വാട്സ് ആപ്പ് ഹർത്താൽ അത്ര നിഷ്കളങ്കമല്ലെന്ന് ഉറപ്പിച്ച് കേന്ദ്രം; ഐബി മേധാവി കേരളത്തിൽ എത്തി ചർച്ചകൾ നടത്തുന്നു; തമിഴ്നാട്-കർണ്ണാടക സുരക്ഷാ മേധാവികളും ചർച്ചയ്ക്കായി തിരുവനന്തപുരത്ത് എത്തും; അക്രമത്തിന് തെരുവിൽ ഇറങ്ങിയ എല്ലാവരേയും കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ശേഖരിക്കാൻ പൊലീസിന് നിർദ്ദേശം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വാട്സ് ആപ്പിലും സോഷ്യൽ മീഡിയയിലെ പ്രചരണത്തിലൂടെ സംസ്ഥാനത്ത് അപ്രഖ്യാപിത ഹർത്താൽ നടത്തിയതിനു പിന്നിൽ തീവ്രവാദ സ്വഭാവമുള്ള സംഘടനയെന്ന നിഗമനത്തിൽ കേന്ദ്ര ഏജൻസികളും. ചർച്ചകൾക്കായി ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ രാജീവ് ജയിൻ തലസ്ഥാനത്തെത്തി. രാജ്ഭവനിൽ താമസിക്കുന്ന അദ്ദേഹം ഗവർണർ പി.സദാശിവവുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, കേരള പൊലീസിലെ ഇന്റലിജൻസ് ഉന്നതർ എന്നിവരുമായും ചർച്ച നടത്തി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇന്ന് അദ്ദേഹവുമായി ചർച്ചയ്ക്കെത്തുന്നുണ്ട്.
ഹർത്താലിന്റെ പേരിൽ നൂറുകണക്കിനു കലാപകാരികളാണു മലപ്പുറത്തും പാലക്കാടും കാസർഗോഡും രംഗത്തിറങ്ങിയത്. ചില മതവിഭാഗത്തിൽപെട്ടവരുടെ സ്ഥാപനങ്ങൾ തെരഞ്ഞുപിടിച്ച് ആക്രമിച്ചു. ഒരുവിഭാഗം മാധ്യമപ്രവർത്തകരുടെ പ്രവർത്തനവും പ്രകോപനകരമായ രീതിയിലാണ്. ഇവരുടെ സ്ഥാപനങ്ങളിൽനിന്നും അതിനു പിന്തുണ ലഭിക്കുന്നു. കോട്ടയത്തെ മൂന്നു മാധ്യമപ്രവർത്തകർ അയച്ച പ്രകോപനപരമായ വാട്സ്ആപ് സന്ദേശങ്ങൾ ഇന്റലിജൻസിനു ലഭിച്ചു. സംസ്ഥാനത്തു പലയിടത്തും ആസൂത്രിതമായി പൊലീസിനെ ആക്രമിച്ചു. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന കലാപത്തിനായിരുന്നു പദ്ധതി. അത് ഗുരുതരമായ സാഹചര്യമാണെന്ന് കേന്ദ്ര ഏജൻസി വിലയിരുത്തുന്നു.
കേരളത്തിലെ ക്രമസമാധാന നില, കണ്ണൂരിലെ അക്രമങ്ങൾ എന്നിവയും കേന്ദ്ര ഏജൻസി പരിശോധിക്കുന്നുണ്ട്. ഗുരുതരമാണ് കേരളത്തിലെ കാര്യങ്ങളെന്നാണ് ഐബിയുടെ വിലയിരുത്തൽ. ഐസിസ് അടക്കമുള്ള തീവ്രവാദ സംഘടനകളിലേക്ക് ആളെ കൂട്ടാൻ സംഘടിത നീക്കം മലബാറിൽ നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കരുത്ത് പകരനാണ് വാട്സ് ആപ്പ് ഹർത്താൽ എന്നാണ് ഐബിയുടെ നിഗമനം.മതതീവ്രവാദ സ്വഭാവമുള്ള ചില സംഘടനകൾ അപ്രഖ്യാപിത ഹർത്താലിനോടനുബന്ധിച്ചു വടക്കൻ കേരളത്തിൽ വ്യാപക അക്രമം അഴിച്ചുവിട്ടതു കേന്ദ്ര സർക്കാർ ഗൗരവമായാണ് എടുത്തിട്ടുള്ളത്.
ഇക്കാര്യം മുൻകൂട്ടി അറിയുന്നതിലും അറിയിക്കുന്നതിലും സംസ്ഥാന പൊലീസ് ഇന്റലിജൻസ് പൂർണ പരാജയമായിരുന്നുവെന്നു കേരളത്തിലെ ഐബി ഉന്നതർ കേന്ദ്രത്തിനു റിപ്പോർട്ട് നൽകിയിരുന്നു. കേരള പൊലീസിന്റെ സൈബർ വിഭാഗവും ഇതു നിരീക്ഷിക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. അക്രമം അരങ്ങേറിയ ശേഷമാണു കുറ്റവാളികളെ തേടിപ്പിടിക്കാൻ കേരള പൊലീസ് ശ്രമം തുടങ്ങിയത്. അതുകൊണ്ട് തന്നെ അറസ്റ്റിലായ മുഴുവൻ പേരുടേയും വിവരങ്ങൾ ഐബി ശേഖരിക്കും. ആവശ്യമെങ്കിൽ അവരെ ഐബി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും. സ്ഥിതി ഗതികൾ അത്ര പന്തിയല്ലെന്ന് കേരളത്തേയും അറിയിച്ചിട്ടുണ്ട്.
അതേസമയം ഐബി വാർഷികാഘോഷ പരിപാടികളുടെ ഭാഗമായാണു ഡയറക്ടർ കേരളത്തിലെത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. കേരളത്തിലെ ക്രമസമാധാന നിലയെക്കുറിച്ചു വിശദ റിപ്പോർട്ട് സംസ്ഥാനത്തെ ഐബി ഉദ്യോഗസ്ഥരോട് ഡയറക്ടർ തേടിയിട്ടുണ്ട്. നേരത്തെ ഉത്തരകേരളം വർഗീയകലാപത്തിന്റെ വക്കിലാണെന്ന ഇന്റലിജൻസ് റിപ്പോർട്ടിനേത്തുടർന്ന് നിതാന്തജാഗ്രത പുലർത്താൻ ഉത്തരമേഖലാ ഡി.ജി.പി: രാജേഷ് ദിവാൻ പൊലീസിനു നിർദ്ദേശം നൽകിയിരുന്നു. മുഴുവൻ പൊലീസുകാരുടെയും അവധി റദ്ദാക്കി. കെ.എ.പി, എം.എസ്പി. ക്യാമ്പുകളിൽനിന്നുള്ള സേനാംഗങ്ങളെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ വിന്യസിച്ചു. കലാപസാധ്യതയുള്ള മേഖലകളിൽ പൊലീസ് റൂട്ട് മാർച്ച് നടത്തുന്നുണ്ട്.
വർഗീയലഹളയ്ക്കു വഴിയൊരുക്കാനാണു ചിലർ സാമൂഹികമാധ്യമങ്ങൾ ദുരുപയോഗം ചെയ്ത് അപ്രഖ്യാപിത ഹർത്താൽ നടത്തിയതെന്നും അതിന്റെ ഭീഷണിയിൽനിന്നു മലബാർ മേഖല മുക്തമായിട്ടില്ലെന്നുമാണു പൊലീസ് നിഗമനം. രണ്ടു മതവിഭാഗങ്ങളിൽനിന്നു കലാപത്തിനു ശ്രമം നടക്കുന്നതായി പൊലീസ് പറയുന്നു. പ്രകോപനം സൃഷ്ടിക്കാനുള്ള നീക്കങ്ങൾ പലഭാഗത്തും നടക്കുന്നുണ്ട്. അംഗീകൃത രാഷ്ട്രീയകക്ഷി പ്രവർത്തകർ പോലും ചേരിതിരിയാനുള്ള സാധ്യത ഇന്റലിജൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഈ റിപ്പോർട്ടും ഐബി പരിശോധിക്കും. അതിനിടെ സാമൂഹികമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത്, കഴിഞ്ഞ 16-നു നടത്തിയ അക്രമാസക്ത ഹർത്താൽ സംബന്ധിച്ചു പൊലീസിനു വ്യക്തമായ വിവരങ്ങൾ ലഭിച്ചു. ഹർത്താലിന്റെ മുഖ്യസൂത്രധാരന്മാരായ നാലുപേർ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലാണെന്നാണ് സൂചന.
'സൈബർ ഹർത്താലി'നെക്കുറിച്ചും തുടർന്നുണ്ടായ അക്രമങ്ങളെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിച്ചു. സിപിഎമ്മിൽ കടന്നുകൂടിയ മതതീവ്രവാദസംഘടനാ പ്രവർത്തകരും ചില പൊലീസുകാരും സാമൂഹികമാധ്യമങ്ങളിലെ പ്രചാരണത്തിൽ പങ്കാളികളായെന്ന് അന്വേഷണസംഘം കണ്ടെത്തി. ചില മാധ്യമപ്രവർത്തകരും നിരീക്ഷണത്തിലാണ്. മതവിദ്വേഷം പരത്തുന്നതുൾപ്പെടെ, പ്രത്യേകലക്ഷ്യത്തോടെയാണു ചിലർ സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം സംഘടിപ്പിച്ചതെന്ന് ഉത്തരമേഖലാ ഡി.ജി.പി: രാജേഷ് ദിവാൻ പറഞ്ഞു.
Stories you may Like
- നാരങ്ങാനം പഞ്ചായത്തിലെ സിപിഎം അംഗം ആബിതാ ഭായിക്കെതിരേ ഐബി അന്വേഷണം
- കടൽക്കരയിലെത്തിയ പെൺകുട്ടി നേരിട്ടതുകൊടും ക്രൂരത
- നരേഷ് ഗോയലിന്റെത് അവിശ്വസനീയ വളർച്ചയും പതനവും
- കത്തിന് പിന്നിൽ തന്നോടു വിദ്വേഷമുള്ള അയൽവാസി; ഊമക്കത്തിൽ വെറും വ്യക്തി വിരോധമോ?
- സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ടുമാരെ പിരിച്ചുവിട്ടു
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍