പണംവാങ്ങി ഏറെയായിട്ടും ഫ്ളാറ്റ് നൽകുന്നില്ല; പണി ഉടൻ പൂർത്തിയാക്കാം എന്ന് പറഞ്ഞ് കൈമാറിയെങ്കിലും പിന്നെ തിരിഞ്ഞു നോക്കുന്നേയില്ല; മാലിന്യം പൊതുസ്ഥലത്ത് ഒഴുക്കുന്നതായും ആക്ഷേപം; സൗപർണിക ബിൽഡേഴ്സിന് എതിരെ പരാതി നൽകി നിക്ഷേപകരും നാട്ടുകാരും; സമ്പാദ്യം മുഴുവൻ ഫ്ളാറ്റിൽ നിക്ഷേപിക്കുന്നവരും വാഗ്ദാനങ്ങളിൽ മയങ്ങി പണം നൽകുന്നവരും കൺതുറന്ന് കാണാൻ ഒരു ഫ്ളാറ്റ് തട്ടിപ്പുകൂടി;പരാതികൾ ഒറ്റപ്പെട്ടതെന്ന് ഫ്ളാറ്റ് നിർമ്മാതാക്കൾ
അരുൺ ജയകുമാർ
തിരുവനന്തപുരം: ജീവിതസമ്പാദ്യം മുഴുവൻ ഫ്ളാറ്റുകളിൽ നിക്ഷേപിക്കുന്നവരും തലചായ്ക്കാൻ സ്വന്തമായി ഒരിടം എന്ന സ്വപ്നത്തിൽ ഫ്ളാറ്റുകൾ വാങ്ങുന്നവരും വായിച്ചറിയാൻ തട്ടിപ്പിന്റെ ഒരു കഥകൂടി. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗപർണിക ബിൽഡേഴ്സിന്റെ തിരുവനന്തപുരം നഗരത്തിലെ ഫ്ളാറ്റിനെതിരെ വ്യാപക ആക്ഷേപം ഉയരുകയാണിപ്പോൾ.
ഫ്ളാറ്റിനായി പണം നൽകിയവർ പരാതിയുമായി പൊലീസിനേയും അധികാരികളേയും സമീപിച്ചുകഴിഞ്ഞു. ലക്ഷങ്ങൾ കൈപ്പറ്റിയ ശേഷം ഫ്ളാറ്റ് നൽകിയില്ലെന്ന് മാത്രമല്ല നഗരസഭയുടെ അനുവാദമില്ലാതെ അനധികൃതമായി നിലകൾ കെട്ടിപൊക്കിയതായും ആക്ഷേപമുണ്ട്. പ്രവാസികൾ ഉൾപ്പടെ നിരവധിപേരാണ് ഇവിടെ ഫ്ളാറ്റിനായി ലക്ഷങ്ങൾ നൽകിയ ശേഷം കാത്തിരിക്കുന്നത്.
സ്വന്തമായി ഒരു കിടപ്പാടം എന്ന മോഹവുമായി എത്തി ബിൽഡർമാരുടെ മോഹന വാഗ്ദാനങ്ങളിൽ വിശ്വസിച്ച് ഒരു ആയുസ്സിന്റെ മൊത്തം സമ്പാദ്യം കൈവിട്ട് പോകുന്നത് ആദ്യത്തെ സംഭവമല്ല. തലസ്ഥാന നഗരത്തിൽ തന്നെ പല പ്രമുഖ ഫ്ളാറ്റ് നിർമ്മാതാക്കൾ നടത്തുന്ന സമാനമായ തട്ടിപ്പ് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു.
തിരുവനന്തപുരം സെന്റ് തോമസ് സ്കൂളിന് എതിർവശം സ്ഥിതി ചെയ്യുന്ന സൗപർണ്ണിക ഫ്ളാറ്റിനെതിരെ പരാതി നൽകിയിരിക്കുകയാണ് ഫ്ളാറ്റിലെ താമസക്കാരനായ മനോജ് സാമുവൽ എന്ന എഞ്ചിനീയർ. പറഞ്ഞ സമയം പല തവണ കഴിഞ്ഞിട്ടും കെട്ടിടം പണി പൂർത്തിയാക്കി ഫ്ളാറ്റ് നൽകാതെ വന്നതോടെയാണ് മനോജിന് പരാതിയുമായി അധികൃതരെ സമീപിക്കേണ്ടി വന്നത്.
മൂന്ന് വർഷത്തിന് മുൻപ് 53 ലക്ഷത്തിൽ പരം രൂപ നൽകിയപ്പോൾ ഒരു വർഷത്തെ സമയമാണ് ഫ്ളാറ്റ് നിർമ്മാണം പൂർത്തിയാക്കി നൽകുന്നതിന് സൗപർണിക ബിൽഡേഴ്സിന്റെ ഉടമകൾ ആവശ്യപ്പെട്ടിരുന്നത്. സൗപർണിക ഷിർദി എന്ന ഫ്ളാറ്റിന്റെ രണ്ടാം ഫേസിലേക്കാണ് മനോജ് പണം നൽകിയത്. വാടകയ്ക്ക് താമസിച്ചിരുന്ന സമയത്താണ് ലോൺ എടുത്തും സമ്പാദ്യം മുഴുവൻ സ്വരൂപിച്ചും നൽകിയ പണമാണ് ഇവർക്ക് ഇപ്പോൾ നഷ്ടമായത്. ഫ്ളാറ്റിന്റെ നാലാം നിലയിലെ 4എം എന്ന ഫ്ളാറ്റിനാണ് പണം നൽകിയത്. ഓരോ തവണ നിർമ്മാണ പുരോഗതിയെ സംബന്ധിച്ച് വിവരം അന്വേഷിക്കുമ്പോഴും മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് ഒഴിവാക്കുകയാണ് പതിവെന്നും മനോജ് മറുനാടൻ മലയാളിയോട് പറഞ്ഞു.
ഒടുവിൽ 2017 മെയ് മാസത്തോടെ തൽക്കാലം താമസയോഗ്യമാക്കി നൽകാമെന്നും ഉടനെ തന്നെ ബാക്കി പണികൾ മുഴുവനായും തീർത്ത് നൽകുകയും ചെയ്യാം എന്നുമാണ് പറഞ്ഞത്. പക്ഷേ, താമസമാരംഭിച്ചിട്ടും പറഞ്ഞ സൗകര്യങ്ങൾ ലഭ്യമാക്കുന്ന ഒരു ഇടപെടലുകളും ഉണ്ടായില്ല. ലിഫ്റ്റ് സൗകര്യമോ ഡ്രൈനേജ് സൗകര്യങ്ങളോ കുടിവെള്ളമോ പോലും മര്യാദയ്ക്ക് ലഭിക്കുന്ന രീതിയിൽ ഒരു സജ്ജീകരണങ്ങളും ഇവിടെ ഇല്ലെന്നും മനോജ് പരാതിയിൽ പറയുന്നു. ലക്ഷങ്ങൾ നൽകിയ ശേഷവും തങ്ങൾക്ക് ലഭിക്കേണ്ട സൗകര്യങ്ങൾ ലഭിക്കാത്തതിനെ തുടർന്നുണ്ടായ. മാനസിക പീഡനത്തിന് നഷ്ടപരിഹാരവും മനോജ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
2009ൽ ഇതേ ഫ്ളാറ്റിന്റെ ഫേസ് വൺ താമസക്കാർക്ക് നൽകിയിരുന്നു. ഇവിടെയും അസൗകര്യങ്ങൾ ഏറെയാണെന്ന് പരാതികളുണ്ട്. വിദേശത്ത് ജോലി ചെയ്യുന്നവരുടേതുൾപ്പടെ പണം കൈപ്പറ്റിയ ശേഷമാണ് ഫ്ളാറ്റ് നിർമ്മാതാക്കളുടെ കള്ളക്കളിയെന്നാണ് ആക്ഷേപം. ഫ്ളാറ്റ് നിർമ്മിച്ച് നൽകാത്തതിലെ പരാതി നേരിട്ട് സൗപർണിക ബിൽഡേഴ്സ് ഉടമയ്ക്ക് നൽകമെന്ന് കരുതി ഉടമയായ രാംജി സുബ്രഹ്മണ്യത്തെ നേരിട്ട് കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും മനോജ് പറയുന്നു. ഫ്ളാറ്റ് നിർമ്മാതാക്കളായ സാംസൺ, ശ്രീധന്യ, ക്രിസ്റ്റൽ എന്നീ ഗ്രൂപ്പുകളുടെ തട്ടിപ്പുകളെക്കുറിച്ച് നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു.
മുക്കോല സെന്റെ തോമസ് സ്കൂളിന് മുന്നിൽ സ്ഥിതി ചെയ്യുന്ന സൗപർണ്ണിക ഷിർദി ഫ്ളാറ്റ് ഫേസ് 1ന് എതിരെ നാട്ടുകാർക്കും വ്യാപകമായ പരാതിയുണ്ട്. ഇവിടെ നിന്നുള്ള മലിന ജലം ജനവാസ കേന്ദ്രങ്ങളിലേക്ക് ഒഴുക്കി വിട്ടതിനെതിരെ നിരവധി തവണ നാട്ടുകാർ പരാതിപ്പെട്ടുകഴിഞ്ഞു. എന്നാൽ ഫലമുണ്ടായില്ല. കേടുപാടുകൾ പരിഹരിക്കാനും പ്രശ്നത്തിൽ ഇടപെടാനും ഫ്ളാറ്റ് നിർമ്മാതാക്കൾ തയ്യാറായില്ല. ഇതിനെതുടർന്ന് ബിജെപിയുടെ നേതൃത്വത്തിൽ ജനകീയ സമരവും നടക്കുകയാണ് ഇവിടെ.
അതേ സമയം ഫ്ളാറ്റിലെ മറ്റ് നിരവധി താമസക്കാർക്ക് ഇത്തരത്തിൽ പരാതികളില്ലെന്നും നഗരസഭയുടെ പെർമിറ്റില്ലാതെയാണ് കെട്ടിടത്തിന്റെ നിർമ്മാണമെന്നത് ശരിയല്ലെന്നും, ഫ്ളാറ്റ് തട്ടിപ്പ് നടന്നിട്ടില്ലെന്നും സൗപർണിക ബിൽഡേഴ്സ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഡ്രയ്നേജ് സംബന്ധമായ പരാതികളുള്ളത് മുൻപ് കൈമാറിയ ഫെയ്സ് ഒന്നിലെതാണെന്നും അവർ കൂട്ടിച്ചേർത്തു. ഫ്ളാറ്റ് നിർ്മ്മാണ പ്രവർത്തനത്തിൽ ബാക്കിയുള്ള താമസക്കാർക്ക് പൂർണ തൃപ്തിയുണ്ടെന്നും പണം നൽകിയ പല നിക്ഷേപകരോടും ഇക്കാര്യം വ്യക്തമാക്കിയതാണന്നും അവർ പറഞ്ഞു. ഇപ്പോൾ പരാതി ഉന്നയിക്കുന്നയാൾ പോലും ഫ്ളാറ്റിൽ തന്നെയാണ് താമസമെന്നും ബാ്കകി പണികൾ നിസ്സാരമായതാണെന്നും എത്രയും വേഗം അത് പൂർത്തിയാകുമെന്നും അവർ പറഞ്ഞു.
Stories you may Like
- യൂറോപ്പ് വലതുപക്ഷവത്ക്കരിക്കപ്പെടുമ്പോൾ!
- ജെയിംസ് ആൻഡേഴ്സന് ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റ്
- ഇരട്ട സെഞ്ചുറിയുമായി ജയ്സ്വാളിന്റെ ഒറ്റയാൾ പോരാട്ടം; നാനൂറ് കാണാതെ ഇന്ത്യ പുറത്ത്
- പൊതുമരാമത്ത് അസി. എക്സിക്യൂട്ടീവ് എൻജിനീയറടക്കം രണ്ടു പേർക്ക് സസ്പെൻഷൻ
- മരട് ഫ്ളാറ്റ് പൊളിക്കൽ: ഫ്ളാറ്റ് ഉടമക്ക് നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകണം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍