മെറിറ്റിൽ ഏഴാംറാങ്കുണ്ടായിരുന്ന മിടുക്കനിൽ നിന്ന് അഡ്മിഷന് കോഴ ആവശ്യപ്പെട്ട ന്യൂമാൻ കോളേജ് ഒടുവിൽ കുടുങ്ങി; പ്രിൻസിപ്പലിനും മാനേജ്മെന്റിനുമെതിരെ ശക്തമായ കണ്ടെത്തലുമായി അന്വേഷണ കമ്മിഷൻ റിപ്പോർട്ട്; വിസിയോട് നടപടിക്ക് ശുപാർശ ചെയ്ത് യുണിവേഴ്സിറ്റി സിൻഡിക്കേറ്റ്; ഗോൾഡൻ ജൂബിലി ഫണ്ട് എന്ന പേരിൽ കൂപ്പണുകൾ ലോട്ടറി ടിക്കറ്റ് പോലെ വിറ്റ് ഫണ്ട് സമാഹരിച്ചതായും കണ്ടെത്തൽ; സുജിത്തിന്റെ ഒറ്റയാൾ പോരാട്ടം വിജയത്തിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: പിജി അഡ്മിഷന് കുട്ടികളിൽ നിന്ന് ഡൊണേഷൻ എന്ന പേരിൽ തൊടുപുഴയിലെ ന്യൂമാൻ കോളേജ് വൻ തുക ആവശ്യപ്പെട്ട സംഭവത്തിൽ പ്രിൻസിപ്പലിനും കോളേജ് മാനേജ്മെന്റിനുമെതിരെ ശക്തമായ കണ്ടെത്തലുകളുമായി പുനരന്വേഷണ കമ്മിഷനും. ലോകായുക്ത അന്വേഷണ റിപ്പോർട്ടിലും വിജിലൻസ് അന്വേഷണത്തിലും പ്രിൻസിപ്പലിനും മാനേജ്മെന്റിനുമെതിരെ നടപടിക്ക് ശുപാർശകൾ ഉണ്ടായിരുന്നു. ഇത് പൂർണമായും ശരിവച്ചുകൊണ്ടാണ് വി എസ് പ്രവീൺകുമാറിന്റെ അന്വേഷണ കമ്മിഷനും സർവകലാശാലയ്ക്ക് റിപ്പോർട്ട് നൽകിയിട്ടുള്ളത്.
ഇതിന് പുറമെ ന്യൂമാൻ കോളേജിൽ നിയമവിരുദ്ധമായി ഗോൾഡൻ ജൂബിലി ഫണ്ട് എന്ന പേരിൽ കൂപ്പണുകൾ ലോട്ടറി ടിക്കറ്റ് വിൽക്കുന്നതുപോലെ വിറ്റ് ഫണ്ട് സമാഹരിച്ചതായും കമ്മിഷൻ കണ്ടെത്തിയിട്ടുണ്ട്. കോളേജ് പിടിഎ നിയമവിരുദ്ധമായി ഫണ്ട് സമാഹരിക്കുന്നതായും കണ്ടെത്തി. പരാതിക്കാരനായ പിഎസ് സുജിത്തിന് കോളേജ് അധികാരികൾ നഷ്ടപരിഹാരം നൽകാനും പുനരന്വേഷണ കമ്മിഷൻ ശുപാർശ ചെയ്യുന്നു. പുനരന്വേഷണ റിപ്പോർട്ട് അംഗീകരിക്കുന്നതിനും ഉചിതമായ തുടർ നടപടികൾ സ്വീകരിക്കാൻ വിസിയെ ചുമതലപ്പെടുത്താനും സിൻഡിക്കേറ്റ് തീരുമാനിച്ചതോടെ പ്രിൻസിപ്പലിനും കോളേജിനുമെതിരെ നടപടി ഉറപ്പായിരിക്കുകയാണ്.
എംഎ എക്കണോമിക്സിന് അഡ്മിഷൻ കിട്ടയ സുജിത്ത് എന്ന വിദ്യാർത്ഥിക്ക് ഡൊണേഷൻ നൽകാത്തതിന്റെ പേരിൽ പഠനാവസരം നിഷേധിക്കുകയായിരുന്നു. കോഴ്സിന് ചേരണമെങ്കിൽ വൻ തുക ഡൊണേഷൻ വേണമെന്ന് കോളേജ് പ്രിൻസിപ്പൾ ആവശ്യപ്പെട്ടു. എന്നാൽ സർവ്വകലാശാലയുടെ കേന്ദ്രീകൃത പട്ടിക പ്രകാരം അഡ്മിഷൻ കിട്ടിയ തനിക്ക് ഡൊണേഷൻ നൽകേണ്ട ആവശ്യമില്ലെന്ന് സുജിത്ത് നിലപാട് എടുത്തു. ഇതു കാരണം കോളേജിൽ അഡ്മിഷനും നൽകിയില്ല. 2014 സെപ്റ്റംബർ 27ന് കോളേജിൽ പ്രവേശനം നേടാൻ ത്തിയപ്പോഴാണ് കോളേജിന്റെ ഭാഗത്തുനിന്നും പ്രിൻസിപ്പലിന്റെ ഭാഗത്തുനിന്നും വഞ്ചനയുടെയും നെറികേടിന്റെയും അനുഭവം സുജിത്ത് നേരിട്ടത്.
ഇതേത്തുടർന്ന് സർവ്വകലാശാലയ്ക്ക് പരാതി നൽകി. തുടർന്ന് പരാതി പരിഹാര സെല്ലിന് ഇത് കൈമാറി. തുടർന്ന് നടന്ന അന്വേഷണത്തിൽ സുജിത്തിന്റെ പരാതി ശരിയാണെന്ന് കണ്ടു. കോളേജിനെതിരെ നടപടി ശുപാർശയുമായി റിപ്പോർട്ട് വൈസ് ചാൻസലർക്ക് കൈമാറി. ഇതിനു പിന്നാലെയാണ് ലോകായുക്തയുടേയും വിജിലൻസിന്റേയും അന്വേഷണം ഉണ്ടായത്. കോളേജ് അധികാരികളുടേയും പ്രിൻസിപ്പലിന്റേയും വിശദീകരണം തേടിക്കൊണ്ടാണ് സിൻഡിക്കേറ്റ് പുനരന്വേഷണത്തിന് നിർദ്ദേശം നൽകിയത്. ഈ അന്വേഷണത്തിലും ശക്തമായ കണ്ടെത്തലുകൾ ഉണ്ടായതോടെ ഉടനെ തന്നെ വിസി പ്രിൻസിപ്പലിന് എതിരെയും കോളേജിന് എതിരെയും കടുത്ത നടപടി സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
അന്വേഷണ കമ്മിഷൻ കണ്ടെത്തലുകൾ
2014-15 അധ്യയന വർഷം തൊടുപുഴ ന്യൂമാൻ കോളേജിൽ എംഎ എക്കണോമിക്സിന് മെറിറ്റ് ലിസ്റ്റിൽ ഏഴാം റാങ്കുകാരൻ ആയിരുന്നു. സെപ്റ്റംബറിൽ രേഖകളുമായി കോളേജിലെത്തിയ സുജിത്തിനോട് പ്രിൻസിപ്പൽ ഡോ. ടിഎം ജോസഫ് 10,555 രൂപ ഫീസായി ആവശ്യപ്പെട്ടു. പിന്നീട് 2500 രൂപ ഇളവുനൽകി 8050 രൂപ നൽകണമെന്ന് പറഞ്ഞു. പിന്നീട് പേരിന് അഡ്മിഷൻ നൽകി പിന്നീട് ഡിസ്കണ്ടിന്യൂഡ് എന്ന് രേഖപ്പെടുത്തി നീക്കം ചെയ്തു. സർവകലാശാലാ, സർക്കാർ നിയമങ്ങൾക്ക് എതിരായി ക്രമവിരുദ്ധമായാണ് പ്രിൻസിപ്പൽ ഫീസ് ആവശ്യപ്പെട്ടതെന്നും കമ്മിഷൻ കണ്ടെത്തി. ഇതുസംബന്ധിച്ച വിജിലൻസിന്റെ അന്വേഷണത്തിലെ കണ്ടെത്തലുകൾ കമ്മിഷനും പൂർണമായും ശരിവയ്ക്കുന്നു. ഇതേത്തുടർന്നാണ് കമ്മിഷൻ തുടർ നടപടികൾക്ക് ശുപാർശ നൽകിയത്. അധികം ഫീസ് അഡ്മിഷൻ സമയത്ത് ആവശ്യപ്പെട്ടതും അനധികൃത ഫണ്ട് സമാഹരണത്തിന് പിടിഎ അധ്യക്ഷനായി ഇരുന്നുകൊണ്ട് തീരുമാനമെടുത്തതും കമ്മിഷന് ബോധ്യപ്പെട്ടു. പിടിഎ കമ്മിറ്റിയിൽ അനർഹരായവർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന സംശയവും കമ്മിഷൻ പ്രകടിപ്പിക്കുന്നുണ്ട്.
സുജിത്തിന് പഠനം നിഷേധിച്ച സംഭവം മറുനാടൻ മലയാളിയാണ് പുറത്തുകൊണ്ടുവന്നത്. തുടർന്ന് ഇത് ചർച്ചയായതോടെ 2015ൽ തന്നെ കോളേജിന് താക്കീത് നൽകി സർവകലാശാലാ തീരുമാനവും ഉണ്ടായി. അഞ്ച് കാര്യങ്ങളാണ് സിൻഡിക്കേറ്റ് മുന്നോട്ട് വച്ചത്. വിഷയത്തിൽ കോളേജ് പ്രിൻസിപ്പാളിൽ നിന്ന് വിശദീകരണം തേടി. പരാതിയിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തിൽ കോളേജ് പ്രിൻസിപ്പൽ എന്ന പദവിയിൽ നിന്ന് നീക്കാതിരിക്കാൻ കാരണം തേടി. ഇതിന് പിന്നാലെയാണ് കമ്മിഷന്റെ അന്വേഷണവും നടന്നത്. അടുത്ത അഞ്ചുവർഷത്തേക്ക് ന്യൂമാൻ കോളേജിന് പുതിയ കോഴ്സോ മാനേജ്മെന്റ് സീറ്റോ അനുവദിക്കില്ലെന്ന തീരുമാനവും അന്നുതന്നെ കൈക്കൊണ്ടിരുന്നു. ഇക്കാര്യം കമ്മിഷൻ റിപ്പോർട്ടിലും വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനൊപ്പം എംജി സർവ്വകലാശാലയുടെ കീഴിലെ മുഴുവൻ കോളേജുകൾക്കും ഡൊണേഷൻ വാങ്ങുന്നതിനെതിരെ കർശന മുന്നറിയിപ്പും നൽകിയിരുന്നു.. ന്യൂമാൻ കോളേജിനെതിരായ നടപടിയെ കുറിച്ച് എല്ലാ കോളേജുകളേയും അറിയിക്കാൻ ഡെപ്യൂട്ടി രജിസ്ട്രാർക്ക് സിൻഡിക്കേറ്റ് നിർദ്ദേശം നൽകുകയായിരുന്നു. മെരിറ്റ് സീറ്റിൽ പ്രവേശനം ലഭിക്കുന്ന കുട്ടികളിൽ നിന്ന് മാനേജ്മെന്റ് കോളേജുകൾ കോഴവാങ്ങുന്നതിന് ഇതിലൂടെ തടയിടുന്നതിന് ശക്തമായ നിലപാട് യൂണിവേഴ്സിറ്റി കൈക്കൊള്ളുമെന്നാണ് വിവരം.
പഠിക്കാൻ മോഹിച്ച പാവപ്പെട്ട വിദ്യാർത്ഥി നേരിട്ടതുകൊടും വഞ്ചന
എറണാകുളം ജില്ലയിലെ മാമലക്കണ്ടം എന്ന ഉൾഗ്രാമത്തിലെ നിർധന കുടുംബാംഗമാണ് സുജിത്. ആനയുൾപ്പെടെയുള്ള കാട്ടുമൃഗങ്ങൾ ധാരാളമുള്ള വനപ്രദേശത്തിനു നടുവിലാണ് മാമലക്കണ്ടം. ഇവിടെനിന്നു കോളജ് വിദ്യാഭ്യാസം നേടാൻ 52 കിലോമീറ്റർ അകലെ മൂവാറ്റുപുഴയിലോ, 70 കിലോമീറ്റർ അകലെ തൊടുപുഴയിലോ എത്തണം. നാലുകിലോമീറ്റർ വനത്തിലൂടെ കാൽനടയായി താണ്ടിയാണ് ജീപ്പ് കിട്ടുന്ന സ്ഥലത്ത് ദിവസവും എത്തി സുജിത് ബിരുദപഠനം മൂവാറ്റുപുഴ നിർമല കോളജിൽ പൂർത്തിയാക്കിയത്. ജീപ്പിൽ തൂങ്ങിയുള്ള യാത്രയായിരുന്നു മിക്കപ്പോഴും. ആകെ 50 സെന്റ് സ്ഥലം മാത്രമുള്ള പുരയിടത്തിൽ കൃഷി ചെയ്തും ഡ്രൈവർ ജോലി നോക്കിയുമാണ് പുള്ളിയിൽ സാബു തന്റെ മകനെ പഠിപ്പിച്ചത്. ദിവസവും 51 രൂപ വണ്ടിക്കൂലി മുടക്കിയാണ് സുജിത് കോളജിൽ പഠനത്തിനെത്തിയിരുന്നത്. കഷ്ടപ്പാടുകളുടെ സമാഹാരങ്ങളിലൂടെ മുന്നോട്ട് പോയപ്പോഴും 100 ശതമാനം ഹാജരോടെ 80 ശതമാനം മാർക്ക് നേടിയാണ് ബി. എ പരീക്ഷ പാസായത്. ഇതിനിടെ എൻ. സി. സി പ്രവർത്തനത്തിലും സജീവമായി. അണ്ടർ ഓഫീസറായി തിളങ്ങി സി ലെവൽ സർട്ടിഫിക്കറ്റിന് ഉടമയായി. ദേശീയതലത്തിൽ എക്സലെന്റ് പെർഫോമർക്കുള്ള അവാർഡും കരസ്ഥമാക്കിയാണ് സുജിത് തന്റെ ഇല്ലായ്മകളെ വെല്ലുവിളിച്ചത്.
തന്റെ സ്വപ്നമായ ബിരുദാനന്തര ബിരുദപഠനത്തിനായി തൊടുപുഴ ന്യൂമാൻ കോളജിൽനിന്നുള്ള പ്രവേശന അറിയിപ്പ് ലഭിക്കുന്നതുവരെ സുജിത്തിന് ആശങ്കയും ആകുലതയും ഒന്നുമുണ്ടായിരുന്നില്ല. 2014 സെപ്റ്റംബർ 27ന് കോളജിൽ പ്രവേശനം നേടാൻ എത്തിയതു മുതലാണ് വഞ്ചനയുടെയും നെറികേടിന്റെയും കാഴ്ചകൾ ഈ വിദ്യാർത്ഥിയെ വേദനിപ്പിച്ചത്. മെറിറ്റിൽ ഏഴാമനായാണ് സുജിത്തിന് പ്രവേശനം ലഭിക്കേണ്ടിയിരുന്നത്. കോളജിൽ അടയ്ക്കേണ്ട തുക നാലായിരത്തോളം വരുമെന്ന് മുൻ അദ്ധ്യാപകരിൽനിന്നു മനസിലാക്കിയാണ് സുജിത് ന്യൂമാൻ കോളജിന്റെ പടി കടന്നുചെന്നത്. പ്രവേശനം സ്വീകരിച്ചുകൊണ്ടുള്ള ഫോം പൂരിപ്പിച്ചുകൊടുത്തശേഷം കാത്തിരിക്കവേ, വിദ്യാർത്ഥി അടയ്ക്കേണ്ട തുകയുടെ കോളത്തിൽ പ്രിൻസിപ്പൽ 10555 എന്ന് രേഖപ്പെടുത്തി. തുക അടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ യൂണിവേഴ്സിറ്റി നിയമപ്രകാരം പരമാവധി തുക 4432 മതിയാകില്ലേ എന്നു സുജിത് ചോദിച്ചു. മുഴുവൻ തുകയും അടയ്ക്കണമെന്നും ഇല്ലെങ്കിൽ പ്രവേശനം കിട്ടില്ലെന്നുമായിരുന്നു പ്രിൻസിപ്പലിന്റെ മറുപടി. പണം അടയ്ക്കാൻ നാലുമണിവരെ സമയമുണ്ടെന്നും പറഞ്ഞു പ്രിൻസിപ്പൽ വിദ്യാർത്ഥിയെ പുറത്തിറക്കി വിട്ടു.
അഡിമിഷൻ കിട്ടാത്തതറിഞ്ഞ് സുജിത്തിന്റെ കുടുംബം നിരാശയിലായി. എങ്കിലും പ്രതീക്ഷ വിടാതെ 29-ന് രാവിലെ വീട്ടിൽനിന്നിറങ്ങിയ സുജിത് പരാതി രേഖാമൂലം അയച്ചു. എന്നാൽ പരാതി കിട്ടിയതായി അറിയിപ്പ് ലഭിച്ചതല്ലാതെ തുടർനടപടി ഒന്നുമുണ്ടായില്ല. യൂണിവേഴ്സിറ്റിയിലും പരാതിപ്പെട്ടു. ഇവിടെയും അനുകൂലമായ യാതൊന്നും സംഭവിച്ചില്ല. ഒരു മന്ത്രിയുടെ സ്വാധീനത്തിലുള്ള കോളജാണ് ന്യൂമാനെന്നും ക്രിസ്ത്യൻ മാനേജ്മെന്റ് കോളജായതിനാൽ നടപടിയുണ്ടാവില്ലെന്നും സുജിത്തിന് കോളജ് അധികാരികളുടെ അടുപ്പക്കാർ ഉപദേശം നൽകി. എന്നാൽ പിന്തിരിയാൻ സുജിത് തയാറായില്ല. പിന്നീടങ്ങോട്ട് നീതിക്കുവേണ്ടിയുള്ള ഒറ്റയാൾ പോരാട്ടമായിരുന്നു. തന്നെപ്പോലെയുള്ള ആയിരക്കണക്കിന് കുട്ടികളെ പിഴിഞ്ഞു തീർക്കുന്ന വിദ്യാഭ്യാസക്കച്ചവടക്കാരിൽനിന്ന് ഇനിയെങ്കിലും രക്ഷയുണ്ടാകണമെന്ന ആഗ്രഹമാണ് തനിക്കുള്ളതെന്നു സുജിത് പറഞ്ഞു. തന്നെ ഇതുവരെ പഠിപ്പിക്കാൻ അച്ഛൻ സാബുവും അമ്മ പുഷ്പയും ചേച്ചിയും ഒഴുക്കിയ വിയർപ്പിന്റെ മൂല്യമറിഞ്ഞ സുജിത്തിന് പിന്തിരിയാൻ കഴിയുമായിരുന്നുമില്ല.
യൂണിവേഴ്സിറ്റി ചാൻസിലർ കൂടിയായ ഗവർണർ, സംസ്ഥാന ആഭ്യന്തര മന്ത്രി, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ, വിജിലൻസ് എ. ഡി. ജി. പി, ലോകായുക്ത, മനുഷ്യാവകാശ കമ്മിഷൻ തുടങ്ങിയവർക്കൊക്കെ സുജിത് പരാതി നൽകി. തുടർന്ന് പരാതി പിൻവലിപ്പിക്കാൻ സുജിത്തിനുമേൽ ശക്തമായ സമ്മർദമുണ്ടായി. കുടുംബം നിരാശയിൽ ഉഴറിയപ്പോൾ കോതമംഗലം മാർ അത്തനേഷ്യസ് കോളജ് സഹായവുമായെത്തി. മിടുക്കനായ സുജിത്തിന്റെ തുടർപഠനത്തിന് അവസരമൊരുക്കി അവർ എം. എ കോഴ്സിൽ പ്രവേശനം നൽകി. 3650 രൂപ മാത്രമാണ് ഫീസിനത്തിൽ ഒടുക്കേണ്ടി വന്നത്. ഇതിനിടെ പരാതികളിൽ നടപടി തുടങ്ങി. ലോകായുക്ത തെളിവെടുപ്പിന് കമ്മിഷനെ നിയോഗിച്ചു. വിജിലൻസും തെളിവെടുത്തു. ഇത്തരത്തിൽ വർഷങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ഇപ്പോൾ അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടും വരുന്നതും കോളേജിനും പ്രിൻസിപ്പലിനുമെതിരെ നടപടിക്ക് നിർദ്ദേശം ഉണ്ടാകുന്നതും.
കമ്മിഷൻ റിപ്പോർട്ടിനുമേലുള്ള സർവകലാശാലാ ഉത്തരവ് ചുവടെ:
Stories you may Like
- കനത്ത ഫീസിന് പിന്നാലെ പായുന്ന യുകെ യൂണിവേഴ്സിറ്റികൾക്ക് മറ്റൊരു പാഠം
- കാലിക്കറ്റിന് പിന്നാലെ കേരളയിലും കെ എസ് യു മുന്നേറ്റം
- സർക്കാർ കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ കോടതി നിർദ്ദേശം മറികടന്ന് സർക്കാർ ഉത്തരവ്
- എസ്എഫ്ഐ കോട്ടകൾ തകർത്തെറിഞ്ഞ് കെ എസ് യു, ചരിത്ര നേട്ടം!
- കാട്ടാക്കട കോളേജ് ആൾമാറാട്ട കേസിൽ കോടതിയുടെ നിരീക്ഷണങ്ങൾ
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്