പൊലീസ് 'തൊട്ടുതലോടി' സിബിഐക്ക് കേസ് കൈമാറുമ്പോഴേക്കും വലിയ മീനുകൾ രക്ഷപ്പെടുന്ന സ്ഥിതി മാറുന്നോ? ഷുഹൈബ് വധത്തിൽ ചോരയുണങ്ങും മുമ്പേ കോടതിയിൽ ഹർജി എത്തിയത് ഗുണംചെയ്തു; ഇനി രാഷ്ട്രീയ കൊല ഉണ്ടാകരുതെന്ന് നിരീക്ഷിച്ച് ഹൈക്കോടതി കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറിയത് നിർണായകം; ഇന്നുതന്നെ കേസ് കൈമാറാനും തിരുവനന്തപുരം യൂണിറ്റ് ഏറ്റെടുക്കാനും നിർദ്ദേശിച്ചത് ഉന്നതബന്ധങ്ങൾ വെളിപ്പെടാൻ തന്നെ; അപ്രതീക്ഷിത വിധിയുടെ ആഘാതത്തിൽ സിപിഎം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് വ്യക്തമാക്കി മണിക്കൂറുകൾ പിന്നിടുംമുമ്പ് കേസ് അന്വേഷണ ചുമതല കേന്ദ്ര ഏജൻസിക്ക് കൈമാറിക്കൊണ്ട് കോടതി വിധി വന്നതിന്റെ ഞെട്ടലിലാണ് സിപിഎം. മുൻകാലത്ത് സിബിഐക്ക് സിപിഎം പ്രതിസ്ഥാനത്തുള്ള കൊലപാതക കേസുകൾ സിബിഐക്ക് കൈമാറപ്പെട്ടിരുന്നു എങ്കിലും അതെല്ലാം സംസ്ഥാന പൊലീസ് അന്വേഷിച്ച് ഏറെക്കാലത്തിന് ശേഷമായിരുന്നു.
സിപിഎമ്മിലെ മുതിർന്ന നേതാക്കൾക്ക് എതിരെ ഗൂഢാലോചനക്കുറ്റം ആരോപിക്കപ്പെട്ട അരിയിൽ ഷുക്കൂർ വധം, ഫൈസൽവധം, കതിരൂർ മനോജ് വധം എന്നിവ കണ്ണൂരിലും കോഴിക്കോട്ടെ പരിധിയിലുള്ള ടിപി വധക്കേസിലുമെല്ലാം സംസ്ഥാന പൊലീസും ക്രൈംബ്രാഞ്ചും പ്രത്യേക സംഘവുമെല്ലാം അന്വേഷണം നടത്തിയതിന് ശേഷമാണ് കേസുകൾ സിബിഐയിലേക്ക് പോയത്്. സംസ്ഥാന പൊലീസ് കുറ്റപത്രം നൽകിയ ശേഷമാണ് സിബിഐ അന്വേഷണത്തിലേക്ക് കാര്യങ്ങൾ നീങ്ങിയത്.
അതിനാൽ തന്നെ സിപിഎം ഉന്നതർക്കെതിരെ ഉയർന്ന ഗൂഢാലോചനാ ആരോപണങ്ങൾക്ക് ശക്തമായി നിലകൊള്ളാൻ പാർട്ടിക്ക് കഴിഞ്ഞുവെന്നും പല തെളിവുകളും ഇല്ലാതായെന്നും ഉള്ള വാദം ഉയർന്നിരുന്നു. എന്നാൽ ഷുഹൈബ് വധത്തിൽ ഹൈക്കോടതി സ്വീകരിച്ച ശക്തമായ നിലപാട് പാർട്ടിയെ ശരിക്കും വെട്ടിലാക്കുന്നതാണെന്ന വിലയിരുത്തലാണ് വരുന്നത്. എന്നാൽ ഇപ്പോൾ ഷുഹൈബിനെ വെട്ടിനുറുക്കി അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണത്തിനുള്ള പരാതി ഉയർന്നതിന് തൊട്ടു പിന്നാലെ തന്നെ ഷുഹൈബിന്റെ പിതാവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ എത്തി.
കോൺഗ്രസ് നേതാവ് സുധാകരൻ ഉൾപ്പെടെ ആദ്യംതന്നെ ഈ ആവശ്യമുന്നയിച്ച് സമരവും ശക്തമാക്കി. കോടതി കേസ് പരിഗണിച്ചവേളയിൽ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്താൻ പോലും അന്വേഷകർക്ക് കഴിഞ്ഞിരുന്നില്ല. കോടതി ഇക്കാര്യംപോലും ഹർജിയിലെ വിചാരണ വേളയിൽ ഉന്നയിച്ചിരുന്നു. എന്തുകൊണ്ടാണ് ആയുധം കണ്ടെടുക്കാനാവാത്തതെന്നാണ് കോടതി ചോദിച്ചത്.
ഗൂഢാലോചന ഇല്ലെന്ന വാദം ഉന്നയിച്ചതോടെ മുഖ്യമന്ത്രിക്കും സിപിഎം നേതാക്കൾക്കും ഒപ്പം പ്രതി ആകാശ് തില്ലങ്കേരി സെൽഫിയെടുത്ത ദൃശ്യം ഉയർത്തിക്കാട്ടി കോടതി പരാമർശവും ഉണ്ടായി. ഒരു കുട്ടിക്കൊപ്പം സെൽഫിയെടുക്കാൻ തയ്യാറാവാത്ത മുഖ്യമന്ത്രിയാണോ ഇത്തരത്തിൽ ഒരു പ്രതിക്കൊപ്പം സെൽഫിക്ക് നിന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. ഇത്തരത്തിൽ തുടക്കംമുതലേ സിബിഐ അന്വേഷണം വേണ്ടെന്ന വാദം ഖണ്ഡിക്കപ്പെട്ടു. ഇതിന്റെ തുടർച്ചയായി അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് കോടതിയിൽ സിബിഐ അഭിഭാഷകൻ ഇന്ന് വ്യക്തമാക്കുകയും ചെയ്തതോടെയാണ് കോടതിയുടെ വിധി ഉണ്ടായത്. കണ്ണൂരിൽ ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിച്ചേ തീരൂ എന്ന് കോടതി നിരീക്ഷിച്ചതും ശ്രദ്ധേയമായി.
ഇത്രയും പെട്ടെന്ന് സിബിഐ അ്ന്വേഷണത്തിലേക്ക് കാര്യങ്ങൾ പോയതോടെ സിപിഎം ശരിക്കും വെട്ടിലാവുമെന്ന് നിയമവിദഗ്ധരും പറയുന്നു. ഇത്തരം കേസുകളിൽ പ്രതികളെ രക്ഷിക്കാൻ എല്ലാ തരത്തിലും പാർട്ടി ശ്രമിച്ച സംഭവങ്ങൾ മുൻകാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. ഇതിനുവേണ്ട സാവകാശവും പാർട്ടിക്ക് പലപ്പോഴും കിട്ടാറുണ്ട്. എന്നാൽ ഇത്തവണ അതിന് ഒട്ടും അവസരം കിട്ടാത്ത രീതിയിലാണ് ഇപ്പോൾ കോടതി അതിവേഗം കേസ് സിബിഐക്ക് കൈമാറാൻ തീരുമാനമെടുത്തത്.
കേസ് സിബിഐക്ക് വിടുന്നു എന്ന് മാത്രം പറയാതെ ഇന്നുതന്നെ കേസ് കൈമാറാനും കേസ് തിരുവനന്തപുരം യൂണിറ്റ് ഏറ്റെടുക്കാനും ആണ് ഹർജി പരിഗണിച്ച ജസ്റ്റിസ് കമാൽപാഷയുടെ ബെഞ്ച് വിധിച്ചത്. ഇതോടെ മുൻകാലങ്ങളിൽ ഏറെ വൈകി, മുതിർന്ന നേതാക്കൾക്ക് എതിരെ ഉള്ള തെളിവുകൾപോലും ഇല്ലാത്ത വിധത്തിൽ കാര്യങ്ങൾ നീങ്ങിയിരുന്നെങ്കിൽ അതിനുള്ള സാഹചര്യം ഷുഹൈബ് വധത്തിൽ ഇല്ലാത്ത വിധത്തിൽ സിബിഐക്ക് ഇടപെടാനാകുമെന്ന് കോൺഗ്രസ് നേതാക്കളും പറയുന്നു. അതിനാൽ ഈ കേസിൽ നീതികിട്ടുമെന്ന പ്രതീക്ഷ സുധാകരനും മറ്റ് മുതിർന്ന നേതാക്കളും ഷുഹൈബിന്റെ കുടുംബവും വ്യക്തമാക്കിക്കഴിഞ്ഞു.
സിപിഎമ്മിന്റെ മട്ടന്നൂർ ഏരിയാ കമ്മിറ്റി ആസൂത്രണം ചെയ്യുകയും പേരാവൂർ ഏരിയാ കമ്മിറ്റിയുടെ സഹായത്തോടെ നടപ്പാക്കുകയും ചെയ്താണ് ഷുഹൈബ് എന്ന കോൺഗ്രസിന്റെ യുവനേതാവിനെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് കോൺഗ്രസ് നേതാവ് സുധാകരൻ ആരോപിച്ചത്. രണ്ട് ഏരിയാ കമ്മിറ്റികൾക്ക് പങ്കുള്ളതിനാൽ തന്നെ ജില്ലാ നേതൃത്വം അറിയാതെ ഇത് നടക്കില്ലെന്നും മുതിർന്ന നേതാക്കൾക്കും ഈ യുവാവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ പങ്കുണ്ടെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. ഈ വാദത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം വേണമെന്ന് കോൺഗ്രസ് ഉറച്ചുനിന്നതും.
സിബിഐ ഉൾപ്പെടെ ഏത് ഏജൻസിക്ക് വേണമെങ്കിലും അന്വേഷണം കൈമാറാമെന്ന് കണ്ണൂരിലെ സമാധാന യോഗത്തിൽ മന്ത്രി എകെ ബാലന്റെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ സുധാകരന്റെ നിരാഹാര സമരം ശക്തമാകുകയും പുതിയ തലത്തിലേക്ക് അത് വ്യാപിക്കുകയും ചെയ്തു. കണ്ണൂരിൽ വൻ ജനമുന്നേറ്റം ഉണ്ടായതിന് പിന്നാലെ എകെ ബാലൻ പറഞ്ഞ നിലപാടിൽ നിന്ന് മാറി സിബിഐ അന്വേഷണം വേണ്ടെന്ന് സഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയതും ദുരൂഹമാണെന്നാണ് കോൺഗ്രസ് നേതാക്കളുടെ പക്ഷം. കാര്യങ്ങൾ നീതിപൂർവം നടക്കുന്നുണ്ടെങ്കിൽ പിന്നെ ആദ്യം സിബിഐ അന്വേഷണം ആവാമെന്ന് പറഞ്ഞ സർക്കാർ പിന്നീട് നിലപാട് മാറ്റിയത് എന്തിനെന്ന ചോദ്യവും ഉയരുന്നു. പാർട്ടിയിലെ ഉന്നതരിലേക്ക് സിബിഐ അന്വേഷണം എത്തുമെന്ന ഭയംതന്നെയാണ് ആദ്യത്തെ നിലപാടിൽ നിന്ന് സിപിഎം പിന്നോട്ടുപോയതിന് കാരണമെന്ന് അവർ ആരോപിക്കുന്നു.
ഏതായാലും സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സഭയിൽ മുഖ്യമന്ത്രി ആവർത്തിച്ച് പ്രസ്താവിച്ച് മണിക്കൂറുകൾക്കകം സിബിഐക്ക് കേസ് കൈമാറാൻ കോടതി നിർദ്ദേശം വന്നതും ശ്രദ്ധേയമാണ്. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നു മുഖ്യമന്ത്രി സഭയെ അറിയിച്ചപ്പോൾ, അന്വേഷണത്തിലെ വീഴ്ചകൾ അക്കമിട്ടു നിരത്തി ഹൈക്കോടതി വിമർശിച്ചു. ഇടതു സർക്കാരിനും ആഭ്യന്തര വകുപ്പിനും കേരള പൊലീസിന്റെ അന്വേഷണ മികവിനുമേറ്റ പ്രഹരമാണു ഹൈക്കോടതി ഉത്തരവ്. അതേസമയം അതിനേക്കാൾ ഞെട്ടലിലാണ് കേസിൽ പ്രതിസ്ഥാനത്തുള്ള സിപിഎമ്മും.
കഴിഞ്ഞ മാസം ഫെബ്രുവരി 12നാണു കണ്ണൂർ മട്ടന്നൂരിനു സമീപം ഷുഹൈബ് വെട്ടേറ്റു മരിച്ചത്. കേസിൽ പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്ത 11 പേർ റിമാൻഡിലാണ്. പിടിയിലായവരെല്ലാം സിപിഎമ്മുകാരാണ്. ഷുഹൈബിന്റെ മാതാപിതാക്കളുടെ ഹർജി ഇന്നു പരിഗണിച്ചപ്പോഴും കേസിലെ പ്രതികളെയെല്ലാം പിടികൂടിയെന്നും മറ്റൊരു അന്വേഷണം ആവശ്യമില്ലെന്നുമാണു സ്റ്റേറ്റ് അറ്റോർണി കെ.വി. സോഹൻ നിലപാടെടുത്തത്.
അതേസമയം, കേസ് അന്വേഷണത്തിലെ പാളിച്ചകൾ അക്കമിട്ടു നിരത്തിയാണു കോടതി സർക്കാർ വാദത്തെ എതിർത്തത്. ഇതുവരെ പിടികൂടിയ പ്രതികളെ ഉപയോഗിച്ച് എന്തുകൊണ്ടു കൊലയ്ക്കുപയോഗിച്ച ആയുധം കണ്ടെടുക്കുന്നില്ലെന്നും കോടതി ചോദിച്ചു. പ്രതികളുടെ സാന്നിധ്യത്തിലല്ലാതെ ആയുധം കണ്ടെടുത്തതിൽ കള്ളക്കളിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ കേസിൽ സിബിഐ അന്വേഷണത്തെ എതിർക്കുന്ന സർക്കാർ നിലപാട് ദുരൂഹമാണെന്നും കൂടി വീക്ഷിച്ചാണ് കോടതി കേസ് സിബിഐക്ക് വിട്ടതെന്നതും ശ്രദ്ധേയമാണ്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടെത്തിറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്