അന്വേഷണം നടക്കുന്നത് താൻ നൽകിയ പരാതിയിലെന്ന് ദിലീപ്; പൾസർ സുനിയുടെ സഹതടവുകാരൻ നാദിർഷായോട് ആവശ്യപ്പെട്ടത് ഒന്നരക്കോടി; തന്നെ കേസിൽ കുടുക്കാൻ രണ്ട് കോടി നൽകാനും ആളുണ്ടെന്ന് പറഞ്ഞ് ബ്ലാക് മെയിൽ ചെയ്തെന്നും നടന്റെ വിശദീകരണം; നടിയെ ആക്രമിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്; കരുതലോടെ പൊലീസ്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പൾസർ സുനിയുടെ സഹതടവുകാരനെതിരെ ദിലീപും നാദിർഷായും പൊലീസിൽ പരാതി നൽകി. ഇതോടെ നടിയുടെ ആക്രമണക്കേസുമായി ബന്ധപ്പെട്ട് പൾസർ സുനിയുടെ മൊഴിയിലുള്ളത് ദിലീപും നാദിർഷായും ആണെന്നും വ്യക്തമായി. ഇതു സംബന്ധിച്ച പല അഭ്യൂഹവും പരക്കുന്നതിനിടെയാണ് പുതിയ നീക്കവുമായി ദിലീപും നാദിർഷായും എത്തുന്നത്. ഡിജിപിക്കാണ് ഇരുവരും പരാതി നൽകുന്നത്. ദിലീപിനേയും നാദിർഷായേയും വിഷ്ണുവെന്ന തടവുകാരനാണ് ഭീഷണിപ്പെടുത്തിയത്. ഏപ്രിൽ 20നാണ് ഇതു സംബന്ധിച്ച പരാതി നൽകുന്നത്. ഇതിലാണ് ഇപ്പോൾ പരിശോധന നടക്കുന്നതെന്നാണ് ദിലീപ് പറയുന്നത്. ഇതു സംബന്ധിച്ച എല്ലാ തെളിവും പൊലീസിന് കൈമാറിയിട്ടുണ്ട്. ഫോൺ സംഭാഷണവും ഇതിലുണ്ടെന്ന് ദിലീപ് വ്യക്തമാക്കി. ഇതോടെ നടിയെ ആക്രമിച്ച കേസ് പുതിയ തലത്തിലെത്തുകയാണ്.
നടിയെ ആക്രമിച്ച സംഭവത്തിൽ തങ്ങൾക്ക് ഒരു പങ്കുമില്ലെന്ന നിലപാടിലാണ് ആരോപണ വിധേയരായ ദിലീപും നാദിർഷായും. എല്ലാം ബ്ലാക്ക് മെയിലിലൂടെ പണം തട്ടാനുള്ള ശ്രമമാണെന്നും ഇവർ വിലയിരുത്തുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഒരാളെ കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. അപവാദ പ്രചരണത്തിലൂടെ തകർക്കാനുള്ള ശ്രമത്തെ നിയമപരമായി നേരിടാനാണ് നീക്കം. ഈ സാഹചര്യത്തിലാണ് തുറന്നു പറച്ചിലുമായി ദിലീപും നാദിർഷായും രംഗത്ത് വന്നത്. ഏതായാലും യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിൽ പ്രമുഖ സംവിധായകനിൽ നിന്ന്പൊലീസ് മൊഴിയെടുക്കുമെന്നാണ് സൂചന. കേസിലെ മുഖ്യപ്രതി പൾസർ സുനിക്കൊപ്പം കാക്കനാട് ജില്ലാ ജയിലിൽ കഴിഞ്ഞ മോഷണക്കേസ്പ്രതി ജിൻസിൽ നിന്ന് കേസിലെ ഗൂഢാലോചന സംബന്ധിച്ച് മൊഴി പുറത്തു വന്നിരുന്നു. ഇതോടെയാണ് വിഷയത്തിൽ ചർച്ച സജീവമാക്കിയത്.
ലോക്നാഥ് ബെഹ്റ ഡിജിപിയായിരുന്ന സമയത്താണ് പരാതി നൽകിയിരുന്നത്. ദിലീപും നാദിർഷയും ഉൾപ്പെടെയുള്ളവർ അമേരിക്കൻ പര്യടനത്തിന് പോകുന്നതിന് മുമ്പാണ് പരാതി നൽകിയിരുന്നത്. കേസിലേക്ക് വലിച്ചിഴയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടതായാണ് ദിലീപും നാദിർഷയും പരാതി നൽകിയിരിക്കുന്നത്. ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പും പരാതിയ്ക്കൊപ്പം കൈമാറിയിട്ടുണ്ട്. പൾസർ സുനിയുടെ സഹതടവുകാരനായ ഇടപ്പള്ളി സ്വദേശി വിഷ്ണുവാണെന്ന് പരിചയപ്പെടുത്തിയാണ് കോൾ വന്നതെന്ന് നാദിർഷ പറഞ്ഞു. ദിലീപിന്റെ പേരു പറഞ്ഞാൽ രണ്ടരക്കോടി വരെ നൽകാൻ ആളുണ്ടെന്നും ഇയാൾ പറഞ്ഞതായി നാദിർഷ വെളിപ്പെടുത്തി.
ദിലീപിന്റെ ഡ്രൈവറേയും നാദിർഷായെ ഫോണിൽ വിളിച്ച്, ഒന്നരക്കോടി രൂപ നൽകിയില്ലെങ്കിൽ ദിലീപിന്റെ പേര് കേസിലേക്ക് വലിച്ചിഴയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ദിലീപിന് എതിരെ മൊഴി കൊടുത്താൽ തനിക്ക് രണ്ടരക്കോടി രൂപ വരെ നൽകാൻ ആളുകളുണ്ടെന്നും വിഷ്ണു പറഞ്ഞതായാണ് പരാതിയിൽ പറയുന്നത്. ദിലീപിനെ കേസിലേക്ക് വലിച്ചിഴക്കാൻ ചില സിനിമാ താരങ്ങൾ ശ്രമിക്കുന്നുവെന്നാണ് ഫോൺ ചെയ്തയാൾ പറഞ്ഞത്. നടിമാരുടെ പേര് പോലും അക്കൂട്ടത്തിലുണ്ടായിരുന്നു. അതൊന്നും ഞങ്ങൾ വിശ്വസിച്ചിട്ടില്ല. അയാളുടെ ഉദ്ദേശമൊന്നും വ്യക്തമല്ല. ഇനിയെങ്കിലും സത്യാവസ്ഥ തെളിയണം- നാദിർഷ പറഞ്ഞു. തന്നെ തകർക്കാൻ ശ്രമിക്കുന്ന ചിലരാണ് ഭീഷണിക്ക് പിന്നിലെന്ന് നടൻ ദിലീപ് പ്രതികരിച്ചു. 'കമ്മാരസംഭവം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി തേനിയിലാണ് ദിലീപ് ഇപ്പോൾ.
കേസിൽ യുവസംവിധായകന് ഇതുസംബന്ധിച്ച അറിവുണ്ടെന്ന് ജിൻസ് പറഞ്ഞതായാണ് സൂചന. ഈ സാഹചര്യത്തിൽ കഴിഞ്ഞദിവസം എഡിജിപി ബി സന്ധ്യ നടിയെ ആലുവ ഗസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തി വീണ്ടും മൊഴിയെടുത്തിരുന്നു. ജിൻസിന്റെ പുതിയ വെളിപ്പെടുത്തൽ ബ്ലാക്ക്മെയിലിങ്ങിന്റെ ഭാഗമാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അന്വേഷണവേളയിൽ പൾസർ സുനി പൊലീസിൽ നിന്ന് മറച്ചുവച്ച വിവരങ്ങളാണ് കാക്കനാട് ജില്ലാ ജയിലിൽ സഹതടവുകാരനായിരുന്ന ചാലക്കുടി സ്വദേശി ജിൻസിനോട് വെളിപ്പെടുത്തിയത്. സിനിമാരംഗത്തുള്ള ഒരാൾ ഏൽപ്പിച്ചതനുസരിച്ചാണ് നടിയെ ആക്രമിച്ചതെന്നാണ് സുനി ജിൻസിനോട് വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് എറണാകുളം സിജെഎം കോടതിയിൽ ജിൻസിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ അപേക്ഷനൽകി. കോടതി ഇത് അനുവദിച്ചിട്ടുണ്ട്. തീയതി പിന്നീട് തീരുമാനിക്കും. ഇതിനിടെയാണ് ബ്ലാക്ക് മെയിൽ പരാതിയുമായി ദിലീപും എത്തുന്നത്.
ജിൻസിന്റെ മൊഴി കോടതിയിൽ രേഖപ്പെടുത്തിയശേഷം കോടതിയുടെ അനുമതിയോടെ ഔദ്യോഗികമായി തുടരന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം. കേസിൽ പ്രതികളായ പൾസർ സുനി ഉൾപ്പെടെ ഏഴുപേർ ഇപ്പോൾ കാക്കനാട് ജില്ലാ ജയിലിലാണ്. ജയിലിൽ നിന്ന് മൊബൈൽ ഫോണിലൂടെ പൾസർ സുനി നിരവധി പ്രമുഖരെ ബന്ധപ്പെട്ടുവെന്ന് പൊലീസിന് വിവരം ലഭിച്ചു. ജയിലിൽ എത്തി ദിവസങ്ങൾക്കുള്ളിൽ സുനിക്ക് മൊബൈൽ ഫോൺ ലഭിച്ചു.നടിയെ ആക്രമിച്ചത് വിശദീകരിക്കുന്ന കത്ത് മറ്റൊരു തടവുകാരന്റെ സഹായത്തോടെ സുനി പുറത്തുവിട്ടു. ഇതാണ് നിർണ്ണായകമായത്. അതേസമയം സുനി പറഞ്ഞ കാര്യങ്ങൾ പുറത്തുപറയാൻ ആഗ്രഹിക്കുന്നില്ല എന്ന് ജിൻസൺ വിശദീകരിച്ചിട്ടുണ്ട്. അക്കാര്യങ്ങൾ പുറത്തുപറഞ്ഞാൽ തനിക്കൊരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നും ജിൻസൺ പറഞ്ഞു.
അതേസമയം പൊലീസ് തന്നെ ഒരുക്കിയ ഫോൺ കെണിയാണ് ഇതെന്ന വിലയിരുത്തൽ കൂടിയുണ്ട്. ജയിലിൽ എത്തിയാൽ സുനി ഏറ്റവും ആദ്യം ബന്ധപ്പെടുക തന്നെ സഹായിക്കേണ്ടവരെയാണ് എന്ന നിഗമനത്തിലാണ് ഇങ്ങനെയൊരു കെണി ഒരുക്കിയത്. പൊലീസ് ബോധപൂർവം മൊബൈൽഫോൺ എത്തിച്ചുകൊടുത്തതാവാം.
Stories you may Like
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- മരണവീട്ടിലെത്തിയ ആൾ സമീപത്തെ വീട്ടുമുറ്റത്തു പ്രവേശിച്ചു; തർക്കത്തിനിടയിൽ വെട്ടിവീഴ്ത്തി യുവാക്കൾ
- രണ്ടുപേരെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ
- നാദിർഷ - റാഫി ടീമിന്റെ 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' പൂർത്തിയായി
- തിയേറ്റർ സംഘടനയ്ക്ക് പുതിയ ബദൽ വരുമോ?
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍