ഒരു ചിത്രത്തിന്റെയും ഷൂട്ടിങ് നടക്കുന്നില്ല; എന്നിട്ടും നടൻ മാറി നിൽക്കുന്നത് അറസ്റ്റ് പേടിച്ചോ? എല്ലാം ദിലീപിന് അറിയാമെന്ന പൾസർ സുനിയുടെ മൊഴി നിർണായകം; നടിയെ ആക്രമിച്ച പ്രതിയെ കണ്ടിട്ടില്ലെന്ന വാദം പൊളിക്കാൻ തെളിവ് തേടി പൊലീസ്; നടിയെ ഉപദ്രവിക്കുന്ന വീഡിയോ കണ്ടെത്താനും നെട്ടോട്ടം
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി : ദിലീപും പൾസർ സുനിയും തമ്മിലെ ബന്ധം ദൃഡപ്പെടുത്തുന്ന തെളിവുകളൊന്നും കിട്ടാതെ വലഞ്ഞ് അന്വേഷണ സംഘം. അതിനിടെ ദിലീപ് കൊച്ചിയിൽ നിന്ന് മാറി നിൽക്കുന്നത് അറസ്റ്റ് ഒഴിവാക്കാനാണെന്നും പൊലീസ് സംശയിക്കുന്നു. ദിലീപിന്റെ സിനിമയുമായി ബന്ധപ്പെട്ട ചിത്രീകരണമൊന്നും ഒരിടത്തും നടക്കുന്നില്ല. ഈ സാഹചര്യത്തിൽ തമിഴ്നാട്ടിലെ ദിലീപിന്റെ താമസം ദുരൂഹമാണ്. മൊഴിയെടുക്കുന്നത് വൈകിപ്പിക്കാനും അറസ്റ്റിൽ സംശയിച്ചുമാണ് ഇതെന്ന് പൊലീസ് കരുതുന്നു. അതിനിടെ ദിലീപിനെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മറുനാടന്‍ സൂചന നൽകി. അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടു പോകാനാണ് അഭ്യന്തര വകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം. ദിലീപിനെ പോലൊരാളെ അറസ്റ്റ് ചെയ്യാനും ഉന്നത തല അനുമതി വേണം. ഇതു കിട്ടിയാൽ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കാര്യങ്ങൾ നീക്കൂ.
നടിയെ ആക്രമിക്കുന്ന കാര്യം ദീലിപിന് അറിയാമായിരുന്നു എന്ന് പൾസർ സുനിയുടെ മൊഴിയും പുറത്തു വന്നു കഴിഞ്ഞു. നേരത്തെ കാക്കനാട് ജയിലിൽ നിന്നും സുനി ദിലീപിന് എഴുതിയ കത്തിലെ വിശദാംശങ്ങൾ പൾസർ സുനി പൊലീസ് ഉദ്യോഗസ്ഥരോട് ആവർത്തിച്ചതായാണ് വിവരം. നടിക്കെതിരായ ആക്രമത്തെ കുറിച്ച് നടന് മുന്നറിവുണ്ടായിരുന്നെന്നാണ് സുനി മൊഴിനൽകിയിരിക്കുന്നത്. നേരത്തെ ജയിലിൽ നിന്നും എഴുതിയ കത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പൊലീസിന് നൽകിയ മൊഴിയിലും സുനി ആവർത്തിച്ചെന്നാണ് വിവരം. അന്വേഷണ സംഘത്തിനാണ് സുനി മൊഴി നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പൾസർ സുനിയുടെ മൊഴിയിൽ പൊലീസ് വ്യാപക അന്വേഷണം നടത്തുന്നുണ്ട്. ഈ അന്വേഷണമെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. എല്ലാം അതീവ രഹസ്യമായി നടക്കണമെന്ന് പൊലീസിന് നിർദ്ദേശവും നൽകിയിട്ടുണ്ട്. നടിയെ അക്രമിച്ച വീഡിയോയുടെ ഒർജിനൽ കണ്ടെത്താനാണ് പൊലീസിന്റെ ഇപ്പോഴത്തെ ശ്രമം.
സ്കൂൾ പഠനത്തോടെ തന്നെ വഴിവിട്ട ജീവിതമാണ് പൾസർ സുനിയുടേത്. ചെറിയ മോഷണം തുടങ്ങിയപ്പോഴേ വീട്ടുകാരുടെ കണ്ണിലെ കരടായി. 17-ാം വയസ്സിൽ നാടുവിട്ടു. പിന്നെ എങ്ങനെ സിനിമാക്കാരുടെ പ്രിയതമനായെന്ന് വീട്ടുകാർക്കും അറിയില്ല. എല്ലാ സൂപ്പർതാരങ്ങളുമായും സുനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. പൾസർ സുനിയുടെ ക്രിമിനൽ ബന്ധം അറിഞ്ഞിട്ടും സിനിമാക്കാരുടെ ഇഷ്ട തോഴനായി സുനി. നടന്മാരുടെ വീക്ക്നെസ് തിരിച്ചറിഞ്ഞ സുനി ഇവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തിരുന്നു. തുടർന്നാണ് രഹസ്യ കൂടിക്കാഴ്ചകളും മറ്റും വീഡിയോയിൽ പകർത്തി ഭീഷണിപ്പെടുത്തുന്നത്. ലൊക്കേഷനിൽ മദ്യം കഞ്ചാവും തുടങ്ങി ഇവർക്ക് ആവശ്യമുള്ള എല്ലാം സുനി എത്തിച്ചുനൽകിയിരുന്നുവെന്നാണ് റിപ്പോർട്ട്.
എല്ലാം അറിഞ്ഞ് പെരുമാറുന്ന സുനിയുടെ വലയിൽ നടന്മാർക്ക് പുറമെ ചില നടിമാരും കുടുങ്ങിയതായാണ് വിവരങ്ങൾ. പ്രമുഖ സംവിധായകരുടെ ഭാര്യമാർ അടക്കം അഞ്ചുനടിമാരും സുനിയുടെ ബ്ലാക്ക്മെയിലിങ് കെണിയിൽ കുടുങ്ങിയെന്നാണു പുറത്തുവരുന്ന വിവരങ്ങൾ. മാനഹാനി ഭയന്ന് ഇവർ സുനിക്ക് ലക്ഷങ്ങൾ നൽകി രക്ഷപ്പെടുകയായിരുന്നുവെന്ന് ദീപിക പത്രം റിപ്പോർട്ട് ചെയ്തിരുന്നു. കേവലം ഡ്രൈവറാണെങ്കിലും സിനിമാ ലൊക്കേഷനിൽ എത്തിയാൽസുനി ഒരു കാര്യസ്ഥനാണ്. സൗമ്യമായ പെരുമാറ്റത്തിലൂടെ ലൈറ്റ് ബോയ് മുതൽ സംവിധായകനെ വരെ കൈയിലെടുക്കാനുള്ള മിടുക്കാണ് സിനിമ ചിത്രീകരണ രംഗത്ത് ഇയാളെ പ്രിയങ്കരനാക്കിയത്. അവസാനകാലത്ത് ദിലീപിനൊപ്പമാണ് പൾസർ സുനി പ്രവർത്തിച്ചിരുന്നതെന്ന് ഏവരും പറയുന്നു. എന്നാൽ ആരും പരസ്യമായി ഇപ്പോഴൊന്നും മിണ്ടുന്നുമില്ല. ഇതോടെ ദിലീപും പൾസർ സുനിയുമായുള്ള ബന്ധം പൊലീസിന് ഉറപ്പിക്കാനുമാകുന്നില്ല.
സിനിമയിൽ ലൊക്കേഷനുകളിലേക്ക് കാറിൽ ആർട്ടിസറ്റുകളെ എത്തിക്കലായിരുന്നു സുനിയുടെ പ്രധാനപണി. മുകേഷ് ഉൾപ്പെടെയുള്ളവരുടെ ഡ്രൈവറായി. പിന്നീട് തട്ടിപ്പിന്റെ മറ്റൊരു ലോകത്തേക്ക് പ്രവേശിക്കുകയായിരുന്നു. സുനി പത്തുവർഷങ്ങൾക്ക് മുമ്പ് മറ്റൊരു നായികയെ സമാനമായ രീതിയിൽ ഉപദ്രവിച്ചിരുന്നു. നടിയെ ബലമായി വാഹനത്തിൽ കയറ്റി ദേഹോപദ്രവം ഏൽപിച്ച് നഗ്നചിത്രങ്ങൾ പകർത്തിയശേഷം ബ്ലാക്ക്മെയിൽ ചെയ്യുകയായിരുന്നുവെന്നു സിനിമാലോകത്തെ പ്രമുഖർ പറഞ്ഞു. ജോണി സാഗിരകയുടെ ഡ്രൈവറായിരുന്നപ്പോഴാണ് മേനകയെ തട്ടിക്കൊണ്ട് പോകാൻ സുനി ശ്രമിച്ചത്. ഇത്തരത്തിലൊരു വ്യക്തിയെ കണ്ടിട്ടില്ലെന്ന് ദിലീപ് പറയുന്നത് പൊലീസിന് വിശ്വസിക്കാനാകുന്നില്ല. എന്നാൽ ആരും മൊഴി കൊടുക്കുന്നതുമില്ല. പൾസർ സുനിയുടെ ഫോൺ നഷ്ടമായതും നിർണ്ണായകമായി. ഇതിൽ പൾസർ സുനിയുടെ സിനിമാ ബന്ധം സ്ഥാപിക്കാനുള്ള തെളിവുകൾ ഉണ്ടായിരിന്നിരിക്കുമെന്ന് പൊലീസ് കരുതുന്നു.
വീടുമായോ നാടുമായോ ബന്ധം സൂക്ഷിക്കാത്ത ആളായിരുന്നു സുനി. പതിനേഴാം വയസ്സിൽ നാടുവിട്ട സുനിൽ അപൂർവമായി മാത്രമാണ് വീട്ടിൽ വരാറുള്ളതെന്നും സഹോദരി പറയുന്നുു. സംഭവത്തിന് അഞ്ചു മാസം മുമ്പാണ് സുനിൽ ഒടുവിൽ വീട്ടിൽ വന്നത്. അതുകൊണ്ട് തന്നെ അവർക്കും പൾസർ സുനിയുടെ ബന്ധങ്ങളെ കുറിച്ച് അറിയില്ല. അതും പൊലീസിന് വലിയ വെല്ലുവിളിയാണ്. ദിലീപും പൾസർ സുനിയും തമ്മിലെ ബന്ധത്തിന് ആധികാരികത ഉണ്ടെങ്കിലേ സൂപ്പർ താരത്തെ അറസ്റ്റ് ചെയ്യാൻ കഴിയൂ. 17നു രാത്രിയാണ് സുനിയും കൂട്ടരും നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചത്. ദിലീപിനെ ഭീഷണിപ്പെടുത്തി കത്തയച്ചെന്ന കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പൾസർ സുനിയുടെ സഹതടവുകാരായിരുന്ന ഇടപ്പള്ളി സ്വദേശിയായ വിഷ്ണു, പത്തനംതിട്ട സ്വദേശിയായ സനൽ എന്നിവരാണ് അറസ്റ്റിലായത്. കസ്റ്റഡിയിലെടുത്ത ഇരുവരുടെയും അറസ്റ്റ് രാത്രി വൈകി രേഖപ്പെടുത്തി. തുടർന്ന് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജയിലിനുള്ളിൽവച്ച് പൾസർ സുനിയുമായി ഗൂഢാലോചന നടത്തി, സുനിയെ സഹായിച്ചു എന്നീ കുറ്റങ്ങളാണു ചുമത്തിയത്.
അതേസമയം, ഭീഷണിപ്പെടുത്തി പണതട്ടാൻ ശ്രമിച്ചുവെന്ന ദിലീപിന്റെ പരാതിയിൽ ഇതുവരെ കേസെടുത്തിട്ടില്ല. കൂടുതൽ പരിശോധനകൾക്കുശേഷം മാത്രമേ കേസെടുക്കൂവെന്ന് പൊലീസ് വ്യക്തമാക്കി. പൾസർ സുനി ദിലീപിനായെഴുതിയതെന്നു കരുതുന്ന ഒരു കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാൽ ഇതിലെ കയ്യക്ഷരം സുനിയുടേതല്ലെന്ന് പരിശോധനയിൽ വ്യക്തമാകുകയും ചെയ്തിരുന്നു. 'ദിലീപേട്ടാ' എന്ന അഭിസംബോധനയോടെ ആരംഭിക്കുന്ന കത്താണ് പുറത്തായത്. ജയിലിൽവച്ച് താൻ എഴുതുന്ന ഈ കത്ത്, വളരെ ബുദ്ധിമുട്ടിയാണ് കൊടുത്തുവിടുന്നതെന്ന വിശദീകരണം മുഖവുരയിലുണ്ട്. ഇതുമായി വരുന്ന വ്യക്തിക്ക് കേസുമായി ബന്ധമില്ലെന്നും കത്തിൽ പറയുന്നു. കേസിൽ പെട്ടതോടെ എന്റെ ജീവിതം തന്നെ പോയ അവസ്ഥയിലാണ്. എന്റെ കാര്യം നോക്കേണ്ട കാര്യമില്ല. പക്ഷേ എന്നെ വിശ്വസിച്ച് കൂടെ നിന്ന അഞ്ചുപേരെ എനിക്ക് രക്ഷിച്ചേ തീരൂവെന്നും കത്തിലുണ്ട്. കൂടാതെ, ദിലീപിന്റെ മാനേജർ അപ്പുണ്ണിയുമായി പൾസർ സുനി നടത്തിയ സംഭാഷണവും പുറത്തായിരുന്നു. ജയിലിൽനിന്നാണ് സുനി അപ്പുണ്ണിയേ വിളിച്ചിരുന്നത്. ദിലീപിനയച്ച കത്ത് വായിക്കണമെന്നും സംഭാഷണമധ്യേ ഇയാൾ ആവശ്യപ്പെട്ടിരുന്നു.
പൾസർ സുനിക്ക് ഫോൺ എത്തിച്ചത് വിഷ്ണുവായിരുന്നു പൊലീസ് അറിയാതെ ഷൂവിൽ ഒളിച്ച് കടത്തിയാണ് ഫോൺ എത്തിച്ചത്. ദിലീപിന്റെ മാനേജറെയും മറ്റും സുനി ഫോൺ ചെയ്യുന്ന സമയത്ത് സഹത്തടവുകാർ കാവൽ നിന്നും എന്നും വിഷ്ണു മൊഴി നൽകിയെന്നാണ് മാധ്യമങ്ങൾക്ക് ലഭിക്കുന്ന വിവരം. ഈ സാഹചര്യത്തിലാണ് സഹ തടവുകാർ്ക്കെതിരെ കേസെടുത്തത്.
Stories you may Like
- ജയിലിൽ കിടന്ന് കോടീശ്വരനായ ആദ്യ മലയാളി! കൊടി സുനിയുടെ ജീവിത കഥ
- സീരിയൽ നടിമാരെ വിമർശിച്ച് സിപിഐ നേതാവ്, മറുപടി നൽകി മഞ്ജു പത്രോസ്
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- സൗഹൃദത്തിന്റെ ആഴം പറഞ്ഞ് ചിത്രങ്ങൾ പങ്കുവച്ച് മഞ്ജുവാര്യർ
- ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍