ദിലീപിനോടുള്ള ഫോൺ ഭീഷണിയിൽ പൊലീസിന് വിശ്വാസം പോരാ; നടനെയും സംവിധായകനെയും ചോദ്യം ചെയ്യുന്നത് ഗൂഢാലോചന ഉറപ്പിക്കാൻ; മനോരമയോടു തുറന്നു പറയാത്ത ബ്ലാക്മെയിൽ ഭീഷണി ദിലീപിനെ വട്ടം ചുറ്റിക്കും; പൾസറിന്റെ സിനിമാ ബന്ധങ്ങൾ തേടി ആക്ഷൻ ഹീറോയാകാൻ സിഐ ബിജു പൗലോസ്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണം നിർണായക വഴിത്തിരിവിലേക്ക് നീങ്ങുന്ന വേളയിലാണ് ഇന്ന് സുപ്രധാനമായ പല വെളിപ്പെടുത്തലുകൾ ഉണ്ടായത്. തന്നെ ബ്ലാക്മെയിൽ ചെയ്യാൻ ശ്രമമുണ്ടെന്നും നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെടുത്താനാണ് ഇതെന്നുമായിരുന്നു ദിലീപ് ഇന്ന് വെളിപ്പെടുത്തിയത്. നാദിർഷായെയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും ഫോണിൽ വിളിച്ചാണ് പൾസർ സുനിയുടെ സഹായി വിഷ്ണു പണം ആവശ്യപ്പെട്ടത് എന്നാണ് ദിലീപ് വെളിപ്പെടുത്തിയത്. പൊലീസിൽ ഇക്കാര്യം പരാതിപ്പെട്ടിരുന്നു എന്നുമാണ് ദിലീപും നാദിർഷായും മാധ്യമങ്ങളോട് പറയുകയുണ്ടായി. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ഇന്നാണ് മാധ്യമങ്ങളിൽ വാർത്തകളായി വന്നതെങ്കിലും പരാതി പൊലീസ് അന്വേഷിച്ച് പരാതിയിൽ കഴമ്പുണ്ടോ എന്ന സംശയം പോലും ഉയർത്തിയതാണ്. താരത്തിന്റെ പരാതിയിൽ കഴമ്പുണ്ടോ എന്ന സ്ഥിരീകരിക്കാത്ത വിഷയം ഇപ്പോൾ താരം പറഞ്ഞത് എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇതോടെ നടിയെ ആക്രമിച്ച കേസ് കൂടുതൽ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്.
പൾസർ സുനി പണം ആവശ്യപ്പെട്ട് ദിലീപിന് കത്തെഴുതിയ ശേഷമാണ് വിഷ്ണുവെന്ന ആൾ നാദിർഷായെയും പിന്നീട് ദിലീപിന്റെ മാനേജറെയും വിളിച്ചത്. ഫെബ്രുവരിയിലായിരുന്നു ഈ സംഭവ വികാസങ്ങളെല്ലാം നടക്കുന്നത്. അന്ന് ദിലീപിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ഉണ്ടായ സമയമാണ് താനും. എന്നാൽ, ഇത്തരമൊരു ഭീഷണിയെ കുറിച്ച് പിന്നീട് രണ്ട് മാസം വരെയും താരം മൗനംപാലിച്ചു. മാത്രമല്ല, ഏപ്രിൽ മാസത്തിലാണ് ദിലീപ് എല്ലാം തുറന്നു പറയുന്നു എന്ന വിധത്തിൽ അദ്ദേഹം തന്നെ തൽപ്പര്യം പ്രകടിപ്പിച്ച് മനോരമ ഓൺലൈൻ വഴി ഒരു അഭിമുഖം നടത്തുന്നത്. ഈ അഭിമുഖത്തിൽ ആക്രമിക്കപ്പെട്ട നടിയെ പോലും അവഹേളിക്കുന്ന വിധത്തിലാണ് താരം പ്രതികരിച്ചത്.
മാത്രമല്ല, അന്ന് അഭിമുഖത്തിൽ പല കാര്യങ്ങളും അദ്ദേഹം പറയുകയുണ്ടായി. തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നു താൻ സഹായിച്ചവർ പോലും തന്നെ ആക്രമിക്കുന്നു എന്നുമായിരുന്നു ദിലീപിന്റെ പരാമർശങ്ങൾ. മാതൃഭൂമി ചാനൽ അവതാരകനെതിരെയും മോശമായ പരാമർശങ്ങൾ ദിലീപ് നടത്തി. എന്നാൽ, ഫെബ്രുവരിയിൽ നടന്ന ബ്ലാക്മെയിൽ ശ്രമത്തെ കുറിച്ച് ഏപ്രിൽ മാസത്തിലെ അഭിമുഖത്തിൽ ദിലീപ് ഒന്നും പറഞ്ഞില്ല. എന്തുകൊണ്ടാണ് അക്കാര്യം അഭിമുഖത്തിൽ പറയാതിരുന്നത് എന്നാണ് ഇതോടെ ഉയരുന്ന ചോദ്യം. പൾസറിന്റെ കൂടെ ജയിലിൽ കിടന്ന ജിൻസൺ എന്നയാൾ പൊലീസ് മുമ്പകെ മൊഴി നൽകിയ ശേഷമാണ് താരം ബ്ലാക്മെയിൽ ശ്രമത്തെ കുറിച്ച് പുറത്തുറഞ്ഞതും.
ഫെബ്രുവരി മാസത്തിൽ തന്നെ ദിലീപ് തന്നെ ബ്ലാക്മെയിൽ ചെയ്യാൻ ശ്രമമെന്ന് കാണിച്ച് പരാതി നൽകിയിരുന്നു. മാനേജർ അപ്പുണ്ണിയെ വിളിച്ചുവെങ്കിലും കുടുതൽ സംസാരിക്കാൻ തയ്യാറായില്ല. എന്നാൽ നാദിർഷയെ വിളിച്ചപ്പോൾ നാദിർഷ സംസാരിക്കാൻ തയ്യാറായി. ആ സംഭാഷണം റെക്കോർഡ് ചെയ്താണ് പൊലീസിന് പരാതിക്കൊപ്പം നൽകിയത്. എന്നാൽ, ആലുവയിൽ നിന്നെടുത്ത സിംകാർഡ് ഉപയോഗിച്ചാണ് വിഷ്ണു എന്ന് അവകാശപ്പെടുന്നയാൾ ദിലീപിനെ വിളിച്ചത്. നമ്പർ ആക്ടീവായ ദിവസം തന്നെ കോൾ വന്നതിന്നശേഷം പിന്നീട് ഫോൺ ഉപയോഗിച്ചിരുന്നില്ല. ഇക്കാര്യം പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ കോൾ വന്നത് എയർടെൽ നമ്പറിൽ നിന്നാണെന്നു വ്യക്തമായിരുന്നു. ആലുവയിൽ നിന്നും നമ്പർ ആക്ടീവായ ദിവസം ദിലീപ് അമേരിക്കൻ ടൂറിലായിരുന്നു. ആ നമ്പർ ഉപയോഗിച്ച് രണ്ടു പേരെ മാത്രമേ ഫോൺ ചെയ്തിരുന്നുള്ളു. അത് അപ്പുണ്ണിയേയും നാദിർഷയേയുമാണ്. ഇക്കാര്യങ്ങളെ കുറിച്ച് പൊലീസ് അന്വേഷിച്ചെങ്കിലും നമ്പറിന്റെ ഉടമ ആരാണെന്ന കാര്യം അറിവായിരുന്നില്ല. നമ്പരെടുക്കുന്നതിന് നൽകിയ തിരിച്ചറിയൽ രേഖ തമിഴ്നാട്ടിലേതാണെന്നും അവിടെ നടത്തിയ അന്വേഷണത്തിൽ ആ തിരിച്ചറിയൽ രേഖ വ്യാജമാണെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
ഫോണിന്റെ വിവരം അറിയാൻ ശ്രമിച്ചെങ്കിലും അതും തെളിഞ്ഞില്ല. ഐഎംഇഐ നമ്പരില്ലാത്ത ചൈനീസ് വ്യാജഫോണാണ് വിളിക്കാൻ ഉപയോഗിച്ചതെന്നും തെളിഞ്ഞു. എന്നാൽ ജിപിആർഎസ് ഉപയോഗിച്ച് കോൾ ചെയ്ത സ്ഥലം കണ്ടെത്താൻ പൊലീസ് ശ്രമിച്ചപ്പോൾ ദിലീപിന്റെ ആലുവയിലെ വീട്ടിൽ നിന്ന് 100 മീറ്റർ അടുത്തു നിന്നാണ് കോൾ വന്നതെന്നും പൊലീസിന് അന്വേഷണത്തിൽ വ്യക്തമായി. ഇതോടെ ഈ അന്വേഷണം പൊലീസിന് മുന്നോട്ടു കൊണ്ടുപോകാനും സാധിച്ചില്ല. ഫോൺ കോൾ സംബന്ധിച്ച് കൂടുതൽ അന്വേഷണത്തിന് പലവട്ടം നാദിർഷയെ പൊലീസ് വിളിച്ചുവെങ്കിലും ഹാജരാകാൻ തയ്യാറായിട്ടില്ലെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു.
കേസിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ പൊലീസ് അന്വേഷിക്കുന്നത് ദിലീപിനെ ബ്ലാക്മെയ്ൽ ചെയ്തു എന്ന കേസല്ല, മറിച്ച് ജിൻസൺ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്. ആക്രമണത്തിന് ഇരയായ നടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. ഈ രണ്ട് മൊഴികളും ദിലീപിനെ സംശയത്തിന് നിഴലിൽ നിർത്തുന്നതാണ്. ഈ സാഹചര്യത്തിൽ ദിലീപിനെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ ശ്രമം. ഈ സാഹചര്യം വന്നതോടെയാണ് നടൻ ബ്ലാക്മെയിൽ കേസിലാണ് തന്റെ മൊഴിയെടുക്കുന്നത് എന്ന പ്രതീതി സൃഷ്ടിക്കുന്നതെന്നാണ് പൊലീസിന്റെ ശ്രമം.
അതേസമയം അന്വേഷണ വിവരങ്ങൾ അധികമാരോടു പങ്കുവെക്കാത്ത സിഐ ബിജു പൗലോസ് പൾസർ സുനിക്ക് പിന്നിലാര് എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ്. വിഷ്ണു എന്നയാൾ ആരാണെന്ന് പോലും പൊലീസിന് വ്യക്തമായിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ജിൻസന്റെയും നടിയുടെയു മൊഴിയുടെ അടിസ്ഥാനത്തിൽ താരത്തിന്റെ അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തുമോ എന്ന സംശയം ശക്തമാണ്. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്ന സൂചനയുമുണ്ട്.
Stories you may Like
- ജയിലിൽ കിടന്ന് കോടീശ്വരനായ ആദ്യ മലയാളി! കൊടി സുനിയുടെ ജീവിത കഥ
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- മലയാളികളെ ജോലിക്കെടുത്ത ന്യുകാസിലിലെ കെയർ ഹോം വമ്പൻ പ്രതിസന്ധിയിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍