തലയിലും ചുണ്ടിലും മുറിവുകൾ; ഹൻഷയുടെ പല്ലുകൾക്കും പൊട്ടൽ; പത്തൊമ്പതുകാരിയെ ആശുപത്രിയിൽ എത്തിച്ചശേഷം മുങ്ങിയ യുവാവു കസ്റ്റഡിയിൽ; പോസ്റ്റുമോർട്ടം റിപ്പോർട്ട് കാത്ത് അന്വേഷണ സംഘം
എം പി റാഫി
കോഴിക്കോട്: കാമുകനോടൊപ്പം വീടുവിട്ടിറങ്ങി ഇന്നലെ തിരിപ്പൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പുതിയേടത്ത് കണ്ടിപറമ്പ് ജോഷിയുടെ മകൾ ഹൻഷ ഷെറി (19)ന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കാത്ത് അന്വേഷണസംഘം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കോയമ്പത്തൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്.
തലക്കും ചുണ്ടിനും മുറിവുകളുള്ളതാതി ഇൻക്വസ്റ്റിൽ കണ്ടെത്തി. പല്ലുകൾ പൊട്ടിയതായും കണ്ടെത്തിയിട്ടുണ്ട്. ബൈക്കപകടത്തിൽപ്പെട്ടതാണെന്ന് കാണിച്ചാണ് ഹൻഷ ഷെറിനെ ഒപ്പമുണ്ടായിരുന്ന മാവൂർ കുറ്റിക്കാട്ടൂർ സ്വദേശി അഭിറാം ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ട്രെയിനിൽ നിന്നും വീണാണ് അപകടം സംഭവിച്ചതെന്ന നിഗമനത്തിലാണ് ഡോക്ടർമാർ. പോസ്റ്റ്മോർട്ടം നടപടിക്കു ശേഷം മരണം സംബന്ധിച്ച സ്ഥിരീകരണം ലഭിക്കുമെന്നാണ് പൊലീസ് നൽകുന്ന വിവരം.
അതേസമയം ഹൻഷ ഷെറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മുങ്ങിയ അഭിറാമിനെ പൊലീസ് ഇന്നലെ അർധരാത്രിയോടെ പിടികൂടി. അഭിറാമിനൊപ്പമാണ് ഈ മാസം ഏഴിന് ഹൻഷ വീടുവിട്ടിറങ്ങിയത്. ഇയാൾ നിരവധി പിടിച്ചുപറി ക്വട്ടേഷൻ കേസുകളിൽ പ്രതിയാണ്.
മുമ്പും അഭിറാമിനൊപ്പം ഹൻഷ പോവാറുണ്ടായിരുന്നു. ഇന്നലെ കോയമ്പത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ഫോൺ ഓഫാക്കി അഭിറാം കടന്നുകളയുകയായിരുന്നു. വീടിനടുത്ത ഉത്സവ പറമ്പിൽ നിന്നാണ് അഭിറാമിനെ രാത്രിയിൽ പൊലീസ് പിടികൂടിയത്.
കോഴിക്കോട് കസബ പൊലീസിന്റെ കസ്റ്റഡിയിലാണിപ്പോൾ അഭിറാമുള്ളത്. ഇയാളെ ചോദ്യം ചെയ്യുകയാണ്. അപകടം എങ്ങിനെ സംഭവിച്ചുവെന്നതിന് വൈരുദ്ധ്യമായ മറുപടികളാണ് അഭിരാം നൽകുന്നത്. അന്വേഷണ ഉദ്യോഗസ്ഥരായ തിരിപ്പൂർ പൊലീസ് അഭിരാമിനെ ചോദ്യം ചെയ്യാനായി കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്. അപകടസമയത്ത് ഹൻഷ ഷെറിന് ഒപ്പമുണ്ടായിരുന്ന കാമുകൻ കസ്റ്റഡിയിലായതിനാൽ മരണത്തിന്റെ ചുരുളഴിക്കാനാകുമെന്നാണ് പൊലീസ് കരുതുന്നത്.
ഈ മാസം ഏഴിനാണു കുറ്റിക്കാട്ടൂർ സ്വദേശി അഭിറാമിനൊപ്പം ഹൻഷ വീടുവിട്ടിറങ്ങിയത്. ഇതിനിടെ അച്ഛൻ ജോഷി പല തവണ വിളിച്ചിരുന്നു. എന്നാൽ മകൾ വീട്ടിലേക്കു വരാൻ തയ്യാറായിരുന്നില്ല. ഇതോടെ പാസ്റ്റർകൂടിയായ ഷെറിന്റെ പിതാവ് ജോഷി 17 ന് കസബ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് മിസ്സിങ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. മൂന്നാം തവണയാണ് ഷെറിൻ വീടുവിട്ടിറങ്ങിയതിനെ തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിന്മേൽ കേസെടുക്കുന്നത്.
കഴിഞ്ഞ ആറുമാസത്തിനിടെയാണ് മൂന്ന് മിസ്സിങ് കേസുകളും രജിസ്റ്റർ ചെയ്തത്. 2016 ആഗസ്റ്റിന് ശേഷം രണ്ടും ഈ മാസം 17 നുമാണ് ഒരു കേസ്. മൂന്ന് തവണയും അഭിറാമിനൊപ്പമായിരുന്നു പോയിരുന്നത്. എന്നാൽ അഭിറാമിന് പുറമെ വേറെ ഏഴ് കാമുകന്മാർ ഷെറിനെ സ്ഥിരമായി കൊണ്ടു പോയിരുന്നുവെന്നാണു വിവരം. രണ്ടാം തവണ മിസ്സായതോടെ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഈ ഏഴു പേരെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഇവരെ പൊലീസ് കയ്യോടെ പിടികൂടുകയും ചെയ്തിരുന്നു.
എന്നാൽ പെൺകുട്ടിക്ക് യാതൊരു പരാതിയുമുണ്ടായിരുന്നില്ലെന്നാണ് പൊലീസ് വിശദീകരണം. പെൺകുട്ടിയെ കണ്ടെത്തി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുമ്പോഴും ആരോടൊപ്പമാണ് പോയിരുന്നതെന്നോ എവിടെയായിരുന്നെന്നോ പെൺകുട്ടി പറഞ്ഞിരുന്നില്ല. കഴിഞ്ഞ തവണ കോടതിയിൽ ഹാജരാക്കിയപ്പോൾ കുട്ടിയുടെ ജീവിത സാഹചര്യവും പശ്ചാത്തലവും ചൂണ്ടിക്കാട്ടി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതനുസരിച്ച് വെള്ളിമാടുകുന്നിലെ സ്വാശ്രയ ഹോമിലേക്കു മാറ്റാൻ കോടതി ഉത്തരവിട്ടു. ഇവിടെ പാർപ്പിച്ചെങ്കിലും പിന്നീട് അച്ഛൻ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.
ജില്ലാ ജയിലിനു സമീപം സ്പാൻ ഹോട്ടലിനടുത്ത് വാടക വീട്ടിലായിരുന്നു ഷെറിനും അഛനും ആറാം ക്ലാസിൽ പഠിക്കുന്ന ഒരു സഹോദരനും താമസിച്ചിരുന്നത്. മുസ്ലീമായിരുന്ന ഷെറിന്റെ മാതാവിനെ വിവാഹ ശേഷം ക്രിസ്ത്യാനിയാക്കി ഒരുമിച്ചു ജീവിച്ചു വരികയായിരുന്നു. രണ്ട് കുട്ടികളും പിറന്നു. ഇരു മക്കളെയും ക്രിസ്തു മത പ്രകാരമായിരുന്നു വളർത്തിയിരുന്നതും. എന്നാൻ കഴിഞ്ഞ ഒരു വർഷം മുമ്പ് ഗോവിന്ദപുരം സ്വദേശിയായ ആളോടൊപ്പം ഷെറിന്റെ മാതാവ് ഒളിച്ചോടിപ്പോയി ജീവിക്കാൻ തുടങ്ങി. ഇതോടെ ഷെറിന്റെ അഛനും അമ്മയും തമ്മിലുള്ള ബന്ധം വേർപിരിഞ്ഞു. ഇത് ഈ കുടുംബത്തിന്റെ ജീവിതം കൂടുതൽ കുത്തൊഴുക്കിലാക്കി.
മുമ്പ് കാണാതായിരുന്ന സമയത്ത് ഉത്തരേന്ത്യയിലും മറ്റും ഷെറിൻ പോയിരുന്നു. ഇവിടെ നിന്നെല്ലാമാണ് കണ്ടെത്തിയിരുന്നത്. എന്നാൽ പരാതിയില്ലാത്തതിനാൽ ഷെറിനെ കൊണ്ടു പോകുന്ന സംഘങ്ങളെ കുറിച്ച് പൊലീസ് കൃത്യമായി അന്വേഷിച്ചിരുന്നില്ല. അഭിറാമിനൊപ്പമാണ് ഷെറിൻ കൂടുതലായി പോയിരുന്നതെന്ന് പൊലീസ് പറയുന്നു. നിരവധി പിടിച്ചുപറി കേസിലും ക്വട്ടേഷൻ കേസിലും പ്രതിയാണ് മാവൂർ കുറ്റിക്കാട്ടൂർ സ്വദേശിയായ അഭിറാമെന്ന് പൊലീസ് പറഞ്ഞു.
ഈയിടെ ഷെറിൻ ചെറിയ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നു. പലപ്പോഴും രാത്രി എട്ട് മണിക്കു ശേഷം വീടു വിട്ടിറങ്ങാറുണ്ടായിരുന്നു. അവസാനമായി ഈ മാസം ഏഴിനാണ് ഷെറിൻ വീടുവിട്ടിറങ്ങിയത്. രണ്ടു ദിവസം മുമ്പ് വരെ പിതാവുമായി സംസാരിച്ചിരുന്നു. അഛൻ നൽകിയ പരാതിന്മേൽ പൊലീസും കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു.ഇതിനിടെയാണ് ഷെറിന്റെ മരണ വാർത്തയെത്തിയത്. എന്നാൽ ഷെറിൻ ജീവനൊടുക്കില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമായിരുന്നു വീട്ടുകാർ പറയുന്നത്. തമിഴ്നാട്ടിലെ തിരുപ്പൂരിൽ വച്ചാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബൈക്ക് ആക്സിഡന്റാണെന്നു പറഞ്ഞായിരുന്നു ഒപ്പമുണ്ടായിരുന്ന അഭിറാം ഷെറിനെ ആശുപത്രിയിലെത്തിച്ചത്. ആംബുലൻസിനെ വിളിച്ചു വരുത്തിയതും ബൈക്കപകടം എന്ന് പറഞ്ഞായിരുന്നു. എന്നാൽ ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് ട്രൈനിൽ നിന്നും വീണതാണെന്ന നിഗമനത്തിൽ ഡോക്ടർമാർ എത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വരുന്നതോടെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരാൻ സാധിക്കും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍