വെള്ളവും മോതിരവും മന്ത്രിച്ച് നൽകാൻ പതിനാറു ദിവസം താമസ സ്ഥലത്ത് വരാൻ പറയും; സ്ത്രീകളെ പ്രത്യേക അറയിലെത്തിച്ച മന്ത്രങ്ങൾ തുടങ്ങും; ലൈംഗികമായി കീഴ്പ്പെടുത്തി ഗർഭിണികളാക്കി ശേഷം ദിവ്യ ഗർഭമാണെന്ന് പറയും: മദ്രസാ പഠനം പോലുമില്ലാത്ത വ്യാജ സിദ്ധൻ ലത്തീഫിന്റെ ലീലാവിലാസങ്ങൾ ഇങ്ങനെ
രഞ്ജിത് ബാബു
കണ്ണൂർ: മദ്രസാ പഠനമില്ല. നാലാം ക്ലാസ് വിദ്യാഭ്യാസവുമില്ല. എന്നിട്ടും സിദ്ധനായി വിലസി. വിശ്വാസത്തിന്റെ മറവിൽ കണ്ണൂർ കാസർഗോഡ് ജില്ലകളിലെ നിരവധി സ്ത്രീകളെ ലൈംഗിക ഇരകളാക്കി ഗർഭിണികളായ അവരോട് ഇത് ദിവ്യ ഗർഭമാണെന്നും കുഞ്ഞ് ജനിക്കുന്നതോടെ നിങ്ങളുടെ വീടിന് സർവ്വൈശ്വര്യങ്ങളും കൈവരുമെന്നും സിദ്ധന്റെ ആശിർവാദം. ഇതാണ് കണ്ണൂർ കക്കാട്ടെ വ്യാജ സിദ്ധനായ കുന്നത്ത് കുരുണ്ടകത്ത് ലത്തീഫിന്റെ ജൽപ്പനങ്ങൾ. ചോരക്കുഞ്ഞിനെ മാലിന്യക്കൂമ്പാരത്തിൽ നിക്ഷേപിച്ച് കടന്നുകളഞ്ഞ വ്യാജ സിദ്ധന്റെ വിവരങ്ങൾ ഇങ്ങനെ.
പുറത്തീൽ തങ്ങളെന്ന പേരിൽ പുറം ലോകമറിയുന്ന ലത്തീഫ് രോഗ ചികിത്സകനെന്ന പേരിലാണ് തട്ടിപ്പ് ആരംഭിച്ചത്. തങ്ങൾക്ക് അപാരസിദ്ധിയുണ്ടെന്ന് വിശ്വസിപ്പിക്കാൻ ഇയാൾക്ക് ഏജന്റ്മാരുമുണ്ട്. ചികിത്സ തേടിയെത്തി കണ്ണൂർ കാസർഗോഡ് ജില്ലകളിൽ വീണത് നിരവധി സ്ത്രീകളാണ്. സ്വർണ്ണവും പണവും മാനവും നഷ്ടപ്പെട്ട നിരവധികുടുംബങ്ങൾ അപമാന ഭീതികാരണം ഒന്നും പുറത്ത് പറയാറില്ല. അതുകൊണ്ടു തന്നെ സിദ്ധന്റെ ലീലാ വിലാസം തട്ടും തടയുമില്ലാതെ തുടർന്നു. വെള്ളവും വെളിച്ചവും മോതിരവും മന്ത്രിച്ച് നൽകാൻ പതിനാറു ദിവസം തന്റെ താമസ സ്ഥലത്ത് വരണമെന്ന് പറയും. രോഗശാന്തിക്കായി ഇങ്ങനെ സിദ്ധന്റെ വീട്ടിലെത്തിയ സ്ത്രീകളെ പ്രത്യേക അറയിലെത്തിച്ചാണ്് ചികിത്സയുടെ പേരിലുള്ള മന്ത്രങ്ങൾ ആരംഭിക്കുക. മന്ത്രങ്ങൾക്കൊടുവിൽ യുവതികളെ കീഴ്പ്പെടുത്തി ലൈംഗിക കൈയേറ്റം ചെയ്യും. ഇങ്ങനെ നിരവധി പേരെ ഇയാൾ വിധേയമാക്കിയെന്നാണ് അറിവ്. ഗൾഫിൽ കഴിയുന്നവരുടെ ഭാര്യമാരെയാണ് സിദ്ധൻ കാര്യമായി നോട്ടമിടുക.
ആദ്യം ഇരയാക്കപ്പെട്ടവരെ ഭീഷണിപ്പെടുത്തിയും വശംവദരാക്കിയും അവരെ ഉപയോഗിച്ച് മറ്റ് യുവതികളെ വീഴ്ത്താനുള്ള അപാര കഴിവും സിദ്ധനുണ്ട്. ഒരിക്കൽ വീണവർ സിദ്ധന്റെ ഏജന്റുമാരായി പ്രവർത്തിക്കും. പുരുഷന്മാരില്ലാത്തതും പ്രായമുള്ളവരുമുള്ള കുടുംബത്തിലെ സ്ത്രീകളാണ് ലത്തീഫിന്റെ പ്രധാന ഇരകൾ ഇവരിലൂടെ വൻ സമ്പത്തും ഇയാൾ ഉണ്ടാക്കിയിട്ടുണ്ട്. രണ്ടു പതിറ്റാണ്ടുകളായി പുറത്തീൽ തങ്ങളെന്ന് വിശ്വസിപ്പിച്ച് നടത്തിയ തട്ടിപ്പിന് തിരശ്ശീല വീണത് അത്താഴക്കുന്നിലെ യുവതിയെ ഗർഭിണിയാക്കിയതോടെയാണ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിനെ അഴീക്കൽ ലൈറ്റ് ഹൗസിന് സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. മൂന്ന് ദിവസം പ്രായമായ പെൺകുഞ്ഞിന്റെ കരച്ചിൽ കേട്ട് സമീപവാസികൾ നോക്കിയപ്പോൾ മാലിന്യക്കൂമ്പാരത്തിന് സമീപം കഴിയുന്നതാണ് കണ്ടത്.
കുറുക്കനും പട്ടികളും ധാരാളമുണ്ടാകുന്ന കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചാൽ അവകൾ കടിച്ചു കൊന്നുകൊള്ളും എന്നുകരുതിയാണ് സിദ്ധൻ അവിടെ കുഞ്ഞിനെ ഉപേക്ഷിച്ചത്. എന്നാൽ കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട വഴിയാത്രക്കാരൻ നാട്ടുകാരെ വിളിച്ചു കൂട്ടുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു. അതോടെയാണ് കണ്ണൂർ കാസർഗോഡ് ജില്ലകളിലെ നിരവധി കുടുംബങ്ങൾക്ക് ദുരിതം വിതച്ച പുറത്തീൽ തങ്ങൾ എന്ന വ്യാജ സിദ്ധൻ പൊലീസ് പിടിയിലാവുന്നത്. പൊലീസ് രക്ഷപ്പെടുത്തിയ പെൺകുഞ്ഞ് ഇപ്പോൾ കണ്ണൂർ ജില്ലാ ആശുപത്രിയിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്. കേസിൽ യുവതിയെ പ്രതിയാക്കണോ എന്നത് പിന്നീട് തീരുമാനിക്കുമെന്ന് പൊലീസ് പറഞ്ഞു.
ഗൾഫിലായിരുന്ന ഭർത്താവ് നാട്ടിലെത്തിയപ്പോൾ ഭാര്യ നാലുമാസം ഗർഭിണിയാണെന്നു കണ്ടു. ഗർഭത്തിനുത്തരവാദി ആരാണെന്നു ചോദിച്ചപ്പോൾ വ്യാജസിദ്ധനായ കക്കാട്ടെ കുന്നത്ത് കുരുണ്ടകത്ത് ലത്തീഫ് എന്ന 46 കാരനാണെന്ന് തിരിച്ചറിഞ്ഞു. യുവതിക്ക് മറ്റു മൂന്നു മക്കളുമുണ്ട്. ശ്വാസം മുട്ടൽ രോഗമുള്ള യുവതിയെ ചികിത്സിക്കാൻ എന്നും സിദ്ധൻ വീട്ടിലെത്താറുണ്ട്. യുവതിയുടെ അറയിൽ കയറിയാണ് ചികിത്സ നടത്തുക. ചികിത്സയുടെ മറവിൽ എന്നും യുവതിയുമായി ലൈംഗികമായും ബന്ധപ്പെട്ടിരുന്നു. അതോടെ യുവതി ഗർഭിണിയായി. കാര്യങ്ങളറിഞ്ഞ ഭർത്താവ് അവിഹിതഗർഭത്തിൽ ജനിച്ച കുഞ്ഞിനെ താൻ സ്വീകരിക്കില്ലെന്നു പറഞ്ഞതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു. അതോടെ ഒത്തുതീർപ്പു ചർച്ചകളും ആരംഭിച്ചു. ചർച്ചകൾക്കൊടുവിൽ വ്യാജസിദ്ധൻ യുവതി പ്രസവിച്ചാൽ കുഞ്ഞിനെ താൻ ഏറ്റെടുക്കാമെന്ന് അറിയിച്ചു. മാസം തികഞ്ഞപ്പോൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ചു. ജൂൺ 11 ന് യുവതി പ്രസവിക്കുകയും ചെയ്തു. പ്രസവം കഴിഞ്ഞ് 13 ാം തീയ്യതി രാവിലെ ആശുപത്രിയിൽ നിന്നും ഡിസ്ച്ചാർജായി.
യഥാസമയം സിദ്ധൻ ഒരു സഹായിക്കൊപ്പം ഹോണ്ട സിറ്റി കാറിൽ ആശുപത്രിക്കു മുമ്പിലെത്തി. യുവതിയേയും കുഞ്ഞിനേയുൂം ഭർത്താവിനേയും കാറിൽ കയറ്റി കണ്ണൂർ സ്റ്റേഡിയം ഭാഗത്തേക്ക് കൊണ്ടുപോയി. അവിടെ വച്ചു ഭർത്താവിനോടും യുവതിയോടും കാറിൽനിന്നിറങ്ങാൻ പറഞ്ഞു. കുഞ്ഞിനെ താൻ കൊണ്ടു പോവുകയാണെന്നും പറഞ്ഞു. സഹായിക്കൊപ്പം കുഞ്ഞിനെ കൊണ്ടുപോവുകയായിരുന്നു. കുഞ്ഞുമായി പോകുമ്പോൾ സിദ്ധൻ അനാഥാലയത്തിൽ ഏൽപ്പിക്കുമെന്ന് ഉറപ്പു നൽകിയതായി യുവതി പറയുന്നു. കുഞ്ഞുമായി അഴീക്കോട്ടേക്ക് പോയ സിദ്ധൻ ഒരു ബന്ധുവീട്ടിലെത്തി അവിടെ കുഞ്ഞിനെ ഏൽപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അവർ കുഞ്ഞിനെ ഏറ്റെടുക്കാൻ തയ്യാറായില്ല. അതോടെ സിദ്ധന്റെ ശ്രമം പൊളിഞ്ഞു. തുടർന്ന് മറ്റൊരു അനാഥാലയത്തിൽ ഏൽപ്പിക്കാനുള്ള ശ്രമവും പാളി. ഇതേത്തുടർന്ന് കുഞ്ഞിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ പ്രതിഷേധിച്ച് സഹായി കാറിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ഒടുവിൽ സിദ്ധൻ തന്നെ കുഞ്ഞിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ഇക്കാര്യം പൊലീസിൽ അയാൾ മൊഴി നൽകിയിട്ടുണ്ട്.
അഴീക്കൽ ലൈറ്റ് ഹൗസിനടുത്താണ് പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുഞ്ഞിനെ വിജനമായ സ്ഥലത്തുനിന്ന് കണ്ടെത്തിയത്. രണ്ടുദിവസംമാത്രം പ്രായമായ പെൺകുഞ്ഞിനെ വെള്ളത്തുണിയിൽ പൊതിഞ്ഞനിലയിലാണ് ഉപേക്ഷിച്ചത്. കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ പരിസരവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് വളപട്ടണം എസ്.ഐ.ശ്രീജിത്തുകൊടേരിയും സംഘവും സ്ഥലത്തെത്തി കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി ഈ മാസം വിവിധ ആശുപത്രികളിൽ രജിസ്റ്റർചെയ്ത ജനനത്തെ സംബന്ധിച്ച വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയതൊണ് സൂചന.
Stories you may Like
- മുങ്ങൽ വിദഗ്ധരായ ഭർത്താക്കന്മാർ ജാഗ്രതൈ!
- പൂവാറിലെ വിവാഹ തട്ടിപ്പിൽ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തിട്ടും പൊലീസിന് മുന്നിലൂടെ വിലസി നടക്കുന്നു
- അഞ്ചരക്കണ്ടിയിലെ നിസ്സാമുദ്ദീന്റെ 'സ്പർശനം' പ്രശ്നമായപ്പോൾ
- പുലർച്ചെയായിട്ടും മാളിൽനിന്നും മടങ്ങാതെ യുവതി; ആക്രമണം; കേസെടുത്ത് പൊലീസ്
- ഗോവയിൽ മകനെ കൊലപ്പെടുത്തി ബാഗിലാക്കിയ യുവതിയുടെ ഭർത്താവ് മലയാളി?
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍