Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിക്കു റോബർട്ടിന്റെ മരണത്തിലെ കുരുക്കഴിയുന്നില്ല; അയൽവാസിയായ പാക്കിസ്ഥാനി നിരപരാധിയെന്ന് പറഞ്ഞ് വിട്ടയച്ച് ഒമാൻ പൊലീസ്; ഭർത്താവ് ഇപ്പോഴും കസ്റ്റഡിയിൽ തന്നെ; ലിസ്റ്റൺ നിരപരാധിയെന്ന് വിശദീകരിച്ച് മുഖ്യമന്ത്രി; മൃതദേഹത്തിനായുള്ള കാത്തിരിപ്പിൽ കറുകുറ്റി

ചിക്കു റോബർട്ടിന്റെ മരണത്തിലെ കുരുക്കഴിയുന്നില്ല; അയൽവാസിയായ പാക്കിസ്ഥാനി നിരപരാധിയെന്ന് പറഞ്ഞ് വിട്ടയച്ച് ഒമാൻ പൊലീസ്; ഭർത്താവ് ഇപ്പോഴും കസ്റ്റഡിയിൽ തന്നെ; ലിസ്റ്റൺ നിരപരാധിയെന്ന് വിശദീകരിച്ച് മുഖ്യമന്ത്രി; മൃതദേഹത്തിനായുള്ള കാത്തിരിപ്പിൽ കറുകുറ്റി

മറുനാടൻ മലയാളി ബ്യൂറോ

മസ്‌ക്കറ്റ്: മരണത്തിലെ ദുരൂഹത മാറാതെ ചിക്കു റോബർട്ടിന്റെ മൃതദേഹം വിട്ടു നൽകാനാകില്ലെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം. കേസിലെ യഥാർത്ഥ പ്രതികൾ പിടിയിലായാൽ മാതാരമേ മൃതദേഹം വിട്ടു നൽകുവെന്ന് കേന്ദ്ര വിദേശകാര്യ വകുപ്പിനെ ഒമാൻ അറിയിച്ചു. പ്രധാനമന്ത്രി മോദി നേരിട്ട് വിഷയത്തിൽ ഇടപെട്ടിരുന്നു. ഇതോടെ മൃതദേഹം ഇന്ത്യയിലേക്ക് അയയ്ക്കാൻ ഒമാൻ ഭരണകൂടവും തത്വത്തിൽ സമ്മതിച്ചു. എന്നാൽ അന്വേഷണം മുന്നേറുന്ന സാഹചര്യത്തിൽ മൃതദേഹം വിട്ടു നൽകാൻ കഴിയില്ലെന്നാണ് ഒമാൻ പൊലീസിന്റെ നിലപാട്. ഇതുകൊണ്ടാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നീക്കം ഫലം കാണാത്തത്. ചിക്കുവിന്റെ ഭർത്താവ് ലിൻസൺ ഇപ്പോഴും ഒമാൻ പൊലീസിന്റെ കസ്റ്റഡിയിലാണ്.

അതിനിടെ ചിക്കു കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവിന് പങ്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു സാലലയിൽ കൊല്ലപ്പെട്ട നഴ്‌സ് ചിക്കു റോബർട്ടിന്റേയും ഭർത്താവിന്റേയും മാതാപിതാക്കൾ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ടിരുന്നു. കേസിലെ യാഥാർത്ഥ കുറ്റവാളികൾ എത്രയും പെട്ടന്ന പിടിയിലാവുമെന്നും രണ്ട് ദിവസത്തിനുള്ളിൽ ചിക്കുവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മൃതദേഹം ചിക്കുവിന്റെ ജന്മനാടായ കറുകുറ്റി കൊവേന്ത ക്രിസ്തുരാജാശ്രമം ഇടവക ദേവാലയത്തിൽ സംസ്‌കരിക്കാനാണ് തീരുമാനം. ഇതിനായി നടപടികൾ വേഗത്തിലാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. വിദേശകാര്യ വകുപ്പും ഇടപെടൽ സജീവമാക്കിയിട്ടുണ്ട്.

് ചിക്കു റോബർട്ടിന്റേയും ഭർത്താവ് ലിൻസന്റേയും മാതാപിതാക്കൾ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ടു. ചിക്കുവിന്റെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്നും റോബർട്ടിന്റെ മോചനത്തിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഇവർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ചിക്കു റോബർട്ടിന്റെ കൊലപാതകത്തിൽ ഭർത്താവ് ലിൻസന് പങ്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഇക്കാര്യത്തിൽ ചിക്കുവിന്റെ കുടുംബത്തിനോ ഒമാൻ പൊലീസിനോ അങ്ങനെയൊരു ആക്ഷേപമില്ല.

അന്വേഷണത്തിനാവശ്യമായ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ഒമാൻ പൊലീസ് ലിൻസനെ കസ്റ്റഡിയിൽ എടുത്തത്, എന്നാൽ ഇത് പല തെറ്റിദ്ധാരണകളും സൃഷ്ടിച്ചുവെന്നും ഈ സാഹചര്യത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസിലെ യഥാർത്ഥ കുറ്റവാളികൾ എത്രയും പെട്ടെന്ന് പിടിയിലാവും. രണ്ട് ദിവസത്തിനുള്ളിൽ ചിക്കുവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

അതിനിടെ സംഭവത്തിൽ തെളിവെടുപ്പിനായി വിളിപ്പിച്ച പാക്കിസ്ഥാൻ സ്വദേശിയെ വിട്ടയച്ചു. ഭർത്താവ് ലിൻസൻ ഇപ്പോഴും പൊലീസ് കസ്റ്റഡിയിൽ തന്നെയാണ്. ഇയാളിൽനിന്ന് തെളിവെടുപ്പ് തുടരുകയാണ്. തെളിവ് എടുപ്പ് പൂർത്തിയായ ശേഷമേ മൃതദേഹം നാട്ടിലേക്ക് അയയ്ക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കൂ. പാക്കിസ്ഥാൻ സ്വദേശിയെ കഴിഞ്ഞദിവസമാണ് വിട്ടയച്ചത്. ലിൻസൻ-ചിക്കു ദമ്പതികളുടെ തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന പാക്കിസ്ഥാൻ സ്വദേശിയെ സംഭവവുമായി ബന്ധിപ്പിക്കാൻ തക്ക തെളിവൊന്നും ലഭിക്കാത്തതിനാലാണ് വിട്ടയച്ചതെന്നറിയുന്നു.

സംഭവത്തിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച് ഒരു വിവരവും ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല. കാര്യമായ തെളിവുകളൊന്നും അവശേഷിപ്പിക്കാതെയാണ് കൊലപാതകമെന്നതിനാൽ ഏറെ നാളത്തെ ആസൂത്രണത്തിനൊടുവിലാണ് കൊലയാളികൾ കൃത്യം നിർവഹിച്ചതെന്നാണ് പൊലീസ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തുക, ആന്തരികാവയവ പരിശോണ വീണ്ടും നടത്തുക എന്നീ നടപടിക്രമങ്ങൾ വേണ്ടിവരും. ഈ സാഹചര്യത്തിൽ മൃതദേഹം നാട്ടിലേക്ക് അയയ്ക്കുന്നത് അന്വേഷണത്തെ സ്വാധീനിക്കുമെന്നാണ് പൊലീസ് വാദം.

ചിക്കു ജോലിചെയ്തിരുന്ന ആശുപത്രിയിലെ പുരുഷജീവനക്കാരുടെ വിരലടയാളം പൊലീസ് ചൊവ്വാഴ്ച ശേഖരിച്ചു. എല്ലാ സാധ്യതകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങളും വ്യാപകമാണ്. ചിക്കുവിന്റെ മരണം ശ്വാസം മുട്ടിയാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞതായാണ് ഏറ്റവും ഒടുവിൽ പ്രചരിക്കുന്ന ഊഹാപോഹം. എന്നാൽ പൊലീസ് ഇതുവരെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സംബന്ധിച്ച് ഒന്നും പുറത്തുവിട്ടിട്ടില്ല. ദമ്പതിമാരുമായി പരിചയമുള്ളവരിൽ നിന്നും കൂട്ടുകാരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും റോയൽ ഒമാൻ പൊലീസ് ഇതിനകം വിവരങ്ങൾ ശേഖരിച്ചുകഴിഞ്ഞു. മൊബൈൽ കാൾ റെക്കോഡുകൾ അടക്കമുള്ളവ പരിശോധിക്കുന്നുണ്ട്.

അങ്കമാലി സ്വദേശിനിചിക്കു റോബർട്ടിനെ കഴിഞ്ഞ ബുധനാഴ്ചയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗർഭിണിയായ ചിക്കുവിന്റെ നെഞ്ചിലും വയറ്റിലും പുറത്തുമായി ഏഴോളം കുത്തുകളുണ്ടായിരുന്നു. ഇരുചെവികളും അറുത്തുമാറ്റിയ നിലയിലാണ്. ചിക്കുവിന്റെ സ്വർണാഭരണങ്ങളെല്ലാം മോഷ്ടിച്ചിട്ടുണ്ട്. സംഘമായി എത്തിയാണ് മോഷണവും കൊലപാതകവും നടത്തിയതെന്ന അനുമാനത്തിലാണു പൊലീസ്. സലാല ബദർ അൽ സമ ആശുപത്രിയിലെ നഴ്‌സായ ചിക്കു റോബർട്ടിനെ ഫ്‌ളാറ്റിലെ കിടപ്പുമുറിയിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ചങ്ങനാശേരി മാടപ്പള്ളി ആഞ്ഞിലിപ്പറമ്പിൽ ലിൻസൻ ഇതേ ആശുപത്രിയിലെ പി.ആർ.ഒ. ആണ്. കറുകുറ്റി അസീസി നഗർ തെക്കൻ അയിരൂക്കാരൻ റോബർട്ടിന്റെ മകളാണ് ചിക്കു. ചിക്കു ഗർഭിണിയായതോടെ പഴയ ഫ്ളാറ്റ് സുരക്ഷിതമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് പുതിയ ഫ്ളാറ്റിലേക്കു മാറിയത്. ഫ്ളാറ്റിലെ എ.സിയുടെ കണ്ടൻസറിന്റെ മുകളിൽ കയറി ജനൽപാളി ഇളക്കിമാറ്റിയാണ് മോഷ്ടാവ് ഉള്ളിൽ കടന്നതെന്നാണ് ഒമാനിലെ ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്.

ലിൻസണിന് കഴിഞ്ഞ ബുധനാഴ്ച രാത്രി 10.30 വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. ജോലിക്കു കയറേണ്ട 10 മണി കഴിഞ്ഞിട്ടും ചിക്കുവിനെ കാണാതിരുന്നതോടെ അന്വേഷിക്കാൻ സഹപ്രവർത്തകർ ലിൻസണോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ലിൻസൻ ഫോൺ ചെയ്‌തെങ്കിലും എടുത്തില്ല. തുടർന്ന് ലിൻസൻ ഫ്ളാറ്റിലെത്തിയപ്പോൾ ബെഡ്‌റൂമിൽ കുത്തേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ചിക്കുവിനെയാണു കണ്ടത്. പഠിക്കാൻ മിടുക്കിയായിരുന്നു ബാസ്‌കറ്റ്‌ബോൾ താരം കൂടിയായ ചിക്കു. ലിറ്റിൽ ഫ്‌ലവർ ആശുപത്രിയിൽ നഴ്‌സിങ് പഠിച്ചയുടൻ ഒമാനിലെ സലാലയിൽ ജോലി കിട്ടി. അവിടെ ബദർ അൽ സമ ആശുപത്രിയിൽ ജോലി ചെയ്യുമ്പോഴാണു സഹപ്രവർത്തകൻ ലിൻസനെ പരിചയപ്പെട്ടതും കഴിഞ്ഞ ഒക്ടോബർ 24ന് ഇരുവരും വിവാഹിതരായതും.

താമസിക്കുന്ന ഫ്‌ലാറ്റിനോടു ചേർന്നുള്ള റോഡിന് അപ്പുറത്താണ് ഇവർ ജോലി ചെയ്യുന്ന ആശുപത്രി. പാക്കിസ്ഥാനികൾ കൂടുതൽ ഉള്ളതിനാൽ സുരക്ഷിതമില്ലെന്നു പറഞ്ഞു പുതിയ ഫ്‌ലാറ്റിലേക്കു മാറിയിട്ടു രണ്ടു മാസമേ ആയിട്ടുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP