ശ്രീകാര്യത്ത് ആർഎസ്എസ് നേതാവ് രാജേഷിനെ കൊലപ്പെടുത്തിയത് ഒന്നര മണിക്കൂർ മുൻപ് പൊലീസ് വിട്ടയച്ചയാൾ; പ്രതി ഓടിച്ചിരുന്ന ബൈക്ക് കുപ്രസിദ്ധ ഗുണ്ട മണികണ്ഠന്റേതാണെന്ന് മനസിലായിട്ടും കണ്ണടച്ചു; പ്രതികളെ വിട്ടയയ്ക്കാൻ സ്റ്റേഷനിലേക്കു വിളിച്ചത് ഉന്നത നേതാവ്; കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിയെ വരെ കേരളത്തിലെത്തിച്ച കൊലപാതകത്തിൽ പൊലീസിന്റെ ഗുരുതര വീഴ്ച്ച ചൂണ്ടിക്കാട്ടി ഇന്റലിജൻസ്; സിപിഎമ്മിനും സർക്കാരിനും തലവേദനയായി പൊലീസിന്റെ അനാസ്ഥ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തലസ്ഥാനത്ത് ആർഎസ്എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകം പൊലീസ് ക്ഷണിച്ചുവരുത്തിയതെന്ന് ഇന്റലിജൻസ് കണ്ടെത്തൽ. പ്രധാന പ്രതികളിലൊരാളെ കൊലയ്ക്കു തൊട്ടുമുമ്പ് മറ്റൊരു കേസിൽ ശ്രീകാര്യം പൊലീസ് പിടികൂടിയെങ്കിലും ദുരൂഹമായ സാഹചര്യത്തിൽ വിട്ടയച്ചെന്നും ഇന്റലിജൻസ് കണ്ടെത്തിയെന്ന് 'മംഗളം' റിപ്പോർട്ട് ചെയ്യുന്നു.
മദ്യപിച്ച് ലൈസൻസില്ലാതെ അപകടകരമായി വാഹനമോടിച്ചതിന് കൊലക്കേസിലെ പ്രതിയായ സിബിയെ ആണ് പൊലീസ് പിടികൂടിയത്. എന്നാൽ ജാമ്യമില്ലാ കേസുകളിലെ പ്രതിയാണെന്നറിഞ്ഞിട്ടും വിട്ടയയ്ക്കുകയായിരുന്നു. സിബി ഓടിച്ചിരുന്ന ബൈക്ക് രാജേഷ് വധക്കേസിലെ ഒന്നാംപ്രതിയും കാപ്പാ ചുമത്തപ്പെട്ടതടക്കം നിരവധി കേസുകളിൽ പ്രതിയുമായ കൊടുംകുറ്റവാളി മണികണ്ഠന്റേതാണെന്ന് പൊലീസിന് അറിയാമായിരുന്നുവെന്ന് കൊലപാതകത്തെക്കുറിച്ച് ഇന്റലിജൻസ് വിഭാഗം തയാറാക്കിയ റിപ്പോർട്ടിലുണ്ട്.
മണികണ്ഠനെ വിളിച്ചുവരുത്തി അന്വേഷണം നടത്തി ബൈക്ക് ഏൽപ്പിക്കുന്നതിനുപകരം മറ്റൊരു ക്രിമിനലായ വിപിനെ സ്റ്റേഷനിൽ വിളിപ്പിച്ചാണ് ബൈക്കടക്കം എല്ലാവരെയും വിട്ടയച്ചതും. ഇവരെല്ലാം അപകടകാരികളാണെന്നറിഞ്ഞിട്ടും പൊലീസ് അലംഭാവം കാണിച്ചത് ദുരൂഹമാണ്. ഉന്നതങ്ങളിൽനിന്നുള്ള ഇടപെടൽ കാരണം ഇവരെ വിടേണ്ടിവന്നുവെന്നാണ് പൊലീസ് പറഞ്ഞത്. ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽതന്നെ അന്വേഷണത്തിലിരിക്കുന്ന കേസുകളിൽ മണികണ്ഠനെയും സിബിയെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയും കൂടുതൽ അന്വേഷണം നടത്തുകയും ചെയ്തിരുന്നെങ്കിൽ രാജ്യത്തെ മുഴുവൻ ഞെട്ടിപ്പിച്ച ഒരു അരുംകൊലപാതകവും തുടർന്നുണ്ടായ സംഘർഷാത്മകമായ അന്തരീക്ഷവും അനിഷ്ടസംഭവങ്ങളും ഒഴിവാക്കാനാവുമായിരുന്നു. നിരുത്തരവാദപരമായി പെരുമാറിയ ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.
ജൂലൈ 29-ന് രാത്രി ഒൻപതുമണിക്കായിരുന്നു ശ്രീകാര്യം കല്ലമ്പള്ളി ആർഎസ്എസ് കാര്യവാഹക് ആയിരുന്ന രാജേഷിനെ (34) അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഈ സംഭവം നടക്കുന്നതിനു 90 മിനിറ്റു മുമ്പാണ് ശ്രീകാര്യം പൊലീസ് മദ്യപിച്ച് മറ്റുള്ളവർക്ക് ജീവഹാനി വരുത്തുന്ന രീതിയിൽ വണ്ടിയോടിച്ചതിന് സിബിയെ അറസ്റ്റ് ചെയ്തത്. ഈ കുറ്റത്തിനാണ് കേസെടുത്തതെങ്കിലും ബൈക്കിന്റെ ഉടമസ്ഥൻ മണികണ്ഠനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയില്ല. മണികണ്ഠനെക്കുറിച്ച് ശ്രീകാര്യം പൊലീസിന് കൃത്യമായി അറിയാമായിരുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നിട്ടും നടപടിയെടുക്കാത്തതിനുള്ള കാരണമാണ് ദുരൂഹമായി തുടരുന്നത്. പകരം ശ്രീകാര്യം സ്റ്റേഷനിൽതന്നെയുള്ള നിരവധി കേസുകളിൽ പ്രതിയായ വിപിനെ വിളിച്ചുവരുത്തി ബൈക്ക് ഏല്പിക്കുകയായിരുന്നു. ഈ ബൈക്ക് രാജേഷിന്റെ കൊലപാതകത്തിന് ഉപയോഗിച്ചിരുന്നു. പിന്നീട് ഇത് പ്രതികൾക്കൊപ്പം കണ്ടെടുക്കുകയായിരുന്നു.
സംഭവത്തിൽ കേന്ദ്ര സർക്കാർ ഇടപെടുകയും ക്രമസമാധാനതകർച്ചയുടെ പേരിൽ സംസ്ഥാനത്തോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ തലസ്ഥാനത്തേയ്ക്കും വ്യാപിപ്പിച്ചു എന്നതായിരുന്നു സിപിഎമ്മിനെതിരെ ഉയർന്ന പ്രധാന ആരോപണം. പാർട്ടിയെ പ്രതിക്കൂട്ടിൽ നിർത്തിയവരെ എന്തു വില കൊടുത്തും പിടികൂടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കർശന നിർദ്ദേശം നൽകിയിരുന്നു. കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി അടക്കമുള്ള ബിജെപി നേതാക്കളും നിരവധി ആർഎസ്എസ് നേതാക്കളും രാജേഷിന്റെ വീട്ടിലെത്തിയിരുന്നു. ഇതിനെല്ലാം വഴിവച്ചത് ശ്രീകാര്യം പൊലീസിന്റെ അനാസ്ഥയാണെന്ന് തെളിയിക്കുന്ന തരത്തിലാണ് ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്,
അതേസമയം മണികണ്ഠനെയും സിബിയെയും വിട്ടയയ്ക്കാൻ പൊലീസിൽ സമ്മർദ്ദം ചെലുത്തിയതാരാണെന്ന് ഇതുവരെ പൊലീസ് അന്വേഷിച്ചിട്ടില്ല. പ്രതികൾ പറഞ്ഞിട്ടുമില്ല. നടക്കാൻ പോകുന്ന കൊലപാതകത്തെക്കുറിച്ച് കൃത്യമായി അറിവുള്ളവരും അത് ആസൂത്രണം ചെയ്തവരുമാകാം എങ്ങനെയും ഇവരെ ഇറക്കിക്കൊണ്ടുപോകാൻ സമ്മർദ്ദം ചെലുത്തിയതെന്നാണ് സൂചന. ഏതായാലും സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർകത്തുന്നതാണ് ഇന്റലിജൻസിന്റെ കണ്ടെത്തൽ. ബിജെപി ഇതു രാഷ്ട്രീയ ആയുധമാക്കുമെന്നതിലും സംശയമില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍