മൂന്ന് മന്ത്രിമാർക്കെതിരെ ബിജു രമേശ് മൊഴി നൽകിയാൽ വിജിലൻസ് അവരെ പ്രതിചേർക്കുമോ? ക്വിക്ക് വെരിഫിക്കേഷൻ ഇല്ലാതെ പ്രതിചേർക്കേണ്ടി വരുമെന്ന് നിയമവിദഗ്ദ്ധർ; മാണിയുടെ മേലുള്ള അന്വേഷണം തീർന്നപ്പോൾ ഉയരുന്നത് പുതിയ കുരുക്കുകൾ; മാണിയുടെ മകനെ കൂടി ഉൾപ്പെടുത്താൻ ജോർജിന്റെ തീവ്രശ്രമം
ബി രഘുരാജ്
തിരുവനന്തപുരം: ബാർ കോഴയിലെ വിജിലൻസ് അന്വേഷണം അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ വിജിലൻസ് ധർമ്മ സങ്കടത്തിൽ. വകുപ്പിന്റെ ചുമതലയുള്ള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ള മൂന്ന് മന്ത്രിമാർ കൂടി പ്രതിപ്പട്ടികയിലേക്ക് കടന്ന് വരുന്ന സാഹചര്യമുണ്ട്. ധനമന്ത്രി മാണിക്കെതിരെ വ്യക്തതയില്ലാത്ത മൊഴികളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് നടപടിയെടുത്തത്.
അതിനിടെ, ബാർ കോഴക്കേസിൽ ബാർ ഉടമകളുടെ അസോസിയേഷൻ നേതാവ് ബിജു രമേശ് മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകി. ദൃശ്യങ്ങൾ കൈമാറിയെന്ന് മൊഴി നൽകിയ ശേഷം ബിജു രമേശ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ജോസ് കെ മാണിയുടെ ശബ്ദരേഖയും കൈമാറി. ശബ്ദരേഖയുടെ പൂർണ രൂപമാണ് കൈമാറിയത്. മുപ്പതു പേജുള്ള പ്രസ്താവന മജിസ്ട്രേറ്റിനു കൈമാറി. സാക്ഷികളെ സ്വാധീനിക്കുന്നതിന്റെ തെളിവുകളും കൈമാറിയിട്ടുണ്ട്. പറയാനുള്ള കാര്യങ്ങളെല്ലാം മജിസ്ട്രേറ്റിനു മുന്നിൽ പറഞ്ഞു. സത്യം പുറത്തുവരുമെന്ന പ്രതീക്ഷയാണ് തനിക്കെന്നും ബിജു രമേശ് മാദ്ധ്യമങ്ങളോടു പറഞ്ഞു.
ബിജു രമേശിന്റെ മൊഴി തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് രേഖപ്പെടുത്തിയത്. ഈ രഹസ്യമൊഴിയിൽ രമേശ് ചെന്നിത്തലയും കെ ബാബുവും വി എസ് ശിവകുമാറും അടക്കമുള്ള മന്ത്രിമാർക്കെതിരെ പരമാർശമുണ്ടാകുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ ഇവർക്കെതിരേയും കേസ് എടുക്കേണ്ടി വരും.
ബാർ കോഴയിൽ ക്വക്ക് വെരിഫിക്കേഷൻ നേരത്തെ കഴിഞ്ഞതാണ്. ക്വക്ക് വെരിഫിക്കേഷന് ശേഷമാണ് മാണിയെ പ്രതിയാക്കിയതും. അതുകൊണ്ട് തന്നെ ഇനി ക്വക്ക് വെരിഫിക്കേഷൻ ആവശ്യമില്ല. ബാർ കോഴയിൽ സംശയാസ്പദമായ പലതുമുണ്ടെന്ന് മാണിക്ക് എതിരെ നടന്ന ക്വിക്ക് വെരിഫിക്കേഷനിൽ ബോധ്യപ്പെട്ടതു കൊണ്ടാണ് കേസ് എടുത്തത്. ഈ സാഹചര്യത്തിൽ ഇനിയൊരു ക്വിക് വെരിഫിക്കേഷൻ ആവശ്യമില്ല. ചെന്നിത്തല അടക്കമുള്ളവരെ മൊഴി കിട്ടിയാൽ പ്രതിചേർക്കണം. അതിൽ നിന്ന് അന്വേഷണ സംഘത്തിന് മാറിനിൽക്കാൻ കഴിയില്ലെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. കൂടുതൽ മന്ത്രിമാർക്കെതിരെ മൊഴി വന്നാൽ വിജിലൻസ് നിയമോപദേശം തേടി ഇക്കാര്യത്തിൽ അന്തിമ തീർപ്പിലെത്തും. അതിനിടെ കെഎം മാണിയുടെ മകനും കോട്ടയം എംപിയുമായ ജോസ് കെ മാണിയെ കേസിൽ കുടക്കാനും കരുനീക്കം സജീവമാണ്. ചീഫ് വിപ്പ് പിസി ജോർജ് തന്നെയാണ് ഇതിന് പിന്നിലെന്നാണ് സൂചന. മാണിക്ക് മേൽ സമ്മർദ്ദം ശക്തമാക്കാനുള്ള അടവ തന്ത്രമാണിതെന്നാണ് വിലയിരുത്തൽ.
സാക്ഷിമൊഴികളുടെയും മറ്റും ഇതുവരെയുള്ള ഗതി കണക്കിലെടുക്കുമ്പോൾ മാണിയുടെ പേര് കുറ്റപത്രത്തിൽ ഉൾപ്പെടാൻ സാധ്യതയൊന്നുമില്ലെന്നാണ് സർക്കാർ കേന്ദ്രങ്ങൾ പൊതുവേ കരുതുന്നത്. കുറ്റപത്രത്തിൽ മാണിയുടെ പേര് ഉൾപ്പെടില്ലെന്ന് ഉറപ്പായതിനാലാണ് അദ്ദേഹം പി.സി. ജോർജിനെതിരെ കടുത്ത നിലപാടിലേക്ക് നീങ്ങിയതെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ബിജു രമേശിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ വിജിലൻസ് തീരുമാനിച്ചത്. ബിജു രമേശ് മാദ്ധ്യമങ്ങൾവഴി പുറത്തുവിട്ട ശബ്ദ രേഖയുടെ ഹാർഡ് ഡിസ്ക് ഉൾപ്പെടെയുള്ളവ കോടതിക്ക് കൈമാറാൻ ഉദ്ദേശിക്കുന്നുണ്ട്. ബാർ കോഴ കേസുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന എല്ലാ വിവരങ്ങളും മജിസ്ട്രേറ്റിന് മുന്നിൽ നൽകും. ഇതുവരെ പുറത്ത് വെളിപ്പെടുത്താതിരുന്ന ചില വിവരങ്ങളും കോടതിയുടെ മുന്നിൽ വെളിപ്പെടുത്തുമെന്നും ബിജു പറഞ്ഞു. ജോസ് കെ മാണിക്ക് എതിരായ ശബ്ദരേഖയും ഇതിലുണ്ടെന്നാണ് വാദം.
ജോസ് കെ മാണിയുടെ പേര് വലിച്ചിഴയ്ക്കുന്നതിന് പിന്നിൽ ഗൂഢ ലക്ഷ്യമുണ്ടെന്നാണ് സൂചന. മാണിയേയും മകനേയും കേസിൽ പ്രതിയാക്കി പുകമറ സൃഷ്ടിക്കാനാണ് നീക്കം. കോൺഗ്രസിലെ ഐ ഗ്രൂപ്പിന്റെ പിന്തുണയോടെയാണ് ഈ നീക്കങ്ങൾ നടന്നത്. എന്നാൽ ഐ ഗ്രൂപ്പിലെ പ്രമുഖരായ രമേശ് ചെന്നിത്തലയും വി എസ് ശിവകുമാറും കേസിൽ ഉൾപ്പെട്ടതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ഇതിനിടെയിലാണ് കേരളാ കോൺഗ്രസിൽ നിന്ന് ജോർജിനെതിരെ നടപടി വന്നത്. ഈ സാഹചര്യത്തിലാണ് ജോസ് കെ മാണിക്കെതിരെ കരുനീക്കങ്ങൾ ജോർജ് ഒറ്റയ്ക്ക് സജീവമാക്കിയത്. താൻ ആരേയും ഫോണിൽ വിളിച്ചിട്ടില്ലെന്ന് ജോസ് കെ മാണി ആവർത്തിക്കുന്നുമുണ്ട്. ജോസ് കെ മാണിയെ കേസിൽ പ്രതിയാക്കാൻ പോന്ന വണ്ണം ഒരു തെളിവും പുറത്തുവിടാൻ ബിജു രമേശിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ തെളിവുകൾ കോടതിക്ക് വീണ്ടും നൽകി ജോസ് കെ മാണിക്കെതിരെ എന്തെങ്കിലും നടപടിക്ക് സാധ്യതയുണ്ടോ എന്ന് പരിശോധിക്കുകയാണ് ഇവർ.
വിചാരണവേളയിൽ സാക്ഷി കൂറുമാറാതിരിക്കാനാണ് അന്വേഷണസംഘം സാക്ഷികളുടെ മൊഴി കോടതിമുമ്പാകെ രേഖപ്പെടുത്തുന്നത്. 350ഓളം സാക്ഷികളാണ് ബാർ കോഴ കേസിലുള്ളത്. ഇതിൽ ബിജുവിന്റെ മൊഴി മാത്രമാണ് കോടതിവഴി രേഖപ്പെടുത്തുന്നത്. എന്നാൽ ഒരു സാക്ഷിയുടെ മൊഴി കൂടി കോടതിവഴി രേഖപ്പെടുത്താൻ വിജിലൻസ് ആലോചിക്കുന്നുണ്ട്. മന്ത്രി കെ.എം. മാണിയുടെ വീട്ടിൽ പണം നൽകാൻ പോയ ബാർ ഉടമകളിൽപ്പെട്ട ഒരാളിന്റെ മൊഴി കൂടിയാണ് രേഖപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. കോൺഗ്രസ് നേതാവ് ആർ ബാലകൃഷ്ണപിള്ളയുടെയും ചീഫ് വിപ്പ് പി.സി. ജോർജിന്റെയും മൊഴി ഉടൻ രേഖപ്പെടുത്തും. അടുത്ത ആഴ്ചയ്ക്കുള്ളിൽ ഇരുവരുടെയും മൊഴിയെടുത്തേക്കും. പ്രായം കണക്കിലെടുത്ത് ബാലകൃഷ്ണപിള്ളയുടെ വീട്ടിലെത്തിയാകും ഇദ്ദേഹത്തിന്റെ മൊഴിയെടുക്കുക. ഇരുവരുടെയും സൗകര്യം കണക്കിലെടുത്താകും മൊഴിയെടുക്കുക.
അരുവിക്കര ഉപതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പ്രശ്നങ്ങൾ എങ്ങനേയും നീട്ടികൊണ്ട് പോകാനും ശ്രമമുണ്ട്. പിസി ജോർജ്ജിനെ യുഡിഎഫിൽ നിറുത്തുന്നതിനൊപ്പം മാണി പിണങ്ങാതിരിക്കാനുള്ള സാധ്യതയാണ് തേടുന്നത്. എന്നാൽ ഒന്നും ഒരിടത്തും എത്തുന്നില്ല. ഈ ഘട്ടത്തിലാണ് മുന്നണിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ കാര്യങ്ങളെത്തുന്നത്.
Stories you may Like
- പിസി ജോർജ് വഴി കോട്ടയം ജില്ലാ പഞ്ചായത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമ്പോൾ
- സ്ഥാനാർത്ഥിയായി പിസി ജോർജ് വരുമോ? എല്ലാം മോദിയും അമിത് ഷായും തീരുമാനിക്കും
- താമര ചിഹ്നത്തിൽ പിസി മത്സരിക്കാൻ സാധ്യത ഏറെ
- കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തി കെ.എം മാണിയുടെ ആത്മകഥ; പ്രകാശനം ഇന്ന്
- കേരളത്തിലെ ആദ്യ ലോക്സഭാ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോസ് കെ മാണി
- TODAY
- LAST WEEK
- LAST MONTH
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- പന്തീരങ്കാവിലെ ആ നവവധുവിന് വിസ്മയയുടെ ഗതി വരാതിരുന്നത് മാതാപിതാക്കളുടെ കരുതൽ കൊണ്ട് മാത്രം; ജർമനിയിലെ എയ്റോനോട്ടിക്കൽ എൻജിനീയർ ഭാര്യയെ മർദ്ദിച്ചത് അതിക്രൂരമായി; വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ സ്ത്രീധനം കുറഞ്ഞെന്ന് കുത്തുവാക്കുകളോടെ പീഡനം; മാനസികമായി ആകെ തകർന്ന യുവതി
- എയർഇന്ത്യാ എക്സ്പ്രസ് സമരത്തിന് ഒരു രക്തസാക്ഷി! വിമാന സമരം മൂലം മസ്കത്തിലെത്താൻ ആയില്ല; പ്രിയപ്പെട്ടവളെ അവസാനമായി ഒരു നോക്ക് കാണാനാവാതെ നമ്പി രാജേഷ് യാത്രയായി
- കാലിൽ വീഴുന്നതു പോലെയാണ് അവൾ സംസാരിച്ചത്, എന്നിട്ടും ആരും മൈന്റ് ചെയ്തില്ല; എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ സമാധാനം പറഞ്ഞേ പറ്റൂ, കാണിച്ചത് ക്രൂരതയല്ലേ; അമൃതയുടെ അമ്മ പറയുന്നു; ഭാര്യ അടുത്തെത്തണമെന്ന് കൊതിച്ച രാജേഷ് ഒടുവിൽ അമൃതയുടെ അരികിലേക്ക് എത്തുന്നു, ജീവനറ്റ ദേഹമായി
- രംഗണ്ണന്റെ ആവേശം പറഞ്ഞ സിനിമാക്കഥ ഗുണ്ടകൾക്കും പെരുത്തിഷ്ടം! ഗുണ്ടാ വേൾഡിൽ ഇപ്പോൾ സർവ്വതും രംഗൻ മയം; ജയിൽ മോചിതനായ ഗുണ്ടാത്തലവന്റെ പാർട്ടിയിൽ പങ്കെടുത്തതുകൊടും ക്രിമിനലുകളടക്കം അറുപതോളം പേർ; 'എടാ മോനേ' എന്ന ഹിറ്റ് ഡയലോഗുമായി ആവേശ റീലിട്ടു ഗുണ്ടകൾ
- ചബഹാർ തുറമുഖം പത്തുവർഷത്തേക്ക് ഇന്ത്യക്ക്; ഇറാനുമായി സുപ്രധാന കരാറിൽ ഒപ്പിട്ടു ഇന്ത്യ; ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പു ചുമതല ഇന്ത്യ ഏറ്റെടുക്കുന്നത് ഇതാദ്യം; ഇന്ത്യ തുറമുഖവുമായി സഹകരിക്കുന്നത് ചൈനക്ക് കനത്ത തിരിച്ചടി; അമേരിക്കൻ എതിർപ്പും തള്ളി ഇന്ത്യയുടെ സുപ്രധാന ചുവടുവെപ്പ്
- അമ്യൂസ്മെന്റ് പാർക്കിലെ വേവ് പൂളിൽ വെച്ചു യുവതിയെ കയറിപ്പിടിച്ചെന്ന് പരാതി; കേന്ദ്ര സർവകലാശാല പ്രൊഫസർ ബി. ഇഫ്തിക്കർ അഹമ്മദ് അറസ്റ്റിൽ; ഇഫ്ത്തിക്കർ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സസ്പെൻഡ് ചെയ്യപ്പെട്ട അദ്ധ്യാപകൻ
- കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ കലക്ടറുടെ നടപടി തെറ്റല്ല; വിവാദമുണ്ടാക്കിയത് ഡോക്ടറും സർവീസ് സംഘടനയും; സർവീസ് ചട്ടത്തിലുള്ള ചികിത്സയാണ് ജെറോമിക് ജോർജ്ജ് തേടിയത്; തിരുവനന്തപുരം കലക്ടർക്കെതിരെ നടപടി വേണ്ടെന്ന നിലപാടിൽ സർക്കാർ
- വടകരയിൽ പ്രതീക്ഷ കൈവിടാതെ സിപിഎം; 1200 വോട്ടിനെങ്കിലും കെ.കെ. ശൈലജ ജയിക്കുമെന്ന് അന്തിമവിശകലനം; ആടിക്കളിക്കുന്ന വോട്ടുകൾ മാറ്റിനിർത്തി ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട്; ഇടതു മുന്നേറ്റം പ്രതീക്ഷിക്കുന്നത് തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ
- ക്രൂരമർദ്ദനത്തിന്റെ തെളിവുകൾ സഹിതം ഹാജരാക്കിയിട്ടും പൊലീസ് വീഴ്ച്ച വരുത്തി; കഴുത്തിൽ കേബിൾ കുരുക്കി കൊലപ്പെടുത്താൻ ശ്രമിച്ചെന്നും ക്രൂരമർദ്ദനത്തിന് ഇരയായെന്നും മൊഴി; ചുമത്തിയത് ദുർബല വകുപ്പുകൾ; പന്തീരാങ്കാവിലെ ഗാർഹിക പീഡനത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍