വീട്ടമ്മയുടെ പരാതിയിൽ എക്സൈസ് സംഘം എത്തിയപ്പോൾ കണ്ടത് മദ്യപിക്കുകയും കഞ്ചാവ് വലിക്കുകയും ചെയ്യുന്ന സംഘത്തെ; ചോദ്യം ചെയ്തപ്പോൾ ഓടിച്ചിട്ടു മർദനം; കൊല്ലത്തെ സി.പി.എം നേതാവിന്റെ മകൻ അടക്കമുള്ള പ്രതികൾക്കെതിരേ നടപടി എടുക്കാതെ പൊലീസ്; എത്ര വലിയ നേതാവിന്റെ മകനായാലും ഒത്തുതീർപ്പിനില്ലെന്ന് എക്സൈസ് സംഘം
അരുൺ ജയകുമാർ
തിരുവനന്തപുരം: കഞ്ചാവും മദ്യവുമുപയോഗിക്കുന്നുവെന്ന പരാതി അന്വേഷിക്കാനായി സ്ഥലതെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ മകനുൾപ്പടെയുള്ള സംഘം മർദ്ദിച്ചിട്ടും നടപടിയെടുക്കാതെ കൊല്ലം കടയ്ക്കൽ പൊലീസ്. സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി അംഗം വിക്രമന്റെ മകൻ അശ്വിൻ ഉൾപ്പട്ട സംഘമാണ് എക്സൈസ് ചടയമംഗലം റേഞ്ച് ഉദ്യോഗസ്ഥരായ തിരുവനന്തപുരം സ്വദേശി സന്തോഷ്, കൊല്ലം സ്വദേശി സബീർ എന്നിവരെ മർദ്ദിച്ചവശരാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ഇപ്പോഴും മർദ്ദനമേറ്റ ഉദ്യോഗസ്ഥർ. കേസ് ഒത്തുതർപ്പാക്കാൻ ഒരു വിധത്തിലും സമ്മതിക്കില്ലെന്നും മർദ്ദനമേറ്റവർ മറുനാടൻ മലയാളിയോട് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. എക്സൈസിന്റെ പതിവ് പരിശോധനയ്ക്കായി രണ്ട് സംഘമായാണ് ഉദ്യോഗസ്ഥർ ഇറങ്ങിയത്. ബൈക്കിൽ മഫ്തിയിലാണ് സന്തോഷും സബീറും പോയത്. ഇൻസ്പെക്ടർ നൗഷാദ്, ഗ്രേഡ് എഇി സുധാകരൻ കാണി, പ്രിവെന്റീവ് ഓഫീസർ ഷിബു പാപ്പച്ചൻ, സിവിൽ എക്സൈസ് ഒഫീസർമാരായ ഷൈജു, സൗമ്യ എന്നിവർ ജീപ്പിലുമാണ് പരിശോധനയ്ക്കിറങ്ങിയത്. ബൈക്കിൽ പോയവർക്ക് 2 കിലോമീറ്റർ പിന്നിലായാണ് ജീപ്പിൽ പോയ സംഘം യാത്ര ചെയ്തത്. ഇൻസ്പെക്ടർ നൗഷാദിന് ഫോണിൽ ഒരു സ്ത്രീയാണ് കടയ്ക്കൽ കോട്ടപ്പുറം പിഎംഎസ്എ കോളേജിന് സമീപം ആറംഗ സംഘം മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്നതായി പരാതി നൽകിയത്.
ഫോൺ സന്ദേശം ലഭിച്ചയുടനെ തന്നെ മഫ്തിയിലുണ്ടായിരുന്ന സന്തോഷിനേയും സബീറിനേയും വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ ഇരുവരും അങ്ങോട്ട് പോയി. ബൈക്ക് 150 മീറ്റർ അകലെ മാറ്റിവെയ്ച്ച ശേഷമാണ് രണ്ട് പേരും സംഘം തമ്പടിച്ചിരുന്ന സ്ഥലത്തേക്ക് പോയത്. അവിടെ എത്തിയപ്പോൾ എക്സൈസ് ഉദ്യോഗസ്ഥർ കണ്ടത് മദ്യം ഒഴിച്ച് നൽകുകയും ബീഡി വലിക്കുകയും ചെയ്യുന്ന രണ്ടുപേരെയാണ്. ഉടൻ തന്നെ യുവാക്കളുടെ അടുതെത്തി പൊതു സ്ഥലത്ത് മദ്യപിക്കുന്നതിനെക്കുറിച്ചും പുകവലിക്കുന്നതിനെക്കുറിച്ചും ചോദിച്ചപ്പോൾ അത് ചോദിക്കാൻ നിങ്ങളാരാണെന്നായിരുന്നു സംഘത്തിന്റെ മറു ചോദ്യം. എക്സൈസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞപ്പോൾ കാർഡ് കാണിക്കാൻ പറയുകയും തുർന്ന് ഇവരെ വളയുകയുമായിരുന്നു.
മദ്യപിക്കുന്നത് മൊബൈലിൽ പകർത്തുമെന്ന പേടിയിൽ നാലുപേരും ചേർന്ന് ഉന്തും തള്ളും തുടങ്ങുകയുമായിരുന്നു. സബീറിന്റെ മൊബൈൽ ഫോൺ ഇവർ പിടിച്ച് വാങ്ങുകയായിരുന്നു. മൊബൈൽ ഫോൺ നൽകാൻ സന്തോഷിനോട് ആവശ്യപ്പെട്ടിട്ടും നൽകാത്തതിനെതുടർന്ന് സംഘത്തിലുണ്ടായിരുന്ന ശ്രീഗണേശെന്ന യുവാവ് മർദ്ദനം ആരംംഭിക്കുകയായിരുന്നു. നൗഫൽ, ജിഷ്ണു ചന്ദ്രൻ എന്നിവരും മർദ്ദിക്കുകയായിരുന്നു. സന്തോഷിനെ വലിച്ചിഴച്ച ശേഷം മകർദ്ദിക്കുകയായിരുന്നു. പ്രതിരോധിക്കാൻ ഇരുവരും ശ്രമിച്ചെങ്കിലും നാല് പേരുണ്ടായിരുന്നതിനാൽ സന്തോഷിനും സബീറിനും കഴിഞ്ഞില്ല.
ബിയർ കുപ്പികൊണ്ടും അവിടെയുണ്ടായിരുന്ന വടി ഉപയോഗിച്ചും തലങ്ങും വിലങ്ങും മർദ്ദിക്കുകയായിരുന്നു. ബിയർ കുപ്പി കൊണ്ട് സന്തോഷിന്റെ തലയിൽ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മദ്യ ലഹരിയിലായിരുന്ന സംഘത്തെ പ്രതിരോധിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ സന്തോഷും സബീറും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നിട്ടും സംഘം ഇവരെ പിന്തുടരുകയായിരുന്നു. ഒടുന്നതിനിടെ നിലത്ത് വീണ സന്തോഷിനെ പിന്നെയും മർദ്ദിക്കുകയും ചെയ്തു. ഇതിനിടയിൽ ജീപ്പിൽ സ്ഥലത്തേക്ക് വന്ന എക്സൈസ് സംഘത്തോടും തങ്ങൾ മർദ്ദനത്തിനിരയാകുന്നുവെന്ന വിവരം നൽകിയിരുന്നു. എക്സൈസ് സംഘത്തിന്റെ ജീപ്പ് കണ്ടതോടെ യുവാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സന്തോഷിനേയും സബീറിനേയവം ഉടൻ തന്നെ മറ്റുള്ളവർ കടയ്ക്കൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം ഡെിക്കൽ കോളേജിലേക്ക് കൊണ്ട് പോകാൻ നിർദ്ദേശിക്കുകയായിരുന്നു. കടയ്ക്കൽ ആശുപത്രിയിൽ വെച്ച് പൊലീസ് മൊഴി രേഖപ്പെടുത്താനെത്തിയെന്നും എന്നാൽ പ്രതികളുടെ ഉന്നത ബന്ധമറിഞ്ഞതോടെ പൊലീസും കൃത്യ നിർവ്വഹണത്തിൽ നിന്നും പിന്നോട്ട് പോവുകയായിരുന്നു.
മർദ്ദനമേറ്റ സബീർ എക്സൈസ് എംപ്ലോയിസ് യൂണിയന്റെ കൊല്ലം ജില്ലാ കമ്മിറ്റി അംഗമാണ്. ഏത് വലിയ നേതാവിന്റെ മകനായാലും ശരി കേസിൽ യാതൊരു വിധ ഒത്തുതീർപ്പിനും തയ്യാറല്ലെന്നും സന്തോഷും സബീറും മറുനാടൻ മലയാളിയോട പറഞ്ഞു. ഇത്തരം ക്രിമിനൽ വാസനയുള്ളവർ ഏത് പാർട്ടി നേതാക്കളുടെ മക്കളായാലും അത് അനുവദിച്ച് കൊടുക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുകയെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. സംഭത്തിൽ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ്ങ് ഇടപെട്ടിട്ടുണ്ട്. പ്രതികളെ മർദ്ദനമേറ്റവർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നലെയാണ് പ്രതികളെ സന്തോഷും സബീറും തിരിച്ചറിഞ്ഞത്.
Stories you may Like
- ബെനാമി കള്ളുഷാപ്പ് ഇടപാടിന് കൂട്ടു നിന്നത് യൂണിയൻ നേതാക്കൾ മുതൽ ഉദ്യോഗസ്ഥർ വരെ
- കണ്ണേറ്റുമുക്കിൽ 'കഞ്ചാവ് മാഫിയ' കുടുങ്ങുമ്പോൾ
- എക്സൈസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി, കത്തിവീശി പ്രതി രക്ഷപ്പെട്ടു
- പത്തനംതിട്ടയിൽ 1.11 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
- 'എൽഎസ്ഡി' പരിശോധനാ ഫലം എക്സൈസ് മൂടിവച്ചത് ഒന്നര മാസം
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍