നടിയെ ആക്രമിച്ച കേസിൽ മൂന്നാം ഘട്ടം അന്വേഷണം ഇല്ല; പൾസറും ദിലീപും അടക്കമുള്ളവർക്ക് ശിക്ഷ ലഭിക്കാനുള്ള തെളിവും രേഖകളും കുറ്റപത്രത്തിലുണ്ടെന്ന വിലയിരുത്തലിൽ തുടന്വേഷണം അവസാനിപ്പിച്ചു; പീഡന ദൃശ്യങ്ങൾ കൈവശമുള്ളവർ ദുരുപയോഗം ചെയ്യുമോയെന്ന അശങ്കയും ശക്തം; ആക്ഷൻ ഹീറോ ബൈജു പൗലോസ് മറ്റ് ഉത്തരവാദിത്തങ്ങളിലേക്ക്
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി:മൂന്നാംഘട്ട അന്വേഷണം ഇല്ല. പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുന്നതിനാവശ്യമായ തെളിവുകളും രേഖകളും കണ്ടെത്തി നൽകിയിട്ടുണ്ട്. അനുബന്ധ സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ട്.ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോൺ കണ്ടെത്താനായിട്ടില്ല.ഇത് കേസിനെ ദോഷകരമായി ബാധിക്കില്ല.അവശേഷിക്കുന്നത് ഇത് കൈവശമുള്ളവർ ദുരുപയോഗം ചെയ്യുമോ എന്ന ആശങ്കമാത്രമാണ് പൊലീസിനുള്ളത്. കേസ് വിചാരണയിലേക്ക് കടക്കുന്നതിനാൽ ഇനി കൂടുതൽ അന്വേഷണത്തിന് പൊലീസ് തയ്യാറാവില്ലെന്നാണ് സൂചന. കേസിന്റെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായയിരുന്ന പെരുംമ്പാവൂർ സി ഐ ബൈജു പൗലോസ് മറ്റ് ഉത്തരവാദിത്തങ്ങളിലേക്ക് കടന്നു കഴിഞ്ഞു.
ഇനി ഈ കേസിൽ അന്വേഷണം ഉണ്ടാകില്ലെന്ന് ബൈജു പൗലോസ് മറുനാടനോട് സ്ഥിരീകരിക്കുകയും ചെയ്തു. അന്വേഷണത്തിനുള്ള പഴുതുകൾ ഇട്ടായിരുന്നു ആദ്യ കുറ്റപത്രം നൽകിയത്. രണ്ടാം കുറ്റപത്രവും സമാനരീതിയിലാണ് സമർപ്പിച്ചത്. അതുകൊണ്ടു തന്നെ തൊണ്ടി മുതൽ തേടി അന്വേഷണം തുടരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇനിയും സങ്കീർണ്ണതയിലേക്ക് കേസ് എത്തിക്കേണ്ടെന്നാണ് പൊലീസിലെ ഉന്നതതല തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മരവിപ്പിക്കുന്നത്. പഴുതുകൾ അടച്ച കുറ്റപത്രമാണ് ഇതെന്നാണ് നിയമവിദഗ്ധരുടേയും നിലപാട്.
ഏറെ പ്രതിസന്ധിനിറഞ്ഞ കേസന്വേഷണത്തിൽ നിർണ്ണായകമായത് നടൻ ദിലീപിന്റെ അറസ്റ്റ് ആയിരുന്നു. കുറ്റകൃത്യത്തിൽ ദിലീപിനുള്ള പങ്ക് രേഖകളും സാക്ഷിമൊഴികളും ഉൾപ്പെടെയാണ് പൊലീസ് കുറ്റപത്രത്തിൽ സമർദ്ധിച്ചിട്ടുള്ളത്. നടിയെ ഉപദ്രവിക്കുന്നതിനും കടത്തിക്കൊണ്ടുപോകുന്നതിനും മുഖ്യപ്രതി പ്രതി പൾസർ സുനിയുമായി ദിലീപ് ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. ഈ വാദം സ്ഥരീകരിക്കുന്ന ശാസ്ത്രിയ തെളിവുകളും പൊലീസ് കുറ്റപത്രത്തിനൊപ്പം കോടതിയിൽ സമർപ്പിച്ച രേഖകളിളുണ്ടെന്നാണ് ലഭ്യമായ വിവരം. ഗൂഢാലോചനയിൽ മാഡവും വമ്പൻ സ്രാവുമെല്ലാം ഉണ്ടെന്ന് സൂചനയുണ്ടായിരുന്നു. ദുബായ് കണക്ഷൻസിലും ചർച്ച എത്തി. എന്നാൽ ഇതൊന്നും അന്വേഷിക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
പൾസർ സുനി വാഹനത്തിനുള്ളിൽ നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോൺ കണ്ടെത്തുന്നതിനായി പൊലീസ് പലവഴിക്ക് നടത്തിയ നീക്കം വിജയിച്ചില്ല. ഫോൺ നശിപ്പിക്കപ്പെട്ടതായി പ്രതികളിലൊരാളായ അഡ്വ.പ്രതീഷ് ചാക്കോ മൊഴി നൽകിയെങ്കിലും പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. ഫോൺ കേസിൽ നിർണ്ണായക തൊണ്ടിയാണെങ്കിലും കൃത്യം തെളിയിക്കുന്നതിന് ഇത് ആനിവാര്യമല്ലന്നാണ് പൊലീസ് നിഗമനം.കണ്ടെടുത്ത ദൃശ്യങ്ങൾ നടിയെ കാണിച്ചിരുന്നു.യഥാർത്ഥ സംഭവവും ദൃശ്യങ്ങളും തമ്മിൽ പൊരുത്തപ്പെടുന്നതായി ഇവർ പൊലീസിൽ സമ്മതിച്ചിട്ടുമുണ്ട്.ഇക്കാര്യവും കോടതിയിൽ സമർപ്പിച്ചിട്ടുള്ള രേഖകളിൽ ഉൾപ്പെട്ടിട്ടുണ്ട്.അതുകൊണ്ടുതന്നെ കേസിൽ മൊബൈൽ ഫോൺ 'വില്ലനാ'വില്ലന്നാണ് പൊലീസിന്റെ കണക്ക് കൂട്ടൽ.
കഴിഞ്ഞ മെയ് 19 നാണ് ബൈജുപൊലോസിന് അന്വേഷണത്തിന്റെ ബാറ്റൺ കൈയിലെത്തുന്നത്.പിന്നെ തലനാരിഴ കീറിയുള്ള അന്വേഷണം.നടിയെ കടത്തിയതുകൊട്ടേഷനാണെന്ന് പൾസർ സുനി നൽകിയ സൂചനകളെ പിൻതുടർന്നാണ് അന്വേഷണം ദിലീപിലേക്ക് എത്തുന്നത്. കൃത്യത്തിൽ ദിലീപിന്റെ പങ്ക് ഉറപ്പിച്ച ശേഷം അത്താണിയിലെ കാർണിവെൽ ഗ്രൂപ്പിന്റെ താമസ കേന്ദ്രത്തിലേക്ക് വിളിച്ചുവരുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇതോടെ കേസ് പുതിയ തലത്തിലെത്തി. അന്വേഷണത്തിൽ എല്ലാവിധ സ്വാതന്ത്ര്യവും സർക്കാർ അനുവദിക്കുകയും ചെയ്തു. ഇതാണ് ദിലീപിന്റെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചത്.
നടിയെ ആക്രമിച്ച കേസിൽ പണം തട്ടാൻ വേണ്ടി പൾസർ സുനിയും കൂട്ടുകാരും നടത്തിയ പദ്ധതി എന്ന നിലയ്ക്ക് അവസാനിപ്പിച്ച കേസിന്റെ ഗൂഢാലോചന പുറത്തുകൊണ്ടു വന്നത് സിഐ ബൈജു പൗലോസിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണമാണ്. കേസ് അവസാനിച്ച്, കേസ് വിചാരണയിലേയ്ക്കു കടന്നപ്പോഴും സമാന്തരമായ അന്വേഷണം നടക്കുന്നുണ്ടായിരുന്നു. ഇത് തികച്ചും രഹസ്യമായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പോലും ഇത് അറിഞ്ഞിരുന്നില്ല. എല്ലാ പഴുതും അടച്ച അന്വേഷണത്തിനു നേതൃത്വം നൽകിയത് ബൈജു പൗലോസ് ആയിരുന്നു. പെരുമ്പാവൂർ സിഐ ആയി ജോലി ചെയ്യുന്നതിനിടയിലാണ് പ്രത്യേക അന്വേഷണ സംഘത്തിലേയ്ക്കു ബൈജു പൗലോസ് നിയോഗിക്കപ്പെട്ടത്. സ്വന്തം ടീമിനെ തിരഞ്ഞെടുത്തതും ബൈജു പൗലോസ് തന്നെ. കേസിന്റെ രഹസ്യസ്വഭാവവും അന്വേഷണ സൂഷ്മതയും നിലനിർത്തിയ സംഘം ദിലീപിലേക്ക് തെളിവുകൾ എത്തിച്ചു. ഒന്നാം പ്രതി പൾസർ സുനി ജയിലിനുള്ളിൽ നടത്തിയ തുറന്നു പറച്ചിലാണ് രണ്ടാം ഭാഗത്തിന്റെ തുടക്കം.
സ്വന്തം ഓഫീസിലെ ഉദ്യോഗസ്ഥരെ പോലും സംശയത്തോടെ കണ്ട ബിജു പൗലോസിന്റെ നീക്കം പഴുതുകളടുച്ചുള്ളതായിരുന്നു. എംപിയും എംഎൽഎയും അടക്കമുള്ള ദിലീപിന്റെ സൗഹൃദക്കൂട്ടം എപ്പോൾ വേണമെങ്കിലും നടന് പ്രതിരോധമൊരുക്കാൻ എത്തുമെന്ന് ബൈജു പൗലോസ് തിരിച്ചറിഞ്ഞു. ഇതു തന്നെയാണ് അന്വേഷണ കഥയിലെ നായകനാക്കി ഈ സിഐയെ മാറ്റുന്നതും. പെരുമ്പാവൂർ സിഐ ബൈജു പൗലോസ് നടത്തുന്ന അന്വേഷണ പുരോഗതി തുടക്കത്തിൽ എഡിജിപിക്ക് നേരിട്ടാണ് കൈമാറിയിരുന്നത്. ലോക്കൽ സിഐ ആയതു കൊണ്ടായിരുന്നു ഇത്. അന്വേഷണത്തിന് പ്രത്യേക ക്രൈംബ്രാഞ്ച് ടീം ഉണ്ടായിരുന്നുവെങ്കിലും അവർക്ക് തുടക്കത്തിൽ ഒന്നും അറിയാമായിരുന്നില്ല.
ഡിവൈഎസ്പി, എസ്പി എന്നിങ്ങനെ പരമ്പാരാഗത ശൈലിയിൽ അന്വേഷണ പുരോഗതി കൈമാറിയാൽ രഹസ്യങ്ങൾ ചില ഉന്നതർക്കും മാധ്യമപ്രവർത്തകർക്കും ചോരുമെന്നതിനാലാണ് ഡിജിപി ടിപി സെൻകുമാറിന്റെ പ്രത്യേക നിർദ്ദേശപ്രകാരം വിവരങ്ങൾ നേരിട്ട് എഡിജിപി ബി സന്ധ്യയ്ക്ക് കൈറിയത്. ഇതെല്ലാം കേസിനെ സ്വാധീനിച്ച കാര്യങ്ങളാണ്.
Stories you may Like
- ജയിലിൽ കിടന്ന് കോടീശ്വരനായ ആദ്യ മലയാളി! കൊടി സുനിയുടെ ജീവിത കഥ
- കമ്പനിയെ നയിക്കാൻ പ്രാപ്തിയില്ല, ബൈജു രവീന്ദ്രനെ ഡയറക്ടർ ബോർഡിൽ നിന്നും മാറ്റണം
- ബൈജു രവീന്ദ്രനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വോട്ട് ചെയ്ത് പ്രമുഖ നിക്ഷേപകർ
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- ബൈജൂസിൽ സ്ഥാപകൻ ബൈജു രവീന്ദ്രനെ പുറത്താക്കാൻ നീക്കം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍