Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രൗൺപ്ലാസ ഹോട്ടലിനെതിരെ വിജിലൻസിന്റെ ത്വരിതാന്വേഷണം; ഹോട്ടൽ പണിതുയർത്തിയതിൽ തീരദേശ നിയമലംഘനമെന്ന് പ്രാഥമിക നിഗമനം; ബാർ ലൈസൻസിനായി 'കുഡുംബി ക്ഷേത്ര' സാമീപ്യം മറച്ചുവച്ചതിലും അഴിമതി; കോൺഗ്രസ് നേതാക്കളുടെ മക്കൾ ജോലി നേടിയതും അന്വേഷണ പരിധിയിൽ

ക്രൗൺപ്ലാസ ഹോട്ടലിനെതിരെ വിജിലൻസിന്റെ ത്വരിതാന്വേഷണം; ഹോട്ടൽ പണിതുയർത്തിയതിൽ തീരദേശ നിയമലംഘനമെന്ന് പ്രാഥമിക നിഗമനം; ബാർ ലൈസൻസിനായി 'കുഡുംബി ക്ഷേത്ര' സാമീപ്യം മറച്ചുവച്ചതിലും അഴിമതി; കോൺഗ്രസ് നേതാക്കളുടെ മക്കൾ ജോലി നേടിയതും അന്വേഷണ പരിധിയിൽ

കൊച്ചി: തീരദേശ നിയമങ്ങൾ കാറ്റിൽപ്പറത്തി കൊച്ചി മരടിൽ പഞ്ചനക്ഷത്ര ഹോട്ടൽ ക്രൗൺപ്ലാസ കെട്ടിപ്പൊക്കാൻ കൂട്ടുനിന്ന സംഭവത്തിന് പിന്നിലെ അഴിമതികളിന്മേൽ വിജിലൻസിന്റെ അന്വേഷണം. തീരദേശ നിയമലംഘനം കൂടാതെ കൃഷിഭൂമി നികത്തിയും നിയമങ്ങളെല്ലാം ലംഘിച്ചാണ് നക്ഷത്രഹോട്ടൽ പണിതുയർത്തിയത്. ബാർലൈസൻസ് അനുവദിച്ചതിലും ക്രമക്കേടുണ്ടെന്ന ആരോപണങ്ങളെ തുടർന്നാണ് വിജിലൻസിന്റെ ത്വരിതാന്വേഷണം തുടങ്ങിയത്.

കേരളത്തിലെ ഏക കുടുംബി ക്ഷേത്രത്തിന്റ മതിലിനോട് ചേർന്നു ബാർ ലൈസൻസ് വാങ്ങിയതിൽ വലിയ തോതിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന വാർത്ത നേരത്തെ മറുനാടൻ മലയാളിയും റിപ്പോർട്ട് ചെയ്തിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ടുള്ള ഫയലുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനാത്തിൽ ഹോട്ടൽ സമുച്ചയം തീരദേശ പരിപാലന നിയമം നോക്കാതെയാണ് പണി പൂർത്തീകരിച്ചത് എന്ന് ആദ്യ അന്വേഷണങ്ങളിൽ തന്നെ മനസിലായെന്നാണ് വിജിലൻസും നൽകുന്ന സൂചന.

ക്രൗൺ പ്ലാസക്കെതിരായ വിജിലൻസ് ത്വരിതാന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം ഹോട്ടൽ നിലനിൽക്കുന്ന മരട് മുനിസിപ്പാലിറ്റി യിൽ നിന്നും ഇതുമായി സംബന്ധിച്ച ഫയലുകൾ ശേഖരിച്ചിട്ടുണ്ട്. ഒപ്പം കുടുംബി ക്ഷേത്രത്തിന്റെ മതിലിനോട് ചേർന്നു പണികഴിപ്പിച്ച ഹോട്ടലിന് എങ്ങനെ ബാർ ലൈസൻസ് കിട്ടി എന്നുള്ള അന്വേഷണവുമായി ബന്ധപ്പെട്ടു. ബാർ ലൈസൻസ് അനുവദിച്ചതിൽ എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബുവിനെതിരെ കേസെടുക്കാൻ വിജിലൻസ് ശുപാർയക്ക് പിന്നിൽ ക്രൗൺ പ്ലാസ് ഹോട്ടലുമായി ബന്ധപ്പെട്ട അഴിമതിയും ഉണ്ടായിരുന്നു. സെൻട്രൽ റേഞ്ച് എസ്‌പി നടത്തിയ പ്രാഥമികാന്വേഷണത്തിൽ ബാബുവിനെതിരെ കേസെടുക്കാൻ തെളിവുണ്ടെന്ന് കണ്ടെത്തിയെന്നാണ് സൂചന. തിരുവനന്തപുരം സ്വദേശി കെ എസ് ജയകുമാറാണ് പരാതിക്കാരൻ. നഗ്‌നമായ നിയമ ലംഘനങ്ങളാണ് ക്രൗൺ പ്ലാസ ഹോട്ടലിന് ബാർ ലൈസൻസ് നൽകിയതെന്നാണ് സൂചന.

എറണാകുളം മരട് നഗരസഭാ പ്രദേശത്തു തീരദേശ പരിപാലന നിയമങ്ങൾ കാറ്റിൽ പറത്തിയാണ് ഹോട്ടൽ നിൽക്കുന്നത്. ഇതിന്റെ തൊട്ടടുത്ത് 400 വർഷം പഴക്കമുള്ള കുഡുബി ക്ഷേത്രവും ഉണ്ട്. ഈ ക്ഷേത്രത്തിന് തൊട്ടടുത്ത് 12 നില ഫൈവ്സ്റ്റാർ ബാർ ഹോട്ടൽ ഉയർന്നത് എങ്ങനെയെന്നതാണ് ചോദ്യം. കഴിഞ്ഞ സർക്കാരിന്റെ കാലത്തു ഉദ്യോഗസ്ഥരും , മന്ത്രിമാരും അടക്കമുള്ളവരുടെ വഴിവിട്ട സഹായം കൊണ്ടാണ് ഇത് സംഭവിച്ചതെന്നാണ് ആക്ഷേപം. ഇതു സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്കും, വി എസ് അച്യുതാനന്ദനും പരാതി ജയകുമാർ സമർപ്പിച്ചിരുന്നു. പരാതിയിൽ കഴമ്പുണ്ട് എന്ന് വി എസ് അച്യുതാനന്ദന് ബോധ്യമായിട്ടുണ്ട്. വിജിലൻസ് ഡയറക്ടറെ അദ്ദേഹം ഇക്കാര്യം അറിയിക്കുകയും ചെയ്തു.

ബാർ ലൈസൻസ് അനുവദിച്ച കേസിൽ ബാബുവിന് ഈ ആരോപണം ഊരാ കുടുക്കായി മാറുമെന്നാണ് സൂചന. എല്ലാ ചട്ടങ്ങളും ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. കേന്ദ്രമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവിനും ഈ ഇടപാടിൽ പങ്കുണ്ടെന്നാണ് ആക്ഷേപം. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരേയും ആരോപണമുണ്. ഹോട്ടൽ ഉടമസ്ഥനു കൈവശം 57.19 സെന്റ് സ്ഥലം മാത്രമാണ് ഉള്ളത്. 4.6 ഏക്കർ കൃഷിഭൂമി നികത്തിയും, തീരദേശ പരിപാലന നിയമം കാറ്റിൽ പറത്തിയും നിർമ്മാണം പൂർത്തിയാക്കിയ ഹോട്ടൽ പൊളിച്ചു നീക്കാൻ നിർദ്ദേശം ഉണ്ടായിരുന്നു. അതിനാൽ 2013 ൽ പണി പൂർത്തിയാക്കിയ ഹോട്ടലിനും അവരെ സഹായിച്ചവർക്കുമെതിരെ അന്വേഷണം നടത്തണമെന്ന് വിഎസും ആവശ്യപ്പെട്ടു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഈ പരാതിയിൽ കള്ളക്കളിൽ നടക്കില്ല

പ്രമുഖർ കൊച്ചിയിൽ എത്തിയാൽ താമസിസ്വാകാര്യം ഒരുക്കുന്ന ഹോട്ടലാണ് ക്രൗൺ പ്ലാസ. 20062007 ൽ 12 നിലയിൽ 35 ലക്ഷം ചതുരശ്ര അടിയിൽ നിർമ്മാണം തുടങ്ങിയ ക്രൗൺ പ്ലാസ ഫൈവ്സ്റ്റാർ ഹോട്ടൽ 2013 ലാണ് പ്രവർത്തനം ആരംഭിക്കുന്നത്. 200809 ൽ തീരദേശ നിയമലഘനം നടത്തി ഉയർന്നു വരുന്ന ഹോട്ടൽ ചട്ടം മറികടന്നാണ് ഉയരുന്നതെന്നു കേരളം കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അഥോറിറ്റിയുടെ ശ്രദ്ധയിൽ പെടുകയും 2012 ൽ കെട്ടിടം പൊളിച്ചു നിക്കുവാൻ അവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഭരണം മാറിയതിനാൽ ഹൈക്കോടതിയിൽ കേസ് നിൽക്കുമ്പോൾ തന്നെ കെട്ടിടം ഉയർന്നു. ഹൈക്കോടതിയെ വരെ തെറ്റിദ്ധരിപ്പിച്ചാണ് പണി പൂർത്തിയാക്കിയതെന്നുമാണ് പരാതിക്കാരന്റെ ആരോപണം.

കേരളത്തിലെ ന്യൂനപക്ഷ സമുദായമായ കുഡുംബി സമുദായത്തിന്റെ 400 വര്ഷം പഴക്കമുള്ള ഏക ക്ഷേത്രത്തിന്റെ അടുത്താണ് ബാർ ഹോട്ടൽ എന്നതും രഹസ്യമാക്കി വച്ചു. ബാർ ലൈസൻസിനായി കൊടുത്ത അപേക്ഷയിൽ ക്ഷേത്രത്തിന്റെ കാര്യം മറച്ചു വച്ചു എന്നും വിജിലൻസിന് സമർപ്പിച്ച പരാതിയിൽ ബോധിപ്പിച്ചിരുന്നു. കുവൈറ്റ് ആസ്ഥാനമാക്കി ബിസിനസ് നടത്തുന്ന കെജി എബ്രഹാം എന്ന മലയാളിയുടേതാണ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ക്രൗൺ പ്ലാസ. ഇദ്ദേഹത്തിനുണ്ടായിരുന്ന കോൺഗ്രസ് ബന്ധമാണ് എല്ല ചട്ടങ്ങളും മറികടന്നു ഹോട്ടൽ പ്രവർത്തിക്കാനുള്ള അനുമതി ലഭിച്ചതെന്നാണ് ആക്ഷേപം.

മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടിക്കും, എക്‌സൈസ് മന്ത്രിയും അന്നത്തെ തൃപ്പുണിത്തറ എംഎൽഎ യും ആയിരുന്ന കെ ബാബുവിനും പങ്കുണ്ടായിരുന്നു എന്നും ആക്ഷേപമുണ്ട്. കെ ബാബു പലതവണ കുവൈറ്റിൽ ഹോട്ടൽ മുതലാളിയെ സന്ദർശിച്ചു എന്നും പറയുന്നു. ഇതിനു എതിരെ കോൺഗ്രസിലെ ഹരിത എംഎൽഎ രംഗത്ത് വന്നു. എംഎൽഎയുടെ ബന്ധുവിന് ജോലി നൽകിയാണ് പ്രശ്‌നം പരിഹരിച്ചതെന്നും ആരോപിക്കുന്നു. കേന്ദ്ര മന്ത്രി ആയിരുന്ന കോൺഗ്രസ് നേതാവിനും ഈ ഇടപാടിൽ പങ്കുണ്ടെന്നാണ് ആക്ഷേപം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP