ഗാന്ധിഭവനെ ദ്രേഹിക്കുന്ന മണൽ മാഫിയാ തലവന്‍ ഒത്താശ ചെയ്ത ഡി.വൈ.എസ്പി. പടിക്ക് പുറത്ത്; പുനലൂർ സോമരാജന്റെ പരാതിയിൽ ഉടനടി നടപടി സ്വീകരിച്ച് മുഖ്യമന്ത്രി; കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയത് എറണാകുളം നാർകോട്ടിക് സെല്ലിലേക്ക്; തന്റെ പേരു പറഞ്ഞ് ഉദ്യോഗസ്ഥൻ 'അവതാരം' ചമഞ്ഞതും പിണറായിയെ ചൊടിപ്പിച്ചു
മറുനാടൻ മലയാളി ബ്യൂറോ
പത്തനാപുരം: ഏഷ്യയിലെ ഏറ്റവും വലിയ മതേതര കൂട്ടുകുടുംബം എന്ന് ഖ്യാതി നേടിയ പത്തനാപുരം ഗാന്ധിഭവനെതിരെ അക്രമം നടത്തുന്നവർക്ക് ഒത്താശ നൽകിയ പുനലൂർ ഡി.വൈ.എസ്പി. ബി. കൃഷ്ണകുമാറിന് സ്ഥലം മാറ്റം. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ മുഖ്യമന്ത്രിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എറണാകുളം നാർകോട്ടിക് സെല്ലിലേക്കാണ് കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയത്.
പത്തനാപുരം കുണ്ടയം സ്വദേശിയായ ഒരു സാമൂഹ്യവിരുദ്ധന്റെ നേതൃത്വത്തിൽ കഴിഞ്ഞ കുറെനാളുകളായി ഗാന്ധിഭവനെതിരെ പലവിധ അക്രമങ്ങൾ നടത്തുകയാണ്. ഈ സംഘങ്ങൾക്ക് ഡിവൈഎസ്പിയുടെ ഒത്താശ ചെയ്തെന്ന ആരോപണവമാണ് ഉയർന്നത്. ഗുണ്ടാപിരിവിന് ഗാന്ധിഭവൻ വശംവദരാകാത്തതാണ് മണൽ മാഫിയാ സംഘാംഗമായ നൗഷാദിന്റെയും കൂട്ടരുടെയും എതിർപ്പിന് കാരണം. ഗാന്ധിഭവൻ പ്രവർത്തകരെ ഭീഷണിപ്പെടുത്തുക, അസഭ്യം പറയുക, സന്ദർശകരുടെ വാഹനങ്ങൾ തടയുക, കുപ്രചരണം നടത്തുക, അപകീർത്തികരമായ പോസ്റ്ററുകളും ബാനറുകളും പ്രചരിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കു പുറമേ 20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങളും അക്രമികൾ ഉണ്ടാക്കി. പുരയിടത്തിലെ തകരപാളികൾ കൊണ്ട് നിർമ്മിച്ച ചുറ്റുമതിൽ പൂർണ്ണമായും തകർത്തു. ഗാന്ധിഭവനിലേക്കുള്ള ജലവിതരണ പൈപ്പുകൾ പലതവണ അടിച്ചുതകർത്തു.
പരാതിപ്പെട്ടിട്ടും പൊലീസ് ഉചിതമായ നടപടിയെടുത്തില്ല. കഴിഞ്ഞ 3 മാസത്തിലേറെയായി ദിവസം 15000 രൂപ ചെലവിട്ട് രണ്ട് ടാങ്കറുകളിലായി ഗാന്ധിഭവൻ കുടിവെള്ളം എത്തിക്കേണ്ട അവസ്ഥയുമുണ്ടായി. ജലമില്ലാത്തതുമൂലം 1200 ലേറെ അന്തേവാസികൾ മാസങ്ങളായി ദുരിതത്തിലായ അവസ്ഥയിലാണ്. ഗാന്ധിഭവൻ പലതവണ പരാതിപ്പെട്ടിട്ടും പൊലീസിന്റെ ഭാഗത്തുനിന്നും കാര്യമായ ഇടപെടലുണ്ടാവാത്തതിനെത്തുടർന്ന് ഹൈക്കോടതിയിൽ നിന്നും ഗാന്ധിഭവൻ സംരക്ഷണ ഉത്തരവ് നേടിയിരുന്നു. എന്നിട്ടും അക്രമങ്ങൾ തുടർന്നപ്പോൾ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ സ്ഥലം ഡി.വൈ.എസ്പി.യായ കൃഷ്ണകുമാറിനെ ഫോണിൽ വിളിച്ച് പരാതിപ്പെട്ടപ്പോൾ, ''ഞാൻ വന്ന് ചാർജ്ജെടുത്തിട്ട് കുറെ നാളായില്ലേ.
നിങ്ങൾ എന്തുകൊണ്ട് എന്നെ വന്ന് ഒന്നു കണ്ടില്ലാ എന്നെ വന്ന് കണ്ടാൽ ആലോചിക്കാം'' എന്ന ധിക്കാരപൂർവ്വമായ മറുപടിയാണ് ലഭിച്ചത്. ഹൈക്കോടതിയുടെ സംരക്ഷണ ഓർഡർ നടപ്പിലാക്കേണ്ട ഡി.വൈ.എസ്പി. മാസങ്ങളായി നടക്കുന്ന അക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുവാൻ ഒരിക്കൽപ്പോലും ഗാന്ധിഭവനിലെത്തുകയുണ്ടായില്ല. ഒടുവിൽ 2018 ജനുവരി 6 ന് കൊല്ലം സബ്ബ് കളക്ടർക്കൊപ്പം ഗാന്ധിഭവന് മുൻവശത്തെത്തിയ ഡി.വൈ.എസ്പി. കൃഷ്ണകുമാർ ഗാന്ധിഭവനുള്ളിൽ കയറി കാര്യങ്ങൾ മനസ്സിലാക്കുകയോ അന്വേഷിക്കുകയോ ചെയ്തില്ലെന്നു മാത്രമല്ല, ഗാന്ധിഭവൻ പ്രവർത്തകരുടെയും അക്രമികളുടെയും സാന്നിദ്ധ്യത്തിൽ അക്രമികൾക്ക് പ്രോത്സാഹനം നൽകുന്ന തരത്തിൽ സംസാരിക്കുകയാണ് ചെയ്തത്.
''നിയമപുസ്തകം നോക്കി നീതി നടപ്പാക്കാൻ പൊലീസിനു കഴിയില്ല. പ്രശ്നക്കാർ വളരെ കുറച്ചുപേരെ ഉള്ളൂ. പൊലീസ് അതിലേറെയുണ്ട്. പൊലീസിന് വേണമെങ്കിൽ പ്രശ്നക്കാരെ നിഷ്പ്രയാസം അറസ്റ്റുചെയ്തുകൊണ്ടുപോകാം. പക്ഷേ ഞങ്ങൾ അത് ചെയ്യില്ല,'' കാരണം അത് സർക്കാരിന്റെ പോളിസിയല്ല'' എന്നൊക്കെയാണ് കൃഷ്ണകുമാർ പറഞ്ഞത്. എന്നിട്ട് ഗാന്ധിഭവനുള്ളിൽ കയറി സാഹചര്യങ്ങൾ മനസ്സിലാക്കാൻ പോലും തയ്യാറാകാതെ മടങ്ങിപ്പോവുകയാണുണ്ടായത്. ഇയാളുടെ വാക്കുകൾ അക്രമികൾക്ക് പ്രോത്സാഹനവും പ്രചോദനവുമായി മാറുകയും അവർ അക്രമം വർദ്ധിപ്പിക്കുകയും ചെയ്തു. ഗത്യന്തരമില്ലാതെ ഗാന്ധിഭവൻ ഹൈക്കോടതിയിൽ കോടതിയലക്ഷ്യം ഫയൽ ചെയ്യുകയും കൃഷ്ണകുമാറിനെ ഉൾപ്പെടെ ഹൈക്കോടതി വിളിപ്പിക്കുകയും ചെയ്തു.
ഇതിലുള്ള വൈരാഗ്യം പിന്നീട് കൂടുതലായി ഗാന്ധിഭവനോട് പ്രകടിപ്പിക്കുകയായിരുന്നു അയാൾ. അക്രമികൾക്ക് പിന്തുണ നൽകുകയും ഗാന്ധിഭവന് നേരെയുള്ള അക്രമങ്ങൾക്കെതിരെ പലതവണ പരാതിപ്പെട്ടിട്ടും നടപടിയെടുക്കുന്നതിൽ നിന്നും കീഴ്ജീവനക്കാരെ പിന്തിരിപ്പിക്കുകയുമൊക്കെ ചെയ്യുകയായിരുന്നു ഇയാൾ. മാത്രമല്ല ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനെയും മകനെയും ജാമ്യമില്ലാ വകുപ്പുചേർത്ത് പ്രതിയാക്കി കള്ളക്കേസ് സൃഷ്ടിക്കുവാനുള്ള ശ്രമം ഡിവൈഎസ്പി നടത്തിയെന്നും ആരോപണവമുണ്ട്.
അതേസമയം മുഖ്യമന്ത്രിയുടെ അടുപ്പക്കാരനാണെന്ന് പറഞ്ഞാണ് ഡിവൈഎസ്പി നടന്നതെന്നുമാണ് ആരോപണം. ഈ അവതാരം ചമയലും മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പേര് ദുരുപയോഗം ചെയ്ത് സഹപ്രവർത്തകരെയും നാട്ടുകാരെയും ഭയപ്പെടുത്തിയാണ് ഇയാൾ സ്വാർത്ഥതാല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടിരുന്നതെന്നുമാണ് ആരോപണം. സ്വാധീനമുപയോഗിച്ച് ഇയാൾ ഉപദ്രവിക്കുമെന്ന് ഭയന്ന് മേലധികാരികൾ പോലും ഇയാളെ ഭയന്നിരുന്നു.
മാസങ്ങൾക്ക് മുമ്പ് ഗാന്ധിഭവനിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ഒരു ചടങ്ങിൽ വച്ച് പത്മശ്രീ എം.എ. യൂസഫലി ഗാന്ധിഭവന് കെട്ടിടം നിർമ്മിക്കുന്നതിനായി ഒരു കോടി രൂപ സംഭാവന നൽകുകയും, സമീപത്തായി വാങ്ങിയിട്ടിരുന്ന ഒരേക്കർ വസ്തുവിൽ ഹാബിറ്റാറ്റ് ഏറ്റെടുത്ത് കെട്ടിടനിർമ്മാണത്തിനുള്ള പയലിങ് വർക്കുകൾ ആരംഭിക്കുകയും ചെയ്തു. യു. നൗഷാദ്, ലത സി. നായർ എന്നിവർ ചേർന്ന് സമീപത്തുള്ള സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് ഗാന്ധിഭവനെതിരെ അണിചേർക്കുകയായിരുന്നു. ബഹുനില കെട്ടിടം നിർമ്മിക്കുന്നതോടെ നാട്ടിൽ മറ്റാർക്കും ജീവിക്കാനാവാത്ത അവസ്ഥ വരുമെന്നുമൊക്കെ പറഞ്ഞാണ് സമീപവാസികളെ ഇവർ തെറ്റിദ്ധരിപ്പിച്ചത്.
ആയിരത്തിലധികം നിരാലംബർ വസിക്കുന്ന ഗാന്ധിഭവനിലെ ജലവിതരണ പൈപ്പുകൾ പലതവണ തകർക്കുകയും അന്തേവാസികൾ ദുരിതത്തിലാവുകയും ഇതിനെതുടർന്ന് നാല് ദിവസം വൻ വിലയ്ക്ക് ടാങ്കറുകളിൽ വെള്ളം വാങ്ങി ഉപയോഗിക്കേണ്ടിവരികയും ചെയ്ത സാഹചര്യമുണ്ടാക്കി. ഗാന്ധിഭവന്റെ കൃഷിയിടത്തിൽ കടന്ന് കാർഷികവിളകളെല്ലാം നശിപ്പിച്ചു. നിർമ്മാണപ്രവർത്തനങ്ങൾ പൂർണ്ണമായും മുടക്കി. സമീപത്ത് ഭിന്നശേഷിയുള്ള കുട്ടികളുടെ സ്പെഷ്യൽ സ്കൂളും, ജെ.ജെ. ആക്ട് പ്രകാരം പെൺകുട്ടികളുടെ ചിൽഡ്രൻസ് ഹോമും പ്രവർത്തിക്കുന്ന ഗാന്ധിഭവന്റെ വസ്തുവിൽ നിർമ്മാണപ്രവർത്തനങ്ങൾക്കായി എത്തുന്ന ജോലിക്കാരെ മാരകായുധങ്ങളുമായി സംഘം ചേർന്ന് വിരട്ടിയോടിക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളിൽ കുറ്റക്കാരായവർക്കെതിരെ നടപടി എടുക്കാൻ ഡിവൈഎസ്പി തയ്യാറായില്ലെന്നാണ് ആരോപണം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍