ധന്യ ഡേവിഡ് മറ്റൊരു റോജി റോയിയോ ? ഉന്നത ആശുപത്രികളിലെ നേഴ്സിങ് വിദ്യാർത്ഥികളുടെ അവസ്ഥ അടിമകളെക്കാൾ കഷ്ടം; കിംസിന് പിന്നാലെ ലിസിയും വിവാദത്തിൽ; അന്വേഷണമെല്ലാം പ്രഹസനത്തിൽ ഒതുങ്ങുമെന്ന് സൂചന
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: തിരുവനന്തപുരം കിംസ് നേഴ്സിങ് കോളേജിലെ വിദ്യാർത്ഥിനി റോജി റോയിയുടെ മരണത്തിന് ഉത്തരവാദിത്തപ്പെട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ ഭരണകൂടങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. പണവും സ്വാധീനവും ഉപയോഗിച്ച് കുറ്റക്കാർ മാന്യന്മാരായി നടക്കുന്നു. ഇത്തരത്തിലൊരു സാഹചര്യം ഒരുക്കിയവർ തന്നെയാണ് ധന്യ ഡേവിഡിനേയും ആത്മഹത്യയിലേക്ക് തള്ളി വിട്ടത്. നേഴ്സിങ് സ്കൂളുകളുടെ മറവിൽ നടക്കുന്ന മാനസിക പീഡനവും സമ്മർദ്ദങ്ങളും തന്നെയായിരുന്നു റോജി റോയിയുടെ മാതാപിതാക്കളെ കണ്ണീരിലാക്കിയത്. ഇതിന് സമാനമാണ് ധന്യ ഡേവിഡിന് സംഭവിച്ചതും. മാനസിക പീഡനത്തിനൊപ്പം മറ്റ് സംഘർഷങ്ങളും മാനേജ്മെന്റിൽ നിന്നുണ്ടായപ്പോൾ പരീക്ഷാ പേടി കലശലായി. കഷ്ടപ്പെട്ട് പഠിപ്പിക്കുന്ന അച്ഛനും അമ്മയ്ക്കും നീതി നൽകാനാകില്ലേ എന്ന ഭയത്തിൽ കൊച്ചിയിലെ ലിസി ആശുപത്രിയുടെ എട്ടാം നിലയിൽ നിന്നും ധന്യാ ഡേവിഡ് ചാടി മരിക്കുകയായിരുന്നു. ഇവിടേയും ധന്യ ഡേവിഡിന്റെ മാനസികാവസ്ഥയെ കുറ്റപ്പെടുത്തി കേസും നൂലമാലകളും ഒഴിവാക്കാൻ ലിസിക്കാകുമായിരിക്കും. അങ്ങനെ വന്നാൽ ഇന്നിയും ധന്യമാരും റോജി റോയിമാരും സൃഷ്ടിക്കപ്പെടും.
എറണാകുളം ലിസി കോളേജ് ഒഫ് നഴ്സിംഗിലെ മൂന്നാം വർഷ വിദ്യാർത്ഥിനി ഹോസ്റ്റലിന്റെ പത്താം നിലയിൽ നിന്ന് ചാടി മരിച്ചതിന് മാനസിക സമ്മർദ്ദത്തെയാണ് ആശുപത്രി മാനേജ്മെൻരും ഉയർത്തിക്കാട്ടുന്നത്. പരീക്ഷയടുത്തിട്ടും പ്രോജക്ട് വർക്ക് സമർപ്പിക്കാൻ കഴിയാത്തതിന്റെ മാനസിക സമ്മർദ്ദമാകാം ധന്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ലിസി മെഡിക്കൽ ആൻഡ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റിയൂഷൻസ് ഡയറക്ടർ ഫാദർ തോമസ് വൈക്കത്തുപറമ്പൻ പറയുന്നു. എന്നാൽ ഈ മാനസിക സമ്മർദ്ദത്തിന് കാരണം മാനേജ്മെന്റ് തന്നെയാണെന്ന് അദ്ദേഹത്തിന്റെ വാക്കുകളിലും വ്യക്തം. പാവപ്പെട്ട വീട്ടിലെ കുട്ടികൾ വിദ്യാഭ്യാസ വായ്പയും മറ്റുമെടുത്താണ് ഇത്തരം കോഴ്സുകൾ പഠിക്കാനെത്തുന്നത്. വിദേശത്തെ ജോലി സാധ്യത തന്നെയാണ് ഇതിന് കാരണവും. അഞ്ച് ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പയുടെ കടത്തിൽ പഠനത്തിനെത്തുന്ന കുട്ടികൾക്ക് മാനസിക പീഡനമാണ് മിക്ക നേഴ്സിങ് കോളേജുകളും നൽകുന്നത്. ഇന്റേണൽ മാർക്കിന്റെ പേരിൽ ഭയപ്പെടുത്തലുകൾ. ഇതെല്ലാമുമ്പോൾ പ്രോജക്ട് റിപ്പോർട്ട് പോലുള്ള നിസ്സാര കാര്യങ്ങളിൽ കുട്ടികൾക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നു. ഇത് തന്നെയാണ് ലിസി ആശുപത്രിയിലെ സംഭവത്തിനും കാരണം.
എന്നാൽ ഉന്നത സ്വാധീനമുള്ള ലിസി ആശുപത്രിയെ തൊടാൻ ആർക്കും കഴിയില്ല. അതുകൊണ്ട് തന്നെ കിംസിലേയും ലിസിയിലേയും വിദ്യാർത്ഥിനികളുടെ മരണം വെറും ആത്മഹത്യ കേസുകളാകും. ആത്മഹത്യാ പ്രേരണയെന്ന ക്രിമിനൽ കുറ്റം ഇവിടെ വരികയുമില്ല. . തൃക്കാക്കര ചാലിശ്ശേരി ഡേവിഡിന്റെ മകൾ ധന്യ ഡേവിഡ് (20) ആണ് ഇന്നലെ ഉച്ചയ്ക്ക് 12.25 ഓടെ കെട്ടിടത്തിൽ നിന്ന് ചാടിയത്. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ ക്ളാസിൽ ഇരുന്ന ശേഷം ഹോസ്റ്റലിലേക്ക് പോയതാണ്. അടുക്കള ഭാഗത്ത് ശബ്ദം കേട്ട് ഓടിയെത്തിയവരാണ് ധന്യ വീണു കിടക്കുന്നത് കണ്ടത്. ഉടൻ ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടാഴ്ചയ്ക്കകം പരീക്ഷ നടക്കാനിരിക്കെ പ്രോജക്ട് വർക്കുകളുടെ റിപ്പോർട്ട് സമർപ്പിക്കാൻ ധന്യയ്ക്കു കഴിഞ്ഞിരുന്നില്ല. ഇതാകാം ആത്മഹത്യയ്ക്കു കാരണമെന്ന് പൊലീസ് സമ്മതിക്കുന്നുമുണ്ട്. എന്നാൽ സഹപാഠികളെ ചോദ്യം ചെയ്യാനോ അദ്ധ്യാപകരിൽ നിന്ന് മൊഴിയെടുക്കാനോ ഒന്നും പൊലീസിന് കഴിയില്ല.
പെൺകുട്ടിക്ക് മാനസിക സംഘർഷമൊന്നും ഉള്ളതായി അറിവില്ലെന്ന് കോളേജ് ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറമ്പിൽ പറഞ്ഞു. ഇടയ്ക്കിടെ കുട്ടികൾക്ക് കൗൺസലിങ് നടക്കാറുണ്ട്. ഞായറാഴ്ച മുതൽ സ്റ്റഡി ലീവ് ആരംഭിക്കാനിരിക്കെയാണ് സംഭവം നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് മാത്രമാകും പൊലീസിന് വലുതും. അതിപ്പുറത്തേക്ക് ഒന്നും ചെയ്യാൻ അവർക്ക് കഴിയുകയുമില്ല. ധന്യ ആത്മഹത്യചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹോസ്റ്റലിന്റെ ഏഴാംനിലയിൽനിന്ന് ചാടിയാണ് ധന്യ ഡേവിഡ് ആത്മഹത്യചെയ്തത്. ആത്മഹത്യചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ കേൾക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി അടിയന്തരമായി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി പി സാനു, സെക്രട്ടറി എം വിജി എന്നിവർ ആവശ്യപ്പെട്ടു. എന്നാൽ ഇത്തരം പ്രസ്താവനകൾക്ക് വേണ്ടത്ര ഗൗരവം ആരും നൽകില്ല. അതുകൊണ്ട് തന്നെ ഇത്തരം രക്തസാക്ഷികൾ കൂടുകയേ ഉള്ളൂ.
നേഴ്സിങ് പരീക്ഷയുടെ പ്രോജക്ട് സമർപ്പിക്കാത്തതിന്റെ പേരിൽ മാത്രമാണ് ഈ ആത്മഹത്യയെന്ന് ആരും വിശ്വസിക്കുന്നില്ല. വിദേശ ജോലി മോഹവുമായാണ് ഇത്തരം കോഴ്സുകൾക്ക് കുട്ടികൾ പഠിക്കാനെത്തുന്നത്. എന്നാൽ നേഴ്സിങ് മേഖലയിൽ ഇത് ഉതുപ്പ് വർഗ്ഗീസുമാരുടെ കാലമാണ്. ഇടനിലക്കാരെ ഒഴിവാക്കി സർക്കാർ ഏജൻസി വഴി നേരിട്ട് വിദേശ ജോലി റിക്രൂട്ട്മെന്റ് നടത്താനുള്ള സർക്കാർ തീരുമാനം പോലും അട്ടിമറിക്കുന്ന ഉതുപ്പ് വർഗ്ഗീസുമാരുടെ കനിവിൽ ജോലി കിട്ടണമെങ്കിൽ ലക്ഷങ്ങൾ വേണം. ഇംഗ്ലണ്ട് അടക്കമുള്ള രാജ്യങ്ങളിലെ ജോലിക്ക് ഐഎൽടിഇഎസ് 7 പരീക്ഷ പാസാകണം. മറ്റ് രാജ്യങ്ങളിലും ഐഎൽടിഇഎസ് അനിവാര്യതയാണ്. അതുകൊണ്ട് ലോണെടുത്ത് പഠിക്കാനെത്തുന്നവരെല്ലാം പ്രതിസന്ധിയിലാണ് ഇന്ന്. ഇത്തരം അവസ്ഥയുണ്ടാക്കുന്ന മാനസിക സമ്മർദ്ദത്തിനൊപ്പമാണ് ആശുപത്രികൾ നൽകുന്ന പീഡനവും. അച്ചടക്കത്തിന്റെ പേരിൽ അടിമകളെ പോലെയാണ് കുട്ടികളെ ഹോസ്റ്റലുകളിൽ പാർപ്പിക്കുന്നത്. മൊബൈൽ ഫോണിൽ വീട്ടിൽ വിളിക്കുന്നതിന് പോലും വിലക്ക്.
ഇത്തരം പ്രശ്നങ്ങളെ ചോദ്യം ചെയ്താൽ അവർക്ക് ഇന്റേണൽ മാർക്ക് നഷ്ടമാകും. ഇതിന് പ്രോജക്ട് അല്ല എന്ത് നന്നായി ചെയ്തിട്ടും കാര്യമില്ല. അദ്ധ്യാപകരുടെ ഇഷ്ടമാത്രമേ നടക്കൂ. ഇത്തരം പ്രശ്നങ്ങളിൽ ധന്യയും പെട്ടിരുന്നതായാണ് സൂചന. ലിസി ആശുപത്രിയിൽ കന്യാസ്ത്രീകൾക്കാണ് നടത്തിപ്പ് ചുമതല. പരീക്ഷയിൽ തോൽപ്പിക്കുമെന്ന ഭീഷണികൾ ഇവരുടെ ഭാഗത്തു നിന്നും എപ്പോഴും ഉയർന്നു കേൾക്കും. പരീക്ഷയിൽ ജയിക്കേണ്ടതിന്റെ ആവശ്യകതയാകും വീട്ടുകാർ ഉയർത്തുക. അങ്ങനെ വരുമ്പോൾ കുട്ടികൾ സമ്മർദ്ദത്തിലാകും. അതൊക്കെ തന്നെയാണ് ലിസി ആശുപത്രിയിലും സംഭവിച്ചത് എന്നാണ് സൂചന. ഇതുകൊണ്ട ്കൂടിയാണ് ആത്മഹത്യാ കുറിപ്പിൽ പ്രോജക്ട് റിപ്പോർട്ടിന്റെ കാര്യം ധന്യ സൂചിപ്പിച്ചതും. ലിസി ആശുപത്രിക്ക് സമീപമായുള്ള നഴ്സിങ് കോളേജിൽ രാവിലെ എട്ടര മുതൽ ഉച്ചയ്ക്ക് 12 മണി വരെ ധന്യ ക്ലാസിലുണ്ടായിരുന്നുവെന്ന് സഹപാഠികൾ പറഞ്ഞു. അതിനുശേഷം ഹോസ്റ്റൽ മുറിയിൽ നിന്ന് എന്തോ എടുക്കാനുണ്ടെന്നു പറഞ്ഞ് ഇന്റർവെൽ സമയത്ത് 100 മീ. മാത്രം അകലെയുള്ള ഹോസ്റ്റൽ ബ്ലോക്കിലേക്ക് എത്തുകയായിരുന്നു. ഈ സമയം ചില കുട്ടികൾ ഹോസ്റ്റലിലെ വിവിധ നിലകളിലായുണ്ടായിരുന്നു. ഹോസ്റ്റലിന് പിറകിലായി എന്തോ വീഴുന്ന ശബ്ദം കേട്ട് നോക്കിയപ്പോഴാണ് സംഭവം അറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
വിദ്യാർത്ഥിനികളും ഹോസ്റ്റലിലുണ്ടായിരുന്ന പണിക്കാരും ചേർന്ന് ഉടൻ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീഴ്ചയിൽ സൺഷേഡിൽ ഇടിച്ചും മറ്റും തലയ്ക്കേറ്റ ഗുരുതര ക്ഷതമാണ് മരണ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ആരു കാണാത്ത മരണം എങ്ങനെ ആത്മഹത്യയാകുന്നു എന്ന ചോദ്യവും ഉണ്ട്. അതുകൊണ്ട് തന്നെ ഹോസ്റ്റിലുള്ളവരെ കൃത്യമായി ചോദ്യം ചെയ്യണം. എന്നാൽ ഇതൊന്നും ചെയ്യാൻ പൊലീസിന് കഴിയില്ല. അത്രയും സ്വാധീനമുള്ള മാനേജ്മെന്റാണ് ലിസി. അതുകൊണ്ട് തന്നെ കിംസിൽ റോജി റോയിയുടെ മരണത്തിലുണ്ടായതൊക്കെ തന്നെ ലിസിയിൽ ധന്യയുടെ മരണത്തിലും സംഭവിക്കുമെന്നാണ് സൂചന. നോർത്ത് സിഐ പി.എസ്. ഷിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഹോസ്റ്റലിൽ ധന്യയുടെ മുറിയിലും ചാടിയ സ്ഥലങ്ങളിലുമായി പരിശോധന നടത്തി. എന്നാൽ കാര്യമായ തെളിവൊന്നും ലഭിച്ചിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ മരണത്തെ സംബന്ധിച്ച ശാസ്ത്രീയ വിശകലനം ലഭിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. ബെന്നി ബഹനാൻ എംഎൽഎ, സിറ്റി പൊലീസ് കമ്മീഷണർ എ.എസ്. ദിനേശ്, അസി. പൊലീസ് കമ്മീഷണർ എസ്.ടി. സുരേഷ് കുമാർ എന്നിവർ സ്ഥലത്തെത്തി.
Stories you may Like
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- 157 പുതിയ നഴ്സിങ് കോളേജുകൾ തുടങ്ങാൻ അംഗീകാരം
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്