Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മംഗളം ചാനലിന്റെ തേൻ കെണിയിൽ കുടുങ്ങിയ മുൻ മന്ത്രി എ കെ ശശീന്ദ്രന്റെ വിധി ഇന്നറിയാം; ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും നിരന്തരം ഫോണിൽ മോശമായി സംസാരിച്ചെന്നുമുള്ള മാധ്യമപ്രവർത്തകയുടെ കേസിൽ തീർപ്പ് ഇന്ന്; വാർത്തക്കായി എത്തിയ തന്നോട് ചുംബിക്കാൻ പറഞ്ഞെന്നും വസ്ത്രമഴിച്ചുകാണിച്ചെന്നുമടക്കം ആരോപണങ്ങൾ

മംഗളം ചാനലിന്റെ തേൻ കെണിയിൽ കുടുങ്ങിയ മുൻ മന്ത്രി എ കെ ശശീന്ദ്രന്റെ വിധി ഇന്നറിയാം; ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും നിരന്തരം ഫോണിൽ മോശമായി സംസാരിച്ചെന്നുമുള്ള മാധ്യമപ്രവർത്തകയുടെ കേസിൽ തീർപ്പ് ഇന്ന്; വാർത്തക്കായി എത്തിയ തന്നോട് ചുംബിക്കാൻ പറഞ്ഞെന്നും വസ്ത്രമഴിച്ചുകാണിച്ചെന്നുമടക്കം ആരോപണങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മംഗളം ചാനലിന്റെ തുടക്ക ദിവസം തേൻകെണിയിൽ കുടുങ്ങിയ മുൻ മന്ത്രി എ കെ ശശീന്ദ്രന്റെ കാര്യത്തിൽ ഇന്നു വിധിയറിയാം. മന്ത്രിമന്ദിരത്തിൽവച്ചു ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ഫോണിൽ വിളിച്ചു നിരന്തരം മോശമായി പെരുമാറിയെന്നുമുള്ള മാധ്യമപ്രവർത്തകയുടെ പരാതിയിലാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മാജിസ്‌ട്രേറ്റ് കോടതി ഇന്നു തീർപ്പുകൽപിക്കുക. മംഗളം ചാനലിൽ മാധ്യമപ്രവർത്തകയായിരുന്ന പെൺകുട്ടി ശക്തമായ പരാതിയാണു നൽകിയിരുന്നത്. ശശീന്ദ്രന്റെ രാജിക്കു പിന്നാലെ മംഗളം സിഇഒ ആർ അജിത്കുമാർ അടക്കമുള്ളവർ അറസ്റ്റിലും റിമാൻഡിലുമായതിനു പിന്നാലെ യുവതി കോടതിയിൽ പരാതി നൽകുകയായിരുന്നു.

അറസ്റ്റിലായ മംഗളം സിഇഒ ആർ അജിത്കുമാറിനും ചീഫ് റിപ്പോർട്ടർ ആർ ജയച്ചന്ദ്രനും മറ്റു മാധ്യമപ്രവർത്തകർക്കും കോടതി ജാമ്യം നൽകിയിരുന്നു. സംപ്രേഷണം ചെയ്ത വാർത്തയ്ക്ക് ആധാരമായ തെളിവുകൾ നഷ്ടപ്പെട്ടെന്നാണ് അജിത്കുമാറും ജയച്ചന്ദ്രനും കോടതിയിൽ പറഞ്ഞിരുന്നത്. അതേസമയം, തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും നിരന്തരം ഫോണിൽ വിളിച്ചു മോശമായി പെരുമാറിയെന്നുമുള്ള യുവതിയുടെ മൊഴി കോടതിക്കു മുഖവിലയ്‌ക്കെടുക്കേണ്ടിവരും. ഇങ്ങനെവന്നാൽ യുവതിയുടെ മൊഴിതന്നെയായിരിക്കും ഏറ്റവും വലിയ തെളിവ്.

ശശീന്ദ്രന്റെ സ്വഭാവത്തിൽ കാര്യമായ കുഴപ്പങ്ങളുണ്ടെന്നാണു യുവതിയുടെ മൊഴിയിലും പരാതിയിലും പറയുന്നത്. ഫെബ്രുവരി 26നാണ് ചാനൽ സംപ്രേഷണം ആരംഭിച്ചത്. ചാനലിന്റെ ആദ്യത്തെ ബിഗ് ബ്രേക്കിങ് വാർത്തയായിരുന്നു ശശീന്ദ്രന്റെ ലൈംഗിക ഭാഷണം. വാർത്തയെത്തുടർന്ന് അന്നുതന്നെ ശശീന്ദ്രൻ രാജിവയ്ക്കുകയും ചെയ്തു. പിന്നാലെ മംഗളം സിഇഒ അജിത്കുമാർ, മറ്റു മാധ്യമപ്രവർത്തകരായ ആർ ജയച്ചന്ദ്രൻ, കോർഡിനേറ്റിങ് എഡിറ്റർ എം ബി സന്തോഷ്, എസ് വി പ്രദീപ്, ഫിറോസ് സാലി മുഹമ്മദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രദീപിനും ഫിറോസിനും തുടക്കത്തിൽതന്നെ ജാമ്യം ലഭിച്ചെങ്കിലും സന്തോഷിനും അജിതിനും ജയച്ചന്ദ്രനും ജാമ്യം നീണ്ടുപോവുകയായിരുന്നു.

യുവതിയുടെ പരാതിിലെയും മൊഴിയിലെയും പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:

കഴിഞ്ഞ നവംബർ പതിനൊന്നിനാണ് താൻ മന്ത്രിയായിരുന്ന ശശീന്ദ്രനെ ആദ്യം കാണുന്നതെന്നാണു യുവതി പരാതിയിൽ പറയുന്നത്. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട വാർത്തയ്ക്കായിരുന്നു ഇത്. പറഞ്ഞ സമയത്തു മന്ത്രിയെ കാണാൻ പോകാൻ കഴിഞ്ഞില്ല.തുടർന്നു എപ്പോഴാണു വരുന്നതെന്നു ചോദിച്ചു മന്ത്രി നിരന്തരം വിളിച്ചു. ഒടുവിൽ വൈകിട്ട് മന്ത്രിമന്ദിരത്തിൽ ചെല്ലാൻ പറഞ്ഞു. മുകളിലെ മുറിയിലേക്ക് ഒറ്റയ്ക്ക് ചെല്ലാനാണു മന്ത്രി മന്ദിരത്തിൽ എത്തിയപ്പോൾ തന്നോടാവശ്യപ്പെട്ടത്. അവിടെ കസേരയിൽ ഇരുന്നു കാലുകൾ ടീപ്പോയിൽ കയറ്റിവച്ചിരിക്കുന്ന മന്ത്രിയെയാണു കണ്ടത്. തന്നോട് അഭിമുഖമായി ഇരിക്കാനാണു മന്ത്രി അപ്പോൾ പറഞ്ഞത്.

വാർത്തയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നുമല്ല മന്ത്രി സംസാരിച്ചത്. താൻ സുന്ദരിയാണെന്നും എത്രവയസുണ്ടെന്നുമാണു ചോദിച്ചത്. ഇരുപത്തൊമ്പതു വയസുണ്ടെന്നു പറഞ്ഞപ്പോൾ ഇനി വരുന്ന ദിവസങ്ങളിൽ വിദേശയാത്ര പോവുകയാണെന്നും തന്റെ കൂടെ വരുന്നോ എന്നും ചോദിച്ചു. ശ്രീലങ്കയിലേക്കാണു പോകുന്നതെന്നും അവിടത്തെ സ്ത്രീകളുടെ അവസ്ഥ റിപ്പോർട്ട് ചെയ്യാൻ അവസരമൊരുക്കാമെന്നുമായിരുന്നു വാഗ്ദാനം. എന്നാൽ താൻ കേരളത്തിലെ സ്ത്രീകൾ ബസ് യാത്രയിൽ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചു റിപ്പോർട്ട് ചെയ്യാനാണു വന്നതെന്നായിരുന്നു യുവതിയുടെ മറുപടി. അതൊക്കെ അവിടെ നിൽക്കട്ടേയെന്നായിരുന്നു ശശീന്ദ്രൻ മന്ത്രി പറഞ്ഞത്. എന്റെ കുടുംബം പുറത്തുപോയിരിക്കുകയാണ്. സുന്ദരിക്കുട്ടി ചോദിക്കുന്നത് എന്തും ഞാൻ ചെയ്തു തരും. എന്നിട്ട് അദ്ദേഹം എന്റെ അടുത്ത് വരികയും എന്റെ തോളിൽ കൈവച്ച് ഇനി പറയൂ എന്നും പറഞ്ഞു. ഞാൻ പരിഭ്രമിച്ച് ഞാൻ പോക്കോട്ടെ എന്ന് ചോദിച്ചു. നിന്റെ ജീവിതമാകെ മാറി മറിയാൻ പോകുകയാണെന്നും നിനക്ക് നല്ല സമയം വരികയാണെന്നുമായിരുന്നു അപ്പോൾ മന്ത്രിയുടെ മറുപടി.

സർക്കാർ ഉദ്യോഗം തരപ്പെടുത്തി തരാമെന്നും പേഴ്‌സണൽ റൂമിലേക്ക് ഇരിക്കാനും പറഞ്ഞു. ഒന്ന് കെട്ടിപിടിച്ച് ചുംബിച്ചോട്ടെ എന്നും ചോദിച്ചു. മുണ്ടഴിച്ച് ജനനേന്ദ്രിയം കാണിച്ചു. ഇറങ്ങി ഓടി സഹപ്രവർത്തകരോട് കാര്യങ്ങൾ വിശദീകരിച്ചു. പരിഭ്രമിച്ച തന്നെ പിന്നീട് വിളിച്ച് കാണിച്ചത് ശരിയല്ലെന്നും ചാനലിലെ ജോലി നഷ്ടമാക്കുമെന്നും ഭീഷണിപ്പെടുത്തി. ഈ വിവരം താൻ ചാനൽ മേധാവിയെ അറിയിച്ചു. വനിതാ കമ്മീഷന് പരാതി നൽകണമെന്നും പറഞ്ഞു. എന്നാൽ വനിതാ കമ്മീഷനിൽ പരാതി നൽകിയാൽ പേരും മറ്റും പത്രത്തിൽ അടിച്ചു വരുമെന്നും ഇനിയും വിളിക്കുകയാണെങ്കിൽ നമുക്ക് നോക്കാമെന്നും ചാനൽ മേധാവി പറഞ്ഞു. ഇതോടെ മാനസികമായി തളർന്നു. എന്റെ മാനസിക വിഷമം തീർക്കാൻ മന്ത്രിയെ വീണ്ടും വിളിച്ചു. സാറിനെ പിതൃതുല്യനായാണു കണ്ടെതെന്നും പൊലീസിൽ പരാതി നൽകുമെന്നും പറഞ്ഞു. അപ്പോൾ മന്ത്രി ക്ഷമ ചോദിക്കുകയും എന്തു വേണമെങ്കിലും ചെയ്തു തരാമെന്നും അറിയിച്ചു. ഇതിൽ വിശ്വസിച്ച് താൻ ജോലിയിൽ മുഴുകി.

പിന്നീടും ശശീന്ദ്രൻ വിളി തുടങ്ങി. രാത്രിയിലും വെളുപ്പാൻകാലവും വിളിച്ച് അറപ്പും വെറുപ്പും ഉണ്ടാക്കുന്ന രീതിയിൽ സംസാരിച്ചു. വിദേശത്തേക്ക് ടൂറിനും ക്ഷണിച്ചു. ലൈംഗികച്ചുവയുള്ള സംഭാഷണം തുടർന്നു. അപ്പോൾ വീണ്ടും ചാനൽ മേധവിയോട് പരാതി പറഞ്ഞു. അദ്ദേഹമാണു സഹപ്രവർത്തകനായ ജയചന്ദ്രനോട് കാര്യങ്ങൾ അവതരിപ്പിച്ചത്. ഫോൺ സംഭാഷണം കൈമാറുകയും ചെയ്തു. ഈ വിഷയം മംഗളം ചാനൽ സംപ്രേഷണം ചെയ്തപ്പോൾ താൻ ലൈവായി റിപ്പോർട്ട് ചെയ്യാമെന്ന് മേധാവിയോട് പറഞ്ഞെങ്കിലും അനുമതി ലഭിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP