പോസ്റ്റ്മോർട്ടം റിപ്പോർട്ട് 10 ദിവസമായിട്ടും റെഡിയായില്ല; ക്രൈംബ്രാഞ്ച് എന്നത് ക്രൈം ഡിറ്റാച്ചുമെന്റുമായി; എരുമേലിയിലെ യുവാവിന്റെ മരണം വാഹനപകടമാക്കാൻ കളികൾ സജീവം; കാമുകിയേയും അച്ഛനേയും രക്ഷപ്പെടുത്താൻ ഉറച്ച് പൊലീസ്?
മറുനാടൻ മലയാളി ബ്യൂറോ
എരുമേലി: അർദ്ധരാത്രിയിൽ ബൈക്കുമായി വീട്ടിൽ നിന്നിറങ്ങിയ എൻജിനീയറിങ് വിദ്യാർത്ഥിയെ റോഡിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ അന്വേഷണം അട്ടിമറിക്കാൻ പൊലീസിൽ ഉന്നതതല ശ്രമമെന്ന ആരോപണം സജീവമാകുന്നു. റെമീസിന്റെ മരണം വിവാദമയാതോടെ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുമെന്ന് പൊലീസ് സൂപ്രണ്ട് എംപി ദനേശ് അറിയിച്ചിരുന്നു. എന്നാൽ എസ്പിയുടെ ഉത്തരവ് നടപ്പായില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പകരം ലോക്കൽ പൊലീസിന് കീഴിലുള്ള ക്രൈ ഡിറ്റാച്ച്മെന്റിനാണഅ അന്വേഷണം നൽകിയത്. നാട്ടുകാർക്ക് നൽകി ഉറപ്പ് പൊലീസിലെ ഉന്നത നേതൃത്വം ഇടപെട്ട് അട്ടിമറിച്ചെന്നാണ് ആരോപണം.
അതിനിടെ മരണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പോസ്റ്റ് മോർട്ടം റിപ്പോർട്ടും തയ്യാറായിട്ടില്ല. മൂന്ന് ഡോക്ടർമാർ ചേർന്നാണ് പോസ്റ്റ് മോർട്ടം നടത്തിയത്. ഈ മൂന്ന് പേരും ഒരുമിക്കാത്തതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ കാരണം. അന്വേഷണത്തിൽ റെമീസിന്റെ കാമുകിയുടെ കുടുംബത്തിനെതിരെ വ്യക്തമായ തെളിവ് കിട്ടിയതോടെയാണ് എല്ലാം അട്ടിമറിക്കപ്പെട്ടതെന്നാണ് ആക്ഷൻ കൗൺസിലിന്റെ പക്ഷം. മതിയായ തെളിവുണ്ടായിട്ടും അരേയും അറസ്റ്റ് ചെയ്യുന്നില്ലെന്നതാണ് ആക്ഷേപങ്ങൾക്ക് കാരണം. കഴുത്തിലേയും തുടയെല്ലിലേയും പരിക്കുകൾ അപകടത്തിൽ ഉണ്ടായതെന്ന് വരുത്തി തീർക്കാൻ ശ്രമമുണ്ടെന്നാണ് ആക്ഷേപം. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഓഫീസ് കേന്ദ്രീകരിച്ചാണ് ഈ ശ്രമമെന്നും ആരോപണമയുരുന്നു. ഈ സാഹചര്യത്തിൽ ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച സംഘടിപ്പിക്കാനും ആക്ഷൻ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.
റെമീസിന്റെ മൊബൈലിലേയ്ക്ക വന്ന സന്ദേശങ്ങളിൽ ആരോ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് വ്യക്തമാണ്. കാമുകിയുടെ ആവശ്യപ്രകാരം ആ കുട്ടിയുടെ വീട്ടിൽ റെമീസ് എത്തിയെന്ന് ക്രൈ ബ്രാഞ്ച് അന്വേഷണ സംഘവും സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ പുലർച്ചെ മൂന്ന് മണിയോടെ റെമീസിന്റെ ഫോണിലേക്ക് എത്തിയ നീ സെയ്ഫാണോ എന്ന മെസേജിൽ എല്ലാമുണ്ടെന്നാണ് നാട്ടുകാരുടെ പക്ഷം. ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥർ അന്വേഷിച്ചാൽ കേസിലെ കള്ളക്കളി പുറത്തുവരുമെന്ന് വ്യക്തമായതോടെയാണ് അട്ടിമറികൾ തുടങ്ങിയത്. ക്രൈംബ്രാഞ്ച് എന്നത് ക്രൈ ഡിറ്റാച്ച്മെന്റെന്നാക്കി മാറ്റാനാണ് കുരക്കൾ നീക്കിയത്. അത് വിജയിച്ചിട്ടുണ്ടെന്നാണ് സൂചന. അന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകൾ ജില്ലാ പൊലീസിന്റെ തന്നെ ഭാഗമായി ക്രൈം ഡിറ്റാച്ച്മെന്റിന് കൈമാറിക്കഴിഞ്ഞു.
വിദേശത്ത് പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥിനിയാണ് റെമീസിന്റെ കാമുകി. കൊടുങ്ങല്ലൂരിൽ ഓട്ടോമൊബൈൽ എൻജിനീയറിംഗിന് പഠിക്കുന്ന റെമീസും പെരുന്നാൾ ആഘോഷത്തിനായാണ് നാട്ടിലെത്തിയത്. രാത്രിയിൽ തന്റെ വീട്ടിൽ വന്നേ പറ്റൂവെന്ന കാമുകിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് റെമീസ് വീട്ടിൽ നിന്ന് ഇറങ്ങിയത്. അതിലുണ്ടാകാൻ ഇടയുള്ള അപകടവും മെസേജിലൂടെ തന്നെ കാമുകിയെ റെമീസ് അറിയിച്ചിരുന്നു. എന്നിട്ടും നിർബന്ധം തുടർന്നെന്ന് മൊബൈലിലിലെ മെസേജിൽ നിന്ന് വ്യക്തമാണ്. രാത്രി ഒരു മണിക്ക് ശേഷം സന്ദേശങ്ങളുമില്ല. പിന്നീട് രാത്രി മൂന്ന് മണിക്കാണ് നീ സെയ്ഫാണോ എന്ന സന്ദേശമെത്തുന്നത്. കാമുകിയുടെ വീട്ടിൽ നിന്ന് ആരും കാണാതെ റെമീസ് കടന്നെങ്കിൽ അത്തരമൊരു സന്ദേശത്തിന് പ്രസക്തിയില്ലെന്നാണ് നാട്ടുകാരുടെ വാദം.
മരണത്തിന് തൊട്ട് മുമ്പ് വരെ കാമുകിയ്ക്കൊപ്പം റെമീസുണ്ടായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് ഉറപ്പിച്ചിട്ടുണ്ട്. റെമീസിന്റെ കാമുകി തന്നെ ഇത്തരത്തിൽ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. പെൺകുട്ടിയുടെ അച്ഛനേയും പൊലീസ് ചോദ്യം ചെയ്തു. എന്നാൽ തനിക്കൊന്നും അറിയില്ലെന്ന നിലപാടാണ് ഇയാൾ അന്വേഷണ സംഘത്തോട് എടുത്തത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികതകൾ കണ്ടാൽ എല്ലാം മാറി മറിയും. ഈ സാഹചര്യത്തിൽ ഉന്നത സ്വാധീനമുള്ള കുടുംബത്തെ രക്ഷിക്കാനാണ് കള്ളക്കളിയെന്നതാണ് ആരോപണം. സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളിലേക്ക് അന്വേഷണ ചുമതല എത്തിക്കാനുള്ള നീക്കങ്ങൾ ആക്ഷൻ കൗൺസിൽ സജീവമാക്കിയിട്ടുണ്ട്. ക്രൈ ബ്രാഞ്ച് അന്വേഷണമെന്ന തീരുമാനം അട്ടിമറിച്ചാൽ വസ്തുതകൾ ചൂണ്ടി കോടതിയെ സമീപിക്കാനാണ് നീക്കം.
അന്വേഷണം അട്ടിമറിക്കാനുള്ള സ്വാധീനം പെൺകുട്ടിയുടെ അച്ഛനുണ്ട്. അതിനൊപ്പിച്ചായിരുന്നു ലോക്കൽ പൊലീസിന്റെ അന്വേഷണം. ഇതുമനസ്സിലാക്കി റോഡുപരോധം പോലും സംഘടിപ്പിച്ചാണ് അന്വേഷണം ക്രൈംബ്രാഞ്ചിലെത്തിച്ചത്. മകളെ കാണാൻ വീട്ടിൽ റെമീസ് എത്തിയെന്നും എന്നാൽ മരണത്തിന് ശേഷമാണ് താൻ അറിഞ്ഞതെന്നുമുള്ള പെൺകുട്ടിയുടെ അച്ഛന്റെ വാദം നിലനിൽക്കില്ലെന്നാണ് ആക്ഷൺ കൗൺസിൽ നേതാക്കൾ പറയുന്നത്. റെമീസും പെൺകുട്ടിയുടെ വീട്ടുകാരും തമ്മിൽ കശപിശയുണ്ടായതിന്റെ സൂചനയാണ് നീ സെയ്ഫാണോ എന്ന പെൺകുട്ടിയുടെ അവസാന മൊബൈൽ സന്ദേശമെന്നും വിശദീകരിക്കുന്നു.
ഈ മാസം 20ന് പുലർച്ചെ മൂന്നരയോടെയാണ് മണങ്ങല്ലൂർ താനത്തുപറമ്പിൽ സൈനുദീൻആരിഫ ദമ്പതികളുടെ മകനായ റമീസിനെ എരുമേലി-കാഞ്ഞിരപ്പള്ളി റോഡിൽ ചെമ്പകത്തുങ്കൽ പാലത്തിന് സമീപം ബൈക്കപകടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അർദ്ധരാത്രിയിൽ വീട്ടുകാരറിയാതെ സുഹൃത്തിന്റെ ബൈക്കുമായി വിദ്യാർത്ഥി എരുമേലിയിലെത്തുകയായിരുന്നു. കാമുകിയുടെ മൊബൈൽ സന്ദേശം കിട്ടിയതിനെ തുടർന്നാണ് റെമീസ് രാത്രി വീട്ടിൽ നിന്ന് ഇറങ്ങിയത്. രാത്രിയിൽ പന്ത്രണ്ട് മണിയോടെ പെൺകുട്ടിയുടെ വീട്ടിലെത്തി. ഏതാണ്ട് രണ്ടര വരെ അവിടെ തുടർന്നു. അതിന് ശേഷമാണ് അപകടമുണ്ടായത്. റെമീസിന്റെ മൊബൈൽ ഫോണിലെ സന്ദേശങ്ങളിൽ നിന്ന് കാര്യങ്ങൾ വ്യക്തമായിരുന്നു.
ഈ സാഹചര്യത്തിൽ പെൺകുട്ടിയേയും അച്ഛനേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. റെമീസ് വീട്ടിലുണ്ടായിരുന്നുവെന്ന് പെൺകുട്ടി സമ്മതിക്കുകയും ചെയ്തു. രാത്രി രണ്ട് മണിയോടെ തിരികെ പോയി എന്നാണ് പൊലീസിന് നൽകിയ മൊഴിയെന്നാണ് സൂചന. എന്നാൽ ഒന്നുമറിയില്ലെന്നാണ് അച്ഛന്റെ നിലപാട്. ഈ ചോദ്യം ചെയ്യലിൽ മാത്രമായി അന്വേഷണം ഒതുങ്ങി. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് മടങ്ങുമ്പോൾ വാഹനാപകടം ഉണ്ടായി എന്ന് വരുത്താനാണ് ലോക്കൽ പൊലീസ് ശ്രമിച്ചത്. എന്നാൽ റെമീസിനെ പെൺകുട്ടിയുടെ വീട്ടുകാർ കൊലപ്പെടുത്തിയ ശേഷം റോഡിൽ ഉപേക്ഷിച്ചതാണെന്നാണ് നാട്ടുകാരുടെ പക്ഷം. ലോക്കൽ പൊലീസ് കേസിനെ അപകടമാക്കി മാറ്റാനെടുത്ത താൽപ്പര്യം ഇതിന്റെ വ്യക്തമായ സൂചനയാണെന്ന് അവർ പറയുന്നു.
ഏറെ നാളായി റെമീസും പെൺകുട്ടിയും അടുപ്പത്തിലായിരുന്നു. ഇവരുടെ ബന്ധത്തോടെ അച്ഛനും വീട്ടുകാർക്കും കടുത്ത എതിർപ്പുമായിരുന്നു. ഈ സാഹചര്യത്തിൽ അർദ്ധ രാത്രിയിൽ പെൺകുട്ടിയ്ക്കൊപ്പം റെമീസിനെ കണ്ടാൽ എന്താകും നടക്കുമെന്ന് ഊഹിക്കാം. ഇത് തന്നെയാകും മരണത്തിന് കാരണമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് നാട്ടുകാർ. കഴുത്തിലെ മുറിവിൽ നിന്ന് എല്ലാം വ്യക്തമാണെന്നും അവർ പറയുന്നു. എന്നാൽ വെറുമൊരു റോഡപകടമെന്ന നിലപാട് ലോക്കൽ പൊലീസ് ആവർത്തിക്കുന്നുണ്ട്. മൊബൈൽ ഫോണിലെ മെസേജുകൾ കാരണമാണ് വീട്ടിലെത്തിയ വിവരം പെൺകുട്ടി നിഷേധിക്കാത്ത് എന്ന വാദവും നാട്ടുകാർക്കിടയിലുണ്ട്. അതുകൊണ്ട് തന്നെ പൂർണ്ണമായും സത്യസന്ധമായി വിവരണമായി അതിനെ എടുക്കേണ്ടതില്ലെന്നാണ് നിലപാട്. സാഹചര്യ തെളിവുകളും കൊലപാതകത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. എരുമേലികാഞ്ഞിരപ്പള്ളി ഹൈവേയിൽ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ തട്ടിയാണ് റെമീസ് മരിച്ചതെന്നാണ് ലോക്കൽ പൊലീസിന്റെ വിശദീകരണം.
എന്നാൽ റെമീസിന്റെ ബൈക്കന് കാര്യമായ കേടുപാട് പറ്റിയിട്ടില്ല. കഴുത്തിന് വെട്ടുള്ളതു പോലെ പൊലീസ് പറയുകയും ചെയ്യുന്നു. കാലിനും വാളുകൊണ്ടുള്ള മുറവിന് സമാനമായ ഒന്നുണ്ട്. ബൈക്കിനാകട്ടെ ചവിട്ടു കൊണ്ടതിന്റെ കേടുപാടുകളാണ് ഉള്ളതും. ഈ സാഹചര്യത്തിൽ റെമീസിനെ കൊന്ന ശേഷം സ്ഥലത്തുകൊണ്ടിട്ടതാകാമെന്നാണ് ആക്ഷേപം. അപകടം പറ്റിയ സ്ഥലത്ത് രക്തം തളം കെട്ടി നിൽക്കാത്തതും സംശയം കൂട്ടുന്നു. പണി ചെയ്യാനായി ഒതുക്കിയിട്ടിരുന്ന പെട്ടി ഓട്ടോയ്ക്ക് സമീപമാണ് ബൈക്കിനേയും റെമീസിനേയും കണ്ടത്. ഈ പെട്ടി ഓട്ടോ പൊളിക്കാനായി റോഡരികിൽ ഒതുക്കിയിട്ടതാണ്. പ്രദേശ വാസികൾക്കെല്ലാം ഇത് അറിയാവുന്നതുമാണ്. ഓട്ടോയുടെ പിൻഭാഗത്തെ ടയർ പഞ്ചറാണ്. അപകടത്തിലാണ് ഇത് സംഭവിച്ചതെന്ന് വരുത്തി തീർക്കാൻ ആരോ മനപ്പൂർവ്വം ചെയ്തതാണിതെന്നാണ് നാട്ടുകാരുടെ പക്ഷം.
എന്നാൽ റമീസ് മരിക്കാനിടയായ സംഭവം റോഡരികിലെ മിനി ഓട്ടോയിൽ അതിശക്തമായി ഇടിച്ചുണ്ടായ അപകടമാണെന്ന് ലോക്കൽ പൊലീസ് പറയുന്നത്. ഓട്ടോയുടെ പിന്നിൽ ശരീരത്തിന്റെ തൊലിയും രക്തവും പാൻസിന്റെ ചില ഭാഗങ്ങളും ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. കഴുത്തിൽ ആയുധം കൊണ്ടുള്ള മുറിവില്ലായിരുന്നുവെന്നും വാഹനത്തിലിടിച്ചതിന്റെ ഫലമായി കഴുത്തിലെ എല്ലിന് ചെറിയ പൊട്ടൽ മാത്രമാണുണ്ടായിരുന്നതെന്നും പറയുന്നു.
Stories you may Like
- കേരളത്തിലെ റാഗിങ്ങ് കൊലകളുടെ കഥ
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- വിദ്യാർത്ഥികൾ ഒഴുകിയത് കേരളത്തിന് ആത്യന്തികമായി നഷ്ടക്കച്ചവടമാകുമോ?
- ശ്രദ്ധ സതീഷിന് നീതി തേടി വിദ്യാർത്ഥികൾക്കിടയിൽ പ്രതിഷേധം ഇരമ്പുന്നു
- കാമുകി ചതിച്ചതിന്റെ പ്രതികാരം; നൂറിലേറെ സ്ത്രീകളെ തട്ടിപ്പിനിരയാക്കി, യുവാവ് അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- പന്തീരങ്കാവിലെ ആ നവവധുവിന് വിസ്മയയുടെ ഗതി വരാതിരുന്നത് മാതാപിതാക്കളുടെ കരുതൽ കൊണ്ട് മാത്രം; ജർമനിയിലെ എയ്റോനോട്ടിക്കൽ എൻജിനീയർ ഭാര്യയെ മർദ്ദിച്ചത് അതിക്രൂരമായി; വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ സ്ത്രീധനം കുറഞ്ഞെന്ന് കുത്തുവാക്കുകളോടെ പീഡനം; മാനസികമായി ആകെ തകർന്ന യുവതി
- എയർഇന്ത്യാ എക്സ്പ്രസ് സമരത്തിന് ഒരു രക്തസാക്ഷി! വിമാന സമരം മൂലം മസ്കത്തിലെത്താൻ ആയില്ല; പ്രിയപ്പെട്ടവളെ അവസാനമായി ഒരു നോക്ക് കാണാനാവാതെ നമ്പി രാജേഷ് യാത്രയായി
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രംഗണ്ണന്റെ ആവേശം പറഞ്ഞ സിനിമാക്കഥ ഗുണ്ടകൾക്കും പെരുത്തിഷ്ടം! ഗുണ്ടാ വേൾഡിൽ ഇപ്പോൾ സർവ്വതും രംഗൻ മയം; ജയിൽ മോചിതനായ ഗുണ്ടാത്തലവന്റെ പാർട്ടിയിൽ പങ്കെടുത്തതുകൊടും ക്രിമിനലുകളടക്കം അറുപതോളം പേർ; 'എടാ മോനേ' എന്ന ഹിറ്റ് ഡയലോഗുമായി ആവേശ റീലിട്ടു ഗുണ്ടകൾ
- ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി അന്തരിച്ചു; 72ാം വയസിലെ വിയോഗം കാൻസർബാധയെ തുടർന്ന് ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് ബിഹാറിലെ ബിജെപിയുടെ ജനകീയ മുഖം; കോട്ടയം സ്വദേശിനി ജെസി ജോർജിനെ ജീവിത സഖിയാക്കിയതു വഴി കേരളത്തിന്റെ മരുമകനായ രാഷ്ട്രീയക്കാരൻ
- 'കൈ മുഷ്ടി ചുരുട്ടി നെറ്റിയിൽ ഇടിച്ചു; മൊബൈൽ ചാർജറിന്റെ കേബിൾ കൊണ്ട് കഴുത്തിൽ മുറുക്കി; കുനിച്ചു നിർത്തി ഇടിച്ചു; ഓടാൻ ശ്രമിച്ചപ്പോൾ പിടിച്ച് ബെൽറ്റു കൊണ്ട് അടിച്ചു; ബോധം പോയപ്പോഴാണ് ആശുപത്രിയിൽ കൊണ്ടുപോയത്'; മകളെ മർദിച്ചത് സ്ത്രീധനത്തിന്റെ പേരിലെന്ന് പിതാവ്; രാഹുലിന്റേതു കൊടുംക്രൂരത
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- മദ്രസാ വിദ്യാർത്ഥിയെ ലൈംഗികമായി ചൂഷണം ചെയ്തത് ഇമാം; പുറത്ത് പറയുമെന്ന് പറഞ്ഞപ്പോൾ ഭീഷണി; പ്രതികാരമായി കഴുത്തിൽ കയറിട്ട് ഇമാമിനെ കൊലപ്പെടുത്തി സഹപാഠികൾ; അജ്മീറിലെ മദ്രസാ കൊലപാതകം ചർച്ചയാക്കി സോഷ്യൽ മീഡിയ; കേരളത്തിലും അവർത്തിക്കുമെന്ന് മത വിമർശകർ
- വിശപ്പാണ് ലോകത്തിലെ ഏറ്റവും വലിയ സത്യം! ഗോതമ്പിനും പെട്രോളിനും വൈദ്യുതിക്കും മരുന്നിനും തീവില; ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടിയ ജനം പാക്കിസ്ഥാനെതിരെ; തീവ്രവാദത്തിന്റെ മുൻ ആഗോള ഫാക്ടറിയിൽ ഇപ്പോൾ സമരകാലം; അധിനിവേശ കാശ്മീർ ഇന്ത്യ തിരിച്ചുപിടിക്കുമോ?
- വടകരയിൽ പ്രതീക്ഷ കൈവിടാതെ സിപിഎം; 1200 വോട്ടിനെങ്കിലും കെ.കെ. ശൈലജ ജയിക്കുമെന്ന് അന്തിമവിശകലനം; ആടിക്കളിക്കുന്ന വോട്ടുകൾ മാറ്റിനിർത്തി ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട്; ഇടതു മുന്നേറ്റം പ്രതീക്ഷിക്കുന്നത് തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- റഹിമിന്റെ അയൽവാസിയായ കണ്ടക്ടറെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് പൊലീസ്; നടക്കുന്നത് വിശദ ചോദ്യം ചെയ്യൽ; മെമ്മറി കാർഡ് കാണാതായതിൽ ട്വിസ്റ്റിന് സാധ്യതകൾ ഏറെ; ഡിവൈഎഫ് ഐക്കാരനെന്ന് യദു ആരോപിച്ച കണ്ടക്ടറെ നാടകീയമായി പൊലീസ് പൊക്കിയത് എന്തിന്?
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്