Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ച് വൈദികരുമായി ലൈംഗിക ബന്ധം സമ്മതിച്ച് സ്ത്രീ; ഒരു വൈദികനുമായി കൊച്ചിയിലെ ആഡംബര ഹോട്ടലിൽ പോയി താമസിച്ചു; ഒരാളുമായി മുമ്പേ ബന്ധം ഉണ്ടായിരുന്നു; സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച കഥകൾ എല്ലാം ശരിവച്ചുകൊണ്ടുള്ള വീട്ടമ്മയുടെ മൊഴിയും; നാല് ഓർത്തഡോക്സ് വൈദികർക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി പൊലീസ്; ഒരച്ചനെ ഒഴിവാക്കി; കരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്

അഞ്ച് വൈദികരുമായി ലൈംഗിക ബന്ധം സമ്മതിച്ച് സ്ത്രീ; ഒരു വൈദികനുമായി കൊച്ചിയിലെ ആഡംബര ഹോട്ടലിൽ പോയി താമസിച്ചു; ഒരാളുമായി മുമ്പേ ബന്ധം ഉണ്ടായിരുന്നു; സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച കഥകൾ എല്ലാം ശരിവച്ചുകൊണ്ടുള്ള വീട്ടമ്മയുടെ മൊഴിയും; നാല് ഓർത്തഡോക്സ് വൈദികർക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി പൊലീസ്; ഒരച്ചനെ ഒഴിവാക്കി; കരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓർത്തഡോക്സ് സഭയിലെ വൈദികർക്കെതിരായ ലൈംഗികാരോപണത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. ലൈംഗിക പീഡനം അടക്കമുള്ള കുറ്റങ്ങൾ വൈദികർക്കെതിരെ ചുമത്തിയാകും എഫ്ഐആർ രജിസ്റ്റർ ചെയ്യുക. നാല് വൈദികർക്കെതിരെയാണ് കേസ്. ഒരാളെ പൊലീസ് ഒഴിവാക്കി. കുമ്പസാര രഹസ്യം ഉപയോഗിച്ച് അഞ്ച് വൈദികർ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് ഭർത്താവ് സഭാ നേതൃത്വത്തിന് നൽകിയ പാരാതിയിൽ ഭാര്യയുടെ മൊഴിയാണ് നിർണായകമായത്. വൈദികർ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ഭാര്യ മൊഴി നൽകിയതോടെയാണ് കേസെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. യുവതിയുള്ള രഹസ്യ കേന്ദ്രത്തിൽ വച്ചായിരുന്നു മൊഴിയെടുപ്പ്.

യുവതിക്ക് വൈദികരുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ശബ്ദരേഖകളും വാട്സ്-ആപ്പ്-ഫേസ്‌ബുക്ക് സന്ദേശങ്ങളും ഭർത്താവ് ക്രൈംബ്രാഞ്ചിന് നൽകിയിരുന്നു. അഞ്ച് വൈദികർക്കെതിരെ ലൈംഗിക പീഡനം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയേക്കുമെന്നാണ് വിവരം. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന എഫ്ഐആർ കോടതിയിൽ സമർപ്പിക്കും. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനുള്ള അപേക്ഷയും ക്രൈംബ്രാഞ്ച് നൽകും. ഭാര്യയുടെ മൊഴി പരിശോധിച്ച ശേഷമാണ് ഒരാളെ ഒഴിവാക്കിയത്. ഈ മൊഴികളുടെ അടിസ്ഥാനത്തിൽ പ്രാഥമികമായ തെളിവ് കിട്ടിയെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഈ സാഹചര്യത്തിലാണ് കേസെടുക്കുന്നത്. അതുകൊണ്ട് തന്നെ നാല് വൈദികരെ ഉടൻ അറസ്റ്റ് ചെയ്യും. ഭർത്താവിന്റെ മൊഴി ഭാര്യ നിഷേധിക്കുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാൽ ഇത് സംഭവിച്ചില്ല. ഇതോടെയാണ് വൈദികർ കുടുങ്ങിയത്.

ഓർത്തോഡോക്സ് സഭയിലെ അഞ്ചു വൈദികർക്കെതിരേ സഭാനേതൃത്വത്തിന് സത്യവാങ്മൂലം എഴുതിനൽകി പീഡനത്തിന് ഇരയായ യുവതി വെളിപ്പെടുത്തിയിരുന്നു. കുമ്പസാര രഹസ്യം ചോർത്തിയത് 10 വർഷം മുന്പാണെന്ന് സത്യപ്രസ്താവനയിൽ വെളിപ്പെടുത്തി. മൂത്ത മകന്റെ മാമോദീസ ചടങ്ങിനുമുന്നോടിയായി ഇവർ നടത്തിയ കുമ്പസാരമാണ് ചൂഷണത്തിനായി ഉപയോഗിച്ചത്. നിരണം ഭദ്രാസനത്തിലെ വൈദികനാണ് കുമ്പസാരം കേട്ടത്. ഇയാൾ വഴി മറ്റുവൈദികർ ഇതറിഞ്ഞെന്നും ലൈംഗിക ചൂഷണം നടത്തിയെന്നും പറയുന്നു. വൈദികരായ എബ്രഹാം വർഗീസ്, ജെയ്‌സ് കെ. ജോർജ്, ജോബ് മാത്യു, ജോൺസൺ വി. മാത്യു, ജിജോ ജെ. എബ്രഹാം എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് സത്യപ്രസ്താവന. വൈദികരെ കൂടാതെ മറ്റുനാലുപേരും ലൈംഗികമായി ചൂഷണം ചെയ്തെന്ന് പറയുന്നു.

യുവതിയുടെ ഭർത്താവ് നിരണം ഭദ്രാസന മെത്രാപൊലീത്തയ്ക്കു നൽകിയ പരാതിയൊടൊപ്പമാണ് സത്യപ്രസ്താവനയും. ഇതിന്റെ അടിസ്ഥാനത്തിലാണ് സഭാ നേതൃത്വം ആരോപണ വിധേയരായ വൈദികരെ ഇടവക ചുമതലകളിൽനിന്ന് താത്കാലികമായി മാറ്റിയതും അന്വേഷണം പ്രഖ്യാപിച്ചതും. പരാതിക്കാരിയുടെ വാദം കേൾക്കാതെ സഭ നിയോഗിച്ച അന്വേഷണ കമ്മിഷനുകൾ. മെയ്‌ ഒൻപതിനാണ് തിരുവല്ല സ്വദേശിയായ യുവാവ്, സഭാ നേതൃത്വത്തിന്, ഭാര്യയെ വൈദികർ പീഡിപ്പിച്ചെന്ന പരാതി നൽകിയത്. നിരണം, തുമ്പമൺ, ഡൽഹി ഭദ്രാസനങ്ങളിലെ വൈദികർക്കെതിരേയാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ മെയ്‌ 15- ന് മൂന്ന് ഭദ്രാസനങ്ങളിലും പരാതി അന്വേഷിക്കാൻ കമ്മിഷനുകളെ നിയമിച്ചു. ഒന്നരമാസം പിന്നിട്ടിട്ടും യുവതിയുടെ വാദം കേൾക്കാനും മൊഴിയെടുക്കാനും തയ്യാറായിട്ടില്ല. യുവതി എഴുതി നൽകിയ സത്യപ്രസ്താവന മാത്രമാണ് കമ്മിഷനു മുമ്പിലുള്ളത്.

കുമ്പസാര രഹസ്യം ഉപയോഗിച്ച് സ്ത്രീകളെ വൻതോതിൽ ലൈംഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന ആരോപണം വീണ്ടും സജീവമാകുന്നത് സഭയ്ക്ക് മാനക്കേടാണ്. ഒരു വൈദികനുമായി ഒരുമിച്ചുകഴിഞ്ഞശേഷം ഹോട്ടൽ ബിൽ സെറ്റിൽ ചെയ്യുന്നതിനിടെ യുവതിയുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ചപ്പോഴാണ് കള്ളം വെളിച്ചത്തായത്. നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരും തുമ്പമൺ, ഡൽഹി ഭദ്രാസനങ്ങളിലെ ഓരോ വൈദികനെതിരെയുമാണ് ആരോപണം. വാട്ട്സാപ്പ്, ഫേസ്‌ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയയിലൂടെയായിരുന്നു യുവതി അഞ്ച് വൈദികരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നത്. ഇതുവഴി ഇവർ അശ്ലീല വീഡിയോ അയക്കുകയും അതുമായി ബന്ധപ്പെട്ട ചർച്ചകളും നടത്തിയിരുന്നു. എന്നാൽ അഞ്ചുപേർക്കും യുവതിയുമായുള്ള ബന്ധമുണ്ടെന്ന് പരസ്പരം അറിഞ്ഞിരുന്നില്ല. ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം സമയങ്ങളിലായിരുന്നു യുവതി ഫോണിലൂടെ ബന്ധപ്പെട്ടിരുന്നത്. ഡൽഹി ഭദ്രാസനത്തിലെ വൈദികൻ യുവതിയുമായുള്ള ഫോൺ സംഭാഷണത്തിൽ മതിമറന്ന് നേരിട്ട് കാണാനായി നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി. മരടിലുള്ള ലേ മറീഡിയൻ ഹോട്ടലിൽ മുറിയുമെടുത്തു. അപ്പോഴാണ് പണം കൊടുക്കാൻ യുവതിയുടെ കാർഡ് ഉപയോഗിച്ചത്. തുടർന്ന് മെത്രാപ്പൊലീത്തയെ വിവരം അറിയിക്കുകയുമായിരുന്നു.

നാട്ടിലെത്തിയ ഭർത്താവ് യുവതിയിൽ നിന്നും വിശദമായി കാര്യങ്ങൾ ചോദിച്ചപ്പോഴാണ് മറ്റ് നാല് വൈദികരുമായും ഇവർ ബന്ധം പുലർത്തിയിരുന്നുവെന്ന വിവരം ലഭിച്ചത്. അഞ്ച് വൈദികരുടെ പേരുസഹിതം യുവതിയുടെ ഭർത്താവ് മെത്രാപ്പൊലീത്തയ്ക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനിടെ സഭയിലെ ചില ഉന്നത നേതാക്കൾ ഈ വിഷയം അറിയുകയും കാതോലിക്കാ ബാവയെ നേരിട്ട് വിവരം ധരിപ്പിക്കുകയുമായിരുന്നു. ബാവ ഉടൻതന്നെ ഇവരെ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു. ഇതു സംബന്ധിച്ച് ഭർത്താവിന്റെ ഓഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെയാണ് പ്രശ്നം ഓർത്തഡോക്സുകാർക്ക് തീരാകളങ്കമായി മാറിയത്

ഭർത്താവിന്റെ ഓഡിയോ ഇങ്ങനെയായിരുന്നു

തന്റെ കുടുംബ ജീവിതം തകർത്ത വൈദികരെ സഭയിൽ നിന്ന് പുറത്താക്കുകയും നിയമപരമായ നടപടികൾ ഇവർക്കെതിരെ സ്വീകരിക്കണമെന്ന മട്ടിലുള്ള സംഭാഷണമാണ് പുറത്തു പ്രചരിക്കുന്നത്. ഇയാൾ ഏതൊ ഒരു പരിചയക്കാരനോട് തന്റെ മാനസിക വിഷമങ്ങളും ഈ സംഭവം പുറത്തായ സാഹചര്യങ്ങളുമാണ് വിവരിക്കുന്നത്. വിവാഹം കഴിക്കുന്നതിന് മുമ്പുതന്നെ തന്റെ ഭാര്യയായ സ്ത്രീക്ക് ഓർത്തഡോക്സ് സഭയിലെ പല പുരോഹിതന്മാരുമായി ബന്ധമുണ്ടായിരുന്ന കാര്യം അവർ വെളിപ്പെടുത്തിയെന്നും ഈ സംഭാഷണത്തിൽ വ്യക്തമാക്കുന്നുണ്ട്. അഞ്ച് വൈദികരല്ല എട്ടോളം വൈദികർക്ക് ഭാര്യയുമായി ബന്ധമുണ്ടായിരുന്നുവെന്ന വിവരങ്ങളാണ് അയാൾ പരിചയക്കാരനോട് പറയുന്നത്.

'സഭാസ്നേഹിയായതുകൊണ്ടാണ് താൻ കടുംകൈയൊന്നും ചെയ്യാത്തതെന്നും ഹതഭാഗ്യനായ ഭർത്താവ് പറയുന്നുണ്ട്. മെത്രാന്മാരോട് ഇക്കാര്യങ്ങളൊക്കെ തുറന്നുപറഞ്ഞിട്ടും തുടക്കത്തിൽ കൈമലർത്തുകയായിരുന്നു. പിന്നീട് സഭയുടെ പരമാധ്യക്ഷനായ കാതോലിക്കാബാവയുടെ മുമ്പിൽ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞപ്പോഴാണ് ഇത്രയെങ്കിലും നടപടി ഉണ്ടായത്. ഭാര്യയുമായി ലൈംഗിക ബന്ധം പുലർത്തിയ വൈദികരുടെ മുഴുവൻ പേരുകൾ അയാൾ ഫോൺ സംഭാഷണത്തിൽ വെളിപ്പെടുത്തുന്നുണ്ട്. ഭാര്യ ഇപ്പോഴും പൂർണ്ണമായ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് സംഭാഷണത്തിൽ വ്യക്തമാക്കുന്നത്. വിവാഹത്തിന് മുമ്പുതന്നെ ഓർത്തഡോക്സ് ഒരു വൈദികനുമായി അവിഹിതമുണ്ടായിരുന്നു.

അയാളിപ്പോഴും ഇവരുമായി ബന്ധം പുലർത്തുന്നുണ്ടെന്നാണ് ഭർത്താവിന്റെ വെളിപ്പെടുത്തൽ. മകളുടെ മാമ്മോദീസയുമായി ബന്ധപ്പെട്ട് ചില മാനസിക വിഷമങ്ങൾ ഉണ്ടായ സമയത്ത് ഇടവക വികാരിയുടെ അടുത്തുപോയി കുമ്പസാരിച്ചിരുന്നു. കുമ്പസാര രഹസ്യങ്ങൾ മനസ്സിലാക്കിയ വൈദികൻ പിന്നീട് ഇവരുമായി അടുത്തബന്ധം പുലർത്തിയിരുന്നുവെന്ന് സംഭാഷണത്തിൽ പറയുന്നുണ്ട്. ഭർത്താവിനെ വിവരങ്ങൾ അറിയിക്കുമെന്ന് പറഞ്ഞാണ് അയാൾ ഇവരെ വശത്താക്കിയത്. ഈ വൈദികൻ ഇവരുമായുള്ള ലൈംഗിക ബന്ധത്തിന്റെ ചിത്രങ്ങളെടുത്ത് അയാളുടെ പരിചയക്കാരനായ മറ്റൊരു വൈദികന് കൈമാറുകയും അയാൾ പിന്നീട് നിരന്തരം തന്റെ ഭാര്യയെ പീഡിപ്പിച്ചിരുന്നതായും ഇയാൾ വെളിപ്പെടുത്തുന്നുണ്ട്. പിന്നീട് പലവൈദികർക്കും കൈമാറി കൈമാറി തന്റെ ഭാര്യയെ വട്ടമിട്ടിരിക്കുകയാണെന്ന് അയാൾ പറയുന്നുണ്ട്. ഇതിൽ ആരോപണവിധേയനായ ഒരു വൈദികൻ തന്നെ വിളിച്ച് ക്ഷമ ചോദിച്ചതായും അയാൾ പറയുന്നുണ്ട്.

ഇതിൽ പല വൈദികരും മെത്രാന്മാരുടെ ശിങ്കിടികളാണ്. അതുകൊണ്ടാണ് ഇവരൊക്കെ രക്ഷപെട്ട് നിൽക്കുന്നത്. പരാതിയുമായി രംഗത്തെത്തിയതോടെ സഭയിലെ പല പ്രമുഖരും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നുണ്ട്. ചിലർ ബ്ലാക്ക് മെയിൽ ചെയ്യാനും ശ്രമിക്കുന്നുണ്ട്. ചിലർ അനുനയിപ്പിച്ച് കൂടെ കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ട്. വലിയ വലിയ സെലിബ്രെറ്റീസുകൾ വരെ വിളിച്ച് പിന്മാറാൻ ആവശ്യപ്പെടുന്നുണ്ട്. എന്റെ ഭാര്യയെ സ്വാധീനിച്ച് എനിക്കെതിരെ കേസ് കൊടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഭീഷണിപ്പെടുത്തിയാണ് പുരോഹിതരുടെ പേര് എഴുതി വാങ്ങിയതെന്നാണ് തനിക്കെതിരെയുള്ള ആരോപണം. എന്റെ കൈയിൽ പച്ച തെളിവുകൾ ഇരിപ്പുണ്ടെന്നും അവകാശപ്പെടുന്നുണ്ട്. സകല ഡോക്യുമെന്റുകളും തന്റെ പക്കലുണ്ട്. ഇവർ എന്ത് തേങ്ങയാണ് എനിക്കെതിരെ ചെയ്യാൻ പോകുന്നതെന്നും അയാൾ ചോദിക്കുന്നുണ്ട്. ഞാൻ മരിച്ചു ജീവിക്കുകയാണ്. രണ്ട് കുഞ്ഞുങ്ങളും എനിക്കൊപ്പമുണ്ട്. നമുക്ക് മാർഗ്ഗദീപം കാണിച്ചുതരേണ്ട സഭയും അതിലെ പുരോഹിതരമാണ് ഈ വേണ്ടാതീനങ്ങളൊക്കെ ചെയ്തിരിക്കുന്നത്. സഭയെ നേരായ മാർഗ്ഗത്തിലൂടെ നയിക്കേണ്ട പുരോഹിതരാണ് ഇത്തരം വേണ്ടാതീനങ്ങൾ ചെയ്തുകൂട്ടൂന്നത്. അവർ സഭയെ നശിപ്പിക്കുകയാണ്.

ഞാനെന്റെ സഭയെ സ്നേഹിക്കുന്നു. അതിലെ ആചാരാനുഷ്ഠാനങ്ങൾ പാലിക്കാൻ എന്നും തയ്യാറാണ്. ഇതിൽ കുറ്റവാളികളായ പുരോഹിതന്മാർക്ക് മാതൃകാപരമായ ശിക്ഷ നൽകണം. ഭാര്യയുടെ ബന്ധുവായ ഒരു വൈദികനാണ് ഇത് തുടക്കമിട്ടത്. ഭദ്രാസന ബിഷപ്പിന്റെ വലംകൈ ആയിരുന്നയാളാണ് വേറൊരുത്തൻ. എല്ലാം പത്തുംനാൽപ്പതും വയസ്സായ അച്ചന്മാരാണ്. തിരുവനന്തപുരത്തുകാരനായ ഒരു വൈദികനെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. കാരുണ്യ സെന്റർ എന്നുപറയുന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആളാണെന്നും പറയുന്നുണ്ട്. പിന്നെ വേറൊരുത്തൻ ഡൽഹിക്കാരനാണ്. തന്റെ ജൂനിയറായി സ്‌കൂളിൽ പഠിച്ചവനാണ് ഇയാളെന്നും പറയുന്നുണ്ട്. ഇപ്പോഴത്തെ ഭദ്രാസന തിരുമേനിയുടെ സെക്രട്ടറിയച്ചനും ഇതിൽപെടുന്നുണ്ട്. കോഴഞ്ചേരി പള്ളിയിൽ ജോലി ചെയ്യുന്ന വൈദികനുമുണ്ട്. പിന്നെ മൂന്നാലുപേർ വേറെയുണ്ട്. അവന്മാരെക്കുറിച്ച് തെളിവില്ലാത്തതുകൊണ്ട് പറയുന്നില്ല. കുമ്പസാരമെന്നുപറയുന്ന ഏർപ്പാട് ഇനിയെങ്കിലും നിർത്തണം. ഒരുപാട് അച്ചന്മാർ ഈ കുമ്പസാര രഹസ്യം വെച്ച് സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്യുന്നുണ്ട്. ഇതിനൊരറുതിയുണ്ടാകണം. സാറിന്റെ ഭാര്യയെ എന്ത് വിശ്വസിച്ച് ഒരച്ചന്റെ അടുത്ത് കുമ്പസാരിക്കാൻ വിടും.

സാറിന്റെ മരുമോളെ അല്ലെങ്കിൽ മകളെ എന്തുവിശ്വസിച്ച് ഒരച്ചന്റെ കുമ്പസാരിക്കാൻ വിടും. ഇതല്ലെ ഇവന്മാരുടെ പരിപാടി. തുരന്നുനോക്കാൻ പറ്റുമോ ഇവന്മാർ നല്ലതാണോ ചീത്തയാണോ എന്ന്. ഇതൊക്കെ സത്യം അറിഞ്ഞുവരുമ്പോഴേക്കും വർഷങ്ങൾ കഴിയും. ഞാനിത് അറിഞ്ഞതുകൊണ്ടാണ് എനിക്ക് പെയിൻഫുള്ളായി തോന്നുന്നത്. ഇത് അനുഭവിച്ചവർക്കേ ഇതിന്റെ വേദനയറിയൂ. എല്ലാത്തരത്തിലും ഞാൻ ഒറ്റപ്പെട്ടുകഴിഞ്ഞു. എനിക്കൊപ്പം നിൽക്കാൻ ആരുമില്ല. എന്നെ സഹായിക്കാനും ആരുമില്ല. എല്ലാവരും സഭാസ്നേഹികളാണ്. എന്റെ അനുഭവങ്ങളെക്കുറിച്ച് ഞാൻ അതുകൊണ്ടാണ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. ഇനിയും ഞാൻ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തും. തെളിവുകൾ സഹിതം പോസ്റ്റിടും. ഏതറ്റയുംവരെയും പോകും ഞാൻ. ഇവന്മാരുടെ കുപ്പായം സഭയിൽ നിന്ന് ഊരിക്കുന്നതുവരെ എന്റെ പോരാട്ടം തുടരും. ഇതെല്ലാം ഞാൻ പബ്ലിക് ആക്കും.

ഞാൻ സാമുഹിക നന്മക്കുവേണ്ടി ബലിയാടാകാൻ തയ്യാറാണ്. ഇനി വേറൊരാൾക്കും ഈ ഗതിയുണ്ടാകരുത്. ഇനി സെമിനാരിയിൽ നിന്ന് ഇറങ്ങുന്നവന്മാർ പേടിക്കണം. ആരോടും ഇങ്ങനൊന്നും ചെയ്യരുത്. പുതിയ തലമുറയിലെ അച്ചന്മാർ മൊത്തം പെഴകളാണ്. ഇവന്മാരൊക്കെ ഏത് പള്ളിയിൽ പോയാലും അവിടെ സ്ത്രീകളുമായി അക്കൗണ്ട് തുറക്കും. കുമ്പസാരം ദുരുപയോഗപ്പെടുന്നുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് ഒരു വ്യക്തത ഉണ്ടാക്കണം. പതിനായിരക്കണക്കിന് അച്ചന്മാരുള്ള സഭയാണിത്. ആരാണിത് ദുരുപയോഗം ചെയ്യുന്നതെന്ന് എങ്ങനെ അറിയാൻ കഴിയും. കുമ്പസാരമാണ് ഇവരുടെ ആയുധം. കുമ്പസാരം വച്ചാണ് ഇതെല്ലാം ചെയ്യുന്നത്. ഇത് അവസാനിപ്പിക്കണം. തെറ്റുചെയ്തവൻ ശിക്ഷിക്കപ്പെടണം. തെറ്റുചെയ്യാനുള്ള കാരണവും കുമ്പസാരമാണ്. ഇത് അവസാനിപ്പിക്കണം'-ഇങ്ങനെയാണ് പ്രചരിക്കുന്ന ഓഡിയോ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP