ഇൻഷുറൻസ് കമ്പനിയുടെ ടാർജറ്റ് തികയ്ക്കാൻ ഭർത്താവറിയാതെ ലോക്കറിലിരുന്ന 100 പവൻ പണയം വച്ച് ബന്ധുക്കളുടെ പേരിൽ പോളിസിയെടുത്തു; പോളിസി മുടങ്ങിയപ്പോൾ ആഭരണം നഷ്ടമാകുമെന്നറിഞ്ഞ് ജ്യൂസിൽ മരുന്ന് ഭർത്താവിനും മകൾക്കും നൽകി; അബോധാവസ്ഥയിലായ ഇരുവർക്കും കുത്തിവെപ്പ് നൽകി സ്വയം ഒടുങ്ങാൻ ഒരുങ്ങി; മരണം പിണങ്ങിയപ്പോൾ കള്ളക്കളികൾ പുറത്ത്; ഭർത്താവിന്റെ പരാതിയിൽ തലസ്ഥാനത്തെ വീട്ടമ്മ പിടിയിൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നിത്യവും ഓഫീസിലെത്തുമ്പോൾ ബോർഡിൽ നിറയെ സഹജീവനക്കാരുടെ ചിത്രങ്ങൾ കാണാം. എല്ലാവരും പോളിസി വിറ്റഴിക്കുന്നതിൽ കേമന്മാരും കേമികളും. കോടിപതികൾ എന്ന ബഹുമതി നേടിയവർ. തനിക്കും അതുപോലെയാകണ്ടേ? ജീവിതം പച്ചപിടിക്കണ്ടേ? ഇതെല്ലാമാണ് സുമയെ കുറെ നാളായി ഭരിക്കുന്നത്. തിരുവനന്തപുരം മണ്ണന്തല നാലാഞ്ചിറയിൽ ഭർത്താവിനും മകൾക്കുമൊപ്പം താമസിക്കുന്ന 49 കാരിയായ സുമയെയാണ് ഇൻഷുറൻസ് ഏജന്റിന്റെ കഷ്ടപ്പാടുകൾ അലട്ടിയത്. കഷടപ്പാടുകൾ മാറ്റാൻ എന്താണ് എളുപ്പവഴി? സുമ ആലോചിച്ചു.
വഴി തെറ്റിയ മനസ്സും കാടുകയറിയ ചിന്തയും
നല്ല സമ്മർദ്ദം. ഹൃദയസംബന്ധമായ രോഗത്തിനും ന്യൂറോ രോഗത്തിനും പുറമെ പ്രമേഹത്തിനും ചികിത്സയിലാണ് സുമ. ഇതിനായി ഗുളികകൾ കഴിക്കുകയും കുത്തിവെപ്പെടുക്കുകയും ചെയ്യുന്നുണ്ട്. ചിന്തകൾ വല്ലാതെ മാനസിക സമ്മർദ്ദത്തിലാക്കി.പണിയിൽ പിറകോട്ട് പോകാനും പാടില്ല.അപ്പോഴാണ് ആലോചിച്ചത്. സുമയുടെയും അമ്മയുടെയും പേരിൽ ബാങ്ക് ലോക്കറിൽ 100 പവനോളം സ്വർണം സൂക്ഷിച്ചിരുന്നു. ഇൻഷുറൻസ് കമ്പനിയിലെ ടാർജറ്റ് തികയ്ക്കാൻ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം ഭർത്താവോ അമ്മയോ ബന്ധുക്കളോ അറിയാതെ പണയം വച്ചു.പണയംവച്ച് ലഭിച്ച വൻതുക ഉപയോഗിച്ച് ഇവർ ബന്ധുക്കളുടെ പേരിൽ നിരവധി ഇൻഷുറൻസ് പോളിസികൾ എടുത്തു. എന്നാൽ, ബന്ധുക്കൾ പോളിസി തുകകൾ കൃത്യമായി അടയ്ക്കാതെ പണി പറ്റിച്ചു. ഇതോടെ, ഈ പോളിസികളെല്ലാം അസാധുവായി. ബാങ്ക് ലോക്കറിൽ സുമയുടെയും സഹോദരിയുടെയും സ്വർണാഭരണം സൂക്ഷിച്ചിരുന്നു.ഇവരുടെ സ്വർണം തിരികെ ചോദിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. സ്വർണം മടക്കി നൽകിയില്ലെങ്കിൽ പൊലീസിൽ പരാതി കൊടുക്കുമെന്ന് സഹോദരി പറഞ്ഞത് ഇവരെ കടുത്ത മാനസിക സംഘർഷത്തിലാക്കി. പ്രമേഹവും രക്തസമ്മർദ്ദവും മൂർച്ഛിച്ചു.എല്ലാം കൂടി ആകെ താളം തെറ്റിയ അവസ്ഥ.
ഉറ്റവരറിഞ്ഞാൽ എന്തുപറയും?
100 പവൻ സ്വർണം പണയം വച്ചതും അത് നാനാവിധമായി പോയതും ഇനി എങ്ങനെ മറയ്ക്കും? ആ നഷ്ടം എങ്ങനെ നികത്തും? എല്ലാം തുറന്നുപറഞ്ഞാൽ എന്താവും അവസ്ഥ? ഈ ചിന്തകളെല്ലാം അലട്ടിയപ്പോൾ സുമ തീരുമാനിച്ചു. മതിയായി. ജീവിതം മതിയായി. ആരും ഒന്നും അറിയരുത്.
പത്രത്തിൽ വന്ന വാർത്ത
നാലാഞ്ചിറയിൽ ദുരൂഹസാഹചര്യത്തിൽ ദമ്പതികളെയും മകളെയും വിഷം ഉള്ളിൽചെന്ന് അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വീട്ടമ്മ അറസ്റ്റിലായി. ഭർത്താവിന്റെ പരാതിയിലാണ് ഭാര്യയെ മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്. മണ്ണന്തല നാലാഞ്ചിറ കുരിശ്ശടി ജങ്ഷന് സമീപം അശ്വതി ഭവനിൽ സുമയെ (49)യാണ് അറസ്റ്റ് ചെയ്തത്.
ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം കാണാതായതിനെ തുടർന്നാണ് സംഭവങ്ങളുടെ തുടക്കം. 10നാണ് അറസ്റ്റിന് ആസ്പദമായ സംഭവം നടന്നത്. കുരിശ്ശടി ജങ്ഷനിലെ വീട്ടിൽ സുമ, ഇവരുടെ ഭർത്താവ് സതീഷ് കുമാർ, മകൾ എന്നിവരെ അവശനിലയിൽ കണ്ടെത്തുകയും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തരചികിത്സ നൽകുകയും ചെയ്തിരുന്നു. കനത്ത സാമ്പത്തിക ബാധ്യത കാരണം കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു എന്നായിരുന്ന ആദ്യ നിഗമനം. എന്നാൽ ഭക്ഷ്യവിഷബാധയാണെന്നും സംശയങ്ങൾ ഉയർന്നു ഇതിനിടെ, സ്വകാര്യ ആശുപത്രിയിൽ അത്യാസന്ന നിലയിലായിരുന്ന സുമയ്ക്ക് ബോധം വീണതോടെയാണ് ദുരൂഹതകളുടെ ചുരുളഴിഞ്ഞത്.
ദുരൂഹത മറനീക്കിയത് ഇങ്ങനെ
ഈ മാസം 10ന് രാത്രി ഇവർ കഴിക്കുന്ന ഗുളികകൾ അമിതമായ തോതിൽ ജൂസിൽ കലർത്തി മകൾക്കും ഭർത്താവിനും നൽകുകയായിരുന്നു. അബോധാവസ്ഥയിലായ ഭർത്താവിനും മകൾക്കും ഇവർ പിന്നീട് മരുന്ന് കുത്തിവയ്ക്കുകയും ചെയ്തു. തുടർന്ന് ഇവരും ഇതേ ജ്യൂസ് കുടിക്കുകയും കുത്തിവയ്ക്കുകയും ചെയ്തു. 11ന് രാവിലെ അയൽവാസികൾ ഇവരെ വീട്ടിൽ അവശനിലയിൽ കണ്ടെത്തി. ദിവസങ്ങൾക്ക് ശേഷം അപകടനില തരണം ചെയ്ത് ബോധം വീണ്ടു കിട്ടിയ സുമ മജിസ്ട്രേട്ടിന് നൽകിയ മൊഴിയിലാണ് കാര്യങ്ങൾ വ്യക്തമാക്കിയത്.
ഭർത്താവിനും മകൾക്കും ഇക്കാര്യങ്ങൾ ഒന്നും അറിയില്ലെന്നും എല്ലാത്തിനും താനാണ് കാരണക്കാരിയെന്നും ഇവർ പറഞ്ഞു. ചികിത്സയിലിരുന്ന കുടുംബം 17ന് ആശുപത്രി വിട്ടു. തുടർന്ന് സുമയുടെ ഭർത്താവ് സതീഷ് കുമാർ മണ്ണന്തല പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.ശനിയാഴ്ച രാത്രി കോടതിയിൽ ഹാജരാക്കിയ സുമയെ റിമാൻഡ് ചെയ്തു. സുമ അവശനിലയിലാണെന്നും ഇവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കാനും കോടതി നിർദ്ദേശിച്ചു.
Stories you may Like
- പണയംവച്ച സ്വർണം മോഷ്ടിച്ച് മറിച്ചുവിറ്റു; ബാങ്ക് മാനേജർ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
- 215 പവൻ സ്വർണം മോഷ്ടിച്ച് മറിച്ചു വിറ്റ കേസ്: ജാമ്യം നിഷേധിച്ചു
- നൈട്രജൻ കൊല വിവാദം ലോകം ചർച്ചചെയ്യുമ്പോൾ
- മറുനാടൻ വാർത്തയ്ക്ക് പിന്നാലെ സ്കൈ ഇലവൻ കമ്പനിയിൽ നിന്നും വീണാ വിജയൻ അപ്രത്യക്ഷം
- കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍