തൊണ്ടി മുതലുള്ളത് വിജയ് മല്യയുടെ പൂജാമുറിയിലും ഡാബർ ഉത്പന്നങ്ങളിലും; പിടിച്ചെടുക്കാൻ കഴിയില്ലെന്ന തിരിച്ചറിവിൽ അന്വേഷണം സംഘം; ആനവേട്ടക്കേസ് തുടങ്ങിയിടത്തു തന്നെ അവസാനിക്കുന്ന മട്ട്
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം: തൊണ്ടി മുതൽ വിജയ് മല്യയുടെ പൂജാമുറിയിലും ഡാബറിന്റെ ഉത്പ്പന്നങ്ങളിലും ഉന്നതരുടെ സ്വീകരണമുറിയിലും. ആനവേട്ടക്കേസിൽ പിടിയിലായ വമ്പന്മാർക്കെതിരെയുള്ള കേസ് നടപടികൾ തുടങ്ങിയിടത്തുതന്നെ അവസാനിക്കുമെന്നു സൂചന. പൂയം കുട്ടിക്കാട്ടിലെ ആനകളെ വേട്ടയാടിക്കിട്ടിയ ആനക്കൊമ്പു കൊണ്ടു തീർത്ത വിഗ്രഹങ്ങൾ വിജയ് മല്യയുടെ പൂജാമുറികളിലായിക്കഴിഞ്ഞു. ഇവിടെനിന്നുള്ള ആനക്കൊമ്പുകൾ അരച്ചുചേർത്തവയാണത്രേ ഡാബറിന്റെ പല മരുന്നുകളും. ഇങ്ങനെ രൂപം മാറിയവയും, പല ഉന്നതരുടെയും വ്യവസായികളുടെയും സ്വീകരണമുറികളിലിരിക്കുന്നവയുമായ ആനക്കൊമ്പുകൾ തൊടാൻപോലുമാവാത്ത അവസ്ഥയിലാണ് ആനവേട്ടക്കേസിലെ തൊണ്ടിമുതൽ.
കഴിഞ്ഞ ദിവസം പിടിയിലായ കേസിലെ മുഖ്യകണ്ണി ഈഗിൾ രാജന്റെയും കൂട്ടാളി ഉമേഷ് അഗർവാളിന്റെയും മുന്തിയ ഇടപാടുകളിൽ പലതും വമ്പൻ കോർപ്പറേറ്റുകളുമായിട്ടാണെന്നു ചോദ്യം ചെയ്യലിൽ അന്വേഷകസംഘത്തിനു ബോധ്യപ്പെട്ടിരുന്നു. വിജയ് മല്യ ഉൾപ്പെടെ നിരവധി പ്രമുഖർക്ക് ആനക്കൊമ്പിൽ തീർത്ത വിഗ്രഹങ്ങൾ നൽകിയെന്നും ഡാബർ കമ്പനിക്ക് ആനക്കൊമ്പുകൾ നൽകിയെന്നുമായിരുന്നു ഈഗിൽ രാജന്റെ വെളിപ്പെടുത്തൽ. ഇവരിൽനിന്നും തൊണ്ടിമുതൽ കണ്ടെടുക്കുക ഏറെ ക്ലേശകരമാണെന്നും അതിനാൽ ഇവരുമായി ബന്ധപ്പെട്ട കേസ് നടപടികൾ തൽക്കാലം മരവിപ്പിക്കുന്നതിനാണ് ഉന്നതതല തീരുമാനമെന്നും അന്വേഷണസംഘത്തിലെ പ്രമുഖൻ വ്യക്തമാക്കി. ഇന്നത്തെ സാഹചര്യത്തിൽ കേസ് നടപടികളുമായി മുന്നോട്ടുനീങ്ങുന്നതിന് അന്വേഷകസംഘം ഏറെ വിയർപ്പൊഴുക്കേണ്ടിവരുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഈഗിൾ രാജനുൾപ്പെടയുള്ള പ്രതികളുടെ അന്താരാഷ്ട്രബന്ധം പുറത്തായതോടെ കേസിലെ തുടർനടപടികൾ എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നറിയാതെ അന്വേഷകസംഘം ആശയക്കുഴപ്പത്തിലായിരിക്കുകയാണെന്നാണ് ലഭ്യമായ വിവരം. ഇതരസംസ്ഥാനങ്ങളിലും വിദേശങ്ങിലുമുള്ള തെളിവെടുപ്പും പ്രതികളെ കണ്ടെത്തലും മറ്റും ദുഷ്കരമായ സാഹചര്യത്തിൽ ഇനി കേസിലെ തുടരന്വേഷണം എങ്ങനെ മുന്നോട്ടപോകുമെന്ന് കണ്ടറിയണം. നേരത്തെ പിടിയിലായ തിരുവനന്തപുരം സ്വദേശി അജി ബ്രൈറ്റിന്റെ ഡയറിയിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈഗിൾ രാജന്റെ ഇടപാടുകൾ സംബന്ധിച്ച് വിവരം ലഭിച്ചതെന്നാണ് അന്വേഷകസംഘത്തിന്റെ വെളിപ്പെടുത്തൽ. എന്നാൽ താൻ ഇത്തരത്തിലൊരു ഡയറി സൂക്ഷിച്ചിരുന്നില്ലെന്നും ഇത് ഉദ്യോഗസ്ഥസംഘം കെട്ടിച്ചമച്ച കഥയാണെന്നും അജി ബ്രൈറ്റ് മാദ്ധ്യമങ്ങൾക്കുമുന്നിൽ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ കേസിലെ നിർണ്ണായക തെളിവെടുപ്പ് ഇന്നു രാവിലെ തുടങ്ങി. കഴിഞ്ഞ ദിവസം പിടിയിലായ കേസിലെ മുഖ്യകണ്ണി ഈഗിൾ രാജൻ, കൂട്ടാളി ഉമേഷ് അഗർവാൾ, നേരത്തെ പിടിയിലായ അജി ബ്രൈറ്റ് , പ്രിസ്റ്റൺ സിൽവ എന്നിവരെ ഒന്നിച്ചിരുത്തിയുള്ള മൊഴിയെടുക്കലാണ് ഇപ്പോൾ നടന്നുവരുന്നത്. ഇവരുടെ മൊഴികൾ പരസ്പരവിരുദ്ധമായ സാഹചര്യത്തിലാണ് അന്വേഷകസംഘം ഒന്നിച്ചിരുത്തിമൊഴിയെടുക്കാൻ തീരുമാനിച്ചത്. ഇതോടെ കേസിൽ ഉൾപ്പെട്ടിട്ടുള്ള കുടുതൽ പേരെക്കുറിച്ച് വിവരങ്ങൾ ലഭിക്കുമെന്നാണ് ഉദ്യോഗസ്ഥസംഘത്തിന്റെ വിലയിരുത്തൽ. ആനവേട്ട കേസിൽ അന്വേഷണം മുറുകിയതോടെ ഷാർജയിലേക്ക് കടക്കാൻ ശ്രമിച്ച ഈഗിൾ രാജനെ കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുമാണ് പിടികൂടിയത്. വിജയ് മല്യ, ഡാബർ, ആർ പി ജി യുൾപ്പെടെ ഏഴ് വമ്പൻ കോർപ്പറേറ്റുകൾക്ക് ആനക്കൊമ്പിൽ തീർത്ത വിഗ്രഹങ്ങളും മറ്റും വിറ്റിട്ടുെന്നന്ന് ചോദ്യം ചെയ്യലിൽ രാജൻ വെളിപ്പെടുത്തിയയിരുന്നു.
നേരത്തെ ന്യൂഡൽഹിയിൽ നിന്നും പിടിയിലായ ഉമേഷ് അഗർവാളി (53)ന് ഈഗിൾ രാജനുമായി ബന്ധമുണ്ടെന്നും മലേഷ്യ സിങ്കപ്പൂർ ജപ്പാൻ എന്നീ രാജ്യങ്ങളിലെ ആനക്കൊമ്പ് വിഗ്രഹ നിർമ്മാണ ലോബിയുമായും ആന്ധ്ര, കർണ്ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ആനക്കൊമ്പ് കടത്തിൽ സംഘങ്ങളുമായും ഇവരുൾപ്പെട്ട സംഘം ഇടപാടുകൾ നടത്തിവന്നിരുന്നതായും അന്വേഷക സംഘം കണ്ടെത്തിയിട്ടുള്ളതായും അറിയുന്നു. കേസിൽ തിരുവനന്തപുരം സ്വദേശികളും പ്രമുഖ വ്യവസായികളുമായ വഞ്ചിയൂർ സുധാകരൻ മുംബൈ സ്വദേശി ബോംബൈ പൈ, കൽക്കൊത്ത തങ്കച്ചി എന്ന സിന്ധു, ഭർത്താവ് സുധി, മകൻ അജേഷ് എന്നിവരെ ഇനിയും പിടികൂടാൻ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വെളിപെടുത്തൽ. ഉമേഷ് അഗർവാളിനെ ചോദ്യം ചെയ്തതിൽ നിന്നും കേസിന്റെ രാജ്യന്തരബന്ധം അന്വേഷണസംഘം സ്ഥിതീകരിച്ചിരുന്നു. മഹാരാഷട്ര, പശ്ചിമ ബംഗ്ലാൾ, കർണ്ണാടക, ഡൽഹി,എന്നിവടങ്ങളിൽ വ്യാപിച്ച് കിടക്കുന്നതാണ് ആനവേട്ടസംഘത്തിന്റെയും ആനക്കൊമ്പ് കച്ചവടക്കാരുടെയും വേരുകൾ.
കേസിലെ പ്രധാനപ്രതികളും ആനക്കൊമ്പുവ്യാപരികളുമായ അജി ബ്രൈറ്റ് ,പ്രസ്റ്റൻ സിൽവ ,ഈഗിൾ രാജൻ വഞ്ചൂർ സുധാകരൻ എന്നിവർക്ക് ന്യൂഡൽഹി,കൽകത്ത എന്നിവിടങ്ങളിലെ ആനക്കൊമ്പിൽ ശിൽപങ്ങൾ തീർത്ത് നൽകുന്ന കരകൗശല വസ്തുക്കളുടെ വ്യാപാരികളുമായി അടുത്തബന്ധമാണുള്ളത്. ഈ വ്യാപാരികൾ കൽകത്തയിൽനിന്നും നേപ്പാൾ ഇടത്താവളമാക്കി മലേഷ്യ,സിങ്കപൂർ,ജപ്പാൻ എന്നിവടങ്ങളിലേക്ക് ആനക്കൊമ്പിൽ തീർത്ത ശിൽപങ്ങൾ കയറ്റി അയക്കുന്നവരാണ്. ഈ ഇടപാടിൽ കേരളത്തിലേക്ക് കോടികൾ ഒഴികിയിരുന്നുവെന്നും വനം വകുപ്പിന് കേസിന്റെ തുടക്കത്തിൽ വിവരം ലഭിച്ചിരുന്നു. തിരുവനന്തപുരം സ്വദേശികളായ ചിലരെ കേസിന്റെ തുടക്കത്തിൽ അറസ്റ്റ് ചെയ്ത് ചോദ്യംചെയ്തപ്പോൾ ആനക്കൊമ്പ് വ്യാപാരത്തിന്റെ രാജ്യന്തരബന്ധത്തെകുറിച്ച് അന്വേഷണ സംഘത്തിന് സൂചനകൾ ലഭിച്ചിരുന്നു.
കരകൗശല ശിൽപങ്ങൾക്ക് പുറമെ നക്ഷത്ര ആമ, ഇരുതല മൂരി, വെള്ളിമൂങ്ങ എന്നിവ മറ്റു രാജ്യങ്ങളിലേക്ക് കടത്തുന്നത് മലേഷ്യൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാഫിയ സംഘങ്ങളാണ്.ഈ സംഘങ്ങളുടെ ഏജന്റുമാരായി പ്രവർത്തിക്കുന്നവരും ആനക്കൊമ്പ് ശിൽപങ്ങൾവിദേശങ്ങളിലേക്ക് കടത്തുന്നതിന് സഹായികളായി പ്രവർത്തിച്ചതായാണ് ആനവേട്ടകേസിലെ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുള്ള വിവരം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍