Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പള്ളിമേടയിൽ പതിനാലുകാരിക്ക് പീഡനം: പുത്തൻവേലിക്കര പള്ളിവികാരി എഡ്വിൻ ഫിഗ്രേസിനെ മെയ്‌ 5 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദ്ദേശം; നടപടി മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാർ നിലപാട് വ്യക്തമാക്കാൻ വൈകിയതോടെ

പള്ളിമേടയിൽ പതിനാലുകാരിക്ക് പീഡനം: പുത്തൻവേലിക്കര പള്ളിവികാരി എഡ്വിൻ ഫിഗ്രേസിനെ മെയ്‌ 5 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദ്ദേശം; നടപടി മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാർ നിലപാട് വ്യക്തമാക്കാൻ വൈകിയതോടെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പതിന്നാലുകാരിയെ പള്ളിമേടയിൽ പീഡിപ്പിച്ച കേസിലെ പ്രതി പുത്തൻവേലിക്കര ലൂർദ്മാതാ പള്ളിവികാരി ഫാ. എഡ്വിൻ ഫിഗ്രേസിനെ മെയ്‌ 5 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ പുത്തൻവേലിക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് ഒളിവിൽ പോയ ഫാ. എഡ്വിൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് നിർദ്ദേശം നൽകിയത്. അഡ്വ. രഞ്ജിത്ത് ശങ്കർ, അഡ്വ. ഷിജു എബ്രഹാം വർഗീസ് എന്നിവർ മുഖേന നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി നേരത്തേ സർക്കാരിന്റെ നിലപാട് തേടിയിരുന്നു.

ഇന്നലെ ഹർജി വീണ്ടും പരിഗണിച്ചപ്പോൾ സർക്കാർ അഭിഭാഷകൻ നിലപാടു വ്യക്തമാക്കാൻ കൂടുതൽ സമയം തേടി. അനുവദിച്ച സിംഗിൾബെഞ്ച് മെയ്‌ 5 വരെ വികാരിയെ അറസ്റ്റ് ചെയ്യരുതെന്ന് നിർദ്ദേശിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർക്ക് തന്നോടുള്ള മുൻവൈരാഗ്യമാണ് കേസിൽ കുടുക്കാൻ കാരണമെന്നാണ് വികാരി മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയത്. പള്ളിയിലെ മറ്റു രണ്ട് വികാരിമാർക്ക് തന്നോടുള്ള പകയും കള്ളക്കേസിന് കളമൊരുക്കിയെന്ന് എഡ്വിൻ ഫിഗരേസ് ഹർജിയിൽ പറയുന്നുണ്ട്.

ലത്തീൻ കത്തോലിക്കാ സഭയുടെ കോട്ടപ്പുറം രൂപതയ്ക്കു കീഴിലെ പുത്തൻവേലിക്കര ലൂർദ് മാതാ പള്ളി വികാരിക്കെതിരെ ഇടവകാംഗമായ ഒമ്പതാംകഌസുകാരിയുടെ മാതാവാണ് പുത്തൻവേലിക്കര പൊലീസിൽ ഏപ്രിൽ ഒന്നിന് പരാതി നൽകിയത്. ഇതേത്തുടർന്ന് വൈദികൻ ഒളിവിൽ പോയി. പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ഫാദർ എഡ്വിൻ ഫിഗരേസ് മുൻകൂർ ജാമ്യം തേടിയത്. ജാമ്യാപേക്ഷയിലാണ് സഹ വൈദികർക്കെതിരെ ആരോപണം ഉന്നയിച്ചത്. അതിനിടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ ഇന്റർപോളിന്റെ സഹായത്തോടെ പ്രതിയെ പിടികൂടാൻ നടപടിയെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വടക്കേക്കര സർക്കിൾ ഇൻസ്‌പെക്ടർ പി.കെ.മനോജ് കുമാർ പറഞ്ഞു. അതേസമയം പ്രതിയായ വികാരി ദുബായിലേക്ക് കടന്നുവെന്ന സൂചനയുമുണ്ട്.

പറവൂരിലെ പ്രമുഖ ബാർ ഉടമയുടെ സഹായത്തോടെ ഒളിവിൽ പോയ ഇയാളുടെ കാർ വൈപ്പിനിലെ സഹോദരിയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. അച്ചന്റെ യാത്രയ്ക്ക് ഒത്താശ ചെയ്തവരെയും പണവും മറ്റു സഹായങ്ങളും നൽകിയവരെക്കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലത്തീൻ കത്തോലിക്കാ സഭയുടെ കോട്ടപ്പുറം രൂപതയ്ക്ക് കീഴിലുള്ള പുത്തൻവേലിക്കര ലൂർദ്മാതാ പള്ളി വികാരിയാണ് ഫാ.എഡ്വിൻ. ധ്യാനഗുരുവും സംഗീതജ്ഞനുമായ ഇയാൾ തന്റെ ഒൻപതാം കഌസുകാരി മകളെ പീഡിപ്പിച്ചതായി അമ്മയാണ് പൊലീസിൽ പരാതി നൽകിയത്. മാർച്ച് 29 നാണ് പീഡനവിവരം പുറത്തറിഞ്ഞത്. 30 ന് ഫാദർ എഡ്വിൻ മുങ്ങി. ഏപ്രിൽ ഒന്നിന് പെൺകുട്ടിയുടെ മാതാവ് പുത്തൻവേലിക്കര പൊലീസിൽ പരാതി നൽകി. അന്നു തന്നെ കേസ്സെടുക്കകയും പെൺകുട്ടിയെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. രൂപത നടത്തിയ പ്രാഥമിക അന്വേഷണത്തിലെ നിഗമനം ഫാ.എഡ്‌വിന്എതിരാണെന്നാണ് സൂചന. സഭയുടെ എല്ലാ ചുമതലകളിൽ നിന്നും ഇയാളെ നീക്കം ചെയ്തു. പൗരോഹിത്യം റദ്ദാക്കുന്നതിന് നടപടികളും രൂപത ആരംഭിച്ചിട്ടുണ്ട്.

ജനുവരി മാസം മുതൽ പല തവണ പീഡനം നടന്നതായി പരാതിയിൽ പറയുന്നു. പീഡനവിവരം പെൺകുട്ടി ആദ്യം അമ്മയോടാണ് വെളിപ്പെടുത്തിയത്. പിന്നീട് നാട്ടിലെ പൊതുപ്രവർത്തകരുടേയും പള്ളിയിലെ ഒരു വിഭാഗത്തിന്റേയും നേതൃത്വത്തിൽ പൊലീസിനെ സമീപിക്കുകയായിരുന്നുവെന്നാണ് വിവരം. അപ്പോൾ മുതൽ കേസ് ഇല്ലാതാക്കാൻ ശ്രമം തുടങ്ങി. പരാതിക്കാരെ പിൻവലിക്കാനും നീക്കമുണ്ടായി. എന്നാൽ അവരതിന് വഴങ്ങാതിരുന്നതോടെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കങ്ങളിലേക്കും കാര്യങ്ങളെത്തി. ഓശാന ഞായറിന് തലേന്ന് കുമ്ബസാരം കഴിഞ്ഞ് പെൺകുട്ടി വീട്ടിലെത്താത്തതിനെ തുടർന്ന് അമ്മ പള്ളിയിൽ ചെന്നപ്പോൾ കുട്ടി പള്ളിമേടയിലായിരുന്നു. പലപ്പോഴും പെൺകുട്ടിയെ അച്ചൻ മേടയിലേക്ക് വിളിച്ചുകൊണ്ടുപോകാറുമുണ്ടത്രെ. ഇതിനെ ചോദ്യം ചെയ്ത് അമ്മയും വികാരിയുമായി വാക്കുതർക്കമുണ്ടായപ്പോഴാണ് ഇടവകക്കാർ വിവരം അറിഞ്ഞത്.

പരാതി നൽകുന്നതിന് മുമ്പേ ഇടവകയിലെ പ്രമുഖ വ്യവസായിയുടെ സഹായത്തോടെ മുങ്ങുകയായിരുന്നു. നാല് ദിവസമായിട്ടും 200 ഓളം അംഗങ്ങൾ മാത്രമുള്ള ചെറിയ ഇടവകയിൽ ഈ സംഭവം വിവാദങ്ങൾക്കിടയാക്കിയിരിക്കുകയാണ്. കോട്ടപ്പുറം ബിഷപ്പിന്റെ അസിസ്റ്റന്റായ പുരോഹിതനാണ് ഇപ്പോൾ പള്ളിയിൽ ശുശ്രൂഷകൾ ചെയ്യുന്നത്. അതിനിടെ വികാരിയുടെ പീഡനത്തിനെതിരെ ഫേസ് ബുക്കിൽ പ്രതികരിച്ച പള്ളിയിലെ ഗായകസംഘത്തിൽപ്പെട്ട യുവാവിനും കുടുംബത്തിനും ഇടവകയിലെ പ്രമുഖന്റെ നേതൃത്വത്തിൽ പള്ളിയിൽ വിലക്കേർപ്പെടുത്തിയിരുന്നു. ദുഃഖവെള്ളിയാഴ്ച ഇവർക്ക് പള്ളിയിലെ ചടങ്ങുകളിൽ പങ്കെടുക്കാനായില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP