രവീന്ദ്രനെ ഇല്ലാതാക്കിയതു പാർട്ടി തന്നെ; യഥാർഥ പ്രതികളെ പിടികൂടുകയും ഗൂഢാലോചന പുറത്തുവരികയും ചെയ്താൽ ആരൊക്കെ വെട്ടിലാകുമെന്നു പാർട്ടിക്കറിയാം; ഭയം കാരണം ജീവിക്കാൻ കഴിയാത്ത അവസ്ഥയെന്ന് ഭാര്യയുടെ വെളിപ്പെടുത്തൽ; ഇടമുളയ്ക്കൽ രവീന്ദ്രന്റെ മരണത്തിൽ സിപിഎമ്മിന് പങ്കോ? മുൻ ലോക്കൽ സെക്രട്ടറിയുടെ മരണത്തിൽ വിവാദം കൊഴുക്കുന്നു
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: സിപിഎം ഏരിയ കമ്മിറ്റിയംഗവും ഇടമുളയ്ക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എസ്.രവീന്ദ്രൻ പിള്ളയ്ക്കു വെട്ടേറ്റ സംഭവം വീണ്ടും വിവാദത്തിൽ. രവീന്ദ്രൻ പിള്ള മരിച്ചു മൂന്നു വർഷം പിന്നിടുമ്പോഴാണു സംഭവത്തിൽ സിപിഎമ്മിനെതിരെ ആരോപണം ഉയരുന്നത്. കേസുമായി മുന്നോട്ടുപോകാതിരിക്കാൻ രവീന്ദ്രൻ പിള്ളയുടെ കുടുംബത്തെ ചിലർ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. അഞ്ചൽ നെട്ടയത്ത് ഐഎൻടിയുസി നേതാവ് രാമഭദ്രനെ കൊലപ്പെടുത്തിയ കേസിൽ പാർട്ടി നേതാക്കൾ അടക്കം പ്രതികളായതോടെ വെട്ടിലായതിനു പിന്നാലെയാണു പാർട്ടിയെ പ്രതിരോധത്തിലാക്കി രവീന്ദ്രൻ പിള്ള ആക്രമണക്കേസ് സംബന്ധിച്ച വിവാദം. പ്രാദേശിക സിപിഎം നേതാക്കൾക്കെതിരെയാണ് ആരോപണം.
രവീന്ദ്രൻപിള്ളയ്ക്ക് എതിരായ അക്രമത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനും ലോക്കൽ പൊലീസ് അറസ്റ്റു ചെയ്ത അഞ്ചുപേർ യഥാർഥ പ്രതികളാണെന്ന് ഉറപ്പാക്കാനും ക്രൈംബ്രാഞ്ച് അന്വേഷണത്തിലും കഴിഞ്ഞിരുന്നില്ല. സിപിഎം ഇടമുളയ്ക്കൽ ലോക്കൽ സെക്രട്ടറിയായിരിക്കെ, 2008 ജനുവരി മൂന്നിനു രാത്രി വീടിനു സമീപം വച്ചാണു രവീന്ദ്രൻ പിള്ളയ്ക്കു വെട്ടേറ്റത്. ഒരു വർഷം നീണ്ട ചികിൽസയ്ക്കു ശേഷം പാർട്ടിയിൽ വീണ്ടും സജീവമായ രവീന്ദ്രൻപിള്ള പിന്നീട് അഞ്ചൽ ഏരിയ കമ്മിറ്റിയംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായി. വൃക്കകൾ തകരാറിലായതിനെ തുടർന്നു 2015ൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ രവീന്ദ്രൻപിള്ള ആ വർഷം മാർച്ച് 13നു മരിച്ചു. ആക്രമണത്തിനിരയായി ചികിൽസയിലിരിക്കെ കഴിച്ച വീര്യം കൂടിയ മരുന്നുകളാണു വൃക്കകൾ തകരാറിലാക്കിയതെന്നാണ് വിലയിരുത്തൽ.
പിള്ളയ്ക്കു വെട്ടേറ്റ സംഭവത്തിൽ കണ്ണനല്ലൂർ മുസ്ലിം പള്ളിക്കു സമീപം ഷെമീർ മൻസിലിൽ നുജുമുദ്ദീൻ (48), നെടുമ്പന മുകളുവിള പുത്തൻവീട്ടിൽ ജോസ് പ്രകാശ് (36), നെടുമ്പന കുളപ്പാടം ഇടയിൽതുണ്ടു വീട്ടിൽ കമറുദ്ദീൻ (29), പള്ളിമൺ മുടിയിച്ചിറ പുത്തൻ നട ചരുവിള പുത്തൻവീട്ടിൽ ഷെമീർ (25), പള്ളിമൺ മുട്ടയ്ക്കാവ് പുത്തൻകട കാഷ്യൂ ഫാക്ടറിക്കു സമീപം ഷെഹീർ മൻസിലിൽ ഷെമീർ (23) എന്നിവരെയാണു ചടയമംഗലം പൊലീസ് അറസ്റ്റു ചെയ്തത്. ഇവർ വാടക ഗുണ്ടകളായിരുന്നു. ഗൂഢാലോചനയെ കുറിച്ച് അന്വേഷിച്ചതുമില്ല. മറ്റാരുടെയോ നിർദേശപ്രകാരമാണ് ആക്രമണം നടത്തിയതെന്നുമായിരുന്നു ലോക്കൽ പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട്. ആക്രമണത്തിനു നേതൃത്വം നൽകിയവരെക്കുറിച്ച് നേരത്തെ തന്നെ സംശയം ഉയർന്നിരുന്നു. യഥാർഥ പ്രതികളല്ല അറസ്റ്റിലായതെന്നു ചൂണ്ടിക്കാട്ടി രവീന്ദ്രൻപിള്ള തന്നെ പരാതിയുമായി രംഗത്തെത്തി.
വി എസ് സർക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനും പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും രവീന്ദ്രൻ പിള്ളയെ സന്ദർശിക്കുകയും വേണ്ട നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറിയെങ്കിലും അന്വേഷണം പൂർത്തിയായിട്ടില്ല. ആക്രമണ കാരണം കണ്ടെത്താനായിട്ടില്ലെന്നു ക്രൈംബ്രാഞ്ച് എസിപി ജോസി ചെറിയാൻ പറയുന്നു. ലോക്കൽ പൊലീസ് അറസ്റ്റു ചെയ്തവർ യഥാർഥ പ്രതികളല്ലെന്നതിനു തെളിവ് ലഭിച്ചിട്ടില്ലെന്നും വൈകാതെ അന്വേഷണം പൂർത്തിയാകുമെന്നും എസിപി പറഞ്ഞു. അതിനിടെയാണ് ആക്രമണത്തിനു പിന്നിൽ പാർട്ടി ജില്ലാ നേതൃത്വത്തിലെ ചിലർക്കു പങ്കുണ്ടെന്ന ആരോപണം ഉയരുന്നത്.
അഞ്ചൽ-ആയൂർ മേഖലയിൽ സിപിഎമ്മിന്റെ പ്രമുഖനേതാക്കളിൽ ഒരാളായിരുന്ന ഇടമുളയ്ക്കൽ രവീന്ദ്രൻ പിള്ള. എന്റെ ഭർത്താവിനെ ആക്രമിച്ചതിനു പിന്നിൽ ആരാണെന്നു മരിക്കുന്നതിനു മുൻപെങ്കിലും എനിക്ക് അറിയണം. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന ഈ കേസ് തെളിയണം. - രവീന്ദ്രൻ പിള്ളയുടെ ഭാര്യ അദ്ധ്യാപികയായ എസ്.ബിന്ദു പറയുന്നു. വെട്ടിയത് ക്വട്ടേഷൻ സംഘമാണ്. എന്നാൽ കാരണം അറിയില്ല. ഇതായിരുന്നു കേസിൽ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. കേസ് അട്ടിമറിക്കാൻ തുടക്കംമുതലേ ശ്രമം നടന്നിരുന്നു. ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലോടെ കേസന്വേഷണം പൂർണമായി നിലച്ചു. കൊലപാതകത്തിനുപിന്നിലെ ഗൂഢശക്തികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും ബിന്ദു പറഞ്ഞു.
'രവീന്ദ്രനെ ഇല്ലാതാക്കിയതു പാർട്ടി തന്നെയാണ്. യഥാർഥ പ്രതികളെ പിടികൂടുകയും ഗൂഢാലോചന പുറത്തുവരികയും ചെയ്താൽ ആരൊക്കെ വെട്ടിലാകുമെന്നു പാർട്ടിക്കറിയാം. ഭയം കാരണം ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. വെട്ടിയതു ക്വട്ടേഷൻ സംഘമാണ് പക്ഷേ കാരണം അറിയില്ല എന്നായിരുന്നു കേസിൽ ക്രൈംബ്രാഞ്ചിന്റെ നിഗമനം. അഞ്ചുപേരെ പ്രതിചേർത്തെങ്കിലും അവരല്ല ആക്രമിച്ചതെന്നു രവീന്ദ്രൻ പിള്ള തിരിച്ചറിഞ്ഞു. അതിനുശേഷം അന്വേഷണം പൂർണമായി നിലച്ചു'- എസ്.ബിന്ദു പറഞ്ഞു.
2008 ജനുവരി മൂന്നിന് രാത്രി 10നാണ് വീടിനു മുന്നിൽ വച്ച് രവീന്ദ്രൻപിള്ളയെ ഒരുസംഘം വെട്ടിയത്. രാത്രി വീടിനു മുന്നിൽ കേടായ വാഹനത്തിനു വെളിച്ചം നൽകാനായി ടോർച്ചുമായി ചെന്ന രവീന്ദ്രൻപിള്ളയെ വാഹനത്തിൽ ഉണ്ടായിരുന്നവർ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. കൈയ്ക്കും തലയ്ക്കും വൃക്കയ്ക്കും ആഴത്തിൽ മുറിവേറ്റു. മാരകമായി പരിക്കേറ്റ ഇദ്ദേഹം സുഖംപ്രാപിച്ചെങ്കിലും ആന്തരികാവയവങ്ങൾക്കേറ്റ പരിക്കുമൂലം പൂർണ ആരോഗ്യവാനായില്ല. 2015 മാർച്ച് 13ന് രവീന്ദ്രൻ പിള്ള മരിച്ചു. ഇദ്ദേഹത്തെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത് സിപിഎം തന്നെയെന്ന് അന്നുതന്നെ സംശയം ഉയർന്നിരുന്നു. എന്നാൽ അന്വേഷണം നീങ്ങിയത് ആർ എസ് എസിനെതിരെയായിരുന്നു. സ്ഥലത്ത് കാവിത്തോർത്ത് കണ്ടെത്തിയതാണ് ഇതിന് കാരണം. പിന്നീട് അന്വേഷണം സിപിഎമ്മിലേക്ക് തിരിയുകയായിരുന്നു.
സംഭവം നടന്ന് പതിറ്റാണ്ടിനു ശേഷം ഇപ്പോഴാണ് രവീന്ദ്രൻപിള്ളയുടെ വിധവ, അദ്ധ്യാപികയായ ബിന്ദു സിപിഎം നേതാക്കൾക്ക് എതിരെ രംഗത്തുവന്നത്. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ഭർത്താവിനെ വെട്ടിക്കൊല്ലാൻ മുതിർന്നതെന്ന് ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. രവീന്ദ്രന് മാനസികരോഗമാെണന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ജോർജ്ജ് മാത്യു പറഞ്ഞത് കുടുംബത്തെ വേദനിപ്പിച്ചു. മക്കളെ ഇല്ലാതാക്കുമെന്ന സിപിഎം നേതാക്കളുടെ ഭീഷണി മൂലമാണ് ഇത്രയും കാലം മിണ്ടാതിരുന്നതെന്നും ബിന്ദു പറഞ്ഞു.
Stories you may Like
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- പാർട്ടി ഗ്രാമങ്ങൾ ഒന്നടങ്കം ബിജെപിയിലേക്ക് മാറിയ ബംഗാൾ
- രവീന്ദ്ര ജഡേജയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി നിരവധി പേർ
- പുതുപ്പള്ളി സൂചകമായാൽ ഇടതു മുന്നണിക്ക് കയ്യിലുള്ള 34 സീറ്റുകൾ നഷ്ടമാകുന്ന സാഹചര്യം
- രക്തസാക്ഷി ഫണ്ട് മുക്കിയെന്ന പരാതിയിൽ തിരുവനന്തപുരത്തെ നേതാവിനെതിരെ സിപിഎം നടപടി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍