സമ്മർദമോ ഭീഷണിയോ? പീഡനക്കേസിൽ ആറാം ക്ലാസ് വിദ്യാർത്ഥിനികൾ മൊഴിമാറ്റി; ആത്മഹത്യ ചെയ്ത പ്രതി ഷിജുവിന്റെ ജീവന് ഉത്തരം പറയണമെന്നു പിതാവ്: പ്രതിക്കൂട്ടിൽപ്പെട്ട ബിജെപിക്കാർക്ക് ആശ്വാസം
എം പി റാഫി
മലപ്പുറം: പീഡനത്തിനിരയായ കുട്ടികൾ ജില്ലാ ശിശുക്ഷേമ സമിതിക്കു മുന്നിൽ മൊഴിമാറ്റിയതോടെ പീഡനക്കേസ് ആത്മഹത്യാ പ്രേരണാകുറ്റമായി മാറുന്നു. മംഗലം ചേന്നര വിവിയുപി സ്കൂളിലെ മൂന്ന് ആറാം ക്ലാസ് വിദ്യാർത്ഥിനികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിലെ ദുരൂഹതകൾ നീങ്ങുന്നതിന് മുമ്പാണ് സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത ഷിജു (22)വിന്റെ അച്ഛൻ മകന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
ആത്മഹത്യ സംബന്ധിച്ചും പീഡനത്തിനും രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത് തിരൂർ പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും കേസുമായി ബന്ധപ്പെട്ട് പ്രമുഖരുടെ മക്കളും രാഷ്ട്രീയ പ്രമുഖരും കുടുങ്ങുമെന്നായപ്പോൾ സമ്മർദങ്ങൾക്ക് പൊലീസിന് വഴങ്ങി കേസ് പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
ജൂലൈ 2ന് ചേന്നരയിലെ സ്വന്തം ബാർബർഷോപ്പിൽ വച്ച് ഷിജു ആത്മഹത്യ ചെയ്തതോടെയാണ് സംഭവത്തിനു പിന്നിലെ പീഡനക്കഥകളും പുറത്താകുന്നത്. എന്നാൽ ഷിജു ആത്മഹത്യ ചെയ്യാൻ ഇടയാക്കിയത് മരിക്കുന്നതിന്റെ തലേ ദിവസം വാർഡ് മെമ്പറുടെ വീട്ടിലേക്ക് ഏതാനും അദ്ധ്യാപകർ ഷിജുവിനെയും അഛൻ മുളക്കപറമ്പിൽ സഹദേവനെയും വിളിച്ചുവരുത്തി അപമാനിക്കുകയും ഭീഷണപ്പെടുത്തിയതും ചെയ്തതിനാൽ ആണെന്നു ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. ഇടത്, വലത് പാർട്ടിക്കാർ മകനെ വിളപ്പിച്ച കൂട്ടത്തിൽ ഉണ്ടായിരുന്നതിനാൽ ഇടത് അനനുപാവിയായ സഹദേവന് പിന്തുണയുമായി ബിജെപിക്കാർ എത്തുകയായിരുന്നു.
സംഭവത്തിൽ ആത്മഹത്യാപ്രേരണ നടന്നിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഷിജുവിന്റെ ബന്ധുക്കളോടൊപ്പം ബിജെപി നേതാക്കളും സ്റ്റേഷൻ കയറി ഇറങ്ങി. എന്നാൽ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഷിജു ഉൾപ്പടെയുള്ള എട്ടോളം പേർ മൂന്ന് ആറാം ക്ലാസ് വിദ്യാർത്ഥിനികളെ പല തവണ പീഡിപ്പിച്ചതായി മൊഴിലഭിക്കുകയായിരുന്നു.
ഇതേ തുടർന്ന് ആത്മഹത്യക്കു പുറമെ പീഡന കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ ലൈഗികമായി പീഡിപ്പിച്ചതായി അദ്ധ്യാപകർക്ക് പരാതി ലഭിക്കുകയും ഇതുമായി ബന്ധപ്പെട്ട് സ്കൂളിലെ ഹെഡ്മാസ്റ്റർ അടക്കം നാല് അദ്ധ്യാപകരും ചേർന്ന് വാർഡ് മെമ്പറുടെ വീട്ടിലേക്ക് വിവരം ചോദിക്കുന്നതിനായി ഷിജുവിനെയും അഛനെയും വിളിപ്പിക്കുകയായിരുന്നു. അന്ന് പൊലീസ് മെമ്പറുടെ വീട്ടിലുണ്ടായിരുന്നവരെയെല്ലാം കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തിരുന്നു. സ്കൂളിലെ അദ്ധ്യാപകരിൽ നിന്നും കേസിന്റെ നിർണായക മൊഴികളും ലഭിച്ചിരുന്നു.
ബാർബർഷോപ്പിൽ വച്ച് പലതവണ ഷിജുവും കൂട്ടുകാരും മുന്ന് ആറാം ക്ലാസ് വിദ്യാർത്ഥിനികളെ ലൈഗികമായി പീഡിപ്പിച്ചെന്നായിരുന്നു മൊഴിയുടെ ചുരുക്കം. പീഡിപ്പിക്കപ്പെട്ടത് പ്രായപൂർത്തിയാകാത്ത കുട്ടികളായതിനാൽ പൊലീസ് ജില്ലാ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയും ഇവരുടെ സഹായത്തോടെ കുട്ടികളിൽ നിന്നും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തങ്ങളെ പീഡിപ്പിച്ചവരുടെ പേരുവിവരങ്ങൾ അടക്കം കുട്ടികൾ പറഞ്ഞിരുന്നു. പേരറിയാത്തവരെ കണ്ടാൽ തിരിച്ചറിയാമെന്നും കുട്ടികൾ പറഞ്ഞു.
എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് തവണ ഷിജുവിന്റെ കൂട്ടുകാരെ കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. കസ്റ്റഡിയിലെടുത്തവരിൽ ബിജെപി പ്രവർത്തകരും, നേതാക്കളുടെ മക്കളും ഉണ്ടായിരുന്നു. എന്നാൽ പീഡന കേസിന്റെ അന്വേഷണം മുന്നോട്ടു പോയതോടെ കുട്ടികൾക്കും വീട്ടുകാർക്കും ഭീഷണിയടക്കം ഉണ്ടായി. പീഡനകേസ് മൂടിവച്ചതിന് സ്കൂൾ അധികൃതർ തന്നെ കുടുങ്ങുമെന്നായപ്പോൾ പീഡനം നടന്നിട്ടേ ഇല്ലെന്ന് മൊഴി നൽകാൻ അദ്ധ്യാപകരിൽ നിന്നു തന്നെ കുട്ടികൾക്കു സമ്മർദമുണ്ടായി.
ഇതോടെ സമാന്തര മജിസ്ട്രേറ്റായ ജില്ലാ ശിശു ക്ഷേമ സമിതി അദ്ധ്യക്ഷനു മുന്നിൽ, പീഡനം നടന്നിട്ടില്ലെന്നും ഞങ്ങൾക്ക് മിഠായി നൽകുക മാത്രമാണ് ചെയ്തതെന്നും കുട്ടികൾ മൊഴിമാറ്റുകയായിരുന്നു. ഇതോടെ പന്ത് ബിജെപി ക്വോർട്ടിലായി. ഇനിയുള്ളത് ലീഗും കോൺഗ്രസും സിപിഎമ്മും അടങ്ങുന്ന സ്കൂൾ അധികൃതർക്കും അദ്ധ്യാപകർക്കും എതിരെയുള്ള നല്ലൊരു അവസരമാണിതെന്ന് അവരും കണക്കുകൂട്ടി.
ഇതോടെ ഷിജുവിന്റെ അഛൻ സഹദേവനൊപ്പം കഴിഞ്ഞ ദിവസം ബിജെപിയുടെ മുതിർന്ന നേതാക്കളും വാർത്താ സമ്മേളനം വിളിച്ചു ചേർത്ത് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുട്ടികൾ മൊഴിമാറ്റിയ സ്ഥിതിക്ക് പൊലീസും വെട്ടിലായിരിക്കുകയാണ്. കുട്ടികൾ പീഡിപ്പിക്കപ്പെട്ടില്ലെങ്കിൽ എന്തിനു വേണ്ടി മരണ തലേന്ന് ഷിജുവിനെയും അഛനെയും വാർഡ് മെമ്പറുടെ വീട്ടിലേക്ക് വിളിപ്പിച്ചു എന്നതിന് ഉത്തരം കിട്ടതെ പോകുന്നു. മാത്രമല്ല, ഷിജുവിനെ വീട്ടിലേക്ക് വിളിപ്പിച്ചുവെന്നും പീഡനവുമായ ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചതായും അദ്ധ്യാപകരുടെ മൊഴിയിൽ വ്യക്തമാക്കുന്നു. എങ്കിൽ എന്ത്കൊണ്ട് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി ഇവരെ അറസ്റ്റ് ചെയ്യുന്നില്ലെന്നതും പൊലീസിനു മേലുള്ള സമ്മർദം വ്യക്തമാക്കുന്നു. പീഡനം നടന്നില്ലെന്ന് ഓഗസ്റ്റ് മൂന്നിനായിരുന്നു കുട്ടികൾ മൊഴിനൽകിയത്. എന്നാൽ ഇതു കഴിഞ്ഞ് രണ്ടു മാസം പിന്നിടുമ്പോഴും കേസിന് യാതൊരു പുരോഗതിയും ഇല്ലെന്നതാണ് വസ്തുത.
പീഡനകേസ് രണ്ടരമാസം മുമ്പ് രജിസ്റ്റർ ചെയ്തെങ്കിലും ഇതു മൂടിവെയ്ക്കാനുള്ള ശ്രമം മറുനാടൻ മലയാളി ഉൾപ്പടെയുള്ള മാദ്ധ്യമ വാർത്ത തടയിടുകയായിരുന്നു. തുടർന്നുള്ള മുറുനാടൻ വാർത്തയെ തുടർന്ന് കേസിൽ ബാലാവകാശ കമ്മീഷനും ഇടപെട്ടിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള അന്വേഷണം നടപ്പാക്കിയാൽ ഒരുപക്ഷേ, പീഡനത്തിന്റെ ചുരുളഴിയുകയോ ഷിജു നിരപരാതിയെങ്കിൽ മരണത്തിന് ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും സാധിക്കും. അതേസമയം ഷിജു നിരപരാതിയാണെന്നും ഭീഷണിയും അപമാനവുമാണ് ആത്മഹത്യക്കുകാരണമെന്ന് ഷിജുവിന്റെ അഛൻ സഹദേവനും ബിജെപി നേതാക്കളും പറഞ്ഞു. പൊലീസ് അന്വേഷണം ക്രിത്യമായി നടക്കുന്നില്ലെന്നും ഡിവൈഎസ്പി റാങ്കിലുള്ളവർക്ക് അന്വേഷണ ചുമതല കൈമാറണമെന്നും ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ഷിജുവിന്റെ കുടുംബം പരാതി നൽകിയിരുന്നു. പൊലീസ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയില്ലെങ്കിൽ പൊതുജനങ്ങളെ അണിനിരത്തി സമരപരിപാടികൾ സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.
Stories you may Like
- മഴവിൽ അഴകുള്ള മമ്മൂട്ടിയുടെ 'കാതൽ' ചരിത്രം കുറിക്കുമ്പോൾ!
- സ്റ്റോക്കിലെയും ലിവർപൂളിലെയും സ്ത്രീകൾക്ക് ജീവിതത്തിൽ കുറഞ്ഞത് 15 ലൈംഗിക പങ്കാളികൾ
- 27കാരിയുടെ മരണത്തിൽ ഒപ്പം താമസിച്ചിരുന്ന യുവാവ് കസ്റ്റഡിയിൽ
- നമ്മുടെ ധാരണകളെല്ലാം തെറ്റാണെന്ന് തിരുത്തുന്ന ഡോക്ടറുടെ വാക്കുകൾ കേൾക്കുക
- ഡിജിപിക്ക് പരാതി നൽകി പി സി ജോർജ്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍