പത്താംക്ലാസിൽ പഠിത്തം നിർത്തിയപ്പോൾ തന്നെ ഇബി തട്ടിപ്പിനിറങ്ങി; തട്ടമിട്ട് മെഡിക്കൽ കോളേജ് വിദ്യാർത്ഥിനി ചമഞ്ഞ് പണം പിരിച്ചത് നിരവധി പേരിൽ നിന്ന്; കെ എസ് യു നേതാവിനെ വലിയിൽ വീഴ്ത്തിയതും എംബിബിഎസു കാരിയെന്ന് പറഞ്ഞ്: ഒന്നേകാൽ കോടി നഷ്ടമായ ആളുടെ ഉറച്ച നിലപാട് മൂലം അറസ്റ്റിലായ യുവതിയുടെ കഥ
അരുൺ ജയകുമാർ
തിരുവനന്തപുരം: ഇബി ഇബ്രാഹിം എന്ന കൊല്ലം സ്വദേശിനി തട്ടിപ്പ് തുടങ്ങിയത് പത്താംക്ലാസിൽ പഠിത്തം നിർത്തിയപ്പോഴാണ്. പാവപ്പെട്ട കുടുംബത്തിലെ എംബിബിഎസ് വിദ്യാർത്ഥിനി ചമഞ്ഞ് തട്ടിപ്പ് തുടങ്ങി. ആദ്യം പിരിവ് പിന്നെ പറഞ്ഞു പറ്റിക്കൽ. അങ്ങനെ കോടികളുണ്ടാക്കിയ തട്ടിപ്പുകാരിയായി ഇബി ഇബ്രാഹിം മാറി. തിരുവനന്തപുരം സ്വദേശിയിൽ നിന്നും 1.25 കോടി രൂപ തട്ടിച്ച ഇബിയെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് നെയ്യാറ്റിൻകരയിൽ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയത്. ഇതോടെയാണ് കള്ളക്കളികൾ പുറത്തായത്.
ആരോഗ്യ മേഖലയുമായി യാതൊരു ബന്ധവോ പരിചയമോ ഇല്ല. എന്നാൽ പുതിയതായി തുടങ്ങാൻ പോകുന്ന ആശുപത്രിയിൽ ബിസിനസ് പങ്കാളിയാക്കാമെന്ന് പറഞ്ഞ് കൊല്ലം കൊട്ടിയം സ്വദേശി ഇബി ഇബ്രാഹിം പലരിൽ നിന്നും പണം തട്ടിച്ചിരുന്നതായി മെഡിക്കൽ കോളേജ് സർക്കിൾ ഇൻസ്പെക്ടർ മറുനാടൻ മലയാളിയോട് പറഞ്ഞു. കൊല്ലം ജില്ലയിലെ ചില പ്രാദേശിക കോൺഗ്രസ് നേതാക്കളുമായി ഇവർക്ക് ബന്ധമുണ്ടെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. മെഡിക്കൽ കോളേജ് സർക്കിൽ ഇൻസ്പെക്ടർ ബിനുകുമാർ സബ് ഇൻസ്പെക്ടർ ബിജോയ് എന്നിവരുടെ നേതൃത്വത്തിലാണ് ഇബിയെ പൊലീസ് പിടികൂടിയത്. തുടർന്ന് ഇവരെ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കുകയും ഐപിസി സെക്ഷൻ 420 വകുപ്പ് ചുമത്തുകയും ചെയ്ത ശേഷം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇബിയെ കുറിച്ച് അന്വേഷിച്ച് പൊലീസ് ഇവരെ കുടുക്കിയത്. എന്നാൽ പരാതിക്കാരനെ നേരിട്ട് കണ്ട് എങ്ങനെയാണ് കുടുക്കിൽ പെട്ടത് എന്ന വിവരം അന്വേഷിച്ചെങ്കിലും തട്ടിപ്പിനിരയായതിന്റെ വിവരങ്ങൾ പങ്കുവെയ്ക്കാനോ അതിന്റെ രീതിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുവാനോ തയ്യാറായില്ല.
തട്ടിപ്പിന് ഇരയായതിനാൽ ഇവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരുക എന്നത് മാത്രമാണ് പരാതിക്കാരൻ ഉദ്ദേശിച്ചതെന്നാണ് വിവരം. സമാനമായ രീതിയിൽ ഇബിയുടെ പേരിൽ നിരവധികേസുകൾ നിലനിൽക്കുന്നുണ്ട്. ഉടൻ തുടങ്ങുന്ന ആശുപത്രിയിൽ പങ്കാളിയാക്കാമെന്നു പറഞ്ഞാണ് ഇവർ തിരുവനന്തപുരം സ്വദേശിയിൽ നിന്ന് രൂപ കൈക്കലാക്കിയത്. കൊല്ലം മെഡിസിറ്റിയിലെ ഡോക്ടറാണെന്നാണ് യുവതി വിശ്വസിപ്പിച്ചത്. മുൻപ് ഇവർക്ക് ചില കോൺഗ്രസ് ബന്ധങ്ങളുണ്ടായിരുന്നതായാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. കൊല്ലം ആദിച്ചനല്ലൂർ തഴുത്തല ഇബി മൻസിലിൽ നിയ എന്ന ഇബി ഇബ്രാഹിമിന് നിമിഷങ്ങൾ മതി ഒരാളെ വീഴ്ത്താൻ. സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്ന സാധുകുടുംബത്തിലെ അംഗമാണെന്ന് കൂടി പറയുന്നതോടെ സഹതാപം കണ്ണുനിറയ്ക്കും. ഇടത്തരം കുടുംബത്തിലെ അംഗമായ ഇബി തട്ടിപ്പുകാരിയായി മാറിയിട്ട് നാളേറെയായി. ഉമ്മയും വാപ്പയും സഹോദരിയുമടങ്ങുന്ന കുടുംബത്തിലെ അംഗം. ചാത്തന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ആദ്യ താമസം.
പത്താം കഌസിൽ പഠനം മതിയാക്കി. പിന്നീട് ചെറിയ ചെറിയ തട്ടിപ്പുകൾ. ബന്ധുക്കളെയും അയൽവാസികളെയും പലപ്പോഴായി കബളിപ്പിച്ച് സ്വർണവും പണവും തട്ടിയെടുത്തു. പരാതികൾക്കിടയാകാത്ത വിധത്തിൽ സംഭവങ്ങൾ ഒത്തുതീർപ്പാക്കി. പിന്നീട് മെഡിക്കൽ വിദ്യാർത്ഥിനിയായി അഭിനയിച്ച് തട്ടിപ്പിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. തലയിൽ തട്ടമിട്ട്, ബുർഖ ധരിച്ച് പല പേരുകളിലായിരുന്നു രംഗപ്രവേശം.മെഡിക്കൽ വിദ്യാർത്ഥിനിയായി വേഷമിട്ട് പഠന സഹായത്തിനും പരീക്ഷാഫീസിന്റെ പേരിലും പലരെയും കബളിപ്പിച്ചു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ്, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ വിദ്യാർത്ഥിനിയാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഇബി ഇബ്രാഹിം, ഇനിയ, നിയ തുടങ്ങിയ പേരുകൾ മാറ്റിമാറ്റി പറഞ്ഞു. സ്വന്തം സമുദായത്തിലെ പലരും സാധുകുടുംബത്തിൽ നിന്നുള്ള കുട്ടിയെന്ന നിലയിൽ എം.ബി.ബി.എസ് സെലക്ഷൻ നേടിയതിനുള്ള അംഗീകാരമായി കൈയയച്ച് സംഭാവനകൾ ചെയ്തു.
2012ൽ കൊല്ലത്തെ ഒരു കെഎസ്യു നേതാവുമായി ഇവർ പ്രണയത്തിലായിരുന്നുവെന്നും പിന്നീട് ഇവരെ വിവാഹ വാഗ്ദാനം നല്കിയെങ്കിലും പിന്നീട് പിന്മാറാൻ ശ്രമിച്ചതിനെതുടർന്ന് ഇബിയുടെ അച്ഛൻ ചില പരാതികൾ നൽകിയതും വാർത്തയായി. കൊല്ലം കരുനാഗപ്പള്ളിയിലെ കെഎസയു നേതാവായ ഫൈസൽ കുളപ്പാടയ്ക്കെതിരെയാണ് അന്ന് പരാതി നൽകിയത്. യുവതിളോട് താൻ എംബിബിഎസ് പാസ്സായിട്ടുണ്ടെന്നും സ്വകാര്യ ആശുപത്രിയിൽ ജോലിക്ക് കയറാനായി തുക കെട്ടിവയ്ക്കണമെന്നും പറയും. ജോലിക്ക് കയറിയാൽ തിരിച്ചു നൽകാമെന്ന് പറഞ്ഞ് ഇവരുടെ കയ്യിൽ നിന്ന് പണം വാങ്ങി മുങ്ങുന്നതായിരുന്നു ഇബിയുടെ രീതി. ഇത്തരത്തിൽ പലരിൽ നിന്നായി ഇവർ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ട്. നഗരത്തിലെ ഒരു പ്രശസ്ത ക്ഷേത്രത്തിന്റെ പൂജാരിയിൽ നിന്ന് ഒരു ലക്ഷം രൂപയും 13 പവനും യുവതി തട്ടിയെടുത്തതിനും നേരത്തെ കേസുണ്ടായിരുന്നു.
പൂജാരി പരാതി നൽകിയതിനെ തുടർന്ന് പൊലീസ് യുവതിയെ അന്വേഷിച്ച് പിടികൂടുകയായിരുന്നു. കൊല്ലം മാടൻനടയിലുള്ള വീട്ടിൽ യുവതിയുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അവിടെയെത്തി യുവതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. പൊലീസിനെ കണ്ടയുടൻ യുവതി മതിൽചാടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പൊലീസുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. സ്വർണ്ണവും പണവും തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് ഇബിയുടെ പേരിൽ നാലു കേസുകൾ അന്ന് നിലവിലുണ്ടായിരുന്നു. ഇവർക്കെതിരെ കോട്ടയം ഗാന്ധിനഗർ, കൊല്ലം ഈസ്റ്റ്, ചാത്തന്നൂർ, വഞ്ചിയൂർ പൊലീസ് സ്റ്റേഷനുകളിൽ തട്ടിപ്പ് കേസുകൾ നിലവിലുണ്ട്. തട്ടിപ്പുകൾ നടത്താനായി ഇവർക്ക് പുരുഷ സുഹൃത്തുക്കളുമുണ്ടായിരുന്നു. ഇവരിൽ 4 പേരെ അറസ്റ്റ് ചെയ്തിരുന്നു. സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള മൊബൈൽ ഫോണുകളും നിരവധി സിം കാർഡുകളും പൊലീസ് ഇബിയിൽ നിന്നും പിടിച്ചെടുത്തു. തട്ടിപ്പിലൂടെ നേടുന്ന പണം കൊണ്ട് ആർഭാട ജീവിതം നയിക്കുകയായിരുന്നു ഇവരുടെ രീതി.
പൂജാരിയെ മൂന്നര വർഷം മുമ്പ് സമർത്ഥമായി കബളിപ്പിച്ചാണ് തട്ടിപ്പിന് പുതിയ തലം നൽകിയത്. പ്രശ്നവിധികളും ജ്യോതിഷ പ്രവചനവും നടത്തിയിരുന്ന പൂജാരിയെ കള്ളം പറഞ്ഞ് തന്നെയാണ് പറ്റിച്ചത്. മെഡിക്കൽ വിദ്യാർത്ഥിനിയെന്നാണ് പൂജാരിയോട് പറഞ്ഞത്. സാധുകുടുംബത്തിൽ അംഗമായ തനിക്ക് പരീക്ഷാഫീസ് കെട്ടിവയ്ക്കാൻ പണമില്ലെന്ന് പറഞ്ഞാണ് ഇബി ആദ്യം പണം തട്ടിയത്. അവസാന വർഷ എം.ബി.ബി.എസ് പരീക്ഷയ്ക്കുള്ള ഫീസെന്ന പേരിൽ പൂജാരിയിൽ നിന്ന് അരലക്ഷത്തോളം രൂപ തട്ടിയെടുത്തു. കായംകുളത്തെ ഒരു പ്രമുഖ ജുവലറിയിൽ നിന്ന് 1000 ഗ്രാമം സ്വർണം കവർന്ന കേസിലും പ്രതിയായി. ജാമ്യമെടുക്കാനെത്തിയ കൊല്ലം സ്വദേശിയായ ഒരു അഭിഭാഷകനും വഞ്ചിക്കപ്പെട്ടു. പൂജാരിയെ കബളിപ്പിച്ച കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച അഭിഭാഷകൻ അതിൽ നിന്ന് പണം തട്ടിയെടുക്കുമെന്ന് സംശയിച്ച ഇബി അയാളെയും പീഡനക്കേസിൽ കുരുക്കി. അഭിഭാഷകൻ, തന്നെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നായിരുന്നു ആരോപണം.
വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് കെഎസ്യു നേതാവിന്റെ വീട്ടിലും അതിക്രമിച്ചെത്തിയതും ഈ സമയത്തായിരുന്നു. വിവാഹം ചെയ്തില്ലെങ്കിൽ പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു. നേതാവ് വഴങ്ങിയില്ല. അയാളോടും പ്രതികാരം തീർത്തത് പീഡനമാരോപിച്ച്. കോട്ടയം ഏറ്റുമാനൂരിൽ പേയിങ് ഗസ്റ്റായി താമസിച്ച വീട്ടിൽ നിന്നും ആഭരണങ്ങൾ കവർച്ച ചെയ്തു. കൊല്ലത്ത് നിരവധി തട്ടിപ്പുകൾക്കുശേഷം തിരുവനന്തപുരത്തേക്ക് താവളം മാറ്റി. ഇബി പൂന്തുറയിലുള്ള ഒരു യുവതിയുടെ എ.ടി.എം കാർഡ് അപഹരിച്ച് പണം കവർന്നു. ഒരു മൊബൈൽ കമ്പനിയുടെ ഓഫീസിൽ വച്ച് യാദൃച്ഛികമായി പരിചയപ്പെട്ട യുവ ബിസിനസുകാരനെയാണ് ഡോക്ടറാണെന്ന വ്യാജേന ആശുപത്രി പ്രോജക്ടിൽ കുടുക്കി ഒന്നേകാൽ കോടി രൂപ തട്ടിയത്. അരക്കോടിയോളം രൂപ ബാങ്ക് വഴിയും ബാക്കിപ്പണം മാതാവ് സജി ഇബ്രാഹിമിനും സഹോദരങ്ങൾക്കും ഭർത്താവ് മോനിഷിനുമൊപ്പമാണ് കൈക്കലാക്കിയത്. ബിസിനസുകാരനായ യുവാവിന് തെല്ലും സംശയമില്ലാത്ത വിധത്തിലായിരുന്നു ഇബിയുടെ പെരുമാറ്റം.
തലസ്ഥാനത്ത് ആശുപത്രി തുടങ്ങാനുദ്ദേശിക്കുന്ന സ്ഥലമെന്ന പേരിൽ നഗരമദ്ധ്യത്തിലുള്ള ആളൊഴിഞ്ഞ സ്ഥലം കാട്ടിയ ഇബി സ്ഥാപനത്തിന്റെ ഡയറക്ടറാക്കാമെന്നും പറഞ്ഞു. ഈ പണത്തിന് കൊല്ലം ജില്ലയിലെ തഴുത്തലയിൽ പതിനാറര സെന്റ് സ്ഥലം വാങ്ങി 2000 സ്ക്വയർഫീറ്റോളം വരുന്ന ആഡംബര വീട് പണിത ഇബി തട്ടിപ്പ് പുറത്തായതോടെ ഒളിവിൽ പോയി. മൊബൈൽ ഫോൺ പിന്തുടർന്ന പൊലീസ് നെയ്യാറ്റിൻകരിയിൽ നിന്ന് ഇബിയെ കുടുക്കി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്