മിഠായിത്തെരുവിലെ തീപിടിത്തം അട്ടിമറി തന്നെയെന്ന് വ്യക്തമാക്കി വ്യാപാരി നേതാവ്; കടയിൽ തീകൊടുത്ത ശേഷം ഒരാൾ ഓടിപ്പോകുന്നത് കണ്ടെന്ന് വെളിപ്പെടുത്തൽ; ഒരു വർഷത്തിനകം ഇനിയും തീപിടിത്തങ്ങൾ ഉണ്ടാകുമെന്നും മുന്നറിയിപ്പു നൽകി നസിറുദ്ദീൻ
കോഴിക്കോട് : കോഴിക്കോട് മിഠായിത്തെരുവിലെ തീപിടിത്തം അട്ടിമറിയാണെന്ന സംശയം ബലപ്പെടുന്നു. ഇത്തവണ ഉണ്ടായ തീപിടിത്തം യാദൃച്ഛികമല്ലെന്നും കത്തിച്ചതാണെന്നും കത്തിച്ച ശേഷം ഒരാൾ ഓടിപ്പോകുന്നതായി കണ്ടെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ടി നസിറുദ്ദീൻ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ മുൻകാലങ്ങളിലും കോഴിക്കോട് മിഠായിത്തെരുവിൽ നടന്ന തീപിടിത്തങ്ങളിൽ പലതും ആസൂത്രിതമായിരുന്നുവെന്ന സംശയം ശക്തമാകുകയാണ്.
എല്ലാ വർഷവും മിഠായിത്തെരുവിൽ ഉണ്ടാകുന്ന തീപിടുത്തങ്ങൾ അട്ടിമറിയാണെന്നും അതിനാലാണ് അന്വേഷണ റിപ്പോർട്ടുകൾ പുറത്ത് വരാത്തതെന്നും ആണ് വ്യാപാര വ്യവസായ ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീൻ പ്രതികരിച്ചിരിക്കുന്നത്.
ഇത്തവണ ഉണ്ടായ തീപിടുത്തം യാദൃശ്ചികമല്ല, കത്തിച്ചതാണ്.കത്തിച്ചശേഷം ഒരാൾ കടയിൽ നിന്ന് ഓടിപ്പോകുന്നത് കണ്ടതായി വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കടയ്ക്ക് പിറകിൽ ഒഴിഞ്ഞ സ്ഥലമുണ്ടെങ്കിൽ ആ കട കത്തിയിരിക്കും എന്ന അവസ്ഥയാണ്. ഒരു വർഷത്തിനുള്ളിൽ ഇനിയും തീപിടുത്തമുണ്ടാകുമെന്ന സ്ഥിതിയാണ്. അദ്ദേഹം പറഞ്ഞു. ആറുതവണയോളം മിഠായിത്തെരുവിൽ തീപിടുത്തമുണ്ടായിട്ടുണ്ട്. അന്നെല്ലാം അന്വേഷണത്തിനായി കമ്മീഷനെ നിയമിച്ചു.എന്നാൽ ഇതുവരെ ഒരു അന്വേഷണ റിപ്പോർട്ടുകൾ പോലും പുറത്ത് വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 22നാണ് മിഠായിത്തെരുവിൽ മാനാഞ്ചിറ ഭാഗത്ത് രാധ തിയറ്ററിനടുത്തുള്ള മോഡേൺ എന്ന തുണിക്കടയിൽ തീ പടർന്നത്. പിന്നീട് അടുത്തുള്ള അഞ്ചുകടകളിലേക്ക് കൂടീ തീ പടരുകയായിരുന്നു. ആറ് ഫയർ എൻജിനുകൾ എത്തി മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്. തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ഇത് ശരിവയ്ക്കുന്ന വിധത്തിലാണ് ഇപ്പോൾ വ്യാപാരി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റായ നസിറുദ്ദീന്റെ പ്രതികരണവും വരുന്നത്. ഇതോടെ ഇക്കാര്യങ്ങളിൽ ശക്തമായ അന്വേഷണം ഉണ്ടാവുമെന്നും ഉറപ്പാവുകയാണ്. മുൻകാലങ്ങളിലും സമാനമായ ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും അന്വേഷണങ്ങൾ അട്ടിമറിക്കപ്പെടുകയായിരുന്നു എന്നാണ് സൂചനകൾ.
പഴയ കെട്ടിടങ്ങളുള്ള വ്യാപാര തെരുവാണ് മിഠായിത്തെരുവ്. ഇവിടെ കെട്ടിടങ്ങളുടെ പിന്നിൽ സ്ഥലം ധാരാളമായുണ്ട്. തൊട്ടുതൊട്ട നിലയിലാണ് ഒരോ കടകളും പ്രവർത്തിക്കുന്നത്. തീപിടിത്തമുണ്ടായി കെട്ടിടം പൊളിക്കാൻ കഴിഞ്ഞാൽ കോടികൾ വിലമതിക്കുന്ന പിൻവശത്തെ സ്ഥലംകൂടി ഉപയോഗപ്പെടുത്താമെന്നതും നല്ല വിലയ്ക്ക് വിൽക്കാമെന്നതും ആണ് ഇത്തരം തീപിടിത്തങ്ങൾ സൃഷ്ടിക്കപ്പെടുന്നതിന് പിന്നിലെന്നാണ് സൂചനകൾ.
മാത്രമല്ല, തീപിടിത്തത്തിന്റെ പേരിൽ വൻതുക നഷ്ടപരിഹാരവും നേടിയെടുക്കാനാകും. ഇത്തരത്തിൽ ഒരുവെടിക്ക് രണ്ടുപക്ഷിയെന്ന നിലയിൽ ആണ് തീപിടിത്തങ്ങൾ സൃഷ്ടിക്കുന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്. മുമ്പും തീപിടിത്തങ്ങളുണ്ടായപ്പോൾ ഇത്തരം ആക്ഷേപങ്ങൾ ഉണ്ടായിട്ടുണ്ട്. മാത്രമല്ല, സ്റ്റോക്ക് മാറ്റി തീപിടിത്തത്തിന് ദിവസങ്ങൾക്കുമുമ്പ് കളമൊരുക്കാറുണ്ടെന്ന വെളിപ്പെടുത്തലുകളും ഉണ്ടായിട്ടുണ്ട്. ഇൻഷ്വറൻസ് തട്ടിപ്പ്, ടാക്സ് വെട്ടിപ്പ് തുടങ്ങിയവയും ലക്ഷ്യമിടുന്നുണ്ടെന്നാണ് സൂചനകൾ.
പഴകി ദ്രവിച്ച കെട്ടിടങ്ങളും അശാസ്ത്രീയ വയറിംഗുമെല്ലാം കാരണം എപ്പോഴും തീപിടിക്കാമെന്ന നിലയിലാണ് മിഠായിത്തെരുവിലെ കടകൾ പ്രവർത്തിക്കുന്നത്. ചെറിയ ഷോർട്ട് സർക്യൂട്ട്, ഒരു തീപ്പൊരി മതി തീ ആളിപ്പടരാൻ. രക്ഷാ പ്രവർത്തനത്തിനുപോലും സാധിക്കാത്ത വിധം ഇടുങ്ങിയ വഴികളും നൂറുകണക്കിന് കടകളും ഇവിടെ തിങ്ങി നിറഞ്ഞിരിക്കുന്നു. പല തീപിടുത്തങ്ങൾക്കു പിന്നിലും ദുരൂഹതകൾ ഏറെയാണ്. തെരുവിന് പിറകിലെ ഒഴിഞ്ഞ സ്ഥലങ്ങളിലേക്ക് വഴിയുണ്ടാക്കാൻ, ഇൻഷുറൻസ് തട്ടിക്കാൻ തുടങ്ങി പല ആരോപണങ്ങളും അട്ടിമറി സാധ്യതകളും ഓരോ തീപിടുത്തമുണ്ടാകുമ്പോഴും ഉയരാറുണ്ട്.
2015 മെയിൽ ഉണ്ടായ തീപിടിത്തം ആസൂത്രിതമായിരുന്നുവെന്ന ആക്ഷേപം ഉയർന്നതോടെ വിഷയത്തിൽ അന്നത്തെ യുഡിഎഫ് സർക്കാർ രണ്ട് അന്വേഷണങ്ങൾ പ്രഖ്യാപിച്ചിരുന്നു. സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ റവന്യൂ സംഘവും അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണവുമാണ് പ്രഖ്യാപിച്ചത്. ഇതോടൊപ്പം ഇത്തരത്തിൽ മേലിൽ തീപിടിത്തം ഉണ്ടാകാതിരിക്കാൻ കടയുടമകൾ കർശന നടപടികൾ കൈക്കൊള്ളണമെന്ന ആവശ്യവും ഉയർന്നു. എന്നാൽ തീപിടിത്തത്തിനു പിന്നിലെ അട്ടിമറി സാധ്യത അന്വേഷിക്കണമെന്ന് അന്നേ ആവശ്യമുയർന്നെങ്കിലും ഈ രീതിയിലുള്ള അന്വേഷണം വേണ്ടത്ര ഉണ്ടായില്ല. തീപിടിത്തത്തിനു കാരണം ഷോർട് സർക്യൂട്ടല്ലെന്നാണ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് കലക്ടർക്ക് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ അന്ന് പറഞ്ഞത്.
നവീകരണ പ്രവൃത്തികളോ സുരക്ഷാസജ്ജീകരണങ്ങളോ നടത്താത്ത കടകൾക്ക് നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന അഭിപ്രായമാണ് കോർപ്പറേഷനിലെ ടൗൺ പ്ലാനിങ് ഉദ്യോഗസ്ഥർ കഴിഞ്ഞതവണ തീപിടിത്തം ഉണ്ടായപ്പോൾ സ്വീകരിച്ചത്. സർക്കാർ നിർദ്ദേശിച്ച നവീകരണങ്ങൾ നടത്തിയെന്നും സുരക്ഷസംവിധാനങ്ങൾ ഒരുക്കിയെന്നും കോർപ്പറേഷനെ തെറ്റിദ്ധരിപ്പിച്ച വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥർ. സംഭവസ്ഥലം സന്ദർശിച്ച അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസണിനോട് ഇവർ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.
മുൻപ് ഓരോ തവണയും തീപിടുത്തമുണ്ടായപ്പോൾ അടിയന്തരസുരക്ഷാ സംവിധാനം എല്ലാ കടകളിലും ഏർപ്പെടുത്താൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതു നടപ്പാക്കാൻ കടയുടമകൾ തയ്യാറായില്ല. മനഃപൂർവ്വം അപകടം വരുത്താനുള്ള സാഹചര്യമുണ്ടാക്കിയ ശേഷം നഷ്ടപരിഹാരത്തിനായി ശ്രമിക്കുന്ന പ്രവണതയാണ് ഉള്ളതെന്നാണ് ഉദ്യോഗസ്ഥർ അന്ന് ആരോപിച്ചത്.
സമാനമായ സ്ഥിതിയിലാണ് ഇപ്പോഴും മിഠായിത്തെരുവിൽ തീപിടിത്തമുണ്ടായതെന്ന വാദം ഇപ്പോഴേ ഉയർന്നുകഴിഞ്ഞു. വൻതോതിൽ സ്റ്റോക്ക് കത്തിനശിച്ചുവെന്ന് കാട്ടി നഷ്ടപരിഹാരം നേടാനും ഇൻഷ്വറൻസ് തുക കൈക്കലാക്കാനും ആസൂത്രിത ശ്രമുണ്ടായോ എന്ന് പരിശോധിക്കണമെന്നാണ് ആവശ്യം. മാത്രമല്ല, വിൽപന നടത്തിയത് കുറച്ചുകാട്ടി നികുതിയിൽ വെട്ടിപ്പ് നടത്താനും കഴിയുമെന്ന സ്ഥിതിയുണ്ട്. ഇക്കാര്യങ്ങൾ പരിശോധിക്കണമെന്നും മുൻകാലങ്ങളിലേപ്പോലെ ഇക്കുറിയും ഇത്തരം കാര്യങ്ങൾ സർക്കാർ കണ്ടില്ലെന്ന് നടിക്കരുതെന്നും ആവശ്യമുയരുന്നുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍