ആടുമെയ്ക്കാൻ ആളെക്കുട്ടുന്നവർക്ക് ഒത്താശയുമായി കാക്കിയിട്ട ഏമാന്മാരും! പാലക്കാട്ടും മലപ്പുറത്തും തീവ്ര ആശയക്കാരെ സഹായിക്കുന്നവരിൽ ഡിവൈഎസ്പിമാരും സിഐമാരും; സത്യസരണിയെ സംരക്ഷിക്കുന്നവർ ഐബി നിരീക്ഷണത്തിൽ; ഹാദിയാക്കേസിലെ ഒത്തുകളി തുറന്നുകാട്ടി രഹസ്യാന്വേഷണ റിപ്പോർട്ട്
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: അഖിലയെ ഹാദിയയാക്കി മതം മാറ്റിയതും വിവാഹം ചെയ്ത നൽകിയതുമെല്ലാം ഹൈക്കോടതിയുടെ പരിഗണനാ വിഷയങ്ങളാണ്. തുടക്കം മുതൽ ഈ വിഷയത്തിൽ പൊലീസ് സഹായത്തോടെ മകളെ രക്ഷിക്കാൻ അഖിലയുടെ കുടുംബം ശ്രമിച്ചിരുന്നു. എന്നാൽ സ്ഥലത്തെ ചില പൊലീസ് ഉദ്യോഗസ്ഥർ ഇതിന് വേണ്ടതൊന്നും ചെയ്തില്ലെന്നാണ് പുറത്തുവരുന്ന വിവരം. മലപ്പുറം, പാലക്കാട് ജില്ലയിലെ മൂന്ന് ഡിവൈഎസ്പി മാരും 3 സിഐമാരും തീവ്ര നിലപാടുകാരെ പിന്തുണയ്ക്കുന്നുവെന്നാണ് കണ്ടെത്തൽ. ഹാദിയ കേസിൽ ഐസിസ് ബന്ധം ആരോപിക്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ എൻഐഎ അടക്കമുള്ള കേന്ദ്ര ഏജൻസികൾ നിരീക്ഷത്തിന് എത്തി. ഇവരാണ് പൊലീസുകാരുടെ ഇടപെടൽ കണ്ടെത്തുന്നത്. ഇക്കാര്യം സംസ്ഥാന പൊലീസിനെ കേന്ദ്ര ഏജൻസികൾ അറിയിച്ചിട്ടുണ്ട്.
മൂന്ന് ഡിവൈഎസ്പിമാരും മൂന്ന് സിഐമാരും സംശയ നിഴലിലാണെന്ന് റിപ്പോർട്ട് ചെയതത് ന്യൂ ഇന്ത്യൻ എക്സ്പ്രസാണ്. സംസ്ഥാന ഇന്റലിജൻസ് മേധാവിയും ഇത്തരമൊരു പ്രശ്നമുണ്ടെന്ന് സമ്മതിച്ചതായും റിപ്പോർട്ടിലുണ്ട്. എന്നാൽ ഇതിൽ എത്രമാത്രം സത്യമുണ്ടെന്ന് പറയുന്നുമില്ല. ഏതായാലും ഈ പൊലീസ് ഉദ്യോഗസ്ഥരുടെ നടപടികളെ കേന്ദ്ര ഏജൻസികൾ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഹാദിയ വിഷയത്തിൽ ആരോപണ വിധേയർക്കെതിരെ ഒന്നും ചെയ്തില്ല. പകരം അവരെ സഹായിക്കാനാണ് ശ്രമിച്ചത്. ഹാദിയയുടെ വിവാഹത്തിലേക്ക് കാര്യങ്ങളെത്തിയത് അങ്ങനെയാണ്. മറ്റൊരു മതം മാറ്റക്കേസിലും ഇത്തരത്തിൽ ഈ ഉദ്യോഗസ്ഥർ ഇടപെടൽ നടത്തി. തീവ്ര ആശയക്കാരെ സഹായിക്കുകയാണ് ഇവർ ചെയ്യുന്നത്. ഇവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.
മതം മാറ്റി വിദേശത്തേക്ക് കടത്തുന്ന സംഘങ്ങളെ തേടി അന്വേഷണസംഘം. കോട്ടയത്തുനിന്നും കാണാതായ പെൺകുട്ടിയുടെ മതം മാറ്റവും സിറിയയിലേക്ക് കടത്താൻ ശ്രമമുണ്ടെന്ന അഛന്റെ പരാതിയുമാണ് സംഭവം കൂടുതൽ ഗൗരവത്തോടെ പരിശോധിക്കാൻ ഇടയാക്കിയത്. മതം മാറ്റത്തിനും മതം മാറ്റിയ ശേഷം വിദേശത്തേക്കു കടത്താനുമായി പ്രത്യേക സംഘം തന്നെ പ്രവർത്തിക്കുന്നതായുള്ള വിവരം മറുനാടൻ മലയാളി നേരത്തെ പുറത്തു വിട്ടിരുന്നു. പാലക്കാട് ചെർപ്പുളശ്ശേരിയിലെ ആതിരയെയും മലപ്പുറം പെരിന്തൽമണ്ണയിൽ നിന്നും കാണാതായ അഖിൽ അബ്ദുള്ളയെയും മതം മാറ്റിയത് ഒരേ ആളുകളാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ ഇവർക്കെതിരെ ഈ കേസുകളിൽ നടപടിയൊന്നും ആയില്ല. ഇതു സംബന്ധിച്ച് എൻഐഎയും കേന്ദ്ര ഇന്റലിജൻസും നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്താകുന്നത്.
ഇതോടെയാണ് മതംമാറ്റ സംഘങ്ങളെപ്പറ്റി ആദ്യം അന്വേഷണസംഘം കൂടുതൽ പഠിച്ച് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ കണ്ടെത്തിയ നിച്ച് ഓഫ് ട്രൂത്ത് പ്രവർത്തകൻ പെരിന്തൽമണ്ണ പട്ടിക്കാട് സ്വദേശി നൗഫലും മറ്റു ചിലരുമാണ് മതം മാറ്റത്തിന് നേതൃത്വം നൽകിയത്. ഇവരുടെ നേതൃത്വത്തിൽ നിരവധി പേർ മതം മാറ്റലിന്് വിധേയമായതായും ഇതിൽ അധികം പേരെയും മതം മാറ്റി വിദേശത്തേക്ക് കടത്തിയതായും വിവരങ്ങൾ ലഭിച്ചു. എന്നാൽ മിക്ക സംഭവങ്ങളിലും അന്വേഷണം നടന്നില്ല. അഖിൽ എന്ന അബ്ദുള്ളയുടെയും ആതിരയുടെയും സംഭവത്തിനു തൊട്ടു പിന്നാലെയാണ് കോട്ടയം വൈക്കം സ്വദേശിയായ യുവതിയുടെ അഛൻ അശോകൻ മകളെ കാണാനില്ലെന്നും മതം മാറ്റി വിദേശത്തേക്ക് കടത്താൻ ശ്രമം നടക്കുന്നതായും പരാതിപ്പെട്ടത്. പെരിന്തൽമണ്ണ കേന്ദ്രീകരിച്ചുള്ള സംഘമാണ് കോട്ടയം സ്വദേശിയുടെ മതം മാറ്റത്തിനു പിന്നിലും.
ബിഎച്ച്എംഎസ് ബിരുദധാരിയായ മകളെ കാണാനില്ലെന്നു കാണിച്ച് ആദ്യം അഛൻ അശോകൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതി മഞ്ചേരിയിലെ സത്യസരണി കേന്ദ്രീകരിച്ച് ഉണ്ടെന്നു കണ്ടെത്തി. എന്നാൽ യുവതി വീട്ടുകാർക്കൊപ്പം പോകാൻ താൽപര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. ഈ ഘട്ടത്തിൽ യുവതി വിവാഹം ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ പൊലീസിന് പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം വിട്ടയയ്ക്കാനുള്ള നടപടി എടുക്കാമായിരുന്നു. അതുണ്ടായില്ല. പകരം അവിടെ തന്നെ നിർത്താനാണ് ശ്രമിച്ചത്. പിന്നീട് കോടതിയിൽ കേസ് പരിഗണിച്ചപ്പോൾ മതം മാറ്റിയ ആളുകളോടൊപ്പമായിരുന്നു പെൺകുട്ടി എത്തിയിരുന്നത്. എന്നാൽ പെൺകുട്ടി വീട്ടുകാർക്കൊപ്പം പോകാൻ തയ്യാറായില്ല.
ഈ സാഹചര്യത്തിൽ അഛൻ ഹൈക്കോടതിയിൽ ഹേർബിയസ് കോർപ്പസ് ഹരജി ഫയൽ ചെയ്തു. മകളെ സിറിയയിലേക്കു കടത്താൻ ശ്രമം നടക്കുന്നതായും മതം മാറ്റത്തിനു പിന്നിൽ ഗൂഢ ഉദ്ദേശമുണ്ടെന്നും പിതാവ് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ ദിവസം ഇതു പരിഗണിച്ച ഹൈക്കോടതി പെൺകുട്ടി രാജ്യം വിടുന്നത് നിരീക്ഷിക്കാനും സത്യസരണിയിൽ റെയ്ഡ് നടത്താനും പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ മഞ്ചേരിയിലെ സത്യസരണിയിൽ പൊലീസ് റെയ്ഡ് നടത്തുകയും ചെയ്തു. അതായാത് സത്യസരണിക്കെതിരെ പരാതി ഉയർന്നിട്ടും പൊലീസ് നടപടിക്ക് കോടതി ഉത്തരവ് വേണ്ടി വന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനമാണ് മഞ്ചേരിയിലെ സത്യസരണി. മുജാഹിദ് നേതാവായ എം.എം അക്ബറിനും അക്ബറിന്റെ അടുപ്പക്കാർക്കും ഈ സ്ഥാപനവുമായി അടുത്ത ബന്ധമുണ്ട്. കേസിലെ മുഖ്യ കണ്ണി പെരിന്തൽമണ്ണയിലെ നൗഫൽ ജൂൺ മാസം വിദേശത്തേക്ക് കടന്നിരുന്നു. ഇതും പൊലീസിന്റെ വീഴ്ചയുടെ ഭാഗമാണ്.
വിദ്യാസമ്പന്നരായ ഇത്തരം 17 വിദ്യാർത്ഥികളെ കാണാനില്ലെന്ന് കാണിച്ച് വിവിധ ജില്ലകളിലെ രക്ഷിതാക്കൾ കോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജി നൽകിയിട്ടുണ്ട്. സംസ്ഥാനത്തു നിന്നും 21 പേർ ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേർന്നതിനു ശേഷമാണ് ഇത്തരം ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. മതം മാറ്റത്തിന് പ്രേരിപ്പിക്കുന്ന വിധം പ്രവർത്തിക്കുന്ന മെഡിക്കൽ, എഞ്ചിനീയറിങ് സ്ഥാപനങ്ങൾ സംസ്ഥാനത്തു പ്രവർത്തിക്കുന്നതായും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം സത്യസരണിയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
എന്നാൽ ഇത്തരം പരാതികളെത്തിയാൽ പൊലീസ് കാര്യമായ ഇടപെടൽ നടത്താറില്ലെന്നാണ് കേന്ദ്ര ഇന്റലിജൻസിന്റെ ആരോപണം. ദുരൂഹസാഹചര്യത്തിൽ കാണാതായ തിരുവനന്തപുരത്തെ കരസേനാ ഉദ്യോഗസ്ഥയുടെ മകൾ അപർണയെ (21) മഞ്ചേരിയിലെ മതപഠനകേന്ദ്രമായ സത്യസരണിയിൽ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനപ്പുറത്തേക്ക് ഒരു അന്വേഷണവും നടത്തിയില്ല.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍