വീട്ടമ്മയെ കടന്നുപിടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസ് ഒതുക്കാൻ ഇടപെട്ടത് സി.പി.എം കൗൺസിലർ; ലീഗ് നേതാവിന്റെ മകനായ കുറ്റാരോപിതന് വേണ്ടി പണം ഓഫർ ചെയ്യുന്ന ശബ്ദരേഖ പുറത്ത്; പീഡനകേസ് ഒതുക്കാൻ ലീഗ്- സി.പി.എം നേതാക്കൾ ഒരുമിച്ചപ്പോൾ വിഷയം ഏറ്റെടുത്ത് ബിജെപി രംഗത്ത്
അർജുൻ സി വനജ്
കൊച്ചി: വീട്ടമ്മയെ കടന്നുപിടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ കുറ്റാരോപിതന് വേണ്ടി സി.പി.എം ലോക്കൽ കമ്മിറ്റി അംഗം പണം വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ പുറത്ത്. കൂത്തുപറമ്പിലെ മുസ്ലിം ലീഗ് നേതാവിന്റെ മകൻ അഫ്സലിനെതിരെയുള്ള പരാതി ഒതുക്കിത്തീർക്കാനാണ് സി.പി.എം കൂത്തുപറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റി അംഗവും കൂത്തുപറമ്പ് നഗരസഭ ആറാം വാർഡ് കൗൺസിലറുമായ ഷമീർ പരാതിക്കാരിയെ വിളിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്. കൂത്തുപറമ്പിലെ രണ്ട് കുട്ടികളുടെ അമ്മയായ മുസ്ലിം സ്ത്രീയെയാണ് അകന്ന ബന്ധത്തിൽ ഉള്ള അഫ്സൽ എന്ന യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ കൂത്തുപറമ്പ് സ്റ്റേഷനിൽ ഒരാഴ്ച മുമ്പാണ് യുവതി പരാതി നൽകിയത്. ഇതേത്തുടർന്നാണ് കൗൺസിലറാണ്, ഷെമീർ എന്ന പരിചയപ്പെടുത്തലോടെ സംസാരിച്ചു തുടങ്ങുന്നത്.
ഫോൺ സംഭാഷണത്തിനിടയിൽ ഇത് എങ്ങനെ ഒതുക്കിത്തീർക്കാം..? സാമ്പത്തികമായാണോ നിങ്ങൾ ആഗ്രഹിക്കുന്നത് എന്ന സി.പി.എം കൗൺസിലറുടെ ചോദ്യത്തോട് ശക്തമായ ഭാഷയിലാണ് വീട്ടമ്മ പ്രതികരിക്കുന്നത്. നിങ്ങൾക്ക് നാണമുണ്ടോ ഇങ്ങനെ ചോദിക്കാൻ, ഒരു പെണ്ണിനെയല്ല ഇവൻ ചതിച്ചത് ഒരുപാട് പെണ്ണുങ്ങളെ അവൻ ചതിച്ചിട്ടുണ്ട്. കേസ് തന്നെയാവട്ടെ എന്നാണ് കൗൺസിലർക്ക് സ്ത്രീ നൽകിയ മറുപടി. എന്നാൽ പെട്ടന്നുള്ള ദേഷ്യത്തിലാണ് ഷമീറിനോട് ഇത്തരത്തിൽ പ്രതികരിച്ചതെന്ന് പരാതിക്കാരി മറുനാടൻ മലയാളിയോട് പറഞ്ഞു. ഷമീർ വിളിച്ചതിൽ പരാതിയില്ല, അഫ്സലിനെ എന്ത്കൊണ്ടാണ് പൊലീസ് പിടികൂടാത്തതെന്നും പരാതിക്കാരിയായ വീട്ടമ്മ പറയുന്നു. എന്നാൽ വീട്ടമ്മയും കൗൺസിലർ ഷെമീറും തമ്മിലുള്ള ഫോൺ സംസാരം സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. തന്റെ സുഹൃത്തിന് നൽകിയ ശബ്ദരേഖയാണ് പ്രതികരിച്ചതെന്നും വീട്ടമ്മ പറയുന്നു.
അതേസമയം, ലീഗ്, സി.പി.എം നേതാക്കളുടെ സമ്മർദ്ദം മൂലമാണ് ഷമീറിനെതിരെ സ്ത്രീ പരാതി നൽകാത്തതെന്ന് യുവമോർച്ച കണ്ണൂർ ജില്ല അദ്ധ്യക്ഷ ലസിത പാലക്കൽ ആരോപിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള, കൗൺസിലർ ഷമീറിന്റെ ശബ്ദരേഖ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ചൂണ്ടിക്കാട്ടി ലസിത പാലക്കൽ കൂത്തുപറമ്പ് എസ്ഐയ്ക്ക് മുമ്പാകെ പരാതി നൽകി. കഴിഞ്ഞ ദിവസം വിഷയത്തിൽ യുവമോർച്ച കൂത്തുപറമ്പ് നഗരസഭ കാര്യലയത്തിന് മുന്നിൽ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. അഫ്സലിന്റെ മെമ്മറി കാർഡിൽ കൂത്തുപറമ്പിലെ നിരവധി പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ ഉണ്ടെന്നാണ് വീട്ടമ്മ പലരോടും സംസാരിച്ചിട്ടുള്ളത്. പല പെൺകുട്ടികളുടേയും പേര് വീട്ടമ്മയുടേതായ വിവിധ ശബ്ദരേഖകളിലൂടെ പ്രചരിക്കുന്നുണ്ട്. അഫ്സലിന്റെ മെമ്മറി കാർഡ് ഈ വീട്ടമ്മയുടെ കൈവശമാണ് ഇപ്പോൾ ഉള്ളതെന്നാണ് വിവരം. ഇത് പൊലീസ് എത്രയും വേഗം പിടിച്ചെടുക്കണമെന്നും ലസിത പാലക്കൽ ആവശ്യപ്പെടുന്നു. മെമ്മറി കാർഡ് തന്റെ കൈവശം ഉണ്ടെന്ന് മറുനാടൻ മലയാളിയോടും വീട്ടമ്മ സ്ഥിരീകരിച്ചു.
ആഴ്ചകൾക്ക് മുമ്പാണ് കേസിന്റെ തുടക്കം. നാട്ടിൽ ഇടയ്ക്ക് വന്നുപോകുന്ന അഫ്സൽ ലഭിക്കുന്ന വിവരം അനുസരിച്ച് മൊബൈൽ ഷോപ്പ് നടത്തുകയാണ്. നാട്ടിലെ പെൺകുട്ടികളുടെ തലവെട്ടി ഒട്ടിച്ച നഗ്ന ചിത്രങ്ങൾ വച്ചാണ് ഇയാളുടെ മുതലെടുപ്പിന്റെ തുടക്കം. പിന്നീട് പ്രണയം നടിച്ചും ഭീഷണിപ്പെടുത്തിയും പെൺകുട്ടികളെ ഇയാൾ ഫോൺ സെക്സിനും നാട്ടിൽ വരുമ്പോൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും നിർബന്ധിക്കും. വരില്ലെന്ന് പറയുന്നവരുടെ തലവെട്ടി ഒട്ടിച്ച നഗ്നചിത്രങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തും. ഇത്തരത്തിലുള്ള അഫ്സലിന്റെ പ്രവർത്തനം അറിഞ്ഞാണ് രണ്ട് കുട്ടികളുടെ മാതാവായ സ്ത്രി ഇവരുമായി സംസാരിച്ച് തന്ത്രപരമായി, സ്വന്തം ചെലവിൽ ടിക്കറ്റെടുത്തുകൊടുത്ത് ഖത്തറിൽ നിന്ന് നാട്ടിൽ എത്തിച്ചത്. ഇയാളുടെ മൊബൈലിൽ നിന്ന് മെമ്മറികാർഡും കൈവശപ്പെടുത്തി. ഇതിനിടയിലാണ് വീട്ടമ്മയെ പീഡനത്തിന് ഇരയാക്കാൻ ഇയാൾ ശ്രമിച്ചത്.
ഈ സമയം ഭർത്താവിനോട് വിവരങ്ങൾ അറിയിച്ചിരുന്നു. തുടർന്ന് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ സ്റ്റേഷനിൽ എത്തിയ അഫ്സൽ വീട്ടമ്മയുമായി ഇഷ്ടത്തിലാണെന്നും, അവരെ വിവാഹം ചെയ്യണമെന്നും പൊലീസിനെ അറിയിച്ചു. ഇതോടെ ഭർത്താവ് വീട്ടമ്മയുമായി അകന്നുതാമസിക്കുകയാണ് ഇപ്പോൾ. തനിക്ക് അഫ്സലുമായി യാതൊരു ബന്ധവുമില്ലെന്നും, അഫ്സലിനെ നാട്ടിൽ എത്തിക്കാനായാണ് സൗഹൃദത്തിൽ സംസാരിച്ചതെന്നും പരാതിക്കാരിയായ വീട്ടമ്മ പറയുന്നു. അതേസമയം, വീട്ടമ്മയുടെ പരാതിയിൽ കൂത്തുപറമ്പ് പൊലീസ് അഫ്സലിനെതിരെ ഐപിസി 354 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പരാതിയിൽ കൂടുതൽ അന്വേഷണം നടത്തി വരുകയാണെന്നും കൂത്തുപറമ്പ് എസ്ഐ കെവി നിഷിദ്ധ് മറുനാടൻ മലയാളിയോട് പറഞ്ഞു.
എന്നാൽ പരാതിക്കാരിയുമായി സുഹൃത്തുക്കൾ ഫോണിൽ സംസാരിക്കുമ്പോൾ, അഫ്സലിന്റെ ചതിയിൽ വീണ കൂത്തുപറമ്പിലെ നിരവധി പെൺകുട്ടികളുടെ പേര് വിവരങ്ങൾ ഇവർ പറയുന്നുണ്ട്. ഇത്തരത്തിലുള്ള ഒന്നിലധികം ശബ്ദരേഖ മറുനാടൻ മലയാളിക്ക് ലഭിച്ചു. വിവാഹം കഴിഞ്ഞതും, ഭർത്താക്കന്മാർ ഗൾഫിൽ ഉള്ളതുമായ ഹിന്ദു, മുസ്ലിം പെൺകുട്ടികളുടേയും വീട്ടമ്മമാരുടേയും പേര് വിവരങ്ങളാണ് പരാതിക്കാരി വെളിപ്പെടുത്തുന്നത്. ഇവരുടെ നഗ്ന ചിത്രങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കോടതിക്ക് മുമ്പാകെ മാത്രമേ താൻ കൈമാറുകയുള്ളുവെന്നും പരാതിക്കാരി മറുനാടൻ മലയാളിയോട് പറഞ്ഞു. കേസിലെ മുഖ്യപ്രതി അഫ്സൽ ഖത്തറിലാണെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികളുമായി നീങ്ങുകയാണ് കൂത്തുപരമ്പ് പൊലീസ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍