പി.ജയരാജനെ രക്ഷിക്കാൻ കതിരൂർ മനോജ് വധക്കേസിലെ പ്രതിക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർക്ക് വീണ്ടും സിപിഎമ്മിന്റെ പ്രത്യുപകാരം; എൻആർഎച്ച്എം കണ്ണൂർ ജില്ലാ പ്രോഗ്രാം മാനേജർ പദവിയിൽ ഒരുവർഷം കൂടി കാലാവധി നീട്ടി നൽകിയത് ആരോഗ്യമന്ത്രിയുടെ അറിവോടെയോ? ഡോ.കെ.വി.ലതീഷിനെ വെള്ളപൂശി വീണ്ടും ഉന്നതകസേരയിൽ ഇരുത്താനുള്ള ഉത്തരവ് വിവാദത്തിലേക്ക്
ഷാജി കുര്യാക്കോസ്
കണ്ണൂർ: കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെ രക്ഷിക്കാൻ കതിരൂർ മനോജ വധക്കേസിലെ മുഖ്യപ്രതി വിക്രമന് വ്യാജമെഡിക്കൽ റിപ്പോർട്ട് നൽകിയ ഡോക്ടർക്ക് ദേശീയ ആരോഗ്യ മിഷൻ പ്രോഗ്രാം മാനജേർ പദവിയിൽ കാലാവധി നീട്ടിക്കൊടുത്ത് ഇടതുസർക്കാരിന്റെ പ്രത്യുപകാരം.കതിരൂർ കേസിൽ സിബിഐയുടെ വിമർശനത്തിനും വകുപ്പ് തല നടപടിക്കും വിധേയനായ ഡോ.കെ.വി.ലതീഷിനാണ് കാലാവധി നീട്ടിക്കൊടുത്തത്.
കണ്ണൂർ ജില്ലാ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായിരുന്ന ലതീഷിന് 2016 ൽ് ഇടതുസർക്കാർ ഉന്നതസ്ഥാനം നൽകിയത് വിവാദമായിരുന്നു. ഡോക്ടർക്കെതിരേ നടപടിയെടുക്കണമെന്ന് സിബിഐയും ആരോഗ്യവകുപ്പ് സെക്രട്ടറിയും ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം വിക്രമന് വ്യാജ മെഡിക്കൽ റിപ്പോർട്ട് തയ്യാറാക്കിയതിന്റെ രേഖയും പുറത്തായി.
കല്യാശ്ശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ അസിസ്റ്റന്റ് സർജനായിരിക്കുമ്പോഴായാണ് ലതീഷിനെ ജില്ലാ പ്രോഗ്രാം മാനേജറായി നിയമിക്കുന്നത്. ലതീഷിനെതിരേ നടപടിക്ക് നിർദ്ദേശംനൽകിയ അണ്ടർസെക്രട്ടറി കെ.എസ്. വിജയശ്രീ തന്നെയാണ് പ്രോഗ്രാം മാനേജറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവും ഇറക്കിയത്.
വിക്രമൻ മദ്യത്തിന് അടിമയാണെന്നും വർഷങ്ങളായി തന്റെ കീഴിൽ ചികിത്സയിലാണെന്നുമുള്ള റിപ്പോർട്ടാണ് ലതീഷ് നൽകിയത്. ജില്ലാ ആശുപത്രി സൂപ്രണ്ടും സിബിഐയെ അറിയിച്ചു. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സിബിഐ.യുടെ വിലയിരുത്തിയത്. ഇതിനുശേഷം, സിബിഐ. അന്വേഷണസംഘം ലതീഷിൽനിന്ന് മൊഴിയെടക്കുകയും ചെയ്തിരുന്നു.ജില്ലാ ആശുപത്രിയുടെ ലെറ്റർപാഡ് ഉപയോഗിക്കാൻ ലതീഷിന് അധികാരമില്ലെന്നും അനുമതി നൽകിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സിബിഐ.ക്ക് വിശദീകരണംനൽകി.
മറ്റുചില വ്യാജരേഖകൾകൂടി നിർമ്മിച്ചുനൽകിയെന്ന പരാതിയും ലതീഷിന്റെ പേരിലുണ്ടെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ സിബിഐ.ക്ക് നൽകിയ കത്തിൽ വ്യക്തമാക്കിയിരുന്നു. ലതീഷിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് സെക്രട്ടറി ആരോഗ്യവകുപ്പ് ഡയറക്ടർക്ക് അഞ്ചുതവണ കത്ത് നൽകിയിട്ടുണ്ട്.
ഇക്കാര്യങ്ങളെല്ലാം അട്ടിമറിച്ചാണ് ഇടതുസർക്കാർ അധികാരത്തിൽവന്നശേഷം ലതീഷിനെ എൻ.ആർ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജറായി നിയമിച്ചത്. അതേസമയം, വിക്രമന് നിംഹാൻസിൽ ചികിത്സ നേടുന്നതിനുള്ള കത്ത് നൽകുക മാത്രമാണ് ചെയ്തതെന്ന്ാണ ഡോ. ലതീഷിന്റെ വിശദീകരണം. ഇക്കാര്യം സിബിഐ.യെയും ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഈ കത്ത് അനുസരിച്ച് നിംഹാൻസിൽ വിക്രമൻ ചികിത്സതേടിയതാണ്.
വിക്രമന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് കാട്ടി ഡോ. ലതീഷ് കത്ത് തയ്യാറാക്കിയത് കണ്ണൂർ ജില്ലാ ഹോസ്പിറ്റലിന്റെ ലെറ്റർ ഹെഡിൽ ആയിരുന്നു.സി ബി ഐ അന്വേഷണത്തിൽ 22/6/14 ന് വിക്രമൻ അഡ്മിറ്റായ രേഖകൾ കണ്ടെടുക്കാൻ കഴിയാത്തതിനാൽ വ്യാജ സർട്ടിഫിക്കറ്റാണ് എന്ന് കണ്ടെത്തുകയും ആരോഗ്യവകുപ്പിന്റെ വിജിലൻസ് വകുപ്പിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.
മനോജ് വധത്തിന്റെ ഗൂഢാലോചനയിൽ മുഖ്യപങ്ക് വഹിച്ചത് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനാണെന്ന് ഒന്നാംപ്രതി വിക്രമൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ വെളിപ്പെടുത്തിയിരുന്നു. ഇതേതുടർന്നാണ് വിക്രമന് മാനസികവിഭ്രാന്തിയുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ പാർട്ടി നടത്തിയത്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ആർ.എം.ഒയും സിപിഎം അനുഭാവിയുമായിരുന്ന ഡോ. ലതീഷിനെ ഉപയോഗപ്പെടുത്തിയാണ് വിക്രമന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് രേഖകൾ ഉണ്ടാക്കിയത്.
ഇത് മനസ്സിലാക്കിയ സിബിഐ അന്വേഷണസംഘം ഡോ. ലതീഷിനെ ചോദ്യം ചെയ്തിരുന്നു. ഇപ്പോഴും ഡോ. ലതീഷ് സിബിഐയുടെ നിരീക്ഷണത്തിലാണ്. വിക്രമന് നിംഹാൻസിലേക്ക് റഫറൻസ് കത്ത് നൽകിയത് ആശുപത്രി അധികൃതരുടെ അറിവോ സമ്മതമോ ഇല്ലാതെയാണെന്നും സിബിഐക്ക് വ്യക്തമായിരുന്നു.
പി.ജയരാജനെതിരെ വിക്രമൻ നൽകിയ മൊഴിയുടെ സാധുത ഇല്ലാതാക്കാൻ വിക്രമന് മാനസികരോഗമുണ്ടെന്ന് വരുത്തിത്തീർക്കുകയായിരുന്നു. ഇതിന് കൂട്ടുനിന്ന ഡോക്ടർ ലതീഷിന് പ്രത്യുപകാരമായി ഇടതുസർക്കാർ ആരോഗ്യവകുപ്പിലെ ഉന്നത പദവിയായ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജരുടെ സ്ഥാനം നൽകുകയായിരുന്നു. നാഷണൽ ഹെൽത്ത് മിഷന്റെ ജില്ലയിലെ പ്രവർത്തനങ്ങളുടെ നിയന്ത്രണച്ചുമതലയുള്ള പദവിയാണിത്.
കെ.വി.ലതീഷിനെതിരെയുള്ള മറ്റ് ആരോപണങ്ങൾ
2013 ൽ ആണ് ഡോ: ലതീഷ് ആരോഗ്യവകുപ്പിന്റെ കീഴിൽ ജോലിയിൽ പ്രവേശിക്കുന്നത്.അതിന് മുൻപ് കണ്ണാടിപ്പറമ്പ് എന്ന സ്ഥലത്ത് ആശ്രയ പോളിക്ലിനിക് നടത്തി വന്നിരുന്നു.ആരോഗ്യ വകുപ്പിൽ നിയമനം നേടിയതിന് ശേഷവും സ്വകാര്യ പ്രാക്ടീസ് തുടർന്ന ഡോക്ടർ തന്റെ യോഗ്യത MBBS ,PGDMCH എന്ന് രേഖപ്പെടുത്തിയിരുന്നു.ഡോക്ടർ രേഖപ്പെടുത്തിയ അധിക യോഗ്യത വ്യാജമാണ് എന്ന് കണ്ടെത്തിയത് ആരോഗ്യവകുപ്പ് ഡയറക്ടർ ആയിരുന്ന ഡോ.സരിത ആർ എൽ ആയിരുന്നു.
കൂടാതെ സ്വകാര്യ പ്രാക്ടീസ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമെന്നും ഡോക്ടർ ഏത് കോളേജിൽ നിന്നു മാണ് ബിരുദം നേടിയത് എന്ന് രേഖപ്പെടുത്തിയിട്ടില്ല എന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
കണ്ണൂർ ചെറുപുഴ സ്വദേശി കാഞ്ഞിരങ്ങാടൻ സന്തോഷ് തന്റെ മകളുടെ സംരക്ഷണമാവശ്യപ്പെട്ട് കണ്ണൂർ കുടുംബ കോടതിയിൽ സമർപ്പിച്ച പരാതിയിൽ ഡോക്ടർ എതിർ ഭാഗവുമായി ചേർന്ന് വ്യാജ സർട്ടിഫിക്കറ്റ് നൽകി എന്നതായിരുന്നു സന്തോഷിന്റെ പരാതി.
വ്യാജ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ തിരിച്ചടി നേരിട്ട സന്തോഷ് ഡോക്ടർക്കെതിരെ വിവിധ കുറ്റങ്ങൾ ആരോപിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് പരാതി നൽകുകയായിരുന്നു. സന്തോഷിന്റെ പരാതിയിൽ കഴമ്പുണ്ടെന്നും ആരോഗ്യവകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നു.
വ്യാജ ഡിഗ്രി കാണിച്ച് ചികിത്സ നടത്തുകയും ഒന്നിൽ കൂടുതൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് നൽകുകയും അതിന് സർക്കാരിന്റെ സീലും ഔദ്യോഗീക പദവിയും ഉപയോഗിക്കുകയും ചെയ്ത ഉദ്യോഗസ്ഥന് ആരോഗ്യ വകുപ്പ് നൽകിയത് കർശന താക്കീത് മാത്രമെന്നത്് വിരോധാഭാസമായി തുടരുന്നു.
വകുപ്പ് തല ശിക്ഷാനടപടി സ്വീകരിച്ച ഡോക്ടർ ലതീഷിന്റെ ജില്ലാ പ്രാഗ്രാം മാനേജറായി നിയമിച്ചതിനെതിരെ സന്തോഷ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.കഴിഞ്ഞ വർഷം ഡിസംബർ 8 ന് ഹൈക്കോടതി നോട്ടീസ് കൈപ്പറ്റിയ ആരോഗ്യവകുപ്പ് ,കോടതി നടപടികളെ മുഖവിലക്കെടുക്കാതെ ഡോ. ലതീഷിന്റെ നിയമന കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകിയിരിക്കുകയാണ്..അതിനിടെ പരാതിക്കാരനെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നതായും ആരോപണമുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍