Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത് മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് പരിപാടിയിലെ ഫൈനലിസ്റ്റായ പെൺകുട്ടിയെ; സിനിമ - ചാനൽ മോഹം നൽകി അനേകം പെൺകുട്ടികളെ ഷാനുമാസ്റ്റർ പീഡിപ്പിച്ചതായി ആരോപണം; മനോരമ ഉൾപ്പെട്ടതിനാൽ അറസ്റ്റ് ചെയ്യാൻ ഒരു മാസം വൈകി

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത് മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് പരിപാടിയിലെ ഫൈനലിസ്റ്റായ പെൺകുട്ടിയെ; സിനിമ - ചാനൽ മോഹം നൽകി അനേകം പെൺകുട്ടികളെ ഷാനുമാസ്റ്റർ പീഡിപ്പിച്ചതായി ആരോപണം; മനോരമ ഉൾപ്പെട്ടതിനാൽ അറസ്റ്റ് ചെയ്യാൻ ഒരു മാസം വൈകി

തൃശൂർ: സിനിമാ മോഹത്തിന്റെ പിന്നാലെ പോയി ചതിക്കുഴിയിൽപ്പെട്ട പെൺകുട്ടികൾ നിരവധിയാണ്. വെള്ളിത്തിരയിലെ ശോഭിക്കുന്ന താരമാകുക എന്ന മോഹവുമായി നടക്കുന്ന ഇവരെ വലവിരിച്ച് നിരവധി പേരുമുണ്ട്. ഇത്തരക്കാരുടെ കൈയിൽ പെട്ട് ജീവിതം വഴിതെറ്റിയവർ അനേകമാണ്. ഈ ഗണത്തിൽ ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വാർത്തയാണ് മലയാളത്തിലെ പ്രമുഖ വിനോദ ചാനലായ മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് പരിപാടിയിൽ ഫൈനലിസ്റ്റായ പെൺകുട്ടിയെ ഡാൻസ് മാസ്റ്റർ പീഡിപ്പിച്ചുവെന്നത്. താരസംഘടനയായ അമ്മയുടെ സ്റ്റേജ് ഷോകളിൽ പോലും വാഗ്ദാനം ചെയ്താണ് ഷാനുമാസ്റ്റർ എന്നറിയപ്പെടുന്ന സെയ്‌നുലാബിദ് (27) +2 വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പീഡപ്പിച്ചത്. ഇയാളുടെ വലയിൽ മറ്റ് പെൺകുട്ടികളും ഉൾപ്പെട്ടിട്ടുണ്ടാകാമെന്നാണ് സംശയിക്കുന്നത്.

വടക്കാഞ്ചേരി സ്വദേശികളായ പെൺകുട്ടികളുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷാനുമാസ്റ്റർ എന്ന കൊറിയോഗ്രാഫറെ ഇന്നലെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ സുഹൃത്തും പിടിയിലായി. മഴവിൽ മനോരമയുടെ പേര് കൂടി വലിച്ചിഴക്കപ്പെടുമെന്നതിനാൽ പരാതി നൽകി ഒരു മാസത്തിന് ശേഷമാണ് ഇയാളെ അറസ്റ്റു ചെയ്തത്. മലയാളത്തിലെ പ്രമുഖ മീഡിയ ഹൗസിലെ പ്രമുഖ പരിപാടി ആയതിനാൽ പൊലീസ് നടപടിയെടുക്കാൻ മടിക്കുകയായിരുന്നു. എന്നാൽ സ്ഥാപനത്തിന്റെ ഭാഗത്തു നിന്നും യാതൊരു സമ്മർദ്ദവും ഉണ്ടായിരുന്നില്ല.

പ്രശസ്തി മോഹിച്ചെത്തിയ പെൺകുട്ടിയിൽ സിനിമാ മോഹവും സ്‌റ്റേജ് ഷോമോഹവും നിറച്ചാണ് ഇയാൾ പീഡിപ്പിച്ചത്. എറണാകുളം, ചാവക്കാട്, ഗുരുവായൂർ, വടക്കാഞ്ചേരി, പാലക്കാട് എന്നിവിടങ്ങളിൽ കൊണ്ടു പോയി പെൺകുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. കുട്ടിയുടെ രക്ഷിതാക്കൾക്ക് സെയ്‌നുലാബിദുമായുള്ള അടുപ്പം അറിയമായിരുന്നുവെങ്കിലും വിവാഹം കഴിക്കുമെന്നു കരുതിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടി നൃത്തം പരിശീലിക്കാൻ എത്തിയത് മുതലാണ് ഇരുവരും പ്രണയത്തിലായി. പരിശീലകൻ പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകി. ഇതിനിടയിലാണ് മഴവിൽ മനോരമയിൽ ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരിക്കാൻ അവസരം ലഭിച്ചത്. പെൺകുട്ടി ആബിദിന്റെ സഹായത്താൽ കൊച്ചിയിലേക്ക് ഓഡിഷനിൽ പങ്കെടുക്കാൻ പോയി. ഡി ഫോർ ഡാൻസിന്റെ ഫൈനലിൽ വരെ പെൺകുട്ി എത്തി. എന്നാൽ ഷോയിലെ അവസാന റൗണ്ടിൽ പെൺകുട്ടി പുറത്തായതോടെ ഇവരുടെ ബന്ധത്തിൽ വിള്ളൽ വീണു. ഇതിനിടയിൽ ആബിദ് ഗുരുവായൂർ സ്വദേശിയെ വിവാഹം കഴിച്ചു. വിവരമറിഞ്ഞ് പെൺകുട്ടി ആബിദിന്റെ വീട്ടിലെത്തി. തുടർന്നാണ് ഇക്കഴിഞ്ഞ ഏപ്രിൽ 16 നാണ് പെൺകുട്ടിയുടെ ഉമ്മ കമ്മീഷണർക്ക് പരാതി നൽകിയത്.

പ്രതി ചേർക്കപ്പെട്ടിട്ടില്ലെങ്കിലും സമാനമായ മറ്റുകേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് അറിഞ്ഞതോടെയാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകിയത്. ഇതോടെ ഇയാളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് പൊലീസ്. അഭിനയ, ഡാൻസ് മോഹവുമായി എത്തിയ പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. താരസംഘടനയായ അമ്മയുടെ സ്‌റ്റേജ് ഷോകൾക്ക് ഉൾപ്പെടെ കോറിയോഗ്രഫി ചെയ്തിട്ടുള്ള വ്യക്തിയാണ് സെയ്‌നുലാബിദ് എന്ന് പൊലീസ് പറഞ്ഞു. ഗുരുവായൂർ സിഐ കെ സുദർശന്റെ നേതൃത്വത്തിൽ സീനിയർ സിപിഒമാരായ അനിൽ കുമാർ, ശ്രീകുമാർ, സിപിഒമാരായ പ്രശാന്ത്, ബിജു, അബു താഹിർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. കോടതി റിമാൻഡു ചെയ്ത പ്രതിയെ ചാവക്കാട് സബ്ജയിലിലേക്കു മാറ്റി.

ഒരു വർഷം മുൻപ് തുടങ്ങിയ പ്രണയം പൊളിഞ്ഞതാണ് മഴവിൽ മനോരമയിലെ റിയാലിറ്റി ഷോ ഡി ഫോർ ഡാൻസിലെ കോറിയോഗ്രാഫർ ഷാനുമാസ്റ്റർ കുടുങ്ങാൻ കാരണമായത്. ഇയാളുമായി ബന്ധമുണ്ടായിരുന്ന +2 വിദ്യാർത്ഥിനി ഉമ്മയുമായി ഏതാണ്ട് ഒരു കൊല്ലം മുൻപ് തന്നെയാണ് തൃശൂരിലെ നൃത്തപഠന കേന്ദ്രത്തിലെത്തുന്നത്. മകളെ ബ്രേക്ക് ഡാൻസ് ഉൾപ്പെടെ പരിശീലിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. നിരവധി സ്റ്റേജ് ഷോകൾക്കും റിയാലിറ്റി ഷോകൾക്കും കോറിയോഗ്രഫി ചെയ്തിട്ടുള്ള സൈനുൽ ആബിദ് (ഷാനു മാസ്റ്റർ )തന്നെയായിരുന്നു ഇവിടുത്തെ പ്രധാന പരിശീലകൻ.

ചിട്ടയായ പരിശീലനവും ഷാനുവിന്റെ ചാനൽ ബന്ധങ്ങളുമാണ് ഡി ഫോർ ഡാൻസ് എന്ന പ്രമുഖ റിയാലിറ്റി ഷോയിലേക്ക് പെൺക്കുട്ടിക്ക് പ്രവേശനം നേടിക്കൊടുത്തത്. ഇതെല്ലാം പെൺകുട്ടിക്കും ഉമ്മക്കും കോറിയോഗ്രാഫറോടുള്ള വിശ്വാസവും വർദ്ദിപ്പിച്ചു. ഇതിനിടെ ഷാനുവും ശിഷ്യയും തമ്മിൽ പ്രണയത്തിലാവുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.ഫൈനൽ റൗണ്ട് വരെ മികച്ച പ്രകടനം നടത്തിയ പെൺകുട്ടി ചെറിയ ചില പാകപ്പിഴകളുടെ പേരിലാണ് കഴിഞ്ഞ സീസണിൽ ഫൈനൽ റൗണ്ടിൽ പുറത്തായത്.

മികച്ച പ്രകടനം നടത്തിയ നാലു പേരിൽ ഒരാളും ഷാനുവിന്റെ ഈ ശിഷ്യ തന്നെയായിരുന്നു. എന്നാൽ പിന്നീടങ്ങോട്ടാണ് ബന്ധം വഷളാകുന്നത്. 18 വയസ് കഴിഞ്ഞാൽ കുട്ടിയെ വിവാഹം കഴിക്കമെന്നായിരുന്നു ഷാനു പറഞ്ഞിരുന്നതത്രെ .ഇതിനിടയിൽ പെൺകുട്ടിയും വീട്ടുകാരുമറിയാതെ ഇയാൾ മറ്റൊരു വിവാഹം കഴിച്ചതാണ് പെണ്കുട്ടിയേയും കുടുംബത്തേയും ചൊടിപ്പിച്ചത്.ഇതോടെ വിവിധ സ്ഥലങ്ങളിൽ കൊണ്ട് പോയി ഷാനു തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പരാതിയുമായി പെൺകുട്ടിയും ഉമ്മയും പൊലീസിനെ സമീപിക്കുകയായിരുന്നു.

റിയാലിറ്റി ഷോയുടെ പരിശീലനത്തിനെന്ന പേരിലും സിനിമയിൽ അവസരം വാങ്ങി നൽകാമെന്നു പറഞ്ഞും നൃത്തപരിശീലകൻ തന്നെ പീഡിപ്പിച്ചെന്നാണ് പരാതി.എറണാകുളം ,ചാവക്കാട്,ഗുരുവായൂർ ,പാലക്കാട് എന്നിവിടങ്ങൾ വച്ചായിരുന്നു പീഡനം.ഇതിനോടൊപ്പം വിവാഹ വാഗ്ദാനവും നൽകി തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് പെൺകുട്ടി തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ .നിശാന്തിനിക്ക് നൽകിയ പരാതിയിൽ പറയുന്നു.ഗുരുവായൂർ മേഖലയിൽ നടന്ന കേസായതിനാൽ അന്വേഷണം അവിടുത്തെ സി ഐക്ക് കൈമാറുകയാണുണ്ടായത്.

ഇയാൾക്ക് വേണ്ട സഹായം ഒരുക്കി നൽകി എന്ന കുറ്റത്തിനാണ് സുഹൃത്തും കണ്ടാണശ്ശേരി സ്വദേശിയുമായ ഷെഫീറിനെയും അറസ്റ്റ് ചെയ്തത്. എന്നാൽ ഇയാൾ താമസ സൗകര്യം ഒരുക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നും മറ്റു രീതിയിലുള്ള അതിക്രമം പെൺകുട്ടിയോട് കാണിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. താര സംഘടന അമ്മയുടെ സ്റ്റേജ് ഷോകൾ ഉൾപ്പെടെ നിരവധി പരിപാടികൾക്ക് നൃത്ത സംവിധാനം നിർവഹിച്ച സൈനുൽ ആബിദ് ദക്ഷിണേന്ത്യയിലെ തന്നെ പ്രശസ്തനായ കോറിയോഗ്രാഫറാണ്. വൈദ്യപരിശോധനയിൽ പെൺകുട്ടിക്ക് ലൈംഗികമായ പീഡനം ഏൽക്കേണ്ടി വന്നിട്ടുണ്ടെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു.അറസ്റ്റിലായ രണ്ടു പേരും ഇപ്പോൾ റിമാന്റിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP