പരിശീലനം പൂർത്തിയാക്കി ആറു മാസം കഴിഞ്ഞപ്പോൾ ജാബിന് നെടുമ്പാശ്ശേരിയിലെ എമിഗ്രേഷൻ വിഭാഗത്തിൽ ഡെപ്യൂട്ടേഷൻ കിട്ടി; ഒന്നരക്കൊല്ലം കൊണ്ട് ഇടനിലക്കാരനായി സമ്പാദിച്ചത് 12 കോടി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ബന്ധുവായ പൊലീസുകാരൻ ജാബിൻ കെ. ബഷീറിനു നെടുമ്പാശേരി വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗത്തിൽ സെക്യൂരിറ്റി അസിസ്റ്റന്റായി ഡപ്യൂട്ടേഷൻ തരപ്പെടുത്തി കൊടുക്കാൻ അധോലോകബന്ധമുള്ള നൗഷാദ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടേയും സഹായം തേടിയരുന്നതായി സൂചന. പ്രമുഖ രാഷ്ട്രീയക്കാരും ഇതിനായി നൗഷാദിനെ സഹായിച്ചിട്ടുണ്ടെന്നാണ് സൂചന. പൊലീസ് കുപ്പായത്തിൽ നൗഷാദിന്റെ ഏജന്റുമാർ ഇനിയും നെടുമ്പാശ്ശേരിയിൽ ഉണ്ടാകാമെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളിലും ഇത്തരം ഏജന്റുമാരെ നൗഷാദ് നിയോഗിച്ചിട്ടുണ്ടോ എന്ന സംശയവും വ്യാപകമാണ്. ഈ സാഹചര്യത്തിൽ നെടുമ്പാശ്ശേരി സ്വർണ്ണക്കടത്തിലെ അന്വേഷണം മറ്റ് വിമാനത്താവളങ്ങളിലേക്ക് വ്യാപിക്കും.
ജാബിനെ നെടുമ്പാശ്ശേരിയിൽ ജോലിക്ക് നിയോഗിക്കുമ്പോൾ സ്വർണക്കടത്തുകാരൻ പെരുമറ്റം സ്വദേശി പി.എ. നൗഷാദ് മനസ്സിൽ കണ്ടത് കോടികളുടെ കള്ളക്കച്ചവടമായിരുന്നു. ജാബിൻ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗത്തിൽ 2012 ഫെബ്രുവരി മുതൽ 2015 ഏപ്രിൽവരെ സേവനം നടത്തിയതിനിടെ നൗഷാദ് നികുതി വെട്ടിച്ചു കടത്തിയത് 2300 കിലോഗ്രാം സ്വർണം. 2010ലാണ് ജാബിൻ പൊലീസിൽ ചേരുന്നത്. പരിശീലനം പൂർത്തിയാക്കിയ ഉടൻ നെടുമ്പാശ്ശേരിയിൽ എത്തുകയും ചെയ്തു. എമിഗ്രേഷൻ വിഭാഗത്തിലെത്താൻ ജാബിനെ ഉന്നതർ സഹായിച്ചിട്ടുണ്ടെന്നും വ്യക്തമാണ്. നൗഷാദിന് വേണ്ടി പലരും ശുപാർശ നൽകി. എന്നാൽ സ്വർണ്ണക്കടത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നിട്ടും ഈ തലത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടില്ല.
ജൂനിയറായ ഒരു പൊലീസ് ഉദ്യോഗസ്ഥനെ സുപ്രധാനമായ എമിഗ്രേഷൻ വിഭാഗത്തിൽ വളരെ പെട്ടെന്ന് എത്തിക്കണമെങ്കിൽ പിന്നിൽ വളരെ വലിയ സ്വാധീനവും പണമൊഴുക്കും ഉന്നതങ്ങളിലെ കൂട്ടുകച്ചവടവും ഉണ്ടെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണത്തിന് ആരും തയ്യാറല്ല എന്നതാണ് യാഥാർത്ഥ്യം. കൂടാതെ കള്ള സ്വർണ കച്ചവടത്തിൽ മൂവാറ്റുപുഴയിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപന ഉടമയുമുണ്ടെന്നാണ് വിവരങ്ങൾ. വർഷങ്ങളായി കുഴൽപ്പണത്തിന്റെയും കള്ള സ്വർണത്തിന്റെയും ഇടനിലക്കാരായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് വിവരങ്ങളുണ്ടെങ്കിലും അന്വേഷണമൊന്നുമുണ്ടാവാറില്ല. ഇവരുടെ കൂടെയുണ്ടെന്നു കരുതുന്ന രണ്ട് പ്രധാന കൂട്ടു കച്ചവടക്കാരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
നെടുമ്പാശ്ശേരിയിലെ ജോലിക്കിടെ ജാബിൻ രണ്ടു വർഷം കൊണ്ടു സമ്പാദിച്ച 12 കോടി രൂപയുടെ സ്വത്ത് കസ്റ്റംസ് കണ്ടെത്തി. സ്വർണക്കടത്തു കൊണ്ടുമാത്രം ഇത്രയും പണം സമ്പാദിക്കാൻ കഴിയില്ലെന്ന വാദവും ശക്തമാണ്. കള്ളക്കടത്ത് സ്വർണത്തിന് ഒരു കിലോഗ്രാമിന് ഒരു ലക്ഷം രൂപ വീതമാണ് റാക്കറ്റിനു ലഭിക്കുന്നത്. ഇതിന്റെ ലാഭവിഹിതം കൊണ്ടുമാത്രം ജാബിനും കുടുംബത്തിനും ഇത്രയും സ്വത്ത് സമ്പാദിക്കാൻ കഴിയില്ലെന്നു കസ്റ്റംസിനും ബോധ്യപ്പെട്ടിട്ടുണ്ട്.കേരളാ പൊലീസിലെ സാധാരണ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ ജാബിന് തൃശൂർ പൊലീസ് ക്യാംപിലെ പരിശീലനം പൂർത്തിയാക്കി ആറു മാസത്തിനകം നെടുമ്പാശേരിയിലെ ഇമിഗ്രേഷൻ വിഭാഗത്തിൽ ഡപ്യൂട്ടേഷൻ ലഭിച്ചതും കസ്റ്റംസിനെ ഞെട്ടിച്ചിട്ടുണ്ട്. എന്നാൽ ഈ തലത്തിലേക്ക് അന്വേഷണം നടത്താനുള്ള അധികാരം കസ്റ്റംസിനില്ല. അതുകൊണ്ട് തന്നെ കള്ളക്കടത്തുകാരെ സഹായിച്ച ഉന്നതർ രക്ഷപ്പെടാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. നൗഷാദിന്റെ ആസ്തിയുടെ യാഥാർത്ഥ്യം കണ്ടെത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്.
ജാബിൻ 2010ൽ പൊലീസ് പരിശീലനത്തിനു ചേരുമ്പോൾ പിതാവ് എ.കെ. ബഷീറിന്റെ റേഷൻകടയിൽ നിന്നുള്ള വരമാനവും തടിമില്ലിലെ ജോലിക്കു ജാബിനു ലഭിച്ചിരുന്ന ശമ്പളവും അടക്കം 13,000 രൂപയായിരുന്നു ഇവരുടെ മാസവരുമാനം. ഇപ്പോൾ കസ്റ്റംസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ കണക്കെടുപ്പിൽ മൂവാറ്റുപുഴ പട്ടണത്തിൽ മാത്രം ഈ കുടുംബത്തിനു 12 കോടി രൂപയുടെ സ്വത്തുണ്ട്. രണ്ടു കോടി രൂപ വിലവരുന്ന രണ്ടു വീട്, ഒന്നേകാൽ കോടി രൂപ വിലവരുന്ന കുടിയിൽ ഏജൻസിസ് ഗോഡൗണും പ്ലാസ്റ്റിക്ക് ഉൽപന്നങ്ങളും, രണ്ടര കോടി വിലമതിക്കുന്ന കുടിയിൽ ഷോപ്പിങ് കോംപ്ലക്സ്, ആനിക്കാട് ചിറപ്പടിയിലെ 50 സെന്റ് ഭൂമി, സെന്റിനു മൂന്നു ലക്ഷം രൂപ പ്രകാരം കോതമംഗലത്ത് 40 സെന്റ് ഭൂമി വാങ്ങാൻ അഡ്വാൻസ് നൽകിയത്, മുവാറ്റുപുഴ നഗരത്തിൽ ഉയരുന്ന എട്ടു കോടി വിലമതിക്കുന്ന ഷോപ്പിങ് കോംപ്ലക്സിലെ ബെനാമി നിക്ഷേപം എന്നിവയൊക്കെയാണു രണ്ടുവർഷം കൊണ്ട് ജാബിൻ സമ്പാദിച്ചു കൂട്ടിയത്.
കസ്റ്റംസ് കണ്ടെത്തിയ 2300 കിലോഗ്രാം സ്വർണക്കടത്തിൽ 1500 കിലോഗ്രം വരെ കടത്തിയ വിവരം നൗഷാദിന്റെ കുറ്റസമ്മത മൊഴികളിലുണ്ട്. നൗഷാദിന്റെ കുഴൽപ്പണ ഇടപാടിലും ജാബിൻ പങ്കാളിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പരസ്പരം തിരിച്ചറിയാത്ത 52 പേരടങ്ങുന്ന സംഘമാണു നൗഷാദിന്റെ കള്ളക്കടത്ത് റാക്കറ്റ്. ഇതിലെ 33 പേരെ കംസ്റ്റംസ് പ്രത്യേക അന്വേഷണ സംഘം ഇതിനകം അറസ്റ്റ് ചെയ്തു. നൗഷാദ് അറസ്റ്റിലായതോടെ ഇവരുടെ പക്കലുണ്ടായിരുന്ന കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം ജാബിന്റെ നേതൃത്വത്തിൽ ഒളിപ്പിച്ചതായും കസ്റ്റംസിനു വിവരം ലഭിച്ചു. പണം മണ്ണിൽ കുഴിച്ചിടാനുള്ള സാധ്യത മുന്നിൽകണ്ട് ജാബിന്റെ വീടും പരിസരവും കസ്റ്റംസ് അരിച്ചു പെറുക്കി. കള്ളക്കടത്തു സ്വർണം വാങ്ങി ആഭരണങ്ങളാക്കി വിറ്റഴിച്ച ജൂവലറി ഉടമകളേയും ചോദ്യം ചെയ്യും.
ബഷീറും കുടുംബവും സ്വർണ കള്ളക്കടത്തിലെ പ്രധാനികളാണെന്ന് വിശ്വസിക്കാൻ തന്നെ പ്രയാസമായിരുന്നു ആദ്യമെല്ലാം മൂവാറ്റുപുഴക്കാർക്ക്. മൂവാറ്റുപുഴ കാവുങ്കര ചന്തയിൽ വർഷങ്ങളായി ഒരു സാധാരണ റേഷൻകട നടത്തിവരുന്നവരാണ് ജാബിന്റെ കുടുംബം. പൊലീസിൽ ജോലി കിട്ടിയ ജാബിൻ നെടുമ്പാശ്ശേരിയിൽ എമിഗ്രേഷൻ വിഭാഗത്തിൽ ഡെപ്യൂട്ടേഷൻ തരപ്പെടുത്തി എത്തിയതോടെ സ്ഥിതി മാറി. റേഷൻ കടയ്ക്കു പുറമെ കാവുങ്കരയിലെ ഒരു വാടക മുറിയിൽ ബഷീറിന്റെ നേതൃത്വത്തിൽ കച്ചവടം തുടങ്ങി. കുറച്ചുനാൾക്കകം 90 ലക്ഷത്തോളം രൂപയ്ക്ക് ഒരു മുറി സ്വന്തമാക്കി, ഡിസ്പോസിബിൾ സാധനങ്ങൾ വിൽക്കുന്ന കുടിയിൽ ഏജൻസീസ് തുറന്നു. ഇതിനിടയിൽത്തന്നെയാണ് കീച്ചേരിപ്പടി വൺവേ ജംഗ്ഷനിൽ വ്യാപാര സമുച്ചയം വാങ്ങുന്നത്. ഇതു കൂടാതെ മൂവാറ്റുപുഴ ഇ ഇ സി മാർക്കറ്റ് റോഡിനു സമീപം ലക്ഷങ്ങൾ വിലമതിക്കുന്ന 40 സെന്റോളം സ്ഥലം വാങ്ങാൻ അഡ്വാൻസും നൽകി. ആവോലി പഞ്ചായത്തിലെ ആനിക്കാട് തുടങ്ങി പലയിടത്തും സ്ഥലങ്ങളും കെട്ടിടങ്ങളും വാങ്ങിയതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
രണ്ട് വർഷം മുൻപ് പെട്ടെന്ന് ആശുപത്രിയിലെത്തിക്കേണ്ടി വന്നപ്പോൾ ബഷീറിനെ സഹായിക്കാൻ പണം സമാഹരിക്കേണ്ടി വന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ടെന്ന് കാവുങ്കര നിവാസികൾ ഓർമിക്കുന്നു. റേഷൻ കട നടത്തിപ്പിൽ മാന്യതയും സഹായ മനസ്സും കാണിച്ചിരുന്ന ബഷീറിനെക്കറിച്ച് ആർക്കും അഭിപ്രായ വ്യത്യാസമില്ലായിരുന്നു എന്നതും പ്രത്യേകതയാണ്. ബഷീറിന്റെ സഹോദരങ്ങൾ ഇന്നും തീർത്തും സാധാരണ നിലയിലാണ് ജീവിക്കുന്നത്. റേഷൻ കട നടത്തിപ്പ് കുറച്ചുനാൾ മുമ്പാണ് സഹോദരനെ ഏല്പിച്ചത്.
Stories you may Like
- കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾ
- 1.17 കോടിയുടെ സ്വർണവുമായി യുവതി അറസ്റ്റിൽ
- രണ്ട് കസ്റ്റംസ് ഇൻസ്പെക്ടർമാർ കസ്റ്റഡിയിൽ
- സ്വർണം അടിച്ചു മാറ്റാൻ ശ്രമിച്ച രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം
- കസ്റ്റംസ് ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് വിവാദമാകുന്നു
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്