21കാരനായ ബംഗാളിയോടൊപ്പം ഒളിച്ചോടിയ 29കാരിയെ കണ്ടെത്തിയത് ബോഡോ കലാപകാരികളുടെ സഹായത്താൽ; മുറൈമാമനേയും മൂന്ന് മക്കളേയും വേണ്ടെന്ന് കോടതിയിലും ആവർത്തിച്ച് യുവതി; മൂന്നാർ പൊലീസിന്റെ ഓപ്പറേഷൻ വെറുതെയായോ?
ഇടുക്കി: മൂന്നാർ ചെണ്ടുവരെയിൽനിന്നു ബംഗാളി യുവാവിനൊപ്പം ഒളിച്ചോടിയ, മൂന്നു മക്കളുടെ അമ്മയായ വീട്ടമ്മയുടെ ചിന്തയും പ്രവൃത്തിയും കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റത്തിന്റെയും ധാർമികാധപ്പതനത്തിന്റെയും നേർരേഖയോ ?. കുടുംബം പുലർത്താൻ ഭർത്താവ് പകലന്തിയോളം കഷ്ടപ്പെടുമ്പോൾ ഭാര്യ പ്രേമസല്ലാപത്തിനും അവിഹിത ബന്ധത്തിനും സമയം കണ്ടെത്തുന്നു. ക്ഷീണിതനായെത്തുന്ന ഭർത്താവിനു മുമ്പിൽ നിറപുഞ്ചിരിയുമായി നിൽക്കുന്ന ഭാര്യയുടെ പൊയ്മുഖം തിരിച്ചറിയാനാകാതെ എത്രയോ കുടുംബങ്ങൾ. കുടുംബബന്ധത്തെക്കുറിച്ചുള്ള ഭാരതീയ സംസ്കാരത്തെ തകർക്കുന്ന ഇത്തരം സ്ത്രീകളെയും കുടുംബ സാഹചര്യങ്ങളുടെ സുരക്ഷിതത്വത്തെയും കുറിച്ചുള്ള അന്വേഷണങ്ങൾ കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്ന കഥകളാണ് പുറത്തുകൊണ്ടുവരുന്നത്.
മൂന്നാറിലെ കഥയ്ക്ക് അൽപം തമിഴ് പശ്ചാത്തലം കൂടിയുണ്ടെങ്കിലും ഇതിനെ കേരളത്തിലെ വർത്തമാനകാല സാഹചര്യങ്ങളുമായി പൂർണമായും വേറിട്ടുനിർത്തി കാണാനാകില്ല. 12 വയസുള്ള ആൺകുട്ടിയുൾപ്പെടെ മൂന്നു മക്കളുടെ അമ്മയായ തമിഴ് തോട്ടം തൊഴിലാളി കുടുംബാംഗമായ 29 കാരി ഒളിച്ചോടിയത് ബംഗാളിൽനിന്നു തൊഴിലിനായി കേരളത്തിലെത്തിയ 21-കാരനൊപ്പമാണ്. കേരളത്തിലെ മിടുക്കന്മാരായ പൊലിസിന്റെ ബുദ്ധിപരമായ നീക്കത്തിനൊടുവിൽ മൂന്നാഴ്ചത്തെ ശ്രമഫലമായി വീട്ടമ്മയെ കണ്ടെത്തി നാട്ടിലെത്തിച്ചെങ്കിലും ഭർത്താവിനെ മാത്രമല്ല, നൊന്തുപെറ്റ മക്കളെപ്പോലും തട്ടിമാറ്റിയ കഥാനായിക തനിക്ക് ബംഗാളി യുവാവിനെ മതിയെന്നു കോടതിയിൽ തീർത്തു പറഞ്ഞു. അതിനു വകുപ്പില്ലാത്തതിനാൽ മാതാവിനൊപ്പം യുവതിയെ കോടതി താൽകാലികമായി പറഞ്ഞയച്ചിരിക്കുകയാണ്.
'മുറൈമാമ'നെ 16-ാം വയസിൽ വിവാഹം കഴിച്ച യുവതിയാണ് നീണ്ട 13 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ മൂന്നു മക്കളെ സമ്മാനമായി നൽകി ഭർത്താവിനെ ഉപേക്ഷിച്ചു കടന്നുകളഞ്ഞത്. തമിഴർക്കിടയിൽ ആങ്ങളയുടെയും പെങ്ങളുടെയും മക്കൾക്ക് മുറപ്രകാരം വിവാഹം കഴിക്കാം. ഇത്തരം ബന്ധത്തിലെ വരനാണ് മുറൈമാമൻ. ഭർത്താവിനിപ്പോൾ 35 വയസുണ്ട്. തമിഴ് മേഖലകളിൽ ഇപ്പോഴും തുടരുന്ന ശൈശവ വിവാഹങ്ങളിലൊന്നായിരുന്നു ഇവരുടേത്. വിവാഹ വേളയിൽ പെണ്ണിന് പൂർണ സമ്മതമല്ലായിരുന്നുവെന്നു പറയുന്നു. എങ്കിലും നീണ്ടകാലത്തെ കുടുംബജീവിതം ഇരുവരുടെയും ഇടയിലെ അകൽച്ചകൾ പാടെ നീക്കി. ഭർത്താവും മൂന്നു മക്കളുമൊത്തു സന്തുഷ്ട കുടുംബജീവിതം നയിക്കുന്നതിനിടെയാണ് യുവതിയെ കാണാതായത്.
ചെണ്ടുവരെയിലെ തൊഴിലാളി ലയത്തിലായിരുന്നു ഇവരുടെ താമസം. പത്ത് കുടുംബങ്ങളാണ് ഓരോ ലയത്തിലും താമസിക്കുന്നത്. ഭർത്താവ് സൽസ്വഭാവിയായ ബാർബർ തൊഴിലാളി. ലയത്തിൽനിന്നും അൽപം മാറിയാണ് ഇയാളുടെ കട. യുവതിയുടെ മാതാപിതാക്കൾ മുതൽ ബന്ധുക്കളിൽ മിക്കവരും വരെ തോട്ടം തൊഴിലാളികൾ. യുവതിയും തോട്ടത്തിൽ പണിക്കുപോകും. കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനു ബാങ്കിൽപോകുന്നതിനായി 12കാരനായ മൂത്ത മകനുമായി വീട്ടിൽനിന്നും ഇറങ്ങിയ യുവതി നേരെ ദേവികുളം റൂട്ടിലെ ബന്ധുവിന്റെ വീട്ടിലെത്തി. മകനെ അവിടെ ഏൽപിച്ചശേഷം ബാങ്കിൽപോയി വരാമെന്നു പറഞ്ഞുപോയ യുവതി രാത്രി വൈകിയിട്ടും തിരിച്ചെത്തിയില്ല. വീട്ടുകാരും നാട്ടുകാരും അന്വേഷണം ആരംഭിച്ചു. ഇതിനിടെ ഇവരുടെ ലയത്തിലെ മറ്റൊരു മുറിയിൽ താമസിക്കുന്ന ബംഗാളി യുവാവിനെയും കാണാനില്ലെന്നു രാത്രിയോടെ മനസിലായി.
യുവതിയും യുവാവും തമ്മിൽ അടുപ്പമുണ്ടെന്ന വിവരം അതോടെ ബംഗാളി യുവാവിന്റെ കൂട്ടുകാരിൽനിന്നും മനസിലായി. അന്വേഷണം ആ വഴിക്ക് തിരിച്ചുവിട്ടപ്പോൾ, ഇരുവരും അതേദിവസം ആലുവ റെയിൽവേ സ്റ്റേഷനിൽനിന്നു ട്രെയിൻ കയറിയതായി പൊലിസ് സ്ഥിരീകരിച്ചു. തുടർന്നു വീട്ടുകാരുടെ പരാതിപ്രകാരം മൂന്നാർ പൊലിസ് ഇരുവരെയും കണ്ടത്താൻ ശ്രമമാരംഭിച്ചു. ബംഗാളിലെ ഭൂട്ടാൻ അതിർത്തിയായ ജയ്ഗോൺ സ്റ്റേഷൻ പരിധിയിലുള്ള യുവാവിന്റെ വീടുമായി പൊലിസ് ബന്ധപ്പെട്ടു. കമിതാക്കൾ അവിടെയെത്തിയില്ലെന്നു യുവാവിന്റെ പിതാവ് അറിയിച്ചു. പല വഴിക്കും തിരഞ്ഞെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. തുടർന്നു മൂന്നാർ സി. ഐ എ. ആർ ഷാനിഖാന്റെ നിർദ്ദേശപ്രകാരം നടത്തിയ നീക്കങ്ങളാണ് വിവരങ്ങൾ മനസിലാക്കാൻ സഹായിച്ചത്.
യുവാവിന്റെ ബന്ധുക്കളെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇവരെക്കൊണ്ട് നിരന്തരം ബംഗാളിലേയ്ക്ക് വിളിപ്പിച്ചു. തങ്ങളെ പൊലിസ് കസ്റ്റഡിയിൽ വച്ചിരിക്കുകയാണെന്നും രക്ഷപെടാൻ വഴിയില്ലെന്നും പറഞ്ഞു വിളിപ്പിച്ചു. അങ്ങനെ യുവാവിന്റെ വീട്ടുകാരെ സമ്മർദത്തിലാക്കി. അതോടെ, യുവാവും കാമുകിയും അവിടെയുള്ളതായി വിവരം കിട്ടി. അതിർത്തിയിലെ യുവാവിന്റെ വീട്ടിൽനിന്നും ഇരുവരെയും കസ്റ്റഡിയിലെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ലെന്നു പൊലിസിനു മനസിലായി. ബോഡോ കലാപകാരികൾക്കു പ്രമുഖ്യമുള്ള പ്രദേശത്താണ് യുവാവിന്റെ വീട്. ആയുധധാരികളാണ് പ്രദേശവാസികൾ. കഴിയുന്നത് ഇന്ത്യയിലാണെങ്കിലും മനസുകൊണ്ട് ഇന്ത്യയ്ക്കെതിരെ നിൽക്കുന്ന വലിയൊരു വിഭാഗമുണ്ടവിടെ. എങ്കിലും കൃത്യനിർവഹണത്തിൽ വിട്ടുവീഴ്ചയില്ലാതെ മുമ്പോട്ടുപോകാൻ പൊലിസ് തീരുമാനിച്ചു.
ഇതിനായി ആദ്യം ബംഗാൾ പൊലിസിന്റെ സഹായം തേടി. തുടർന്നു മൂന്നാർ എ. എസ്. ഐ ഷാജിയുടെയും സി.പി.ഒ വേണുഗോപാലിന്റെയും നേതൃത്വത്തിലുള്ള സംഘം അവിടെയ്ക്കു യാത്ര തിരിച്ചു. യുവതിയുടെ അമ്മ, മൂത്ത മകൻ, അമ്മയുടെ ആങ്ങള എന്നിവരെയും കൂട്ടിയുള്ള യാത്ര ഒരു നയതന്ത്ര യുദ്ധത്തിനുള്ള കോപ്പുകൂട്ടൽകൂടി മനസിൽ കണ്ടായിരുന്നു. ജയ്്ഗോൺ സ്റ്റേഷനിൽനിന്നു തോക്കുധാരികളായ അഞ്ചു ഉദ്യോഗസ്ഥർക്കൊപ്പം സംഘം രണ്ട് മണിക്കൂറിലധികം ജീപ്പിൽ ദുർഘടപാത താണ്ടി ബംഗാളി യുവാവിന്റെ വീട്ടിലെത്തി. ഇവരെത്തുമ്പോൾ വീട്ടുമുറ്റത്തായിരുന്ന യുവതി സംഘത്തെ കണ്ട് ഓടിവീട്ടിൽ കയറി വാതിലടച്ചു.
ഇതിനിടെ തോക്കുധാരികളായ നാട്ടുപ്രമാണികളും അനുചരന്മാരും സ്ഥലത്തെത്തി. ഭീഷണിയോടെ സംസാരിച്ചു തുടങ്ങിയ നാട്ടുപ്രമാണിമാരിലൊരാളോട് യുവതിയുടെ അമ്മയെയും മകനെയും കാട്ടി പൊലിസ് കാര്യങ്ങൾ ധരിപ്പിച്ചു. ആദ്യതന്ത്രം വിജയിപ്പിച്ച കേരള പൊലിസിന്റെ ഇംഗിതപ്രകാരം യുവതിയോട് വീട്ടിൽനിന്നിറങ്ങി വരാൻ പ്രമാണി ആവശ്യപ്പെട്ടു. അവൾ അതനുസരിച്ചു വാതിൽ തുറന്നു പുറത്തുവന്നു. ഈ സമയം ബംഗാളി യുവാവോ, വീട്ടുകാരോ അവിടെ ഉണ്ടായിരുന്നില്ല. പണിക്ക് പോയിരിക്കുകയാണെന്നാണ് യുവതി പറഞ്ഞത്. സ്വന്തം അമ്മയെയും മകനെയും ബന്ധുക്കളെയും കണ്ടെങ്കിലും യുവതിക്കു യാതൊരു ഭാവ വ്യത്യാസവുമുണ്ടായില്ല. അമ്മയെ കെട്ടിപ്പിടിക്കാൻ ഓടിച്ചെന്ന മകനെ യുവതി തട്ടിത്തെറിപ്പിച്ചു.
പിന്നീട് പൊലിസുകാരും വീട്ടുകാരും യുവതിയോട് നാട്ടിലേയ്ക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവൾ വഴങ്ങിയില്ല. താൻ ബംഗാളിയുമൊത്ത് മാത്രമേ ജീവിക്കൂ എന്നായിരുന്നു കടുംപിടുത്തം. ഇതിനിടെ ഒരു കാര്യം വെളിവായി. ബംഗാളി യുവാവ് നേരത്തെ വിവാഹം കഴിച്ചതാണ്. പ്രായപൂർത്തിയാകും മുമ്പേ കലാണ്യം കഴിച്ച അയാൾ ഭാര്യയെ ഉപേക്ഷിച്ചാണ് കേരളത്തിൽ ജോലിക്കായി എത്തിയത്. ചെണ്ടുവരെ ഫാക്ടറിയിൽ ജോലി കിട്ടിയ യുവാവ് പിന്നീട് തൊഴിലാളികളെ എത്തിക്കുന്ന ഏജന്റുകൂടി ആയി മാറി. ഇടയ്ക്കിടെ നാട്ടിലെത്തി കുറെ തൊഴിലാളികളെ കേരളത്തിലേയ്ക്ക് കൊണ്ടുപോകും. വെളുത്ത് പൊക്കം കുറഞ്ഞ ഗൂർഖകളോട് സാമ്യമുള്ള വിഭാഗക്കാരനാണ് ബംഗാളി യുവാവ്. ഇയാളിൽ അനുരാഗം തോന്നിയ യുവതി അയാളുടെ പ്രായമോ, നാടോ, ചുറ്റുപാടോ ഒന്നും ആലോചിക്കാതെ ഇറങ്ങിപ്പുറപ്പെടുകയായിരുന്നു.
യുവതി മടങ്ങാൻ കൂട്ടാക്കാതെ വന്നതോടെ പൊലിസ് നാട്ടുപ്രമാണിമാരോട് സഹായം അഭ്യർത്ഥിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അവിടെത്തന്നെ നാട്ടുകൂട്ടം ചേർന്നു. പ്രമാണിമാരുടെ വാക്കിന് അവിടെ എതിർവായില്ല. യുവതി മടങ്ങിപ്പോകണമെന്നും അല്ലെങ്കിൽ കത്തിച്ചു കളയുമെന്നും പ്രമാണിമാർ പറഞ്ഞു. ഇതോടെ വീട്ടിൽ ഓടിക്കയറി യുവതി കതകടച്ചു. ആത്മഹത്യാശ്രമമുണ്ടാകുമെന്നു പൊലിസുകാർ ഭയപ്പെട്ടു. ഉടൻ, മച്ചില്ലാത്ത വീടിനുള്ളിലേക്ക് നാട്ടുകാർ കയറി വാതിൽ തുറന്നു. അപ്പോഴേക്കും കത്തികൊണ്ട് യുവതി കൈത്തണ്ട മുറിക്കാൻ ശ്രമിച്ചു. എന്നാൽ നേരിയ പോറലേ ഉണ്ടായുള്ളൂ. യുവതിയെ ഉടൻ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇനിയും വന്നാൽ കത്തിച്ചു കളയുമെന്നു പൊലിസുകാർ ഉൾപ്പെടെയുള്ളവരോട് നാട്ടുകാർ ഭീഷണി മുഴക്കവേ യുവതിയേയും കൊണ്ട് പൊലിസ് മടങ്ങി. വഴിയിൽ പ്രഥമശുശ്രൂഷയും നൽകി.
കഴിഞ്ഞ 23ന് മൂന്നാറിലെത്തിച്ചു ദേവികുളം കോടതിയിൽ യുവതിയെ ഹാജരാക്കി. തനിക്ക് ഭർത്താവ് വേണ്ടെന്നും ബംഗാളി മതിയെന്നും യുവതി ആവർത്തിച്ചു. തുടർന്നു മജിസ്ട്രേറ്റ് ചേംബറിലേയ്ക്ക് വിളിപ്പിച്ച് സംസാരിച്ചെങ്കിലും യുവതിയുടെ കാതൽ ബംഗാളിയോട് മാത്രമായിരുന്നു. അയാൾക്കൊപ്പം പോകാൻ അനുവാദം തരാനാകില്ലെന്നു പറഞ്ഞ കോടതി താൽകാലികമായി യുവതിയെ അമ്മയോടൊപ്പം അയച്ചിരിക്കുകയാണ്. കോടതിയിൽ അമ്മയെ കാണാൻ മൂന്നു മക്കളും എത്തി. ഭാര്യയുടെ തെറ്റു പൊറുത്തു കൂടെകൂട്ടാൻ ഭർത്താവും വന്നു. ഓടിയെത്തി കൈപിടിച്ച മക്കളുടെ കൈ തട്ടിമാറ്റിയാണ് യുവതി പ്രതികരിച്ചത്. കരഞ്ഞുകൊണ്ട് നടന്നകന്ന മക്കളുടെ കണ്ണീർപോലും ഈ കാമുകിയുടെ മനസിനെ മാറ്റാനായില്ല.
തമിഴ് മേഖലയിൽ നിലനിൽക്കുന്ന കാതൽ ചിന്തകളും ഈ യുവതിയുടെ പെരുമാറ്റത്തിൽനിന്നു ബോധ്യമായി. ഭാര്യയേയും മക്കളേയും അന്നമൂട്ടാൻ ഭർത്താവ് പകലന്തിയോളം വിയർത്തു പണിയെടുക്കുമ്പോഴും ഒട്ടേറെ സ്ത്രീകളിൽ പ്രണയചിന്തകൾ ഭാവന വിടർത്തുകയാണത്രേ. സിനിമാ താരങ്ങളും സുന്ദരപുരുഷന്മാരും ഇവരുടെ സ്വപ്നങ്ങളിൽ കടന്നു വരുന്നു. ശാരീരിക ബന്ധത്തേക്കാൾ ഇത്തരം കാതലുകൾ താലോലിക്കുന്ന നിരവധി പേരുണ്ട്. അത്തരത്തിലൊരു കാതൽ രാസാത്തിയാണ് യുവതിയും. തന്റെ കാതൽ പുറംലോകമറിയാതെ 13 വർഷം കാത്തുവച്ചശേഷമാണ് അവൾ മക്കളേയും ഭർത്താവിനെയും വിട്ട് എട്ടു വയസ് പ്രായക്കുറവുള്ള ഒരു സുന്ദരകില്ലാടിയെ കണ്ടുപിടിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്