പീഡക മെത്രാനെ നേരിട്ട് കാണാൻ പോലും സാധിക്കാതിരുന്നിട്ടും എല്ലാ അന്വേഷണവും പൂർത്തിയായി; ആവശ്യത്തിന് അധികം തെളിവുകളും ലഭിച്ചു; മെത്രാനെ അനുകൂലിച്ച് മൊഴി നൽകിയ മദർ സുപ്പൂരിയറിന്റെ ഉത്തരത്തിൽ പോലും ആരോപണങ്ങൾ ശരി വയ്ക്കുന്നത് കണ്ടെത്തി പൊലീസ്; സർവ്വ പിന്തുണയുമായി പഞ്ചാബ് പൊലീസും ഒപ്പം തന്നെ; ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാൻ അവസാന ഉത്തരവ് കാത്ത് അന്വേഷണ സംഘം ജലന്ധറിൽ; ബിഷപ്പിനെ ഉടൻ ചോദ്യം ചെയ്യും; ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് പിടിയിലാവുമോ?
മറുനാടൻ മലയാളി ബ്യൂറോ
വൈക്കം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ചോദ്യം ചെയ്യും. ആവശ്യമങ്കിൽ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ് പൊലീസ്. അറസ്റ്റ് ചെയ്യുന്നത് മെത്രാനെ ആയതുകൊണ്ടാണ് രാഷ്ട്രീയ തീരുമാനം വേണമെന്ന നിലപാടിൽ ഡിജിപി ലോകനാഥ് ബെഹ്റ എത്തിത്. ഇതിനാലാണ് അറസ്റ്റിൽ തീരുമാനം വൈകുന്നത്. വൈക്കം ഡിവൈ.എസ്പി. കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചോദ്യം ചെയ്യുന്നതിനായി ബിഷപ്പിനെ കസ്റ്റഡിയിലെടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ജലന്ധറിലെ മിഷണറീസ് ഓഫ് ജീസസ് ആസ്ഥാനത്തെ കന്യാസ്ത്രീകൾ നൽകിയ മൊഴികളും ബിഷപ്പിനെതിരാണ്. അതുകൊണ്ട് തന്നെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടെന്ന് അന്വേഷണ സംഘം ഡിജിപിയെ അറിയിച്ചിട്ടുണ്ട്.
മിഷണറീസ് ഓഫ് ജീസസ് സന്യാസിനീ സമൂഹത്തിലെ നാലു കന്യാസ്ത്രീകളാണ് കഴിഞ്ഞദിവസം ബിഷപ്പിനെതിരേ മൊഴിനൽകിയത്. 'ഇടയനോടൊപ്പം ഒരു ദിവസം' എന്ന പേരിൽ ബിഷപ്പ് നടത്തിയിരുന്ന പ്രാർത്ഥനാ പരിപാടിയിൽ മോശം അനുഭവം ഉണ്ടായതായി കന്യാസ്ത്രീകൾ അന്വേഷണസംഘത്തോട് സൂചിപ്പിച്ചു. മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകൾക്കുവേണ്ടിയുള്ള പ്രത്യേക പ്രാഥനായജ്ഞം എന്ന രീതിയിലാണ് ബിഷപ്പ് പരിപാടി നടത്തിയിരുന്നത്. കന്യാസ്ത്രീകളുടെ ഭാഗത്തുനിന്നും എതിർപ്പ് ശക്തമായതോടെ 2014-ൽ പ്രാർത്ഥനാപരിപാടി നിർത്തി. ഇതിനിടെയിൽ പീഡനം നടന്നുവെന്നാണ് പൊലീസും കണ്ടെത്തുന്നത്. ബിഷപ്പിനെ പിന്തുണയ്ക്കുന്ന മദർ ജനറാൾ റെജീന കടംതോട്ടിന്റെ മൊഴിയിലും കന്യാസ്ത്രീകളുടെ മൊഴിയെ സാധൂകരിക്കുന്ന വിവരങ്ങളുണ്ട്. ഇതോടെ മെത്രാൻ പൂർണ്ണമായും വെട്ടിലായി. ബിഷപ്പ് ഹൗസിനടുത്തുള്ള പാസ്റ്ററൽ സെന്ററിലാണ് പ്രാർത്ഥനായജ്ഞം നടത്തിയിരുന്നത്. ഇവിടെ ഞായറാഴ്ചയാണ് അന്വേഷണസംഘം തെളിവെടുപ്പിന് എത്തിയത്.
ബിഷപ്പിനെതിരേ ലൈഗിംകപീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ ആരോപണങ്ങൾ ശരിവെക്കുന്നതാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന മൊഴികൾ. അന്വേഷണസംഘം രേഖമൂലം നൽകിയ ചോദ്യാവലിക്ക് ബിഷപ്പ് നൽകിയ മറുപടിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും സൂചനയുണ്ട്. എന്നാൽ ബിഷപ്പിനെ നേരിട്ട് കാണാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കന്യാസ്ത്രീയുടെ സഹോദരൻ കൂടിയായ അച്ചന്റെ മൊഴിയും പൊലീസ് എടുത്തിട്ടുണ്ട്. ഇനി കേസ് അന്വേഷണം മുന്നോട്ട് പോകണമെങ്കിൽ ബിഷപ്പിനെ കസ്റ്റഡിയിൽ എടുക്കണം. ജലന്ധറിലുള്ള കേരളാ പൊലീസിന് പഞ്ചാബ് പൊലീസിന്റെ പിന്തുണയും കിട്ടുന്നുണ്ട്. ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ എല്ലാ സഹായവും നൽകാമെന്ന് പഞ്ചാബ് പൊലീസും അറിയിച്ചിട്ടുണ്ട്. 'ഇടയനോടൊപ്പം ഒരു ദിവസം' എന്ന പേരിൽ ബിഷപ്പ് നടത്തിയിരുന്ന പ്രാർത്ഥനയ്ക്കിടെ മോശം അനുഭവങ്ങളുണ്ടായതായാണ് കന്യാസ്ത്രീകൾ മൊഴി നൽകിയിരിക്കുന്നത്. 2014ലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ, ഇടയനോടൊപ്പം ഒരു ദിവസം (എ ഡേ വിത്ത് ഷെപ്പേഡ്) എന്ന പരിപാടി ആവിഷ്കരിക്കുന്നത്. മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകൾക്കു വേണ്ടിയുള്ള ഒരു പ്രത്യേക പ്രാർത്ഥനായജ്ഞം എന്ന രീതിയിലായിരുന്നു പരിപാടി നടപ്പാക്കിയിരുന്നത്.
പകൽ മുഴുവൻ ബിഷപ്പിനൊടൊപ്പം കന്യാസ്ത്രീകൾ പ്രാർത്ഥനാ യജ്ഞത്തിൽ പങ്കെടുക്കുകയും സന്ധ്യയാകുന്നതോടെ കന്യാസ്ത്രീകൾ ഓരോരുത്തരായി ബിഷപ്പിനെ പ്രത്യേകമായി കാണണമെന്നും പരിപാടിയിൽ വ്യവസ്ഥയുണ്ടായിരുന്നു. അർധരാത്രിയിൽ വരെ ബിഷപ്പിന്റെ മുറിയിലേക്ക് പോകേണ്ടി വന്നിട്ടുണ്ടെന്ന് കന്യാസ്ത്രീകൾ മൊഴി നൽകിയിട്ടുണ്ട്. പലപ്പോഴും ബിഷപ്പിൽനിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും കന്യാസ്ത്രീകൾ മൊഴി നൽകിയിട്ടുണ്ട്. ഈ പാർത്ഥനാ പരിപാടി തുടങ്ങിയതോടെയാണ് 18 കന്യാസ്ത്രീകൾ തിരുവസ്ത്രം ഊരിയത്. കന്യാസ്ത്രീയക്ക് പീഡനം നേരിടേണ്ടി വന്നതും ഈ കാലഘട്ടത്തിലാണ്. ഇത്തരം മൊഴി പൊലീസിന് കിട്ടിയതോടെ മെത്രാനെ അറസ്റ്റ് ചെയ്യേണ്ട അവസ്ഥ ഉണ്ടായിരിക്കുകയാണ്. എന്നാൽ കേരളത്തിൽ നിന്ന് അനുകൂലമായ പ്രതികരണങ്ങൾ ജലന്ധറിലുള്ള അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ അറസ്റ്റ് വൈകുകയാണ്. അതുകൊണ്ട് തന്നെ കന്യാസ്ത്രിയെ പീഡിപ്പിച്ച സംഭവത്തിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്്ക്കലിനെ അറസ്റ്റുചെയ്യാൻ ഇനി കേരളത്തിൽ നിന്നുള്ള അന്തിമ അനുമതി മാത്രമാണ്.
വേണ്ടത് സംസ്ഥാന പൊലീസ് നേതൃത്വത്തിന്റെ ഉത്തരവ് മാത്രം. അറസ്റ്റിന് മുന്നോടിയായുള്ള തെളിവെടുപ്പ് പൂർത്തിയായി എന്നാണ് ജലന്ധറിൽ നിന്നും ലഭിക്കുന്ന വിവരം. ജലന്ധർ രൂപതയിലെ കന്യാസ്ത്രീകളിൽ നിന്നും വൈദീകരിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ അന്വേഷക സംഘം മൊഴിയെടുത്തിരുന്നു. നേരിട്ടുള്ള സംഭാഷണങ്ങളിൽ ബിഷപ്പിനെതിരെ നിലപാടെടുത്ത ഇവരിൽ ചിലർ ഔദ്യോഗിക മൊഴിയെടുക്കലിൽ ഇതിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചത് അന്വേഷണ സംഘത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. കേസൊതുക്കാൻ ബിഷപ്പ് നടത്തിവരുന്ന നീക്കങ്ങളുടെ ഭാഗമായിരിക്കാം ഇതെന്നാണ് പൊലീസിന്റെ സംശയം. ആദ്യം എല്ലാം സത്യം പറയും. മൊഴിയെടുക്കുന്നത് ക്യാമറയ്ക്ക് മുമ്പിലാണ്. ഇവിടെ എത്തുമ്പോൾ ബിഷപ്പിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ബിഷപ്പിനെ അറസ്റ്റുചെയ്യുന്ന കാര്യത്തിൽ ഇതുവരെ തൂരുമാനമായിട്ടില്ലന്നും കേരളപൊലീസിന്റെ നീക്കങ്ങളോട് പഞ്ചാബ് പൊലീസ് എല്ലാവിധത്തിലും സഹകരിക്കുന്നുണ്ടെന്നും കേസന്വേഷണച്ചുമതല വഹിക്കുന്ന വൈക്കം ഡി വൈ എസ് പി കെ സുഭാഷ് മറുനാടനോട് വ്യക്തമാക്കി.
ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനപരാതിയുമായി ബന്ധപ്പെട്ട് വൈക്കം ഡി വൈ എസ് പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശനിയാഴ്ചയാണ് മിഷനറീസ് ഓഫ് ജീസസ് ആസ്ഥാനത്തെത്തി കന്യാസ്ത്രീകളുടെ മൊഴിയെടുത്തത്. മദർ ജനറാൾ സിസ്റ്റർ റെജീനയുടെയും ഉപദേശകസമിതിയിലെ കന്യാസ്ത്രീകളായ അമല, വെർജീന, മരിയ എന്നിവരുടെയും മൊഴിയാണ് രേഖപ്പെടുത്തിയത്. മഠത്തിലെ കംപ്യൂട്ടറുകളിൽനിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകളും ബിഷപ്പിനെതിരാണ്. വിവിധ കാരണങ്ങളാൽ സന്യാസിനി സമൂഹം വിട്ടുപോയ കന്യാസ്ത്രീകളുടെ മൊഴിയുമെടുക്കുന്നുണ്ട്. പാസ്റ്ററൽ കൗൺസിൽ ഓഫീസിലും അന്വേഷണ സംഘം പരിശോധന നടത്തുമെന്നാണ് സൂചന.
ഇതിനിടെ ബിഷപ്പിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘം പ്രതികരിച്ചു. പൊലീസ് നൽകിയ ചോദ്യാവലിയിൽ ബിഷപ്പ് രേഖാമൂലം നൽകിയ മറുപടിയിൽ വൈരുദ്ധ്യം കണ്ടെത്തിയതായാണ് വിവരം. 50 ചോദ്യങ്ങൾ അടങ്ങുന്ന ചോദ്യാവലിയാണ് അന്വേഷണസംഘം ബിഷപ്പിന് നൽകിയത്. ഇതിലെ മറുപടിയും ബിഷപ്പിന് ഊരാക്കുടുക്കായി.
Stories you may Like
- ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി വത്തിക്കാൻ ആവശ്യപ്പെട്ടത് പ്രകാരമോ?
- കേസിൽ വെറുതെ വിട്ടപ്പോൾ ലോകകപ്പ് ജയിച്ച പോലെ തോന്നി
- ജലന്ധർ രൂപതാ ബിഷപ്പ് സ്ഥാനം ഫ്രാങ്കോ മുളയ്ക്കൽ രാജിവെച്ചു
- ഇത് ഒരു വർഷത്തിനിടെ പടിയിറങ്ങിയ ബിഷപ്പുമാരുടെ കഥ
- വിമർശിച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി; റബ്ബർ നയതന്ത്രം മറന്ന് കടന്നാക്രമണം
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍