മാത്യുവും മൂത്ത മകനും അപകടത്തിൽ മരിച്ചു; പന്ത്രണ്ട് വർഷത്തിന് ശേഷം ഭാര്യയും ഇളയ മകനും; രാമപുരം കാഞ്ഞിരത്താംകുന്നേലിലെ സമ്പന്ന കുടുംബത്തെ ഇല്ലായ്മ ചെയ്തതോ? റാണിയുടേയും റിനുവിന്റേയും ആത്മഹത്യവാദം കള്ളക്കഥയോ?
കോട്ടയം: എന്താണ് രാമപുരം കാഞ്ഞിരത്താംകുന്നേൽ പരേതനായ മാത്യുവിന്റെ ഭാര്യ റാണി മാത്യുവിനും മകൻ റിനുവിനും സംഭവിച്ചത്? ഇവരുടെ അസ്വാഭാവിക മരണം ആത്മഹത്യയായി എഴുതി തള്ളാൻ തന്നെയാകും നീക്കം. പന്ത്രണ്ട് വർഷമുമ്പത്തെ കാറപകടമുണ്ടാക്കിയ വേദനയേയും ആകുലതകളേയും മനക്കരുത്തുകൊണ്ട് പൊരുതി മുന്നേറിയ റാണിയും മകനും ആത്മഹത്യ ചെയ്യുമെന്ന് ആരും കരുതുന്നില്ല. ഭർത്താവും മകനും അപകടത്തിൽ കൺമുന്നിൽ മരിച്ചതറിഞ്ഞിട്ടും ആത്മഹത്യയെന്ന ഉത്തരത്തിലേക്ക് എത്താത്തവരാണ് റാണി. ഇതെല്ലാം പൊലീസിനും അറിയാം. എന്നിട്ടും സത്യസന്ധമായ അന്വേഷണത്തിന് ആർക്കും താൽപ്പര്യമില്ല.
കോട്ടയം ജില്ലയിൽ രാമപുരം ഏഴാച്ചേരി എന്ന സ്ഥലത്ത് സാമാന്യം സമ്പത്തിനുടമയായ 50 കാരിയായ റാണി മാത്യു എന്ന സ്ത്രീയും മകൻ 22 കാരനായ റിനു എന്ന മകനും കുടുംബവീട്ടിൽ കഴിഞ്ഞ ഫെബ്രുവരി പത്താം തീയതി മരിച്ചുകിടക്കുന്നതായി കണ്ടെത്തി. ആത്മഹത്യയും കുടുംബ ആത്മഹത്യയും ചിരപരിചിതങ്ങളായി മാറിയ മലയാളികൾക്ക് ഇതൊരു വ്യത്യസ്ഥമായ വാർത്തയുമല്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽച്ചെന്ന് മരിച്ചെന്ന് കണ്ടെത്തലും ഉണ്ടെങ്കിൽ മറ്റു അന്വേഷണത്തിന്റെ ആവശ്യമില്ല.
എന്നാൽ സാഹചര്യങ്ങൾ ഉയർത്തുന്ന സംശയങ്ങൾ അത് റാണി മാത്യുവിന്റേയും മകന്റേയും മരണത്തിൽ നിർണ്ണായകമാണ്. അതുകൊണ്ട് തന്നെ വെറുമൊരു ആത്മഹത്യയാകില്ല ഇവരുടെ മരണം. ആരുടേയോ കരങ്ങൾ ഇതിന് പിന്നിലുണ്ടാകാം. വിഷം അകത്തു ചെന്നുള്ള മരണമെല്ലാം വെറും ആത്മഹത്യകളുമില്ല. പന്ത്രണ്ട് വർഷത്തിന് മുമ്പ് നടന്ന വെറുമൊരു കാറപകടവും ഇപ്പോൾ സംശയ നിഴലിലാകുന്നു. ഒരു കുംബത്തെ തൂത്തെറിയാൻ പന്ത്രണ്ട് കൊല്ലം മുമ്പ് ആസൂത്രണം ചെയ്ത പദ്ധതിയുടെ തുടർച്ചയാണോ അമ്മയുടെയും മകന്റേയും മരണം.
റാണിയുടെയും മകന്റെയും മരണത്തോടെ ഒരു കുടുംബമാണ് പൂർണമായും ഈ ഭൂലോകത്തുനിന്ന് തുടച്ചുനീക്കപ്പെട്ടത്. 12 വർഷം മുമ്പാണ് മറ്റൊരു ദുരന്തത്തെതുടർന്ന് ഇവർ അഭിമുഖികരിച്ചത്. കാർ അപകടത്തിൽ റാണിയുടെ ഭർത്താവും മൂത്തമകനും മരിച്ചു. അന്നത്തെ അപകടത്തിൽ റാണിയും റിനുവും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. രണ്ടു പേർക്കും ഗുരുതരമായ പരിക്കുകൾ പറ്റിയെങ്കിലും ജീവൻ തിരിച്ചു കിട്ടി. ഇപ്പോഴിതാ അവരും യാത്രയായി. അതും ദുരൂഹതകൾ മാത്രം ബാക്കി വച്ചു.
അന്നത്തെ കാർ അപകടത്തിനു ശേഷം റാണി മാത്യുവിനേയും മകനേയും സഹോദരിയായ മേരി തന്റെ വീട്ടിലേക്ക് കൊണ്ടു പോയിരുന്നു. മകന്റെ ബിരുദ പഠനം പൂർത്തിയാക്കിയ ശേഷമാണ് ഒന്നര വർഷത്തിന് മുമ്പ് രാമപുരത്തേക്ക് തിരിച്ചു പോയത്. എന്നാൽ അവിടെ അവർക്ക് മനഃസമാധാനനത്തോടു കൂടി ജീവിക്കാൻ കഴിഞ്ഞിരുന്നില്ല. ബന്ധുക്കളോട് റാണി ഇത് പറയുകയും ചെയ്തിരുന്നു. എന്തോ ദുരൂഹതകൾ കാറപകടത്തിൽ പോലും ഇവർക്ക് തോന്നിയിരുന്നു. അവകാശപ്പെട്ട കോടിക്കണക്കിന് രൂപ ലക്ഷ്യമിട്ട് ആരോ തങ്ങളെ പിന്തുടരുന്നതായി അവർ ഭയപ്പെട്ടു. രാമപുരം കോളേജിലാണ് റീനു എംകോം പഠനത്തിന് ചേർന്നത്. അതുകൊണ്ട് മാത്രം രാമപുരത്ത് കുറച്ചു കാലം കൂടി തുടരാൻ തീരുമാനിച്ചു. അതിനിടെയാണ് മരണത്തിലേക്ക് ഇവർ വഴുതി വീണത്.
രാമപുരത്ത് ഒന്നര ഏക്കർ റബ്ബർ തോട്ടവും ഏകദേശം 72 ലക്ഷം രൂപ വില മതിക്കുന്ന വീടും വസ്തുവും ഇവർക്കുണ്ടായിരുന്നു. കൂടാതെ ലക്ഷങ്ങളുടെ ബാങ്ക് ബാലൻസ് വേറെയും. സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ല. കോടികളുടെ സ്വത്താണോ ഇവർക്ക് വിനയായത്? മരണത്തിന് ശേഷം കോട്ടയത്തെ ചില അഭിഭാഷകരെ ബന്ധുക്കളിൽ ചിലർ കണ്ടതായും സൂചനയുണ്ട്. അതാണ് മരണത്തിന് പിന്നിലെ സംശയങ്ങളുടഡം മൂലകാരണവും. മരിച്ച് മണിക്കൂറുകൾ കഴിഞ്ഞപ്പോഴെ സ്വത്ത് കൈക്കലാക്കുന്നതിനുള്ള ഹീനമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് വ്യക്തം. ഇത് തന്നെയായിരുന്നോ പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് നടന്ന കാറപകടത്തിന് പിന്നിലുമെന്ന ചോദ്യമാണ് ഉയരുന്നത്.
റാണി മാത്യുവാകട്ടെ തന്റെ സഹോദരങ്ങളോടെല്ലാം വലിയ ആത്മബന്ധം പുലർത്തിയിരന്നു. രാമപുരത്തേക്ക് താമസം മാറിയതിന് ശേഷം അവർക്ക് പല മാനസിക സമ്മർദ്ദങ്ങളും അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നത് സഹോദരി മേരിയുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്. എവിടേയോ ചതി മണക്കുന്നതായി റാണി തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളും തന്നോട് റാണി പറഞ്ഞിരുന്നതായി സഹോദരി മേരി മറുനാടൻ മലയാളിയോടു പറഞ്ഞു. കഥയിലെ വില്ലന്മാരേയും അറിയാമായിരുന്നു. അവർ ബന്ധുക്കളിൽ ചിലരും അയൽക്കാരും ആണെന്നും വിശ്വസിച്ചു. ഇവർ തങ്ങളെ അപകടത്തിൽപ്പെടുത്തുന്നതായി റാണി സംശയം പ്രകടിപ്പിച്ചിരുന്നതായി സഹോദരൻ കുര്യാക്കോസ് പറയുന്നു.
വലിയ ദുരന്തത്തെ അഭിമുഖീകരിച്ചവരാണ് അവരെന്ന് സഹോദരി ലില്ലിക്കുട്ടിയും പറഞ്ഞു. അതുകൊണ്ട് തന്നെ ആത്മഹത്യാ വാദം അംഗീകരിക്കാൻ കഴിയുന്നില്ല. ഇവരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അവർ വിശദീകരിച്ചു. റാണു മാത്യുവിന്റേയും മകന്റേയും മരണം ആത്മഹത്യയല്ലെന്ന് ഉറച്ച് വിശ്വസിക്കുന്ന മേരി ഏതാനും ദിവസം മുമ്പ് ഫോണിൽ റാണിയോട് സംസാരിച്ചിരുന്നു. റാണിയുടെ എല്ലാ ദുഃഖങ്ങളും അവർ പങ്കുവച്ചിട്ടുണ്ട്. അപ്പോഴൊന്നും ആത്മഹത്യയുടെ ഒരു സൂചനയും റാണി നൽകിയില്ല. അതുകൊണ്ട് തന്നെ സമഗ്ര അന്വേഷണം വേണം. അതിനായുള്ള നിയമനടപടികളിലേക്ക് പോകുമെന്ന് റാണിയുടെ സഹോദരി ഷിലു മറുനാടനോട് പറഞ്ഞു.
വീട്ടിനുള്ളിലെ ബാത്ത്റൂമിൽ മരിച്ച നിലയിലാണ് കഴിഞ്ഞ മാസം റാണിയേയും മകനേയും കണ്ടെത്തിയത്. മൃതദേഹങ്ങൾ അഴുകിയ നിലയിലായിരുന്നു. മൃതദേഹം കണ്ടെത്തുന്നതിന് നാല് ദിവസം മുമ്പ് മുതൽ ഇവരെ വീടിനു വെളിയിൽ കണ്ടിട്ടില്ല എന്ന് അയൽവാസികൾ പറഞ്ഞു. വീടിന്റെ പിൻവശത്തുനിന്നും ഈച്ചകൾ പറക്കുന്നതും ദുർഗന്ധം വമിക്കുന്നതും ശ്രദ്ധയിൽപ്പെട്ട അയൽക്കാർ ബന്ധുക്കളെയും രാമപുരം പൊലീസ് സ്റ്റേഷനിലും വിവരമറിയിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് വീടിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന് പരിശോധിച്ചപ്പോഴാണ് ബാത്ത്റൂമിനുള്ളിൽ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തിയത്. ബാത്ത്റൂം അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. അമ്മയും മകനും ബാത്ത്റൂമിന്റെ തറയിൽ അടുത്തടുത്തായി മരിച്ചുകിടക്കുകയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- വീട്ടിൽ നിന്ന് പോരുമ്പോൾ ഇട്ടിരുന്ന വസ്ത്രം അനില മാറ്റി; സുഹൃത്തിന്റെ വീടിന്റെ താക്കോൽ കിട്ടിയപ്പോൾ ഷിജു പദ്ധതിയിട്ടത് സഹപാഠിയുമായി കൂടുതൽ അടുക്കാനുള്ള രഹസ്യ താവളമൊരുക്കൽ; ബന്ധം വേണ്ടെന്ന് പറഞ്ഞത് പ്രകോപനമായോ? അന്നൂരിലും ഇരുളിലും സംഭവിച്ചത് എന്ത്?
- മാസപ്പടിയിൽ വിജിലൻസ് കോടതി വിധിയുടെ ദിവസം ഗൾഫിലേക്ക് പറന്ന് മുഖ്യമന്ത്രി; എക്സാലോജിക് കേസിൽ മകളെ ചോദ്യം ചെയ്യാനുള്ള നടപടികൾ തുടരുന്നതിനിടെ ദുബായിലേക്ക് പിണറായി; മകനെ കാണാനെന്ന് സൂചന; സെക്രട്ടറിയേറ്റിൽ കുറച്ചു കാലം ഇനി മുഖ്യമന്ത്രി ഇല്ല
- ഹൃദയഭേദകമായ കാഴ്ച്ചയായി ആ കുഞ്ഞുശവപ്പെട്ടിക്ക് സമീപത്തെ കിലുങ്ങുന്ന കളിപ്പാട്ടം; പൂക്കൾ വിതറി കളിപ്പാട്ടത്തിനൊപ്പം ആ കുരുന്നിനെ കുഴിയിലേക്ക് വച്ചപ്പോൾ നെഞ്ചുപിടഞ്ഞു പൊലീസുകാരും; അമ്മ വലിച്ചെറിഞ്ഞ് കൊന്ന നവജാതശിശുവിന്റെ മൃതദേഹം സംസ്കരിച്ചു കൊച്ചി പൊലീസ്
- വീട്ടിൽ നിന്നും നായകളുടെ അസ്വാഭാവികമായ കുര കേട്ട് സമീപവാസികൾ; ജനൽ വഴി നോക്കിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച സ്ത്രീശരീരം; അരുംകൊലയിൽ അന്നൂർ വാസികൾക്ക് ഇത് നടുക്കുന്ന ഞായർ; കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ആരോപിച്ചു യുവതിയുടെ സഹോദരൻ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- ഉറക്കക്കുറവായി തുടങ്ങിയ രോഗം ഒടുവിൽ കീഴടക്കി; നടി കനകലത അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ; ആദ്യത്തെ കൺമണിയും രാജാവിന്റെ മകനും അനിയത്തിപ്രാവും അടക്കം മലയാളത്തിലും തമിഴിലുമായി 360 ൽ അധികം ചിത്രങ്ങൾ; സിനിമയിലേക്ക് എത്തിയത് നാടകത്തിൽ തിളങ്ങിയ ശേഷം
- ഇന്തോനേഷ്യയും സിംഗപ്പൂരും ദുബായും സന്ദർശിക്കാൻ മുഖ്യമന്ത്രിക്ക് 16 ദിവസത്തെ വിദേശ സന്ദർശനാനുമതി; കൊച്ചിയിൽ നിന്നും വിമാനം കയറിയത് ഭാര്യയ്ക്കും കൊച്ചു മകനുമൊപ്പം; റിയാസും ഭാര്യ വീണയും നാല് ദിവസം മുമ്പേ പറന്നു; പിണറായിയും കുടുംബവും അവധിക്കാല ട്രിപ്പിൽ; വിശദാംശം പുറത്ത്
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍