ഞാൻ ഐസിസ് പ്രവർത്തകൻ അല്ല; അൽ-ഖായിദ എന്ന് മലയാളി പത്രപ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്; പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിറിയൻ പ്രസിഡന്റും മുസ്ലിങ്ങളെ കൊല്ലുന്നതിൽ തുല്യർ; ജിഹാദിലൂടെ ഇന്ത്യയിൽ അധികാരം പിടിച്ചെടുക്കുമെന്നും മലയാളി തീവ്രവാദി അബു താഹിർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മലയാളി മാദ്ധ്യമപ്രവർത്തകൻ അബു താഹിർ എന്നയാൾ ഐസിസിൽ ചേർന്നുവെന്ന് രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചുവെന്ന വാർത്ത കേരളത്തെ മുഴുവൻ നടുക്കുന്ന സംഭവമായിരുന്നു. ആളുകളെ നിർദയം കഴുത്തറുത്തും പച്ചയ്ക്ക് കത്തിച്ചും കൊലപ്പെടുത്തുന്ന ഭീകരതയ്ക്ക് കേരളത്തിലും വേരുകളുണ്ടെന്നതായിരുന്നു എല്ലാവരെയും ഞെട്ടിക്കുന്ന സംഭവം. കേരളത്തിൽ കൈവെട്ട് കേസ് അടക്കം തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണം ഉന്നയിക്കപ്പെട്ട എൻഡിഎഫ് മുഖപത്രത്തിന്റെ പാലക്കാട്ടെ പ്രാദേശിക ലേഖകനായി ജോലി ചെയ്തിരുന്ന അബു താഹിറാണ് ഐസിസിൽ ചേർന്നെന്ന വാർത്ത വന്നത്. ഇതിന്റെ തെളിവായുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ, താൻ ഐസിസിൽ അല്ലെന്നാണ് അബു താഹിറിന്റെ വാദം. അബു താഹിർ സിറിയയിലെ അൽ ഖ്വായ്ദയുടെ പോഷക സംഘടനയായ ജബഹത് നസ്രയിലെ അംഗമാണെന്ന് അബു താഹിർ ഫേസ്ബുക്ക് പോസ്റ്റിൽ തന്നെയാണ് വ്യക്തമാക്കുന്നത്.
'ഞാൻ ഐസിസ് പ്രവർത്തകനാണെന്ന രീതിയിലാണ് ഇന്ത്യയിൽ വാർത്തകൾ പ്രചരിക്കുന്നത്. തെറ്റിദ്ധാരണകൾ മാറ്റാൻ വേണ്ടിയാണ് ഈ പോസ്റ്റ്. ഐസിസ് കാരണമില്ലാതെ മുസ്ലിം ജനതയെ കൊന്നൊടുക്കുന്നു. എന്നാൽ അൽഖ്വയ്ദ അങ്ങനെയല്ല. സിറിയയിൽ ഇസ്ലാമിക സംഘടനകളായ ജബാഹത് നസ്രസ താലിബാൻ, അൽ ഷബാബ് ഉൾപ്പെടയുള്ള സംഘടനകളിലെ പ്രവർത്തകർ ഒരേ മനസുള്ളവരാണ്. അഹഌ സുന്നത്തിന്റെ പാതയാണ് നമ്മൾ പിൻ തുടരുന്നത്. ഞങ്ങൾ കാരണമില്ലാതെ ആരെയും കൊല്ലാറില്ല. ഐസിസ് ഞങ്ങളെ കാഫിറുകളായിട്ടാണ് കാണുന്നത്. അതിനാൽ ഐസിസിനെ ഖിലാഫത്തിന്റെ ആളുകളായി ആരെങ്കിലും കാണുന്നുണ്ടെങ്കിൽ അത് മാറ്റണം. പ്രവാചകന്റെ മിൻഹാജ് അനുസരിച്ചുള്ള ഖിലാഫത്ത് കെട്ടിപ്പെടുക്കുന്നതിനായി നിങ്ങളെ ഞാൻ സിറിയയിലേക്ക് ക്ഷണിക്കുകയാണ്. കാരണം ജിഹാദിന്റെ ഉന്നതതലം ഇപ്പോൾ സിറിയ ആണ്. ' മാർച്ച് 14ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതാണ്.
സിറിയൻ പ്രസിഡന്റ് ബാഷർ അൽ ആസാദിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രൂക്ഷ വിമർശനവും അബുതാഹിർ പോസ്റ്റ് ചെയ്തിട്ടുണ്ട്. സിറിയൻ ബോംബറുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് ആരോപിക്കുന്ന കുട്ടികളുടെ ചിത്രത്തിന്റെ അടിക്കുറിപ്പിലാണ് ഇത്. ' മോദിയും ബാഷറും ഒരേ മാതാപിതാക്കളുടെ മക്കൾ അല്ലെന്നെയേയുള്ളൂ '
ഇന്ത്യയിൽ തീവ്രവാദസംഘടനകൾ നടത്താൻ പോകുന്ന പ്രവർത്തനങ്ങളെ കുറിച്ച് അബു താഹിർ പറയുന്നു. എന്നാൽ അബുതാഹിറിനെ കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോ അന്വേഷണം തുടങ്ങിയതോടെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നു. പാലക്കാട് ജില്ലയിലെ ഒലവക്കോട് സ്വദേശിയാണ് അബു താഹിർ. കഴിഞ്ഞ ഒരു വർഷമായി ഇയാളെ കുറിച്ച് വീട്ടുകാർക്ക് ഒരു വിവരവും ഇല്ല. ഗൾഫിൽ എൻഡിഎഫിന്റെ മുഖപത്രമായ തേജസ്സിന്റെ പാർട്ട് ടൈം റിപ്പോർട്ടർ ആയിരുന്നു അബൂ താഹിർ. ഇവിടെ നിന്നാണ് ഇയാൾ സിറിയയിൽ എത്തുന്നതും അൽ നസ്രയിൽ ചേരുന്നതും. മലയാളിയായ അൽഖ്വായ്ദ ഭീകരൻ എന്ന വാർത്ത പ്രചരിച്ചതോടെ ആയിരക്കണക്കിന് ആളുകളാണ് അബുവിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ തേടി ചെന്നത്.
കടുത്ത ഷിയാവിരോധിയും സുന്നി മുജാഹിദ്ദുകാരനുമാണ് താനെന്ന് വ്യക്തമാക്കുന്നതാണ് അബു താഹിറിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ. അദ്ദേഹത്തിന്റെ സിറിയയിൽ നിന്നുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പലതും ഷിയാ വിഭാഗത്തേ കണക്കറ്റു പരിഹസിച്ചുകൊണ്ടാണ്. ഷിയാക്കളെ യഹൂദികളെക്കാൾ ശത്രുവായി കാണണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഷിയാകളെ അമർച്ചചെയ്ത് മുജാഹിദുകൾ പിടിച്ചെടുത്ത സിറിയയുടെ ഭാഗങ്ങളേ പറ്റി അദ്ദേഹം വാചാലനാകുന്നു. ഒരു മുജാഹിദ്ദു തോക്കുമെടുത്ത് റോഡിലൂടെ പോകുമ്പോൾ മുതിർന്നവർ അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു. ഉപ്പയും മകനും ജിഹാദിന് പോകാൻ പരസ്പരം മൽസരിക്കുന്നു. തന്റെ മകൻ ശഹീദായാൽ അതിൽ അഭിമാനം കൊള്ളുന്ന മാതാവ്. ഇന്ന് ഇവിടെ മുജാഹിദുകൾ പിടിച്ചെടുത്ത സ്ഥലങ്ങളുടെ അവസ്ഥ വേറെയാണ്. ഇവുടത്തെ കാറ്റിന് പോലും ഇസ്ലാമിന്റെ വാസന അനുഭവപ്പെടും. അതെ, ശുഹദാക്കളുടെ രക്തത്തിന്റെ കസ്തുരി ഗന്ധം. പത്തും, പന്ത്രണ്ടും വയസ്സുള്ള കുട്ടികൾ ഇസ്ലാമിന്റെ ശരീഅത്ത് വിജ്ഞാനം കരസ്ഥമാക്കാൻ തുടങ്ങിയിരിക്കുന്നുവെന്നും ഫേസ്ബുക്കിൽ പറയുന്നു.
പാലക്കാട് പുതുപ്പരിയാരം ലക്ഷം വീട് കോളനിയിലാണ് അബു താഹിറിന്റെ വീട്. അബുവിനെ കുറിച്ചുള്ള വാർത്തകൾ പുറത്തുവരുമ്പോൾ ഈവീട്ടിലെ ഉമ്മയും സഹോദരിമാർക്കും കണ്ണുനീർ തോരുന്നില്ല. താഹിറിനെ ഓർത്ത് കരഞ്ഞു തളർന്നിരിക്കുകയാണ് അവർ. ഉമ്മയെ സമാധാനിപ്പിക്കാാൻ പാടുപെടുകയാണ്. രണ്ട് പെൺമക്കക്കളും. നാല് സെന്റിലൊതുങ്ങുന്ന ഈ പണി തീരാത്ത കൊച്ചു വീട്ടിൽ കഴിയുകയാണ് ഇവർ. അബു താഹിർ അൽ ക്വയ്ദയിൽ ചേർന്നു എന്നും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകളും ചിത്രവും ഒക്കെ പരസ്യമാവുകയും ചെയ്തതോടെ ഈ കുടുംബത്തേ എല്ലവരും ഭീതിയോടെ കാണുന്നു. സഹായിക്കാൻ ആരുമില്ല. സഹായങ്ങൾക്കായി ഈ കുടുംബം എല്ലാവരോടും കേഴുകയാണ്. അപ്പത്ത് മണത്തപ്പോൾ സഹായത്തിനു വരേണ്ടവർ പോലും ഇവരെ വിട്ടകന്നു. ഈ കുടുംബത്തേ ആശ്വസിപ്പിക്കുന്നത് പോലും മനഃപൂർവ്വം പലരും ഒഴിവാക്കുകയാണ്.
കുടുംബത്തിന്റെ സ്ഥിതിയറിയുന്ന അയൽവാസികൾ അബു താഹിറിന്റെ വീടന്വേഷിച്ചത്തെിയ ദൃശ്യമാദ്ധ്യമപ്രവർത്തകരെ നിർബന്ധിച്ച് തിരിച്ചയക്കുകയായിരുന്നു. രണ്ട് ദിവസമായി വീട്ടിൽ നിന്ന് ആരും പുറത്തിറങ്ങുന്നില്ല. മാദ്ധ്യമപ്രവർത്തകനെന്ന് പറഞ്ഞപ്പോൾതന്നെ ഒന്നും പറയാനില്ലെന്നായിരുന്നു വിവാഹിതയായ മൂത്ത സഹോദരിയുടെ ആദ്യ പ്രതികരണം. മാതാവ് സംസാരിച്ച് തുടങ്ങിയപ്പോൾതന്നെ വിങ്ങിപ്പൊട്ടി.
മാരകരോഗങ്ങളും ഇദ്ദേഹത്തെ അലട്ടുന്നുണ്ടെന്ന് അയൽവാസികൾ പറയുന്നു. ഒരു വർഷം മുമ്പാണ് അബ്ദുറഹ്മാൻ അവധിക്ക് വന്ന് മടങ്ങിയത്. മൂന്ന് മക്കളാണിവർക്ക്. രണ്ട് പെൺമക്കളിൽ ഒരാളുടെ വിവാഹം കഴിഞ്ഞു. അബൂത്വാഹിർ ഏക മകനാണ്. കഴിഞ്ഞ ആറു മാസത്തോളമായി മഫ്തിയിൽ പൊലീസ് ഇടക്കിടെ വീട്ടിലെത്തി അന്വേഷിക്കാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. 2013ൽ ഖത്തറിലേക്കാണ് അബൂത്വാഹിർ പോയത്. ദോഹയിൽ അക്കൗണ്ടന്റായാണ് ജോലി ചെയ്തിരുന്നത്.
ഖത്തറിൽ ജോലി ചെയ്യവെ സൗദിയിലേക്ക് ഉംറക്ക് പോയെന്നാണ് വീട്ടുകാർക്ക് അവസാനമായി ലഭിച്ച വിവരം. പിതാവിന്റെ സുഹൃത്ത് വിമാനത്താവളത്തിൽ കാത്തുനിന്നെങ്കിലും കണ്ടത്തൊനായില്ലെന്ന് പറയുന്നു. സഹോദരീഭർത്താവ് എംബസിയിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. എട്ട് മാസത്തോളമായി അബൂത്വാഹിറിനെക്കുറിച്ച് കുടുംബത്തിന് വിവരമില്ല. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഒടുവിൽ വീട്ടിലേക്ക് വിളിച്ചത്. ഇതിന് മുമ്പ് കാര്യമായ പണമൊന്നും വീട്ടിലേക്ക് അയച്ചുകൊടുത്തിട്ടില്ല. ബി.എ വരെ പഠിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍