ഗീതാഞ്ജലി ഗ്രൂപ്പിന്റെ ജൂവലറി തട്ടിപ്പിനെതിരെ നിയമനടപടിക്കൊരുങ്ങി കേരളത്തിലെ ഫ്രാഞ്ചൈസി ഉടമകൾ; ദക്ഷിണേന്ത്യയിൽ ആകെ പ്രവർത്തിക്കുന്നത് ബംഗളൂരുവിലെ ഫ്രാഞ്ചൈസി മാത്രം
കൊച്ചി: സ്വർണ്ണത്തേക്കാൾ പണം നിക്ഷേപിക്കാനിപ്പോൾ ഏറ്റവും നല്ല മാർഗ്ഗം വജ്രമാണെന്ന പരസ്യവാചകം പറഞ്ഞ് ഉത്തരേന്ത്യൻ ജുവലറി ഗീതാഞ്ജലി ഗ്രൂപ്പ് കേരളത്തിൽ നടത്തിയ കോടികളുടെ തട്ടിപ്പിൽ കബളിപ്പിക്കപ്പെട്ടവരിൽ കേരളത്തിലെ നിരവധി ഫ്രാഞ്ചൈസികളും. നിക്ഷേപകർക്കു പുറമെ കമ്പനി ഫ്രാഞ്ചൈസി എടുത്തവർക്കും കോടിക്കണക്കിന് രൂപയാണു നഷ്ടപ്പെട്ടതെന്നാണു വിവരം.
വലിയ പരസ്യങ്ങൾ കണ്ട് വഞ്ചിതരായി ഇവരുടെ കോടികൾ ആണ് നഷ്ടപ്പെട്ടത്. നിവൃത്തിയില്ലാതെ ഷോറൂം അടച്ച മാനനഷ്ടം വേറെയും. കേരളത്തിൽ ഇപ്പോൾ ഗീതാഞ്ജലി ജുവലറി ഗ്രൂപ്പിന്റെ ഒരു ഫ്രാഞ്ചൈസി പോലും തുറന്നു പ്രവർത്തിക്കുന്നില്ല. കമ്പനിയുടെ കബളിപ്പിക്കലിൽ ഇരയായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോയമ്പത്തൂർ കമ്പനി ഫ്രാഞ്ചൈസി ഉടമകൾ കോടികൾ കിട്ടാനുള്ള കമ്പനിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
ഗീതാഞ്ജലി ഗ്രൂപ്പ് സൗത്ത് ഇന്ത്യയിൽ ബാംഗ്ലൂരൊഴിച്ച് ഒരു ഫ്രാഞ്ചൈസി പോലുമിപ്പോൾ തുറക്കുന്നില്ലയെന്നാണ് മറുനാടൻ നടത്തിയ അന്വേഷണത്തിൽ നിന്ന് വ്യക്തമായത്. എന്നാൽ കമ്പനി ഇത്രയേറെ തട്ടിപ്പുകൾ നടത്തി നിക്ഷേപകരേയും ഫ്രാഞ്ചൈസി ഉടമകളേയും പറ്റിച്ചിട്ടും, പുതിയ ഫ്രാഞ്ചൈസികൾ തുടങ്ങാനായി ആളുകളെ ക്ഷണിക്കുന്ന പരസ്യങ്ങൾ പല പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളിലും കൊടുക്കുന്നുണ്ട്.
ഉത്തരേന്ത്യൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗീതാഞ്ജലി ഗ്രൂപ്പെന്ന സ്ഥാപനം കൊച്ചിയിൽ ലുലുമാളിൽ ഗ്രൗണ്ട് ഫ്ളോറിൽ മായ ഡയമണ്ട് എന്ന പേരിൽ ഫ്രാഞ്ചൈസി തുടങ്ങിയത് 2013 മാർച്ചിലാണ്. വലിയ പരസ്യത്തോടെയായിരുന്നു ഇതിന്റെ ഉദ്ഘാടനവും മറ്റും അന്ന് നടന്നത്. കൊച്ചിയിലെ ഷോറും അന്ന് ഉദ്ഘാടനം ചെയ്തത് ഗ്ലാമർ താരം ബിപാഷ ബസുവായിരുന്നു. ബിപാഷ കമ്പനിയുടെ ബ്രാന്റ് അംബാസിഡറാണ് എന്നാണ് കമ്പനി ഉടമകൾ കൊച്ചി ഫ്രാഞ്ചൈസി നടത്തിപ്പുകാരെ അറിയിച്ചത്. ഇതിനു ബിപാഷയ്ക്ക് പ്രതിഫലമായി 30 ലക്ഷം രൂപയോളം ചെലവായി ഇതിന്റെ പകുതി പണം ഫ്രാഞ്ചൈസി ഉടമകളാണ് കൊടുത്തത്. ലുലുവിലും തിരുവനന്തപുരത്തും മറ്റും വാടകക്കെടുത്ത കെട്ടിടത്തിന്റെ അഡ്വാൻസ് തുകയും ഉദ്ഘാടനത്തിനും, ഷോറൂം പണികൾ പൂർത്തിയാക്കുവാനും ഫ്രാഞ്ചൈസി ഉടമകൾക്ക് ലക്ഷങ്ങളാണ് ചെലവായത്. ഒപ്പം സ്റ്റോക്ക് ഇനത്തിലും കമ്പനി ഇവരെ പറ്റിച്ചതായും കേൾക്കുന്നു.
ഡയമണ്ട് വാങ്ങിക്കാൻ തവണ വ്യവസ്ഥയിൽ പണം കൊടുത്തവരെയാണ് കമ്പനി വെട്ടിലാക്കിയത്. തവണ വ്യവസ്ഥയിലുള്ള പണവും ചെക്കുകളും കമ്പനിയുടെ അക്കൗണ്ടിലേക്കാണ് പോയിക്കൊണ്ടിരുന്നതെന്നാണ് ഫ്രാഞ്ചൈസി ഉടമകൾ പറയുന്നത്. ഈ സ്കീമിനൊപ്പം ഇതിൽ ചേർന്നിട്ടുള്ളവർക്ക് ലക്കിഡ്രോയും മാസങ്ങളിൽ നടത്തിയിരുന്നു. അതും ഫ്രാഞ്ചൈസി ഉടമകൾക്ക് പണിയായി. ലക്കിഡ്രോയിൽ സമ്മാനം അടിച്ചവർക്ക് ആഭരണങ്ങൾ കൊടുത്തതു ഫ്രാഞ്ചൈസികളാണ്. ഇവർ ആദ്യം പണം കൊടുത്ത് കമ്പനിയിൽ നിന്ന് വാങ്ങിച്ച സ്റ്റോക്കിൽ നിന്നുള്ള ആഭരണങ്ങളാണ് കമ്പനിയുടെ സ്കീമിൽ സമ്മാനം അടിച്ചവർക്ക് കൊടുത്തിരുന്നത്. ഇതിന്റെ പണം കമ്പനി ഇവർക്കു തിരിച്ചു നൽകാമെന്നും പറഞ്ഞിരുന്നു പക്ഷേ കിട്ടിയില്ലെന്നാണ് ഇവരുടെ ആരോപണം.
കേരളത്തിൽ ഇറങ്ങുന്ന പ്രമുഖ പത്രങ്ങളിൽ ഉത്തരേന്ത്യയിലെ പ്രമുഖ ജുവലറി ഗ്രൂപ്പ് ഫ്രാഞ്ചൈസി ക്ഷണിക്കുന്നുവെന്ന വലിയ പത്ര പരസ്യങ്ങൾ കണ്ടാണ് ഇവർ ഫ്രാഞ്ചൈസികൾക്കായി കമ്പനിയെ സമീപിച്ചത്. ഷോറൂം തുടങ്ങുന്നതിനു മുമ്പുതന്നെ കമ്പനിയിൽ നിന്നും കോടികൾ കൊടുത്തു ഡയമണ്ട് ആഭരണങ്ങൾ ഇവർ വാങ്ങി. ഇതിൽ കുറെ വിറ്റുപോയി. ചിലത് ലക്കിഡ്രോ സമ്മാനമായി കൊടുത്തു. കോടികളുടെ സ്റ്റോക്ക് ഇപ്പോഴും തിരുവനന്തപുരം, കൊച്ചി ഷോറൂം ഉടമകൾ ഇപ്പോഴും കൈവശം വച്ചിരിക്കുകയാണെന്നും, പണം തരാതെ ഡയമണ്ട് തിരിച്ചു വാങ്ങിക്കാൻ പൂട്ടിയ സമയത്ത് കമ്പനി ശ്രമം നടത്തിയതായും അറിയുന്നു. എന്നാൽ ഇവർ ഡയമണ്ട് തിരിച്ചു കൊടുക്കാൻ തയ്യാറായില്ലെന്ന് അറിയുന്നു. ഇപ്പോൾ കേരളത്തിൽ ഇവരുടെ ഒരു ഫ്രാഞ്ചൈസി പോലും പ്രവർത്തിക്കുന്നില്ല. കമ്പനിയുമായി സഹകരിച്ച ഫ്രാഞ്ചൈസി ഉടമകൾക്ക് കോടികൾ കമ്പനി തിരിച്ചു നൽകാനുണ്ട് ഇത് കിട്ടിയാൽ മാത്രമേ ബാക്കി സ്റ്റോക്കുകൾ കമ്പനിക്ക് തിരിച്ചു കൊടുക്കുകയുള്ളൂ എന്ന നിലപാടിലാണിവർ. ഒപ്പം കേരളത്തിലെ എല്ലാ ഫ്രാഞ്ചൈസി ഉടമകളും കൂടി കമ്പനിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോവാൻ ഒരുങ്ങുകയാണിപ്പോൾ. പക്ഷേ കമ്പനി ഉടമ വേറെ ഒരു കേസിൽ ഡൽഹിയിൽ വച്ചു പൊലീസ് പിടിയിലായി എന്നുള്ള സ്ഥിരീകരിക്കാത്ത വാർത്തയുമുണ്ട്.
ഓൺലൈൻ വഴിക്കും പത്രങ്ങൾ വഴിക്കും വൻ പരസ്യങ്ങൾ ഇവർ ആദ്യം തന്നെ ഡയമണ്ട് നിക്ഷേപത്തെക്കുറിച്ച് കൊടുത്തിരുന്നു. ഓൺലൈൻ വഴിക്കും പണം കൊടുത്ത് ഇതേ സ്കീമിൽ ചേർന്നു കമ്പനി പറ്റിച്ചവരും കുറവല്ല എന്നറിയുന്നു. സ്വർണ്ണത്തിന്റെ വില കുത്തനെ കുറഞ്ഞപ്പോൾ പല ജുവലറികളുടെയും സ്വർണ്ണ നിക്ഷേപ പദ്ധതികൾക്കു വൻതോതിൽ ഇടിവ് സംഭവിച്ചിരുന്നു. ഈ സമയങ്ങളിൽ ഡയമണ്ട് നിക്ഷേപമെന്ന പദ്ധതിക്ക് പ്രാധാന്യം നൽകി നിക്ഷേപ പദ്ധതികൾ വമ്പൻ ജുവലറി ഉടമകൾ കൊണ്ടുവന്നിരുന്നു. ഇതിന്റെ ചുവടു പിടിച്ച് ഉത്തരേന്ത്യൻ ജൂവലറി ഗീതാഞ്ജലി ഗ്രൂപ്പ് തുടങ്ങിയ ഈ പദ്ധതി മണി ചെയിൻ മാതൃകയിലുള്ള ഒരു തട്ടിപ്പാണോയെന്നും സംശയങ്ങൾ നിലനിൽക്കുന്നു. കമ്പനിയുടെ ഒരു ഷോറൂം പോലും കേരളത്തിൽ ഇപ്പോൾ പ്രവർത്തിക്കാത്ത സാഹചര്യത്തിലും കമ്പനി ഫ്രാഞ്ചൈസികൾ ക്ഷണിക്കുന്നു എന്ന പത്ര പരസ്യം പ്രമുഖ ഇംഗ്ലീഷ് ദിനപത്രങ്ങളിൽ ഇപ്പോഴും കൊടുക്കുന്നുണ്ട് എന്നാണറിവ്.
Stories you may Like
- ഡയമണ്ട് ലീഗ് ഫൈനലിൽ നിന്ന് മലയാളി ലോങ് ജംപ് താരം എം ശ്രീശങ്കർ പിന്മാറി
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്
- മറുനാടൻ പ്രതിനിധി പീയൂഷിന് നേരേ ഭീഷണിയും കയ്യേറ്റശ്രമവും
- സൂററ്റ് ഡയമണ്ട് ബോഴ്സ് എന്ന ഓഫീസ് ബിൽഡിങ് പിന്നിലാക്കുന്നത് പെന്റഗണിനെ
- അൽ മുക്താദിർ ഗ്രൂപ്പിന്റെ ജൂവലറികളിൽ റെയ്ഡ്
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍