Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടമായി നൽകിയ 20 ലക്ഷം തിരിച്ചു ചോദിച്ചത് പ്രശ്‌നമായി; വീട്ടുകാർ ഉറക്കമായപ്പോൾ കിടപ്പുമുറിയിലേക്ക് വിളിച്ചുവരുത്തി; ആപ്പിൾ മുറിക്കാനുള്ള കത്തി കഴുത്തിൽ ചേർത്ത് വഴങ്ങണമെന്ന് ഭീഷണിയും; പിടിവലിക്കൊടുവിൽ കത്തി കൈക്കലാക്കി ജനനേന്ദ്രിയത്തിൽ പിടിച്ച് കുറുകേ മുറിച്ചെന്ന് മൊഴി; ഗംഗേശാനന്ദ കോടിപതി ആയതിന്റെ പൊരുൾ തേടി പൊലീസ്

കടമായി നൽകിയ 20 ലക്ഷം തിരിച്ചു ചോദിച്ചത് പ്രശ്‌നമായി; വീട്ടുകാർ ഉറക്കമായപ്പോൾ കിടപ്പുമുറിയിലേക്ക് വിളിച്ചുവരുത്തി; ആപ്പിൾ മുറിക്കാനുള്ള കത്തി കഴുത്തിൽ ചേർത്ത് വഴങ്ങണമെന്ന് ഭീഷണിയും; പിടിവലിക്കൊടുവിൽ കത്തി കൈക്കലാക്കി ജനനേന്ദ്രിയത്തിൽ പിടിച്ച് കുറുകേ മുറിച്ചെന്ന് മൊഴി; ഗംഗേശാനന്ദ കോടിപതി ആയതിന്റെ പൊരുൾ തേടി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജനനേന്ദ്രീയം മുറിച്ചെടുത്ത പെൺകുട്ടി ഗംഗേശ്വാനന്ദ തീർത്ഥപാഥർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. മൊഴിയിലെ വിശദാംശങ്ങൾ പെൺകുട്ടിയുടെ അമ്മയും ശരിവച്ചിട്ടുണ്ട്. ഇതോടെ സാമ്പത്തിക ലക്ഷ്യത്തോടെയാണ് പെൺകുട്ടിയുടെ വീട്ടിൽ ഇയാൾ കയറികൂടിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ സാഹചര്യത്തിൽ ഈ കുടുംബത്തെ പറ്റിച്ച കാശുകൊണ്ടാണോ സ്വാമി അതിസമ്പന്നനായതെന്ന് പൊലീസ് അന്വേഷിക്കും. യുവതിയുടെ മൊഴിയിൽ പ്രത്യേകിച്ച് സംശയിക്കേണ്ട സാഹചരയമില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

സംഭവത്തിൽ പൊലീസിന് യുവതി നൽകിയ മൊഴിയുടെ പ്രധാന ഭാഗങ്ങൾ ഇങ്ങനെ: വെള്ളിയാഴ്ച പുലർച്ചെ തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ എത്തിയ സ്വാമിയെ പെൺകുട്ടിയുടെ സഹോദരനാണ് കണ്ണംമൂലയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. പകൽ മുഴുവൻ വിശ്രമത്തിലായിരുന്നു സ്വാമി. എന്നാൽ യുവതിയുടെ വീട്ടുകാർ കടമായി നൽകിയ 20 ലക്ഷം രൂപ തിരികെ കിട്ടണമെന്ന് ഗംഗേശാനന്ദയോട് ആവശ്യപ്പെട്ടിരുന്നു. വീട്ടുകാർ ഉറക്കമായപ്പോൾ കിടപ്പുമുറിയിലേക്ക് ഗംഗേശാനന്ദ പെൺകുട്ടിയെ വിളിച്ചുവരുത്തി.

ആപ്പിൾ മുറിക്കാൻ ഉപയോഗിക്കുന്ന കത്തിയെടുത്ത് യുവതിയുടെ കഴുത്തിൽ ചേർത്തുവച്ച് തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ടു. പിടിവലിക്കൊടുവിൽ യുവതി കത്തി കൈക്കലാക്കി. ജനനേന്ദ്രിയത്തിൽ പിടിച്ച് കുറുകേ മുറിച്ചു. അടുക്കളവാതിൽ വഴി യുവതി റോഡിലേക്ക് ഓടുകയും മൊബൈലിൽ നിന്ന് പെൺകുട്ടി പൊലീസ് കൺട്രോൾ റൂമിലേക്ക് വിവരമറിയിക്കുകയുമായിരുന്നു.

ഗംഗേശാനന്ദയും യുവതിയുടെ കുടുംബവും തമ്മിൽ ചില സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തങ്ങളുടെ 40 ലക്ഷം രൂപ ഗംഗേശാനന്ദ തട്ടിയെടുത്തിട്ടുണ്ടെന്നു പെൺകുട്ടിയുടെ മാതാപിതാക്കൾ കഴിഞ്ഞ ദിവസം പൊലീസിനു മൊഴി നൽകിയിരുന്നു. പെൺകുട്ടിയുടെ രോഗബാധിതനായ പിതാവിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനായി വാങ്ങിയ കാറും ഗംഗേശാനന്ദ കൊണ്ടുപോയതായി സൂചനയുണ്ട്.

പണം തട്ടിയതുമായി ബന്ധപ്പെട്ട് ഇതുവരെ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലാത്തതിനാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ പെൺകുട്ടിയുടെ മൊഴിയിൽ ആധികാരിക വരുത്തേണ്ടതുണ്ട്. ഇല്ലാത്ത പക്ഷം അത് കേസിനെ ബാധിക്കും. ഈ സാഹചര്യത്തിൽ 15 വർഷങ്ങൾക്ക് മുൻപ് കോട്ടയത്തെ കോലഞ്ചേരിയിലെ ചെങ്ങറയിൽ ചായക്കട നടത്തിവന്ന ശ്രീഹരി പിന്നീട് സന്യാസിയാണെന്ന് പ്രചരിപ്പിക്കുകയും അതി സമ്പന്നനായി മാറിയതെങ്ങനെയെന്നും പൊലീസ് അന്വേഷിക്കും.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പീഡനശ്രമം ചെറുക്കുന്നതിനിടയിൽ യുവതി അമ്പത്തിനാലുകാരനായ പ്രതിയുടെ ജനനേന്ദ്രിയം മുറിച്ചത്. ജനനേന്ദ്രിയം ഏതാണ്ടു പൂർണമായും നഷ്ടമായതിനാൽ ട്യൂബ് വഴിയാണു മൂത്രം എടുക്കുന്നത്. ഇപ്പോൾ 23 വയസ്സുള്ള പെൺകുട്ടിയെ 14 വയസ്സു മുതൽ ഇയാൾ പീഡിപ്പിച്ചിരുന്നതായാണു മൊഴി. പെൺകുട്ടിയുടെ വീട്ടിൽ പൂജയെന്ന പേരിൽ എത്തിയാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് പ്രതിയ്‌ക്കെതിരെ പോസ്‌കോ ചുമത്തിയത്. അതുകൊണ്ട് തന്നെ ഈ കേസിൽ ഇയാൾ ശിക്ഷിക്കപ്പെടുമെന്നും ഉറപ്പാണ്. ജനനേന്ദ്രീയം മുറിച്ച കേസിൽ തട്ടു ന്യായങ്ങൾ പറഞ്ഞ് രക്ഷപ്പെട്ടാലും പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസ് വലിയ കുരുക്കാകും. ഈ വകുപ്പിൽ പത്തുകൊല്ലത്തിൽ കുറയാത്ത ശിക്ഷ സ്വാമിക്ക് കിട്ടുമെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇത് ജീവപര്യന്തവും ആകും.

ജനനേന്ദ്രീയം പോയ സ്വാമിയെ ശ്രീഹരിയെ ആശുപത്രിയിലെത്തിച്ചത്. അതു പെൺകുട്ടി അറിയിച്ചതിനെ തുടർന്ന്. പുറത്തറിഞ്ഞാലുള്ള നാണക്കേട് ഓർത്താകാം സംഭവശേഷം ഗംഗേശാനന്ദ നിലവിളിക്കുകയോ പുറത്തിറങ്ങി ഓടുകയോ ചെയ്യാതിരുന്നതെന്നാണ് പൊലീസിന്റെ അനുമാനം. അതേസമയം ജനനേന്ദ്രിയം മുറിച്ചത് യുവതി തന്നെയാണെന്ന് ഗംഗേശാനന്ദ പൊലീസിന് മൊഴി നൽകി. അന്വേഷണ ചുമതല വഹിക്കുന്ന പേട്ട സിഐ എ.എസ്. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ശനിയാഴ്ച രാത്രിയാണ് ഗംഗേശാനന്ദയുടെ മൊഴി രേഖപ്പെടുത്തിയത്.

എന്നാൽ കൂടുതൽ ചോദ്യങ്ങൾക്ക് ഗംഗേശാനന്ദ ഉത്തരം നൽകിയില്ല. ഗംഗേശാനന്ദയുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി. ഗംഗേശാനന്ദയെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ ഇനി അന്വേഷണം മുന്നോട്ടുപോകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ അമ്മയ്ക്കും സംഭവത്തിൽ പങ്കുണ്ടോ എന്നതിന് വ്യക്തമായ തെളിവ് പൊലീസിന് ലഭിച്ചിട്ടില്ല. സംഭവം നടന്ന വീട് പരിശോധിച്ച പൊലീസ് ജനനേന്ദ്രിയം മുറിക്കാനുപയോഗിച്ച കത്തി കണ്ടെടുത്തു.

പീഡനത്തിന് ഇരയായ യുവതിയെ പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രിയിലാണ് പീഡനശ്രമം നടന്നതും യുവതി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചതും. യുവതിക്കെതിരെയും കേസെടുക്കേണ്ടിവരുമെന്നാണ് ചില നിയമവിദഗ്ധരുടെ ഉപദേശം. ഇക്കാര്യത്തിൽ പൊലീസിൽ ആശയക്കുഴപ്പം തുടരുന്നുണ്ട്.

പ്രായപൂർത്തിയാകുന്നതിന് മുമ്പ് പീഡനം ആരംഭിച്ചെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഗംഗേശാനന്ദയ്ക്കെതിരെ പോക്സോ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. വൈദ്യപരിശോധനയ്ക്ക് വിധേയയായ ശേഷം പെൺകുട്ടി വനിതാ മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകിയിട്ടുണ്ട്. ഗംഗേശാനന്ദ യുവതിയുടെ അച്ഛനമ്മമാരിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെന്ന ആരോപണവും ഉയരുന്നുണ്ട്. ഭൂമി വാങ്ങാനെന്ന പേരിലാണത്രേ രൂപ വാങ്ങിയത്. ഈ സാഹചര്യത്തിലാണ് സ്വാമിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നത്.

സ്വാമി ഗംഗേശാനന്ദയെ ജൂൺ മൂന്നുവരെ കോടതി റിമാന്റുചെയ്തിട്ടുണ്ട്. പോസ്‌കോ നിയമം ഉള്ളതിനാൽ ഇനി ഉടനൊന്നും മോചനം ഉണ്ടാകില്ല. ആശപുത്രി ചികിൽസ കഴിഞ്ഞാൽ ജയിലിലേക്ക് മാറ്റും. ഗംഗേശാനന്ദയെ, മജിസ്‌ട്രേറ്റ് നേരിട്ട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയാണ് റിമാൻഡ് ചെയ്തത്. ഇയാളെ പ്രത്യേക സെല്ലിലേക്ക് മാറ്റുകയും ചെയ്തു. ലൈംഗിക പീഡനം, പോക്‌സോ നിയമം എന്നീ വകുപ്പുകൾ ചമുത്തിയാണ് കേസെടുത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP