത്തതായിരുന്നു. നിസാര കാര്യങ്ങൾക്ക് പോലും ശകാരിക്കും. എന്നാൽ മറ്റു മക്കളോട് വലിയ സ്നേഹവുമായിരുന്നുവെന്ന് ഷെറിൻ വിശ്വസിച്ചു. അങ്ങനെ കുഞ്ഞു നാൾ മുതൽ അവഗണന തോന്നി ഷെറിന്. പിതാവിന്റെ സ്നേഹ ലാളനയോടെ രണ്ട് മക്കളും ഡോക്ടർമാരായി. അതേസമയം മുതിർന്നപ്പോൽ, ഷെറിൻ തിരഞ്ഞെടുത്തത് ഐടി പ്രൊഫഷനാണ്.
സഹോദരങ്ങളുടെ മുന്നിൽ വച്ച് ഷെറിനെ ഇക്കാര്യങ്ങൾ പറഞ്ഞ് പിതാവ് കുറ്റപ്പെടുത്തുമായിരുന്നു. നിരാശകൊണ്ടാണ് പിതാവ് ഇങ്ങനെ പറയുന്നതെന്ന് ഷെറിൻ തിരിച്ചറിഞ്ഞില്ല. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോഴൊന്നും അഭിപ്രായം ചോദിക്കുകയോ കുടുംബകാര്യങ്ങൾ ചർച്ചചെയ്യുമ്പോൾ വിളിക്കുകയോ ചെയ്തിരുന്നില്ലെന്നാണ് ഷെറിൻ പറയുന്നത്. ഒടുവിൽ അവൻ നാട്ടിലേയ്ക്ക് മടങ്ങി. നാട്ടിലെത്തിയ ഷെറിൻ ബാഗ്ളൂരിൽ ഒരു ഐ ടി സ്ഥാപനം തുടങ്ങി. ഇടയ്ക്കിടയ്ക്ക് ചെങ്ങന്നൂരിലെ വീട്ടിലെത്തും .ഒഴിവുകിട്ടുമ്പോൾ പിതാവും സഹോദരങ്ങളും ചെങ്ങന്നൂരിലെ വീട്ടിലെത്തുന്നതും പതിവായിരുന്നു. അങ്ങനെ അവരെത്തുന്ന സമയത്ത് ഷെറിനോട് അകൽച്ച സൂക്ഷിച്ചിരുന്നു. അതും പിതാവിനോടുള്ള അടങ്ങാത്ത പകയ്ക്ക് കാരണമായി.
മാനേജറോട് പണം ചോദിച്ച് മടുത്തപ്പോൾ വഴക്ക് പതിവായി
ഷെറിന് സ്നേഹം നല്കാതിരുന്നതുനിനൊപ്പം പണം നൽകുന്നതിലും വീഴ്ച്ച വരുത്തിയതിനാണ് ജോയി ജോണിനെ വകവരുത്തിയത്. വാഴാർ മംഗലത്തെ ആഡംബര വീട്ടിലാണ് ഷെറിൻ താമസിച്ചിരുന്നതെങ്കിലും ചെലവിന് പണം വേണമെങ്കിൽ പിതാവ് നിയമിച്ച മാനേജർ കനിയണമായിരുന്നു. ചെങ്ങന്നൂരിലെ ഷോപ്പിങ് കോംപ്ലക്സിലെ വാടകയും ഏജൻസി മുഖാന്തിരം പിതാവ് തന്നെയാണ് കൈപ്പറ്റിയിരുന്നത്. അമ്മയാണ് പിതാവ് അറിയാതെ ഷെറിന് ചിലവുകാശ് നല്‍കിയിരുന്നത്. അതുകൊണ്ടുതന്നെ ഷെറിന് അമ്മയോടായിരുന്നു സ്നേഹം. പിതാവിനെ കൊന്നശേഷം ''തനിക്കൊരു കൈ അബദ്ധം പറ്റിയെന്ന് '' ആദ്യം വിളിച്ചുപറഞ്ഞതും അമ്മയോടായിരുന്നു.
പിതാവും മറ്റു മക്കളും എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ കൂട്ടിക്കൊണ്ടു വരികയും ലെഗേജുകൾ എടുത്തു വയ്ക്കുന്നതുമായിരുന്നു ഷെറിന്റെ ജോലി. ഇത്തവണ പിതാവ് നാട്ടിലെത്തിയപ്പോൾ കുടുംബ ഓഹരി ചോദിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. തന്റെ കോടിക്കണക്കിന് സ്വത്തുക്കളിൽ ഒരു പൈസ പോലും നല്‍കില്ലെന്നും വേണ്ടിവന്നാൽ നിന്റെ വിഹിതം അനാഥാലയത്തിന് നല്‍കുമെന്നും പിതാവ് തറപ്പിച്ചു പറഞ്ഞുവെന്നാണ് ഷെറിൻ പൊലീസിനോട് പറഞ്ഞത്. അതോടെ എല്ലാം നിശ്ചയിച്ച് പിതാവിന്റെ തോക്ക് സൂത്രത്തിൽ കൈക്കലാക്കുകയായിരുന്നു. പിന്നെ അവസരം നോക്കിയുള്ള കാത്തിരിപ്പായിരുന്നു. അങ്ങനെയിരിക്കെയാണ് പുതിയതായി വാങ്ങിയ കാറിന്റെ എ.സി. സർവീസ് ചെയ്യാൻ തിരുവനന്തപുരത്തേക്ക് പോകേണ്ടിവന്നത്. ഈ അവസരം മുതലാക്കാൻ ഷെറിൻ തീരുമാനിച്ചു. അങ്ങനെയാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം അരങ്ങേറിയതും ഷെറിൻ അഴിക്കുള്ളിലായതും.
ജോയി വി ജോണിന്റെ തലയിൽ നിന്നും കണ്ടെടുത്തത് നാല് വെടിയുണ്ടകൾ
മകന്റെ വെടിയേറ്റു മരിച്ച പ്രവാസി മലയാളി ജോയി വി.ജോണിന്റെ തലയിൽ നിന്നു നാലു വെടിയുണ്ടകൾ കണ്ടെടുത്തു. ശരീരഭാഗങ്ങൾ അറുത്തു മുറിച്ചതാണെന്ന സൂചനയാണു മുറിവുകളിൽ നിന്നു വ്യക്തമാകുന്നതെന്നു ഫൊറൻസിക് സർജൻ പൊലീസിനെ അറിയിച്ചു. തുടർ പരിശോധനയ്ക്കായി ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു.
ജോയ് വി.ജോണിന്റെ വലതുകൈ ഇന്നലെ ഉച്ചയോടെ പമ്പാനദിയിലെ മാന്നാർ പാവുക്കര ചിറയിൽ കടവിൽ നിന്നു ലഭിച്ചു. മൽസ്യബന്ധനം നടത്തിവന്ന തൊഴിലാളികളാണു കൈ കണ്ടത്. ഒഴുകിപ്പോകാതിരിക്കാൻ പായലും ചെറുചുള്ളി കമ്പുകളും ഉപയോഗിച്ചു തടഞ്ഞു നിർത്തിയ ശേഷം അവർ പൊലീസിൽ അറിയിച്ചു. മൃതദേഹം മുറിക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന കത്തി കോട്ടയം പള്ളത്തിനു സമീപത്തെ വീടിന്റെ പറമ്പിൽ നിന്നു പൊലീസ് കണ്ടെടുത്തു.
കേസിൽ അറസ്റ്റിലായ മകൻ ഷെറിനെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി. കസ്റ്റഡിയിൽ ലഭിച്ചാൽ ഷെറിനുമായി തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കെ.ആർ.ശിവസുതൻ പിള്ള പറഞ്ഞു. അമേരിക്കൻ പൗരനായതിനാൽ ഷെറിനെ അറസ്റ്റ് ചെയ്ത വിവരം അമേരിക്കൻ കോൺസുലേറ്റിൽ അറിയിച്ചതായും പൊലീസ് പറഞ്ഞു.
മൃതദേഹത്തിന്റെ ഭാഗങ്ങൾ തിരിച്ചറിഞ്ഞ് ഡോക്ടർമാരായ മക്കൾ
ജോയി വി ജോണിന്റെ മൃതദേഹത്തിന്റെ ഭാഗങ്ങൾ തിരിച്ചറിഞ്ഞത് മക്കളായ ഡോ. ഷെറിലും ഡോ. ഷേർലിയുമാണ്. പോസ്റ്റ്മോർട്ടത്തിനു മുൻപായി ശരീരഭാഗങ്ങൾ ഇവർ തിരിച്ചറിഞ്ഞു. ആദ്യം കൈകളും പിന്നീടു തലയും ഒടുവിൽ കാലുകളും മൂർച്ചയുള്ള ആയുധം കൊണ്ട് അറുത്തുമാറ്റിയെന്നാണ് വ്യക്തമായത്. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
ഷെറിൻ വെടി വയ്ക്കാൻ ഉപയോഗിച്ച തോക്കു സംബന്ധിച്ചു പൊലീസിനു സംശയമുണ്ട്. ഒന്നിൽ കൂടുതൽ തോക്കുകൾ ഷെറിന്റെ പക്കൽ ഉണ്ടായിരുന്നെന്നാണു സൂചന. പിതാവിന്റെ പക്കലുള്ള തോക്ക് ഷെറിനിൽ നിന്നു കണ്ടെടുത്തിരുന്നു. എന്നാൽ, വെടി വയ്ക്കാൻ ഉപയോഗിച്ച തോക്ക് ഷെറിൻ നശിപ്പിച്ചു കളഞ്ഞതായാണു സംശയം. മൃതദേഹവും കത്തിയും ഉപേക്ഷിക്കുകയും തുണി കത്തിച്ചുകളയുകയും ചെയ്ത ഷെറിൻ തോക്കു മാത്രം കൈയിൽ സൂക്ഷിച്ചെന്നു പൊലീസ് കരുതുന്നില്ല. ജോയ് വി.ജോണിന്റെ സംസ്കാരം ഇന്നു മംഗലം മൂന്നിനു ബഥേൽ മാർ ഗ്രിഗോറിയോസ് അരമനപ്പള്ളിയിൽ നടക്കും.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍