Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് 10 ദിവസമായിട്ടും റെഡിയായില്ല; ക്രൈംബ്രാഞ്ച് എന്നത് ക്രൈം ഡിറ്റാച്ചുമെന്റുമായി; എരുമേലിയിലെ യുവാവിന്റെ മരണം വാഹനപകടമാക്കാൻ കളികൾ സജീവം; കാമുകിയേയും അച്ഛനേയും രക്ഷപ്പെടുത്താൻ ഉറച്ച് പൊലീസ്?

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് 10 ദിവസമായിട്ടും റെഡിയായില്ല; ക്രൈംബ്രാഞ്ച് എന്നത് ക്രൈം ഡിറ്റാച്ചുമെന്റുമായി; എരുമേലിയിലെ യുവാവിന്റെ മരണം വാഹനപകടമാക്കാൻ കളികൾ സജീവം; കാമുകിയേയും അച്ഛനേയും രക്ഷപ്പെടുത്താൻ ഉറച്ച് പൊലീസ്?

മറുനാടൻ മലയാളി ബ്യൂറോ

എരുമേലി: അർദ്ധരാത്രിയിൽ ബൈക്കുമായി വീട്ടിൽ നിന്നിറങ്ങിയ എൻജിനീയറിങ് വിദ്യാർത്ഥിയെ റോഡിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ അന്വേഷണം അട്ടിമറിക്കാൻ പൊലീസിൽ ഉന്നതതല ശ്രമമെന്ന ആരോപണം സജീവമാകുന്നു. റെമീസിന്റെ മരണം വിവാദമയാതോടെ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുമെന്ന് പൊലീസ് സൂപ്രണ്ട് എംപി ദനേശ് അറിയിച്ചിരുന്നു. എന്നാൽ എസ്‌പിയുടെ ഉത്തരവ് നടപ്പായില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പകരം ലോക്കൽ പൊലീസിന് കീഴിലുള്ള ക്രൈ ഡിറ്റാച്ച്‌മെന്റിനാണഅ അന്വേഷണം നൽകിയത്. നാട്ടുകാർക്ക് നൽകി ഉറപ്പ് പൊലീസിലെ ഉന്നത നേതൃത്വം ഇടപെട്ട് അട്ടിമറിച്ചെന്നാണ് ആരോപണം.

അതിനിടെ മരണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പോസ്റ്റ് മോർട്ടം റിപ്പോർട്ടും തയ്യാറായിട്ടില്ല. മൂന്ന് ഡോക്ടർമാർ ചേർന്നാണ് പോസ്റ്റ് മോർട്ടം നടത്തിയത്. ഈ മൂന്ന് പേരും ഒരുമിക്കാത്തതാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ കാരണം. അന്വേഷണത്തിൽ റെമീസിന്റെ കാമുകിയുടെ കുടുംബത്തിനെതിരെ വ്യക്തമായ തെളിവ് കിട്ടിയതോടെയാണ് എല്ലാം അട്ടിമറിക്കപ്പെട്ടതെന്നാണ് ആക്ഷൻ കൗൺസിലിന്റെ പക്ഷം. മതിയായ തെളിവുണ്ടായിട്ടും അരേയും അറസ്റ്റ് ചെയ്യുന്നില്ലെന്നതാണ് ആക്ഷേപങ്ങൾക്ക് കാരണം. കഴുത്തിലേയും തുടയെല്ലിലേയും പരിക്കുകൾ അപകടത്തിൽ ഉണ്ടായതെന്ന് വരുത്തി തീർക്കാൻ ശ്രമമുണ്ടെന്നാണ് ആക്ഷേപം. കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി ഓഫീസ് കേന്ദ്രീകരിച്ചാണ് ഈ ശ്രമമെന്നും ആരോപണമയുരുന്നു. ഈ സാഹചര്യത്തിൽ ഡിവൈഎസ്‌പി ഓഫീസിലേക്ക് മാർച്ച സംഘടിപ്പിക്കാനും ആക്ഷൻ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.

റെമീസിന്റെ മൊബൈലിലേയ്ക്ക വന്ന സന്ദേശങ്ങളിൽ ആരോ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് വ്യക്തമാണ്. കാമുകിയുടെ ആവശ്യപ്രകാരം ആ കുട്ടിയുടെ വീട്ടിൽ റെമീസ് എത്തിയെന്ന് ക്രൈ ബ്രാഞ്ച് അന്വേഷണ സംഘവും സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ പുലർച്ചെ മൂന്ന് മണിയോടെ റെമീസിന്റെ ഫോണിലേക്ക് എത്തിയ നീ സെയ്ഫാണോ എന്ന മെസേജിൽ എല്ലാമുണ്ടെന്നാണ് നാട്ടുകാരുടെ പക്ഷം. ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥർ അന്വേഷിച്ചാൽ കേസിലെ കള്ളക്കളി പുറത്തുവരുമെന്ന് വ്യക്തമായതോടെയാണ് അട്ടിമറികൾ തുടങ്ങിയത്. ക്രൈംബ്രാഞ്ച് എന്നത് ക്രൈ ഡിറ്റാച്ച്‌മെന്റെന്നാക്കി മാറ്റാനാണ് കുരക്കൾ നീക്കിയത്. അത് വിജയിച്ചിട്ടുണ്ടെന്നാണ് സൂചന. അന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകൾ ജില്ലാ പൊലീസിന്റെ തന്നെ ഭാഗമായി ക്രൈം ഡിറ്റാച്ച്‌മെന്റിന് കൈമാറിക്കഴിഞ്ഞു.

വിദേശത്ത് പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥിനിയാണ് റെമീസിന്റെ കാമുകി. കൊടുങ്ങല്ലൂരിൽ ഓട്ടോമൊബൈൽ എൻജിനീയറിംഗിന് പഠിക്കുന്ന റെമീസും പെരുന്നാൾ ആഘോഷത്തിനായാണ് നാട്ടിലെത്തിയത്. രാത്രിയിൽ തന്റെ വീട്ടിൽ വന്നേ പറ്റൂവെന്ന കാമുകിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് റെമീസ് വീട്ടിൽ നിന്ന് ഇറങ്ങിയത്. അതിലുണ്ടാകാൻ ഇടയുള്ള അപകടവും മെസേജിലൂടെ തന്നെ കാമുകിയെ റെമീസ് അറിയിച്ചിരുന്നു. എന്നിട്ടും നിർബന്ധം തുടർന്നെന്ന് മൊബൈലിലിലെ മെസേജിൽ നിന്ന് വ്യക്തമാണ്. രാത്രി ഒരു മണിക്ക് ശേഷം സന്ദേശങ്ങളുമില്ല. പിന്നീട് രാത്രി മൂന്ന് മണിക്കാണ് നീ സെയ്ഫാണോ എന്ന സന്ദേശമെത്തുന്നത്. കാമുകിയുടെ വീട്ടിൽ നിന്ന് ആരും കാണാതെ റെമീസ് കടന്നെങ്കിൽ അത്തരമൊരു സന്ദേശത്തിന് പ്രസക്തിയില്ലെന്നാണ് നാട്ടുകാരുടെ വാദം.

മരണത്തിന് തൊട്ട് മുമ്പ് വരെ കാമുകിയ്‌ക്കൊപ്പം റെമീസുണ്ടായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് ഉറപ്പിച്ചിട്ടുണ്ട്. റെമീസിന്റെ കാമുകി തന്നെ ഇത്തരത്തിൽ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. പെൺകുട്ടിയുടെ അച്ഛനേയും പൊലീസ് ചോദ്യം ചെയ്തു. എന്നാൽ തനിക്കൊന്നും അറിയില്ലെന്ന നിലപാടാണ് ഇയാൾ അന്വേഷണ സംഘത്തോട് എടുത്തത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികതകൾ കണ്ടാൽ എല്ലാം മാറി മറിയും. ഈ സാഹചര്യത്തിൽ ഉന്നത സ്വാധീനമുള്ള കുടുംബത്തെ രക്ഷിക്കാനാണ് കള്ളക്കളിയെന്നതാണ് ആരോപണം. സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളിലേക്ക് അന്വേഷണ ചുമതല എത്തിക്കാനുള്ള നീക്കങ്ങൾ ആക്ഷൻ കൗൺസിൽ സജീവമാക്കിയിട്ടുണ്ട്. ക്രൈ ബ്രാഞ്ച് അന്വേഷണമെന്ന തീരുമാനം അട്ടിമറിച്ചാൽ വസ്തുതകൾ ചൂണ്ടി കോടതിയെ സമീപിക്കാനാണ് നീക്കം.

അന്വേഷണം അട്ടിമറിക്കാനുള്ള സ്വാധീനം പെൺകുട്ടിയുടെ അച്ഛനുണ്ട്. അതിനൊപ്പിച്ചായിരുന്നു ലോക്കൽ പൊലീസിന്റെ അന്വേഷണം. ഇതുമനസ്സിലാക്കി റോഡുപരോധം പോലും സംഘടിപ്പിച്ചാണ് അന്വേഷണം ക്രൈംബ്രാഞ്ചിലെത്തിച്ചത്. മകളെ കാണാൻ വീട്ടിൽ റെമീസ് എത്തിയെന്നും എന്നാൽ മരണത്തിന് ശേഷമാണ് താൻ അറിഞ്ഞതെന്നുമുള്ള പെൺകുട്ടിയുടെ അച്ഛന്റെ വാദം നിലനിൽക്കില്ലെന്നാണ് ആക്ഷൺ കൗൺസിൽ നേതാക്കൾ പറയുന്നത്. റെമീസും പെൺകുട്ടിയുടെ വീട്ടുകാരും തമ്മിൽ കശപിശയുണ്ടായതിന്റെ സൂചനയാണ് നീ സെയ്ഫാണോ എന്ന പെൺകുട്ടിയുടെ അവസാന മൊബൈൽ സന്ദേശമെന്നും വിശദീകരിക്കുന്നു.

ഈ മാസം 20ന് പുലർച്ചെ മൂന്നരയോടെയാണ് മണങ്ങല്ലൂർ താനത്തുപറമ്പിൽ സൈനുദീൻആരിഫ ദമ്പതികളുടെ മകനായ റമീസിനെ എരുമേലി-കാഞ്ഞിരപ്പള്ളി റോഡിൽ ചെമ്പകത്തുങ്കൽ പാലത്തിന് സമീപം ബൈക്കപകടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അർദ്ധരാത്രിയിൽ വീട്ടുകാരറിയാതെ സുഹൃത്തിന്റെ ബൈക്കുമായി വിദ്യാർത്ഥി എരുമേലിയിലെത്തുകയായിരുന്നു. കാമുകിയുടെ മൊബൈൽ സന്ദേശം കിട്ടിയതിനെ തുടർന്നാണ് റെമീസ് രാത്രി വീട്ടിൽ നിന്ന് ഇറങ്ങിയത്. രാത്രിയിൽ പന്ത്രണ്ട് മണിയോടെ പെൺകുട്ടിയുടെ വീട്ടിലെത്തി. ഏതാണ്ട് രണ്ടര വരെ അവിടെ തുടർന്നു. അതിന് ശേഷമാണ് അപകടമുണ്ടായത്. റെമീസിന്റെ മൊബൈൽ ഫോണിലെ സന്ദേശങ്ങളിൽ നിന്ന് കാര്യങ്ങൾ വ്യക്തമായിരുന്നു.

ഈ സാഹചര്യത്തിൽ പെൺകുട്ടിയേയും അച്ഛനേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. റെമീസ് വീട്ടിലുണ്ടായിരുന്നുവെന്ന് പെൺകുട്ടി സമ്മതിക്കുകയും ചെയ്തു. രാത്രി രണ്ട് മണിയോടെ തിരികെ പോയി എന്നാണ് പൊലീസിന് നൽകിയ മൊഴിയെന്നാണ് സൂചന. എന്നാൽ ഒന്നുമറിയില്ലെന്നാണ് അച്ഛന്റെ നിലപാട്. ഈ ചോദ്യം ചെയ്യലിൽ മാത്രമായി അന്വേഷണം ഒതുങ്ങി. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് മടങ്ങുമ്പോൾ വാഹനാപകടം ഉണ്ടായി എന്ന് വരുത്താനാണ് ലോക്കൽ പൊലീസ് ശ്രമിച്ചത്. എന്നാൽ റെമീസിനെ പെൺകുട്ടിയുടെ വീട്ടുകാർ കൊലപ്പെടുത്തിയ ശേഷം റോഡിൽ ഉപേക്ഷിച്ചതാണെന്നാണ് നാട്ടുകാരുടെ പക്ഷം. ലോക്കൽ പൊലീസ് കേസിനെ അപകടമാക്കി മാറ്റാനെടുത്ത താൽപ്പര്യം ഇതിന്റെ വ്യക്തമായ സൂചനയാണെന്ന് അവർ പറയുന്നു.

ഏറെ നാളായി റെമീസും പെൺകുട്ടിയും അടുപ്പത്തിലായിരുന്നു. ഇവരുടെ ബന്ധത്തോടെ അച്ഛനും വീട്ടുകാർക്കും കടുത്ത എതിർപ്പുമായിരുന്നു. ഈ സാഹചര്യത്തിൽ അർദ്ധ രാത്രിയിൽ പെൺകുട്ടിയ്‌ക്കൊപ്പം റെമീസിനെ കണ്ടാൽ എന്താകും നടക്കുമെന്ന് ഊഹിക്കാം. ഇത് തന്നെയാകും മരണത്തിന് കാരണമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് നാട്ടുകാർ. കഴുത്തിലെ മുറിവിൽ നിന്ന് എല്ലാം വ്യക്തമാണെന്നും അവർ പറയുന്നു. എന്നാൽ വെറുമൊരു റോഡപകടമെന്ന നിലപാട് ലോക്കൽ പൊലീസ് ആവർത്തിക്കുന്നുണ്ട്. മൊബൈൽ ഫോണിലെ മെസേജുകൾ കാരണമാണ് വീട്ടിലെത്തിയ വിവരം പെൺകുട്ടി നിഷേധിക്കാത്ത് എന്ന വാദവും നാട്ടുകാർക്കിടയിലുണ്ട്. അതുകൊണ്ട് തന്നെ പൂർണ്ണമായും സത്യസന്ധമായി വിവരണമായി അതിനെ എടുക്കേണ്ടതില്ലെന്നാണ് നിലപാട്. സാഹചര്യ തെളിവുകളും കൊലപാതകത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. എരുമേലികാഞ്ഞിരപ്പള്ളി ഹൈവേയിൽ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ തട്ടിയാണ് റെമീസ് മരിച്ചതെന്നാണ് ലോക്കൽ പൊലീസിന്റെ വിശദീകരണം.

എന്നാൽ റെമീസിന്റെ ബൈക്കന് കാര്യമായ കേടുപാട് പറ്റിയിട്ടില്ല. കഴുത്തിന് വെട്ടുള്ളതു പോലെ പൊലീസ് പറയുകയും ചെയ്യുന്നു. കാലിനും വാളുകൊണ്ടുള്ള മുറവിന് സമാനമായ ഒന്നുണ്ട്. ബൈക്കിനാകട്ടെ ചവിട്ടു കൊണ്ടതിന്റെ കേടുപാടുകളാണ് ഉള്ളതും. ഈ സാഹചര്യത്തിൽ റെമീസിനെ കൊന്ന ശേഷം സ്ഥലത്തുകൊണ്ടിട്ടതാകാമെന്നാണ് ആക്ഷേപം. അപകടം പറ്റിയ സ്ഥലത്ത് രക്തം തളം കെട്ടി നിൽക്കാത്തതും സംശയം കൂട്ടുന്നു. പണി ചെയ്യാനായി ഒതുക്കിയിട്ടിരുന്ന പെട്ടി ഓട്ടോയ്ക്ക് സമീപമാണ് ബൈക്കിനേയും റെമീസിനേയും കണ്ടത്. ഈ പെട്ടി ഓട്ടോ പൊളിക്കാനായി റോഡരികിൽ ഒതുക്കിയിട്ടതാണ്. പ്രദേശ വാസികൾക്കെല്ലാം ഇത് അറിയാവുന്നതുമാണ്. ഓട്ടോയുടെ പിൻഭാഗത്തെ ടയർ പഞ്ചറാണ്. അപകടത്തിലാണ് ഇത് സംഭവിച്ചതെന്ന് വരുത്തി തീർക്കാൻ ആരോ മനപ്പൂർവ്വം ചെയ്തതാണിതെന്നാണ് നാട്ടുകാരുടെ പക്ഷം.

എന്നാൽ റമീസ് മരിക്കാനിടയായ സംഭവം റോഡരികിലെ മിനി ഓട്ടോയിൽ അതിശക്തമായി ഇടിച്ചുണ്ടായ അപകടമാണെന്ന് ലോക്കൽ പൊലീസ് പറയുന്നത്. ഓട്ടോയുടെ പിന്നിൽ ശരീരത്തിന്റെ തൊലിയും രക്തവും പാൻസിന്റെ ചില ഭാഗങ്ങളും ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. കഴുത്തിൽ ആയുധം കൊണ്ടുള്ള മുറിവില്ലായിരുന്നുവെന്നും വാഹനത്തിലിടിച്ചതിന്റെ ഫലമായി കഴുത്തിലെ എല്ലിന് ചെറിയ പൊട്ടൽ മാത്രമാണുണ്ടായിരുന്നതെന്നും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP