ആരേയും മോഹിപ്പിക്കുന്ന ഒരു കാടുകണ്ടാൽ മലചവിട്ടി ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ ഇട്ട് ലൈക്ക് വാങ്ങുന്നതിന് മുമ്പ് അലോചിക്കുക; അഴിയെണ്ണാൻ മറ്റൊരു കാരണവും വേണ്ട; നെല്ലിയാമ്പതിയിലെ ചെകുത്താൻ കുന്നിൽ കയറിയ ചെറുപ്പക്കാർക്ക് സംഭവിച്ചത്
മറുനാടൻ മലയാളി ബ്യൂറോ
പാലക്കാട്: ഫോറസ്റ്റ് അധികൃതരെ അറിയിക്കാതെ കാട്ടിനുള്ളിൽ കയറി ചിത്രങ്ങളെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. നെല്ലിയാമ്പതിയിലെ കൊടുംവനത്തിനുള്ളിലുള്ള ചെകുത്താൻ മലയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗോവിന്ദാമലയിൽ കയറിയതിനാണ് നാലുപേരെ വനംവകുപ്പ് പിടികൂടിയത്.
ഇതിന് പിന്നാലെ അടുത്തൊരു യാത്രയ്ക്കുകൂടി പദ്ധതിയിട്ട് എത്തിയ സംഘത്തെ അതിൽ ചേരാൻ താൽപര്യമുണ്ടെന്ന് വ്യക്തമാക്കി ഇവർ കാട്ടിൽ കയറാൻ പോത്തുണ്ടിയിൽ എത്തിയപ്പോൾ പിടികൂടുകയായിരുന്നുവെന്ന് നെല്ലിയാമ്പതി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി. രഞ്ജിത്ത് മറുനാടൻ മലയാളിയോട് പറഞ്ഞു.
കഴിഞ്ഞ ദീപാവലി ദിവസം കാട്ടിൽ കയറിയ ഇവർ ഗോവിന്ദാമലയെ ചെകുത്താൻ കുന്ന് എന്ന് വിശേഷിപ്പിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും യാത്രാക്കുറിപ്പു സഹിതം വിവരങ്ങൾ പങ്കുവയ്ക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ഇവിടേക്ക് ഒരു ടൂർപ്രോഗ്രാംകൂടി ആസൂത്രണം ചെയ്ത് സോഷ്യൽ മീഡിയ വഴി ഇതിനായി താൽപര്യമുള്ളവരെ ക്ഷണിക്കുകയും ചെയ്തു. ഈ പ്രചരണം ശ്രദ്ധയിൽപ്പെട്ടതോടെ നിരീക്ഷണം നടത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇവരുടെ യാത്രയിൽ പങ്കെടുക്കാൻ താൽപര്യമുണ്ടെന്ന് അറിയിച്ചശേഷം കാത്തുനിന്ന് പിടികൂടുകയായിരുന്നു.
ഒക്ടോബർ 28ന് യാത്രയ്ക്ക് തയ്യാറായി സംഘം പോത്തുണ്ടിയിൽ എത്തിയപ്പോഴാണ് ആദ്യം കുന്നുകയറിയ നാൽവർ സംഘത്തിലെ രണ്ടുപേർ പിടിയിലായത്. കോഴിക്കോട് പന്തീരങ്കാവ് പെരുമണ്ണയിൽ ജംഷീർ, മലപ്പുറം പരപ്പനങ്ങാടി ഞാറയ്ക്കൽ വീട്ടിൽ ശ്രീജിത്ത് എന്നിവരാണ് ആദ്യം അറസ്റ്റിലായത്. ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം വിളിപ്പിച്ചതിനെ തുടർന്ന് തൃശൂർ അയ്യന്തോൾ സ്വദേശികളായ ജിഷ്ണു പി നായർ, രാഹുൽ എന്നിവരും ഇന്ന് രാവിലെ വനംവകുപ്പ് ഓഫീസിലെത്തി കീഴടങ്ങി.
കൊടുംവനത്തിനുള്ളിൽ കുന്നിൽ നിൽക്കുന്ന പടവും 'ചെകുത്താൻ കുന്നിലെ സ്വർഗക്കാഴ്ചകൾ' എന്ന തലക്കെട്ടും സഹിതം സാഹസിക യാത്രാക്കുറിപ്പും നൽകിയതാണ് യുവാക്കൾക്ക് വിനയായത്. നെല്ലിയാമ്പതി യാത്രയിൽ ഗോവിന്ദാപുരം വ്യൂപോയിന്റിൽ നിന്ന് നോക്കിയാൽ കാണുന്ന തലയുയർത്തി നിൽക്കുന്ന മലയാണ് ഗോവിന്ദമല. സഞ്ചാരികൾക്ക് എന്നും കൗതുകമായ ഈ മലയിലേക്കാണ് യുവാക്കൾ ദീപാവലി ദിവസം കയറിയത്.
തുടർന്ന് ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നൽകി. സാഹസിക യാത്രയുടെ വിവരണവും ഇതോടൊപ്പം നൽകിയതോടെ സംഗതി വൈറലായി. പറമ്പിക്കുളം കടുവാ സങ്കേതത്തിന് അടുത്തുകൂടെ ധാരാളം വന്യമൃഗങ്ങളെ കണ്ടുകൊണ്ട് കുന്നുകയറിയെന്ന സാഹസികത ഇവർ വിവരിച്ചതോടെയാണ് നിരവധിപേർ ഈ യാത്രയ്ക്ക് താൽപര്യമുണ്ടെന്ന് അറിയിച്ചത്. അങ്ങനെയാണ് അടുത്ത യാത്ര പ്ളാൻചെയ്തതും ഇവർ കുടുങ്ങുന്നതും.
വിവരമറിഞ്ഞ് വനംവകുപ്പ് അന്വേഷണം നടത്തിയതോടെ ഇവർ കുടുങ്ങുകയായിരുന്നു. വനംവകുപ്പിന്റെ അനുമതിയില്ലാതെ റിസർവ് വനത്തിൽ പ്രവേശിച്ചതിനാണ് കേസെടുത്തിട്ടുള്ളത്. നെല്ലിയാമ്പതിയിലെ പഴയ രവിവർമ്മ എസ്റ്റേറ്റിലുള്ള ഹിൽവാലി റിസോർട്ടിലെത്തിയ യുവാക്കൾ എസ്റ്റേറ്റിലൂടെയാണ് കാട്ടിൽ പ്രവേശിച്ചതെന്ന് കണ്ടെത്തി. ദൃശ്യങ്ങൾ പരിശോധിച്ചതോടെ ഇത് ഗോവിന്ദമലയാണെന്ന് മലയിൽ കയറി ഉറപ്പുവരുത്തിയ വനപാലകർ ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയായിരുന്നു.
ഫേസ്ബുക്കിലെ ദൃശ്യങ്ങൾ കണ്ട് അവിടെ പോകാൻ നിരവധി പേർ താൽപര്യം പ്രകടിപ്പിച്ചതോടെയാണ് ഇവർ അടുത്തൊരു യാത്രയ്ക്ക് കോപ്പുകൂട്ടിയത്. ഈ മാസം 28, 29 തീയതികളിൽ നെല്ലിയാമ്പതി ടൗണിൽ നിന്ന് മാറി കൊടും കാടിനു നടുക്ക് നെല്ലിയാംപതിയുടെ അധികമൊന്നും പുറംലോകമറിയാത്ത ഉള്ളറകളിൽ വച്ച് ദ ഗ്രേറ്റ് എസ്കേപ്പ് ടു നേച്ചർ എന്ന പ്രകൃതി പഠന സാഹസിക ക്യാമ്പ് നടത്തുന്നു എന്ന് വ്യക്തമാക്കിയാണ് സോഷ്യൽ മീഡിയയിൽ യാത്രികരെ ക്ഷണിച്ചത്. രണ്ടുദിവസത്തെ ടൂർപ്രോഗ്രാം ഉൾപ്പെടെയായിരുന്നു ക്ഷണം. രണ്ടാംദിവസത്തെ പ്രോഗ്രാം ആയാണ് 'ചെകുത്താൻ കുന്ന് ട്രക്കിങ്' പരിപാടിയിൽ ഉൾപ്പെടുത്തിയത്.
2100 രൂപയാണ് ഒരാൾക്ക് ഫീസ് നിശ്ചയിച്ചിരുന്നതും. ഇതിന് കൂറച്ചുസീറ്റുകൾ കൂടി ഒഴിവുണ്ടെന്നു കാട്ടി 25ന് വിണ്ടും ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തു. സംഘാടകരായി രണ്ടുപേരുടെ നമ്പർ സഹിതമായിരുന്നു പോസ്റ്റ്. ഇതിന് പിന്നാലെ മലകയറാൻ തയ്യാറായി സംഘമെത്തുമ്പോൾ പോത്തുണ്ടി ചെക്പോസ്റ്റിൽ കാത്തുനിന്ന വനംവകുപ്പ് അധികൃതർ ആദ്യം യാത്രചെയ്ത രണ്ടുപേരെ ഇക്കൂട്ടത്തിൽ നിന്ന് പിടികൂടുകയായിരുന്നു.
മറ്റുള്ളവരെ ഇതിന്റെ വരുംവരായ്കകൾ പറഞ്ഞ് ബോധ്യപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതായി വനപാലകർ പറഞ്ഞു. ഇവരിൽ നിന്ന് വിവരം ശേഖരിച്ചാണ് കൂട്ടത്തിൽ ഉണ്ടായിരുന്ന മറ്റു രണ്ടുപേരെ ഇന്ന് അറസ്റ്റ് ചെയ്തത്. കേരള വനനിയമം സെക്ഷൻ 24 പ്രകാരമാണ് അറസ്റ്റിലായ നാലുപേർക്ക് എതിരെയും കേസെടുത്തിട്ടുള്ളത്.
അനുമതിയില്ലാതെ കാട്ടിൽ കയറിയാൽ അഞ്ചുവർഷംവരെ ശിക്ഷ
മൊബൈലിൽ ചിത്രങ്ങളെടുത്ത് കൂട്ടുകാരെ കൊതിപ്പിക്കാൻ കാടുകയറുന്നവർ സൂക്ഷിക്കുക. വനംവകുപ്പ് അധികൃതരുടെ അനുമതിയില്ലാതെ കാടുകയറിയാൽ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. പരമാവധി അഞ്ചുവർഷംവരെ ശിക്ഷ ലഭിക്കുന്ന വകുപ്പാണ് വനനിയമം സെക്ഷൻ 24 എന്നും ഇതറിയാതെ പലരും വനത്തിൽ കയറി കുടുങ്ങുന്നുണ്ടെന്നും നെല്ലിയാമ്പതി വനം റേഞ്ച് ഓഫീസർ രഞ്ജിത് മറുനാടനോട് പറഞ്ഞു. കാട്ടിൽ കയറി എന്തെങ്കിലും നശിപ്പിക്കുകയോ വന്യമൃഗങ്ങളെ ശല്യപ്പെടുത്തുകയോ അപായപ്പെടുത്തുകയോ ചെയ്യുന്നതിന് അനുസരിച്ച് കൂടുതൽ കടുത്ത നിയമപ്രകാരമാകും കേസ്. സെക്ഷൻ 24 പ്രകാരം കേസുണ്ടായാൽ ഒരുവർഷം മുതൽ അഞ്ചുവർഷം വരെ ശിക്ഷ ലഭിക്കാം. കൂടാതെ ആയിരം മുതൽ അയ്യായിരം രൂപവരെ പിഴശിക്ഷയും ഉണ്ടാകും.
ഇപ്പോഴുണ്ടായ കേസിൽ വന്യമൃഗങ്ങൾ ഏറെ വിഹരിക്കുന്ന, ആനത്താര ഉൾപ്പെടെയുള്ള കുന്നിലേക്കാണ് അറസ്റ്റിലായ നാലുപേരും കയറിയത്. ആന, കടുവ, കരടി, കാട്ടുപോത്ത് തുടങ്ങിയവയുടെ സാന്നിധ്യമുള്ളതാണ് ചെകുത്താൻ മലയെന്ന് വിശേഷിപ്പിക്കപ്പെട്ട ഗോവിന്ദാമല സാധാരണഗതിയിൽ വനംവകുപ്പിന്റെ അനുമതിയോടെ കാട്ടിലെ സുരക്ഷിതമായ മേഖലകളിലേക്ക് മാത്രമേ സന്ദർശനം അനുവദിക്കാറുള്ളൂ.
വിദ്യാർത്ഥികൾക്കും മറ്റുമായി ഇത്തരം നേച്ചർക്യാമ്പുകൾ സംഘടിപ്പിക്കാറുമുണ്ട്. ഇതുതന്നെ ഡിഎഫ്ഓയുടെ അനുമതിയോടെയേ സാധ്യമാകൂ. മാത്രമല്ല, ഇത്തരം പഠന യാത്രകൾ വനംവകുപ്പിന്റെ കൂടി പങ്കാളിത്തത്തോടെയാണ് സംഘടിപ്പിക്കുക. ഫോറസ്റ്റ് ഗാർഡുമാരും വാച്ചർമാരും ഇത്തരം യാത്രകളിൽ കൂടെ പോകുകയും ചെയ്യും. അതല്ലാതെ കാട്ടിൽ വെറുതെ കയറി വിഹരിക്കാൻ ശ്രമിച്ചാൽ കടുത്ത ശിക്ഷയുണ്ടാകുമെന്ന് ഫോറസ്റ്റ് അധികൃതർ വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍