പുതിയ 'വലി'ക്കാരെ കണ്ടെത്താൻ കമ്പനികളുടെ ഹൈടെക് തന്ത്രം; സൗജന്യമായി സിഗരറ്റ് നൽകി പുകവലിക്കാരെ വലവീശാൻ ഡൽഹി ആസ്ഥാനമായുള്ള കമ്പനി, ജില്ലകൾ തോറും സർവേ പുരോഗമിക്കുന്നു
പാലക്കാട്: സിഗരറ്റ് ഉൾപ്പടെയുള്ള പുകയില ഉല്പന്നങ്ങളുടെ പരസ്യത്തിനും പ്രചരണത്തിനും നിയമം മറികടന്ന് പുതിയ ഹൈടെക് തന്ത്രം. പുകയില ഉല്പന്നങ്ങളുടെ പരസ്യങ്ങൾക്ക് സർക്കാർ നിയന്ത്രണം നിലനിൽക്കുമ്പോഴാണ് നിയമത്തെ മറികടക്കാൻ യുവാക്കളിലൂടെ പുതിയ ഹൈടെക് തന്ത്രവുമായി ഒരു കമ്പനി രംഗത്തെത്തിയിരിക്കുന്നത്. ഉപയോക്താക്കളെ നേരിട്ടു കണ്ടെത്തുന്നതിനു പുറമേ അവരുടെ വിവരങ്ങൾ ശേഖരിക്കാനും ഇതുവഴി കഴിയും.
ഡൽഹി ആസ്ഥാനമായുള്ള ഒരു സിഗരറ്റ് കമ്പനിയാണ് കേരളത്തിൽ ഈ തന്ത്രവുമായി പുതിയ പുകവലിക്കാരെ ഉണ്ടാക്കുന്നത്. പുകവലിക്കാരിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്ന സർവേ എന്ന പേരിലാണ് ഈ പരസ്യപ്രചരണവും വില്പനയും നടക്കുന്നത്. ഇതിനായി പാലക്കാട് ജില്ലയിൽനിന്ന് നിരവധി യുവാക്കളെ കമ്പനി തെരഞ്ഞെടുത്തിട്ടുണ്ട്. ഓരോ ജില്ലയിലെ ജോലിക്കും മറ്റു ജില്ലകളിൽ നിന്നു യുവാക്കളെയാണ് കമ്പനി നിയമിക്കുന്നത്.
തുടക്കത്തിൽ തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ചാണ് പുതിയ രീതി പരീക്ഷിച്ചത്. മൂന്നു മാസം തിരുവനന്തപുരത്തു തുടങ്ങിയ സർവേ ഇപ്പോൾ മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനായി വീണ്ടും റിക്രൂട്ട്മെന്റ് തുടങ്ങിയിട്ടുണ്ട്. സർവേ എന്ന പേരിലാണ് യുവാക്കളെ കമ്പനിയിലേക്ക് എടുക്കുന്നത്. പതിനഞ്ചുപേരിൽനിന്ന് സിഗരറ്റ് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയാണ് ഒരാളുടെ ഒരു ദിവസത്തെ ജോലി. കമ്പനി ഇറക്കാൻ ഉദ്ദേശിക്കുന്ന പുതിയ ഇനത്തിന്റെ രുചി, വലിപ്പം, വില തുടങ്ങിയവ ഏതു വിധത്തിലായിരിക്കണം എന്ന് ചോദിച്ചറിയുന്നതിനോടൊപ്പം നിലവിലുള്ള പുതിയ സിഗരറ്റ് സൗജന്യമായി നൽകുകയും ചെയ്യും.
ഒരാഴ്ചത്തേക്ക് ആവശ്യമായ സിഗരറ്റ് നൽകിയ ശേഷം സിഗരറ്റ് വലിച്ചു തീരുമ്പോൾ വീണ്ടുമെത്തി ഒരാഴ്ചക്കുള്ളതുകൂടി സൗജന്യമായി നൽകും. ഇങ്ങിനെ നാലുതവണയായി ഒരു മാസം സൗജന്യമായി സിഗരറ്റ് നൽകും. ഇതോടെ സിഗരറ്റ് ലഭിക്കുന്ന വ്യക്തി പുതിയ ബ്രാൻഡിന്റെ അടിമയായി തീരും. ഒരാൾക്ക് സൗജന്യമായി സിഗരറ്റ് നൽകുന്നതിനോടൊപ്പം ഇയാൾ വഴി പുതിയ പുകവലിക്കാരെ സൃഷ്ടിക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. നിലവിലുള്ള പുകവലിക്കാർ ഏതെങ്കിലും ബ്രാൻഡിന്റെ സ്ഥിരം ഉപയോക്താക്കൾ ആയതിനാൽ അവരെ മാറ്റിയെടുക്കുന്നതിനേക്കാൾ പുതിയ വലിക്കാരിലേക്ക് ഇവ എത്തിക്കുകയാണ് ചെയ്യുന്നത്. തിരുവനന്തപുരത്ത് പരീക്ഷിച്ചു വിജയിച്ച ഇതേ ശൈലിയാണ് മറ്റു സ്ഥലങ്ങളിലും നടത്തുന്നത്.
സ്ത്രീകൾക്ക് വേണ്ടി പ്രത്യേക ഇനവും ഇവർ പരീക്ഷിക്കുന്നുണ്ട്. കേരളത്തിലെ സ്ത്രീകളിൽ പൊതുവേ പുകവലിശീലം കുറവായതിനാൽ അവരിലൂടെ പുതിയ ബ്രാൻഡ് പ്രചരിപ്പിക്കാമെന്നാണ് കമ്പനി കണക്കാക്കുന്നത്. പുതിയ ഉല്പന്നം അപകടരഹിതമാണെന്നും, ഉന്മേഷം നൽകുന്നതാണെന്നും തെറ്റിധരിപ്പിച്ചാണ് പ്രചരണം. കോളേജുകൾ കേന്ദ്രീകരിച്ചും പുതിയ ഇനം സിഗരറ്റ് സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. ഉന്മേഷം ലഭിക്കാൻ തികച്ചും അപകടരഹിതമായ സിഗററ്റ് എന്ന നിലയിലാണ് പ്രചരണം. എന്നാൽ ഈ പുതിയ സിഗററ്റ് മറ്റു സിഗററ്റുകളിൽനിന്ന് വ്യത്യസ്തമല്ല. സർവേ ജോലിക്ക് എത്തിയ യുവാക്കളും പുതിയ ഉത്പ്പന്നത്തിന് അടിമയായി തീരുന്നുണ്ട്.
യുവാക്കളിൽ പ്രായം കുറഞ്ഞവർക്ക് കാമ്പസുകൾ കേന്ദ്രീകരിച്ചാണ് ജോലി. ദിവസേന പതിനഞ്ചു പേരെ കണ്ടെത്തുന്നതിന് കമ്പനി ഉയർന്ന പ്രതിഫലമാണ് യുവാക്കൾക്ക് നൽകുന്നത്. നിലവാരമുള്ള ലോഡ്ജുകളിൽ താമസസൗകര്യം, നല്ല ഭക്ഷണം എന്നിവ സൗജന്യമായി നൽകും. തുടക്കക്കാർക്ക് ദിവസേന 700 മുതൽ ആയിരം രൂപയാണ് പ്രതിഫലം. മൂന്നു മാസം കമ്പനിയിൽ തുടരുന്നവർക്ക് വില കൂടിയ മൊബൈൽ ഫോണും തുടർന്ന് സൗജന്യമായി ലാപ്ടോപും നൽകുന്നുണ്ട്. തികച്ചും സർവ്വേ എന്ന നിലയിൽ നടത്തുന്ന ഈ ജോലിയുടെ അപകടവശത്തെക്കുറിച്ച് ജോലിയിൽ ഏർപ്പെട്ടിട്ടുള്ള ഭൂരിഭാഗം യുവാക്കൾക്കും അറിയില്ലെന്നതാണ് വാസ്തവം.
പരസ്യത്തിന് നിയന്ത്രണമുള്ളതിനാൽ അതുവഴി ചെലവാക്കാൻ ഉദ്ദേശിക്കുന്ന കോടിക്കണക്കിനു രൂപ സർവ്വേ ലേബലിൽ ചെലവഴിച്ച് പുതിയ ഉപയോക്താക്കളെ കണ്ടെത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഓരോ ഉപയോക്താവും പുതിയ ബ്രാൻഡിന്റെ അടിമകളായി തീരുന്നുവെന്ന് ഉറപ്പാക്കുന്നതിനൊപ്പം ഇവരെ സംബന്ധിച്ചുള്ള വിവരങ്ങൾ കമ്പനിക്ക് ലഭിക്കുകയും ചെയ്യുമെന്നതാണ് പുതിയ രീതിയുടെ പ്രയോജനം. നിലവിലെ നിയമങ്ങൾ ഇത്തരം സർവ്വേകൾ നടത്തുന്നതിന് തടസ്സമല്ല എന്നതും ഇവർക്ക് അനുകൂല സാഹചര്യമാണ് ഉണ്ടാക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍