ഡിജെ പാർട്ടിയിൽ കണ്ടെടുത്തതെല്ലാം റഷ്യൻ നിർമ്മിതം; കൊണ്ടു വന്നത് മാർക്കലോവ് തന്നെ; ലെ മെറിഡിയനിലെ നിശാ പാർട്ടിയുടെ ഉദ്ദേശം മയക്കുമരുന്ന് കച്ചവടമെന്ന് ഉറപ്പിച്ച് പൊലീസ്
കൊച്ചി: ലെമെറിഡിയൻ ഹോട്ടലിൽ നടന്ന ഡിജെ പാർട്ടിയുടെ മുഖ്യ ലക്ഷ്യം മയക്കുമരുന്ന് കച്ചവടം തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്. ആയിരം രൂപ രജിസ്ട്രേഷൻ ഫീസ് കൊണ്ട് നേട്ടമുണ്ടാക്കാവുന്ന പാർട്ടിയായിരുന്നില്ല ലെമെറിഡിയനിൽ നടന്നത്. വിദേശ വനിതകൾ ഉൾപ്പെടെ ഏതാണ്ട് 200 പേർ മാത്രമാണ് പാർട്ടിയിൽ പങ്കെടുത്തത്. അതായത് ആയിരം രൂപ വച്ച് ഇരുന്നൂറ് പേരിൽ നിന്ന് രണ്ട് ലക്ഷം രൂപ പരിഞ്ഞുകിട്ടി. റജിസ്ട്രേഷൻ ഫീസിൽ നിന്നുള്ള വരുമാനമല്ല, സംഘാടകർ പ്രതീക്ഷിച്ചതെന്നു ഇതിൽ നിന്ന് വ്യക്തമാണെന്നു പൊലീസ് പറയുന്നു.
പ്രശസ്തനായ സംഗീതജ്ഞനെ വരുത്തി പരിപാടി നടത്താൻ ഈ തുക മതിയാവില്ല. സംഘാടകരുടെ അറിവോടെയാണ് ലഹരി മരുന്നു വിൽപന നടന്നതെന്നു സംശയമുണ്ടെങ്കിലും ഇതിനുള്ള തെളിവ് ലഭിച്ചിട്ടില്ലെന്നു പൊലീസ് അറിയിച്ചു. പഞ്ചനക്ഷത്ര ഹോട്ടലിൽ ഡിജെ പാർട്ടിക്കിടെ നിരോധിത ലഹരി മരുന്നുമായി പിടിയിലായ പ്രശസ്ത റഷ്യൻ സംഗീതജ്ഞൻ വാസ്ലി മാർക്കലോവാണ്. സൈക്കോവ്സ്കി എന്ന പേരിൽ സംഗീതലോകത്ത് അറിയപ്പെടുന്ന മാർക്കലോവ്, സൈക്കഡലിക് ട്രാൻസ് എന്ന ഇലക്ട്രോണിക് ഡാൻസ് സംഗീതത്തിന്റെ പ്രചാരകനാണ്. ഇയാളുടെ ഒരു പരിപാടിക്ക് തന്നെ ലക്ഷങ്ങളുടെ ചെലവുണ്ട്.
ബംഗളൂരു കേന്ദ്രമാക്കി ഡിജെ പാർട്ടികൾ അവതരിപ്പിച്ചിട്ടുള്ള ഇയാൾ മുമ്പും കേരളത്തിൽ വന്നിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. കഴിഞ്ഞ വർഷം കേരളത്തിലെത്തിയ ഇയാൾ കണ്ണൂരിൽ ഒരു ആഡംബര ഹോട്ടലിൽ ഡിജെ പാർട്ടി നടത്തിയിരുന്നു. ഇത്തവണ ഡിജെ പരിപാടികൾക്കായി അഞ്ചിനാണ് സൈക്കോവ്സ്കി ഇന്ത്യയിലെത്തിയത്. ബംഗുളൂരുവിൽ മാർക്കലോവിന്റെ ഡിജെ പാർട്ടിയിൽ പങ്കെടുത്തിരുന്ന മലയാളികളായ ഇവന്റ്മാനേജ്മെന്റ് സംഘമാണ് ഇയാളെ കൊച്ചിയിൽ കൊണ്ടുവന്നത്. പാർട്ടിക്കിടെ പിടിച്ചെടുത്ത മയക്കുമരുന്നുകളെല്ലാം റഷ്യൻ നിർമ്മിതമാണെന്ന് പൊലീസ് പറഞ്ഞു. ഇവയെല്ലാം മാർക്കലോവോ തന്നെയാണ് എത്തിച്ചതെന്ന് തെളിഞ്ഞിട്ടുണ്ട്. ഇയാൾ ഇന്ത്യയിൽ നടത്തിയ മറ്റ് ഡിജെ പാർട്ടികളും അന്വേഷണ വിധേയമാക്കും.
അതിനിടെ കേസ് ഒതുക്കി തീർക്കാൻ വൻ സമ്മർദ്ദം അന്വേഷണ ഉദ്യോഗസ്ഥന്മാർക്കുണ്ട്. കൊച്ചി ഡിസിപി ഹരിശങ്കറിന്റെ നടപടികൾ ഏകപക്ഷീയമാണെന്ന ആക്ഷേപവും സജീവം. നേരത്തെ ലോറി ഡ്രൈവറുടെ വേഷത്തിലെത്തി കൈക്കൂലി വാങ്ങിയ പൊലീസുകാരെ ഹരിശങ്കർ കുടുക്കിയിരുന്നു. ഇങ്ങനെ ഋഷിരാജ് സിങ് മോഡലിൽ തിളങ്ങാൻ ആഗ്രഹിക്കുന്ന ഡിസിപി കൊച്ചിക്ക ്വേണ്ടെന്ന നിലപാടിൽ ഉന്നത കേന്ദ്രങ്ങൾ എത്തിക്കഴിഞ്ഞു. എന്നാൽ ഇപ്പോൾ ഹരിശങ്കറിനെ മാറ്റാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തയ്യാറല്ല. തന്റെ ഇമേജിനെ അത് ബാധിക്കുമെന്നാണ് പക്ഷം. എങ്കിലും ലെ മെറിഡിയൻ ഹോട്ടലിനെ പ്രതിക്കൂട്ടിലാക്കും വിധം പേര് പുറത്ത് പറഞ്ഞ ഡിസിപിയുടെ നടപടി പലർക്കും പിടിച്ചിട്ടില്ല.
മെ മെറിഡിയൻ ഹോട്ടലിലെ ഹാൾ ബുക്ക് ചെയ്തത് കോക്കാച്ചി എന്ന പേരിൽ അറിയപ്പെടുന്ന കൊച്ചി സ്വദേശി മിഥുൻ എന്ന ഡിജെയുടെ പേരിലാണ്. ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹ മാദ്ധ്യമങ്ങൾ വഴിയാണ് പാർട്ടിക്ക് റജിസ്ട്രേഷൻ നടത്തിയത്. ആയിരം രൂപയായിരുന്നു ഫീസ്. 200 രൂപ ഹോട്ടലിന്, 200 രൂപ സംഘാടകർക്ക്, 600 രൂപ ഡിജെ ടീമിന് എന്നതായിരുന്നു കരാർ. ഇവിടെ നിന്ന് ലഹരിമരുന്ന് നിറച്ച ഏതാനും സിഗരറ്റുകളും പൊലീസ് കണ്ടെടുത്തു. ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഹോട്ടലിൽ പരിശോധന നടത്തിയത്. ഡിജെ പാർട്ടിയിൽ ലഹരി മരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു നടപടി.
വൈകീട്ട് മുതൽ ഹോട്ടലിനകത്തും പുറത്തും ഷാഡോ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു. 11 മണിയോടെ ഡിസിപിയും സംഘവും റെയ്ഡ് തുടങ്ങി. പൊലീസ് പരിശോധനയ്ക്കെത്തുമ്പോൾ വിദേശ വനിതകളടക്കം ഇരുനൂറോളം പേരാണ് പാർട്ടിയിലുണ്ടായിരുന്നത്. പുലർച്ചെ നാല് വരെ നീണ്ട റെയ്ഡിൽ ഹിൽപ്പാലസ് സിഐ ബൈജു പൗലോസ്, ഷാഡോ എസ്.ഐ. എ. അനന്തലാൽ, എറണാകുളം സൗത്ത് എസ്.ഐ. വി. ഗോപകുമാർ എന്നിവരും പങ്കെടുത്തു.
അഡ്വഞ്ചർ വൺ എന്ന കമ്പനിയുടെ പേരെഴുതിയ കവറിലായിരുന്നു ഹാഷിഷ് കലർന്ന ലഹരിമരുന്നുണ്ടായിരുന്നത്. റഷ്യൻ സീക്രട്ട് എന്ന പേരിലാണ് ഇതറിയപ്പെടുന്നതെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഈ വസ്തു ലയിപ്പിച്ച വെള്ളത്തിന്റെ കുപ്പികളും പിടിച്ചെടുത്തിട്ടുണ്ട്. എന്തെല്ലാം ഘടകങ്ങളാണ് ഈ മിശ്രിതത്തിൽ അടങ്ങിയിട്ടുള്ളതെന്നു വിശദ പരിശോധനയ്ക്കു ശേഷമേ അറിയാനാകൂവെന്ന് പൊലീസ് പറഞ്ഞു. ഉന്മേഷം ലഭിക്കുന്നതിനുള്ള പദാർഥമാണ് കവറിലുള്ളതെന്നും ഇതു ലഹരിമരുന്നല്ലെന്നുമാണ് മാർക്കലോവ് വിശദീകരിച്ചത്. വീസ നിയമം ലംഘിച്ചതിനും മാർക്കലോവിനെതിരെ കേസെടുത്തിട്ടുണ്ട്.
മാർക്കലോവിനു പുറമേ, ആറു യുവാക്കൾ കൂടി പിടിയിലായി. ഇവരിൽനിന്ന് മൂന്നു ഗ്രാം കെറ്റമീൻ, ഹാഷിഷ് കലർന്ന 51 ഗ്രാം ലഹരിവസ്തു, എട്ടു പൊതി കഞ്ചാവ് എന്നിവ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. നിരോധിത ലഹരിമരുന്ന് കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും വിൽപന നടത്തുകയും ചെയ്തതിനു വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു.
തൃശൂർ പന്നിയൂർ പറയമ്പറമ്പിൽ സഫ്വാൽ സലാം (25), വൈറ്റില തട്ടാശ്ശേരി സെബാസ്റ്റ്യൻ ഫ്രാൻസിസ് (24), മരട് കമ്പളിത്തുണ്ടിപ്പറമ്പിൽ ബിനു ഗോപാലൻ (24), തൃശൂർ കുട്ടനെല്ലൂർ ചാരുതയിൽ ഗൗതം ഉണ്ണിക്കൃഷ്ണൻ (25), കോട്ടയം കൂരപ്പട ഐശ്വര്യ ഹൗസിൽ രാഹുൽ പ്രതാപ് (25), കോട്ടയം സെഞ്ചുറി ടവറിൽ സുമിത് സുരേഷ് എന്നിവരാണ് മറ്റുള്ളവർ. ഞായറാഴ്ച രാത്രിയോടെ മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്ചെയ്തു. മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍